ക്യാബിനിൽ നിന്നും പുക ഉയർന്നു ബുധനാഴ്ച രാത്രി സ്‌പൈസ് ജെറ്റ് വിമാനം ഹൈദരാബാദ് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി; പിന്നെ സംഭവിച്ചത്!

ക്യാബിനിൽ പുക ഉയർന്നതിനെ തുടർന്ന് ബുധനാഴ്ച രാത്രി സ്‌പൈസ് ജെറ്റ് വിമാനം ഹൈദരാബാദ് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി, സംഭവത്തെക്കുറിച്ച് ഡിജിസിഎ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്ത ശേഷം എമർജൻസി എക്സിറ്റ് വഴി യാത്രക്കാരെ ഇറക്കി. ഒരു യാത്രക്കാരന്‍റെ കാലിൽ ചെറിയ പോറലുകൾ ഏറ്റതായി ഡിജിസിഎ ഉദ്യോഗസ്ഥൻ അറിയിച്ചു.
ഗോവയില്‍ നിന്നും വരുകയായിരുന്ന ക്യു 400 വിമാനമായ വിടി-എസ്‌ക്യുബിയിൽ 86 യാത്രക്കാരുണ്ടായിരുന്നു. ബുധനാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം ഉണ്ടായത്. ഇതിനെ തുടർന്ന് ഒമ്പത് വിമാനങ്ങൾ വഴിതിരിച്ചുവിട്ടതായും ഹൈദരാബാദ് വിമാനത്താവള ഉദ്യോഗസ്ഥൻ അറിയിച്ചു.
സ്‌പൈസ്‌ജെറ്റ് വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരൻ പുക നിറഞ്ഞ ക്യാബിന്റെ ഫോട്ടോയും ഹൈദരാബാദ് എയർപോർട്ടിൽ അടിയന്തര ലാൻഡിംഗ് നടത്തുന്ന വിമാനത്തിന്റെ രണ്ട് വീഡിയോകളും ട്വീറ്റ് ചെയ്തിട്ടുണ്ട്. അടുത്ത കാലത്തായി സ്‌പൈസ്‌ജെറ്റ് സാമ്പത്തികവുമായും മറ്റും പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നതിനിടെയാണ് അടിയന്തര ലാന്‍റിംഗ് പ്രശ്നം. ഒക്‌ടോബർ 29 വരെ മൊത്തം വിമാനങ്ങളുടെ 50 ശതമാനം മാത്രമേ സർവീസ് നടത്താവൂ എന്നാണ് സ്‌പൈസ്‌ജെറ്റിന് നിർദേശം നൽകിയിരിക്കുന്നത്.
തുടർച്ചയായി സാങ്കേതിക പ്രശ്നങ്ങൾ ആവർത്തിച്ച സ്‌പൈസ് ജെറ്റിനെതിരെ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ നേരത്തെ നടപടി സ്വീകരിച്ചിരുന്നു. രണ്ട് മാസത്തേക്ക് സ്പൈസ് ജെറ്റിന്റെ വിമാന സർവീസ് വെട്ടിക്കുറച്ചിരുന്നു. അമ്പത് ശതമാനം സർവീസുകൾ മാത്രമേ ഈ കാലയളവിൽ സ്പൈസ് ജെറ്റിന് ഓപ്പറേറ്റ് ചെയ്യാവൂ എന്നാണ് ഡിജിസിഎയുടെ കര്‍ശന നിർദേശം നൽകുകയുണ്ടായത്.
ഡിജിസിഎ നടത്തിയ പരിശോധനയിൽ, സ്പൈസ് ജെറ്റിന്റെ സുരക്ഷാ മുൻകരുതലുകളും മെയിന്റനൻസും പര്യാപ്‌തമല്ല എന്ന് കണ്ടെത്തിയിരുന്നു. സ്‌പൈസ് ജെറ്റിന്റെ പ്രവർത്തനങ്ങൾ നിരീക്ഷിച്ച ശേഷമാകും തുടർ നടപടികൾ എന്നും ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ വ്യക്തമാക്കിയത്.
അടുത്തിടെയായി സാങ്കേതിക പ്രശ്നങ്ങൾ ആവർത്തിച്ച സ്പൈസ് ജെറ്റ് അടിയന്തരമായി നിലത്തിറക്കിയ സംഭവവും ഉണ്ടായിട്ടുണ്ട്. സ്പൈസ് ജെറ്റ് വിമാനക്കമ്പനിക്ക് ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ കാരണം ഇതിന് കാണിക്കൽ നോട്ടീസും നൽകിയരുന്നു. വിമാനങ്ങൾ നിരന്തരം തകരാറ് മൂലം തിരിച്ചിറക്കിയതിനാണ് കാണിക്കൽ നോട്ടീസ് നൽകിയത്. ഡൽഹിയിൽ നിന്ന് ദുബൈക്ക് പുറപ്പെട്ട വിമാനം കറാച്ചി വിമാനത്താവളത്തിൽ ഇറക്കിയതടക്കമുള്ള വിഷയങ്ങൾ നേരത്തെ തന്നെ ഡിജിസിഎയുടെ ശ്രദ്ധയിൽ പെട്ടിരുന്നു.
ഇതിന് പിന്നാലെയാണ് നടപടി സ്വീകരിച്ചത്.സ്പൈസ് ജെറ്റ് വിമാനങ്ങൾ മാനദണ്ഡങ്ങൾ പാലിക്കുന്നതിലും നിയമപ്രകാരം സുരക്ഷ ഒരുക്കുന്നതില്‍ വീഴ്ച വരുത്തിയെന്നും ഡിജിസിഎ സ്പൈസ് ജെറ്റിന് നല്‍കിയ നോട്ടീസില്‍ വ്യക്തമാക്കിയത്. യാത്രക്കാരുടെ സുരക്ഷയാണ് പരമ പ്രധാനമെന്നും, സുരക്ഷയെ ബാധിക്കുന്ന ചെറിയ സംഭവങ്ങളിലും കർശനമായ അന്വേഷണവും നടപടിയുമുണ്ടാകുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും ട്വിറ്ററില്‍ കുറിച്ചിരുന്നു.
https://www.facebook.com/Malayalivartha






















