Widgets Magazine
20
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


24 മണിക്കൂറിനുള്ളില്‍ രാജ്യം വിടണം... ഇറാന്‍ എംബസി ജീവനക്കാരെ ‘പേഴ്‌സണ്‍ നോണ്‍ ഗാറ്റ’ ആയി പ്രഖ്യാപിച്ചു.. ഗൾഫ് രാജ്യങ്ങൾക്കിടയിൽ പ്രതിഷേധം ഇരമ്പുന്നു..


ജാമ്യം നിലനിൽക്കും; അതിജീവിതയുടെ നമ്പറുകൾ ഡിലീറ്റ് ചെയ്യാൻ രാഹുൽ മാങ്കൂട്ടത്തിലിന് കോടതി നിർദ്ദേശം...


ഭൂമിയിലെ അറിയപ്പെടുന്ന ഏറ്റവും വലിയ ഗ്യാസ് റിസർവോയർ..ഇറാന്റെ സൗത്ത് പാർസ് ഗ്യാസ് ഫീൽഡിന് നേരെ വൻ ആക്രമണം..വിതരണ ശൃംഖല നിശ്ചലമാവുന്നു..


പദവികളിലല്ല, പ്രവർത്തകരുടെ ഹൃദയത്തിലാണ് സുധാകരന്റെ സ്ഥാനം"; കണ്ണൂരിലെ സ്ഥാനാർത്ഥിത്വ ചർച്ചകൾക്കിടെ വൈകാരിക കുറിപ്പുമായി രാഹുൽ മാങ്കൂട്ടത്തിൽ...


ബ്രണ്ണൻ കോളജിൽ വെച്ച് ചവിട്ടി താഴെ ഇട്ടത് പോലെ താഴെ ഇടണം...സുധാകരനൊപ്പം കട്ടക്കിറങ്ങി രാഹുൽ മാങ്കൂട്ടത്തിൽ..ഹൈക്കമാൻഡും സതീശനും ഞെട്ടി, പിണറായിക്കുള്ള താക്കീത്..

കാന്തഹാറിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ അഞ്ച് യു.എ.ഇ പൗരന്മാര്‍ മരണപ്പെട്ടു.

