കാനഡയിലെ രാമ ക്ഷേത്രത്തിന്റെ ചുവരുകളിൽ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾ പ്രത്യക്ഷപ്പെട്ടതിനെ അപലപിച്ച് ഇന്ത്യ... . സംഭവത്തെക്കുറിച്ച് അന്വേഷിക്കാനും കുറ്റക്കാർക്കെതിരെ വേഗത്തിൽ നടപടിയെടുക്കണമെന്നും കാനഡ അധികൃതരോട് ഇന്ത്യാ സർക്കാർ...

മിസിസാഗയിലെ രാമക്ഷേത്രത്തിന്റെ പിൻവശത്തെ ചുമരിലാണ് ഇന്ത്യാ വിരുദ്ധവും ഖലിസ്ഥാൻ അനുകൂലവുമായ മുദ്രാവാക്യങ്ങൾ പെയ്ന്റ് ഉപയോഗിച്ച് എഴുതിയ നിലയിൽ കണ്ടെത്തിയത്. നരേന്ദ്ര മോഡിയെ ഭീകരവാദിയായി പ്രഖ്യാപിക്കുക , ഹിന്ദുസ്ഥാൻ മൂർദ്ദാബാദ്, ഭിന്ദ്രൻവാല രക്തസാക്ഷി എന്നിങ്ങനെയാണ് ക്ഷേത്രച്ചുമരിൽ പ്രത്യക്ഷപ്പെട്ട എഴുത്ത്. അധികാരികളുമായി വിഷയം ചർച്ച ചെയ്തിട്ടുണ്ടെന്നും കോൺസുലേറ്റ് ജനറൽ അറിയിച്ചു
കഴിഞ്ഞ എട്ട് മാസത്തിനിടെ നാലാമത്തെ സംഭവമാണിത്. എന്നാൽ കാനഡയിൽ വിദ്വേഷത്തിന് സ്ഥാനമില്ലെന്നും പോലീസ് അന്വേഷിക്കുകയാണെന്നും ബ്രാംപ്ടൺ മേയർ പാട്രിക് ബ്രൗൺ വ്യക്തമാക്കി. ഇത്തരം പ്രവർത്തികൾ ഇന്ത്യക്കാരുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും കോൺസുലേറ്റ് ജനറലിനെ ഉദ്ധരിച്ച് എ.എൻ.ഐ റിപ്പോർട്ട് ചെയ്യുന്നു..ഈ വർഷം സമാന രീതിയിൽ രണ്ടാം തവണയാണ് കാനഡയിൽ ക്ഷേത്രങ്ങളിൽ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾ ഉയരുന്നത്
കഴിഞ്ഞയാഴ്ച ക്ഷേത്രത്തിൽ മോഷണശ്രമവും പരാജയപ്പെട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സുരക്ഷാ അലാറം അടിച്ചതിനെ തുടർന്ന് മോഷ്ടാക്കൾ ഓടി രക്ഷപ്പെട്ടതായാണ് റിപ്പോർട്ട്. ഒരു ദിവസത്തിന് ശേഷം, ബ്രാംപ്ടണിലെ ഭാരത് മാതാ മന്ദിറിലും അതിക്രമം നടന്നിരുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ കാനഡയിലെ സ്വാമിനാരായണ മന്ദിർ ആക്രമിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ജൂലൈയിൽ മഹാത്മാ ഗാന്ധി പ്രതിമയ്ക്ക് നേരെയും ആക്രമണം ഉണ്ടായിരുന്നു
നേരത്തെ ബ്രാംപ്ടണിലെ ഗൗരി ശങ്കർ മന്ദിറിലും സമാന രീതിയിൽ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം എഴുതിയിരുന്നു. 2022 ജൂലൈ മുതൽ ഇതുവരെ റിപ്പോർട്ട് പ്രകാരം കാനഡയിൽ നാല് തവണ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായിട്ടുണ്ട്. സെപ്തംബറിൽ സ്വാമി നാരായണ മന്ദിർ ആക്രമിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ജൂലൈയിൽ മഹാത്മാ ഗാന്ധി പ്രതിമയ്ക്ക് നേരെയും ആക്രമണം ഉണ്ടായിരുന്നു.
മോദി വിരുദ്ധ എഴുത്തുകളും മുദ്രാവാക്യങ്ങളും നിറഞ്ഞ ക്ഷേത്രത്തിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ ചിത്രങ്ങളെ സംബന്ധിച്ച് ഒദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.ഇത്തരം വിദ്വേഷ പ്രവർത്തികൾ കാനഡയിൽ അനുവദിക്കില്ലെന്നും എല്ലാവരും തങ്ങളുടെ ആരാധനാലയങ്ങളിൽ സുരക്ഷിതരായിരിക്കണമെന്നും സംഭവത്തെ അപലപിച്ച് ബ്രാംപ്ടൺ മേയർ പാട്രിക് ബ്രൗൺ പറഞ്ഞു.
https://www.facebook.com/Malayalivartha
























