നിക്ഷേപം പ്രോത്സാഹിപ്പിക്കാൻ സഹായകമാവും; ഒറ്റക്കെട്ടായി ഗൾഫ് രാഷ്ട്രങ്ങളുടെ സുപ്രധാന നീക്കം; പിന്നിൽ ആ ഒരൊറ്റ ലക്ഷ്യം ! പുതിയ തൊഴിൽ നിയമങ്ങളുമായി ഗൾഫ് രാഷ്ട്രങ്ങൾ

പുതിയ തൊഴിൽ നിയമങ്ങളുമായി മുന്നോട്ട് പോകാനാണ് ഗൾഫ് രാഷ്ട്രങ്ങളുടെ തീരുമാനം. പ്രവാസികൾക്ക് കൂടുതൽ തൊഴിൽ സൗഹൃദമാക്കുന്നതാണ് പുതിയ നിയമങ്ങൾ. പുതുതായി തയാറാക്കിയ തൊഴിൽ നിയമം തൊഴിലാളിയുടെയും ഉടമയുടെയും താൽപര്യങ്ങൾ സംരക്ഷിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ്.
ഒമാൻ ഗവൺമെൻറ് പുതുതായി തയാറാക്കിയ തൊഴിൽ നിയമം നിക്ഷേപം പ്രോത്സാഹിപ്പിക്കാൻ സഹായകമാവും. തൊഴിലാളികൾക്കും തൊഴിൽ ഉടമക്കും ഇടയിൽ സന്തുലിതത്വം ഉണ്ടാക്കും. അതോടൊപ്പം തൊഴിലന്വേഷകർക്ക് സ്വകാര്യ മേഖലയിൽ തൊഴിലെടുക്കുന്നത് പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്ന് ഒമാൻ സുൽത്താൻ പറഞ്ഞു.അൽ ബറഖ കൊട്ടാരത്തിൽ ചൊവ്വഴ്ച നടന്ന മന്ത്രി സഭായോഗത്തെ അഭിസംബോധനം ചെയ്ത് സംസാരിക്കവേ ആണ് സുൽത്താൻ ഇക്കാര്യം വ്യക്തമാക്കിയത്.
ഒമാനിൽ തൊഴിൽ അവസരങ്ങൾ വർധിപ്പിക്കാനുള്ള ശ്രമങ്ങളിൽ സുൽത്താൻ സംതൃപ്തി പ്രകടിപ്പിച്ചു. പുതിയ തൊഴിൽ നിയമം വിവിധ മേഖലകളിൽ സ്വദേശികൾക്ക് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങൾ വേഗത്തിലാക്കും. വേതന സബ്‌സിഡി, ഗവൺമെൻറ് മേഖലകളിൽ താത്ക്കാലിക അടിസ്ഥാനത്തിൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കൽ, ഗവൺമെൻറ് സ്ഥാപനങ്ങളിൽ ഒരു ദശലക്ഷം മണിക്കൂർ പാർട്ട് ടൈം ജോലികൾ ഉണ്ടാക്കൽ എന്നിവ പുതിയ തൊഴിൽ നിയമത്തിലുണ്ടെന്നതും ഏറെ പ്രധാനപ്പെട്ടതാണ്.
രാജ്യത്തെ കൂടുതല്‍ തൊഴില്‍ സൗഹൃദമാക്കുന്ന നടപടികളിലേക്ക് യു.എ.ഇയും കടന്നിരിക്കുകയാണ്. രാജ്യത്ത് തൊഴില്‍ കരാര്‍ സംബന്ധിച്ച നിയമത്തില്‍ മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് മാറ്റം വരുത്തിയിരിക്കുന്നത്. സ്വകാര്യ മേഖലയിലെ തൊഴില്‍ കരാറുകളുടെ കാര്യത്തില്‍ മൂന്നു വര്‍ഷമെന്ന പരിധി നീക്കി. തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള അന്തർധാര കൂടുതൽ മെച്ചപ്പെടുത്താൻ സഹായിക്കുന്നതാണ് പുതിയ നീക്കം. അതായത് തൊഴിലാളിയും തൊഴിലുടമയും സംബന്ധിച്ച ബന്ധം കൂടുതല്‍ മികച്ച രീതിയിലാക്കാാൻ ലക്ഷ്യമിടുന്നതാണ് പുതിയ നിബന്ധന. പുതിയ ഭേദഗതികള്‍ പ്രകാരം ഇനി മുതല്‍ രാജ്യത്തെ തൊഴില്‍ കരാറുകളില്‍ അത് ബാധകമാവുന്ന ഒരു നിശ്ചിത കാലായളവ് പ്രതിപാദിച്ചിരിക്കണം.
അത് ഇരുപക്ഷവും അംഗീകരിക്കുന്നതാവണം.ഇരു പക്ഷവും അംഗീകരിച്ച കരാറിലെ വ്യവസ്ഥകള്‍ പ്രകാരം ഈ കാലയളവ് ദീര്‍ഘിപ്പിക്കാനും നിയമം അനുമതി നല്‍കുന്നതാണ് മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് പുതിയ ഭേദഗതി. എന്നാൽ തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള കരാറുണ്ടാക്കുന്ന കാലയളവിന് ഏതെങ്കിലും തരത്തിലുള്ള നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിട്ടില്ല.
അതേസമയം, സർക്കാർ മേഖലയിൽ ജോലി ചെയ്യുന്നവർക്കും, വീട്ടുജോലിക്കാർക്കും ഈ ഭേദഗതി ബാധകമല്ല. മെയിൻലാൻഡ് കമ്പനിയിൽ ജോലി ചെയ്യുന്നവർക്കും ഫ്രീസോൺ ജീവനക്കാർക്കും ഭേദഗതി പ്രകാരം തൊഴിൽകരാറുണ്ടാക്കാം. എന്നാൽ, ദുബൈ ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ, അബൂദബി ഗ്ലോബൽ മാർക്കറ്റ് എന്നിവക്ക് കീഴിലെ കമ്പനികൾക്ക് ഭേദഗതി ബാധകമാകില്ല.
https://www.facebook.com/Malayalivartha






