12 JANUARY 2017 12:30 PM IST
മലയാളി വാര്‍ത്ത

അഫ്ഗാനിസ്താനിലെ കാന്തഹാറിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ അഞ്ച് യു.എ.ഇ പൗരന്മാര്‍ മരിക്കുകയും അഫ്ഗാനിതാനിലെ യു.എ.ഇ അംബാസഡര്‍ ജുമ മുഹമ്മദ് അബ്ദുല്ല ആല്‍ കഅബിക്കും മറ്റും പരിക്കേല്‍ക്കുകയും ചെയ്തു. അന്യ രാജ്യത്തിനും അവിടുത്തെ പൗരന്മാര്‍ക്കും വേണ്ടി മാനുഷിക മൂല്യമുയര്‍ത്തി പിടിച്ചുകൊണ്ട് സ്ഥൈര്യത്തോടെ പ്രവര്‍ത്തിച്ച യു.എ.ഇ പൗരന്മാരുടെ മരണത്തെ രക്തസാക്ഷിത്വമായാണ് രാജ്യവും അന്താരാഷ്ട്ര സമൂഹവും കാണുന്നത്. രാഷ്ട്ര നേതാക്കളും ജനങ്ങളും വിവിധ രാജ്യങ്ങളും രക്തസാക്ഷികള്‍ക്ക് ആദരാജ്ഞലി അര്‍പ്പിക്കുകയും അവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു. യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ സംഭവത്തില്‍ അഗാധ ദു:ഖം രേഖപ്പെടുത്തുകയും രക്തസാക്ഷികള്‍ക്കുവേണ്ടി പ്രാര്‍ത്ഥന നടത്തുകയും ചെയ്തു. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം പൗരന്‍മാരുടെ മരണത്തില്‍ അനുശോചനം അറിയിച്ചു. ലോകത്ത് എല്ലായിടത്തുമുള്ള മാനുഷിക ദൗത്യങ്ങളില്‍ യു.എ.ഇക്ക് പങ്കുണ്ടെന്നതിനാല്‍ രാഷ്ട്ര നേതൃത്വത്തെ കുറിച്ചും ജനങ്ങളെ കുറിച്ചും തനിക്ക് ഏറെ അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സഹായം ആവശ്യമുള്ള സമൂഹങ്ങളെയും ജനങ്ങളെയും പിന്തുണക്കാന്‍ ഏത് വെല്ലുവിളി നേരിട്ടും യു.എ.ഇ ജീവകാരുണ്യവികസന പ്രവൃത്തികള്‍ തുടരുക തന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭീകരപ്രവര്‍ത്തനങ്ങള്‍ കൊണ്ട് യു.എ.ഇയുടെ നിശ്ചയദാര്‍ഢ്യത്തെ തകര്‍ക്കാനാവില്ലെന്ന് അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ പറഞ്ഞു. സംഭവത്തില്‍ പടിഞ്ഞാറന്‍ മേഖലാ പ്രതിനിധിയും എമിറേറ്റ്‌സ് റെഡ് ക്രസന്റ് അതോറിറ്റി ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ അനുശോചിച്ചു. യു.എ.ഇ പൗരന്മാര്‍ അഫ്ഗാനില്‍ നടത്തുന്ന ജീവകകാരുണ്യദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ശൈഖ് ഹംദാന്‍ അഭിമാനം പ്രകടിപ്പിച്ചു. ഉന്നതമായ മാനുഷിക ദൗത്യം നിര്‍വഹിക്കുന്നതിനിടെ മരിച്ചവര്‍ രക്തസാക്ഷികളാണ്. ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും അഫ്ഗാനിസ്താനിലും സഹായങ്ങള്‍ എത്തിക്കുന്ന ദൗത്യം യു.എ.ഇ തുടര്‍ന്നും നിര്‍വഹിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദിവ്യമായ പ്രവൃത്തി നിര്‍വഹിക്കുന്നതിനിടെ മരിച്ച യു.എ.ഇ പൗരന്മാരില്‍ രാഷ്ട്ര നേതാക്കളും ജനങ്ങളും അഭിമാനിക്കുന്നതായും അദ്ദേഹം പറഞ്ഞു. ജീവകാരുണ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ഭീകരതയുടെ ഇത്തരം ഭീരുത്വപരമായ പ്രവര്‍ത്തനം ഇസ്ലാമിനും ധാര്‍മികമൂല്യങ്ങള്‍ക്കും നിരക്കാത്തതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.സ്‌ഫോടനത്തില്‍ പരിക്കേറ്റ യു.എ.ഇ അംബാസഡര്‍ ജുമ മുഹമ്മദ് അബ്ദുല്ല ആല്‍ കഅബി എളുപ്പത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. പ്രസിഡന്റിന്റെ പ്രതിനിധി ശൈഖ് സുല്‍ത്താന്‍ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ അനുശോചനം രേഖപ്പെടുത്തി.
ആക്രമണത്തെ ഇസ്ലാമിക സഹകരണ സംഘടന (ഒ.ഐ.സി) അപലപിച്ചു. യു.എ.ഇയെ അനുശോചനം അറിയിക്കുകയും ചെയ്തു. ഭികരതക്ക് മതമോ ദേശമോ ഇല്ലെന്നും ് ഹീനവും ഭീരുത്വം നിറഞ്ഞതുമായ ഈ പ്രവൃത്തി വീണ്ടും തെളിയിക്കുന്നതായി ഒ.ഐ.സി സെക്രട്ടറി ജനറല്‍ ഡോ. യൂസുഫ് ഉതൈമീന്‍ പ്രസ്താവനയില്‍ പറഞ്ഞു. ബോംബ് സ്‌ഫോടനത്തെ അറബ് ലീഗ് ശക്തമായ ഭാഷയില്‍ അപലപിച്ചു. ഇത്തരം ഭീരുത്വപരതായ ഭീരകാക്രണമങ്ങള്‍ക്കെതിരെ യു.എ.ഇക്കൊപ്പം ഉറച്ചുനില്‍ക്കുമെന്ന് അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഹ്മദ് അബുല്‍ ഗെയ്ത് പ്രസ്താവനയില്‍ അറിയിച്ചു. ആക്രമണത്തെ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) അപലപിച്ചു. ഭീരുത്വം നിറഞ്ഞ ഈ ഭീകര പ്രവൃത്തി എല്ലാ മാനുഷികധാര്‍മിക മൂല്യങ്ങളെയും ലംഘിക്കുന്നുവെന്ന് ജി.സി.സി സെക്രട്ടറി ജനറല്‍ ഡോ. അബ്ദുല്ലത്തീഫ് ആല്‍ സയാനി പ്രസ്താവിച്ചു. സുല്‍ത്താനേറ്റ് ഓഫ് ഒമാന്‍, യു.എസ്.എ, ഈജിപ്ത്, കുവൈത്ത്, ഖത്തര്‍, ജോര്‍ദാന്‍, ബഹ്‌റൈന്‍ തുടങ്ങിയ രാജ്യങ്ങളും ഐക്യരാഷ്ട്രസഭയും ആക്രമണത്തെ ശക്തമായി അപലപിച്ചു.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല വിഷയത്തില്‍ മന്ത്രിമാരും മുഖ്യമന്ത്രിയും അവരുടെ ഉത്തരവാദിത്തം മനപ്പൂര്‍വ്വം മറന്നു;ഒരു ക്ഷേത്രത്തില്‍ കൊള്ള നടക്കുമ്പോള്‍ അത് ഒളിക്കാനും എങ്ങനെയെങ്കിലും ശ്രദ്ധ തിരിച്ചുവിടാനുമാണ് ശ്രമം; വികസിത  (58 minutes ago)

