ദുബൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പറന്ന എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ മുന്‍വശത്തെ ടയറില്‍ പൊട്ടല്‍, ഒടുവിൽ പൈലറ്റിന്റെ ആ നിർദ്ദേശം, പിന്നാലെ തിരുവനന്തപുരം വിമാനത്താവളത്തിൽ സംഭവിച്ചത്...!!

സാങ്കേതിക തകരാറിന്റെ പേരിൽ വിമാനങ്ങൾ തിരിച്ചിറക്കുന്നതിൽ ഇന്ത്യൻ വിമാന കമ്പനികൾക്കെതിരെയാണ് പരാതികൾ അധികവും. മറ്റു രാജ്യങ്ങളുടെ വിമാന കമ്പനികൾ കൃത്യ സമയത്തു സർവീസ് നടത്തുമ്പോൾ ഇത്തരം സംഭവങ്ങൾ തിരിച്ചടിയാകുന്നത് ഇന്ത്യൻ വ്യോമയാന മേഖലയ്ക്കാണ്. എയർ ഇന്ത്യ എക്സ്പ്രസിൽ യാത്രചെയ്യാൻ ടിക്കറ്റെടുത്തിരിക്കുന്നവർക്ക് വലിയ തലവേദനയായിരിക്കുകയാണ് അധികൃതരുടെ നടപടി.
ഒന്നുകിൽ സാങ്കേതിക തകരാർ അല്ലെങ്കിൽ സർവ്വീസ് റദ്ദാക്കൽ അതുമല്ലെങ്കിൽ സമയം വൈകിയുളള പുറപ്പെടൽ. ഇതിന് ഇനിയും ഒരു കുറവും വന്നിട്ടില്ല. വീണ്ടും യാത്രക്കാരെ പ്രതിസന്ധിയിലാക്കി എയര്‍ ഇന്ത്യ എക്സ്പ്രസ് അടിയന്തര ലാന്‍ഡിങ് നടത്തിയിരിക്കുകയാണ്. ദുബൈയില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ വിമാനം അടിയന്തര ലാന്‍ഡിങ് നടത്തിയത്.
ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. 148 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ ഐ.എക്സ് 540ാം നമ്പർ വിമാനമാണ് അടിയന്തരമായി നിലത്തിറക്കിയത്. വിമാനത്തിന്‍റെ മുന്‍വശത്തെ ടയറില്‍ പൊട്ടല്‍ കണ്ടതോടെയാണ് പൈലറ്റ് എമര്‍ജന്‍സി ലാന്‍ഡിങ്ങിന് അനുമതി തേടിയത്.
തുടർന്ന് ട്രാഫിക് കണ്‍ട്രോള്‍ ടവറില്‍ നിന്ന് വിമാനത്താവളത്തിലെ റണ്‍വേയിലേക്ക് അടിയന്തര ലാന്‍ഡിങ്ങിന് സജ്ജീകരണങ്ങളൊരുക്കാൻ നിര്‍ദേശം നല്‍കി.വിമാനം റണ്‍വേയില്‍ മറ്റ് അപകടങ്ങളൊന്നും വരുത്തിയില്ല. സുരക്ഷിതമായി തന്നെ ലാൻഡിംഗ് നടത്തുകയായിരുന്നു.
https://www.facebook.com/Malayalivartha
























