250 പുതിയ വിമാനങ്ങള്‍ മുഖം മിനുക്കാൻ എയര്‍ ഇന്ത്യ..!ഇത് ചരിത്രത്തിൽ ഏറ്റവും വലിയ കരാർ..എയര്‍ ബസില്‍ നിന്നും 250 പുതിയ വിമാനങ്ങള്‍ വാങ്ങാനുള്ള എയര്‍ ഇന്ത്യയുടെ കരാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും ചേര്‍ന്ന് പ്രഖ്യാപിച്ചു

ലോകത്തിലെ ഏറ്റവും വലിയ വിമാനം വാങ്ങല്‍ കരാറില്‍ ഒപ്പിട്ട് ടാറ്റാ ഗ്രൂപ്പിന്റെ എയര്‍ ഇന്ത്യ. ഫ്രാന്‍സിലെ എയര്‍ ബസ്, അമേരിക്കന്‍ കമ്പനിയായ ബോയിങ് എന്നിവയില്‍ നിന്ന് ആകെ 470 വിമാനങ്ങള്‍ വാങ്ങുന്നതിനുള്ള കരാറുകളിലാണ് എയര്‍ ഇന്ത്യ ഒപ്പിട്ടത്.
എയര്‍ ബസില്‍ നിന്നും 250 പുതിയ വിമാനങ്ങള്‍ വാങ്ങാനുള്ള എയര്‍ ഇന്ത്യയുടെ കരാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും ചേര്‍ന്ന് പ്രഖ്യാപിച്ചു. വീഡിയോ കോണ്‍ഫറന്‍സിലൂടെ നടന്ന പ്രഖ്യാപനത്തില്‍ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, വ്യവസായി രത്തന്‍ ടാറ്റ, ടാറ്റ സണ്‍സ് സിഇഒ എന്നിവരും പങ്കെടുത്തു. 100 ബില്യണ്‍ ഡോളറിലേറെയാണ് ചെലവ്. ബോയിങ്ങില്‍ നിന്ന് 220 വിമാനങ്ങളും എയര്‍ ഇന്ത്യ വാങ്ങുന്നുണ്ട്.
ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള സൗഹൃദത്തിലെ നാഴികക്കല്ലാണ് ഈ കരാറെന്ന് ഫ്രഞ്ച് പ്രസിഡന്റ് മാക്രോണ്‍ പറഞ്ഞു. വ്യോമയാന മേഖലയില്‍ ലോകത്ത് മൂന്നാം സ്ഥാനത്താണ് ഇന്ത്യയെന്നും അടുത്ത 15 വര്‍ഷത്തില്‍ 2,500 വിമാനങ്ങള്‍ ആവശ്യമാണെന്നും മോദി വ്യക്തമാക്കി. കൂടുതല്‍ മേഖലകളില്‍ ഭാവിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള താല്‍പ്പര്യവും ഇരു നേതാക്കളും പ്രകടമാക്കി. കരാര്‍ പ്രകാരം എ350-40, എ321നിയോ-70, എ320-140 എന്നീ വിമാനങ്ങളാണ് എയര്‍ ബസില്‍ നിന്നും എയര്‍ ഇന്ത്യ വാങ്ങുന്നത്.
ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ 6.40 ലക്ഷം കോടി രൂപ ചെലവിട്ട് 470 വിമാനങ്ങൾ വാങ്ങുന്നു. ഫ്രഞ്ച് കമ്പനിയായ എയർബസിൽ നിന്ന് 40 വൈഡ് ബോഡി വിമാനങ്ങൾ ഉൾപ്പെടെ 250 വിമാനങ്ങൾ സ്വന്തമാക്കും. എയർ ഇന്ത്യ സ്വന്തമാക്കിയ ശേഷം ടാറ്റ നൽകുന്ന ആദ്യ ഓർഡറാണിത്.
എയർബസിൽ നിന്ന് 250 വിമാനങ്ങൾ വാങ്ങാനുള്ള കത്തിൽ എയർ ഇന്ത്യ ഒപ്പുവെച്ചെന്ന് ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ വെളിപ്പെടുത്തി.അമേരിക്കയിലെ ബോയിങ്ങിൽ നിന്ന് air indiaവിമാനങ്ങൾ വാങ്ങും. 787 എസ് വിഭാഗത്തിലെ 20ഉം 777-9 എസ് മോഡൽ പത്തും ബോയിങ് വിമാനങ്ങൾ വാങ്ങാനും കരാറാക്കി. വർഷാവസാനത്തോടെ ആദ്യ വിമാനം ലഭിക്കും. ബാക്കി 2025 പകുതിയോടെ എത്തും.
https://www.facebook.com/Malayalivartha
