പ്രവാസികൾ നമ്മുടെ നാടിൻ്റെ അഭേദ്യ ഭാഗമാണ്; അവരുടെ ആശങ്കകൾ പരിഹരിക്കുന്നത് സാമൂഹിക ബാധ്യത എന്നതിനേക്കാൾ എത്രയോ വലിയ ഉത്തരവാദിത്തമാണ്; എല്ലാ പ്രവാസി സഹോദരങ്ങൾക്കും ഈദ് ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായ  (1 hour ago)

നിയന്ത്രണംവിട്ട ടിപ്പര്‍ ബൈക്കിലും കാറിലും ഇടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം  (8 hours ago)

ഏറ്റുമാനൂര്‍ മണ്ഡലത്തില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി നടി വീണ നായര്‍  (8 hours ago)

റോഡ്‌സുരക്ഷാ കമ്മിഷണര്‍ യോഗേഷിന് കേന്ദ്ര ഡി.ജി.പി പദവി  (8 hours ago)

ഹാര്‍മുസ് കടലിടുക്കില്‍ ഉടലെടുത്ത പ്രതിസന്ധിയില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങള്‍ ഇന്ധന ക്ഷാമത്തിന്റെ ഭീഷണിയില്‍  (8 hours ago)

വീട്ടില്‍ അതിക്രമിച്ച് കയറി വെടിയുതിര്‍ത്ത് ഗുണ്ടാ സംഘം  (8 hours ago)

ഞങ്ങള്‍ക്ക് ആവശ്യമുള്ളത് ഞങ്ങള്‍ നേടിക്കഴിഞ്ഞു:യുദ്ധം എപ്പോള്‍ നിര്‍ത്തണമെന്ന അവസാന തീരുമാനം ട്രംപിന്റേത്  (8 hours ago)

വാക്ക് പാലിച്ചില്ല; സുരേന്ദ്രന്‍ പിള്ള വിഭാഗം രാജിവച്ചു  (9 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി തള്ളി   (9 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വത്ത് വിവരങ്ങള്‍ ഇങ്ങനെ  (9 hours ago)

പ്രശസ്ത ഛായാഗ്രാഹകന്‍ മെല്ലി ഇറാനി അന്തരിച്ചു  (9 hours ago)

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതക കേസ് പ്രതികളുടെ ജാമ്യം റദ്ദാക്കി  (9 hours ago)

കോണ്‍ഗ്രസ് രണ്ടാംഘട്ട പട്ടിക പുറത്ത്  (9 hours ago)

തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനത്ത് ഡ്രൈ ഡേ പ്രഖ്യാപിച്ചു  (10 hours ago)

Malayali Vartha Recommends