ഗൾഫ് കുതിച്ചു ചാടി മുന്നോട്ട്...അസൂയ മൂത്ത് അമേരിയ്ക്ക...ചെകുത്താനും കടലിനുമിടയില്‍ നട്ടം തിരിഞ്ഞ് സൗദി...

സൗദി അറേബ്യയും അമേരിക്കയും ഉടക്കിന്റെ വക്കിലാണെന്നാണ് റിപ്പോർട്ടുകൾ . അമേരിക്കക്കൊപ്പം നിലകൊണ്ടിരുന്ന സൗദിയും ഗള്‍ഫ് രാജ്യങ്ങളും നിലപാടില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നു. . റഷ്യയെ ഒതുക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ നിരന്തരമായ ആവശ്യം സൗദി അറേബ്യ തള്ളിക്കളഞ്ഞു. അമേരിക്കയുടെ നീക്കത്തിനൊപ്പം നില്‍ക്കില്ലെന്ന് വ്യക്തമാക്കുകയാണ് സൗദിയും യുഎഇയും കുവൈത്തും ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍.
സൗദിക്കെതിരെ കടുത്ത നടപടി അമേരിക്ക സ്വീകരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പൊന്ന് വിളയുന്ന ഗള്‍ഫിനെ പൂര്‍ണമായും അകറ്റിനിർത്താൻ അമേരിക്ക തുനിയില്ല എന്നാണു പൊതുവെ ഉള്ള കണക്കുകൂട്ടലുകൾ
ജിദ്ദയിൽനടന്ന അറബ് ഉച്ചകോടിക്കിടെ സൗദി മന്ത്രിമാർ അമേരിക്കയിലെ വിവിധ വകുപ്പ് സെക്രട്ടറിമാരുമായുള്ള ചർച്ചകളിൽ നടന്ന തീരുമാനങ്ങളനുസരിച്ച് പതിനെട്ട് സുപ്രധാന കരാറുകളിൽ ധാരണയായതാണ് .
കഴിഞ്ഞ ജൂലൈയില്‍ ബൈഡന്‍ സൗദി അറേബ്യ യുക്രൈന്‍ വിഷയത്തില്‍ റഷ്യയെ ഒറ്റപ്പെടുത്തുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. എന്നാല്‍ ബൈഡന് യാതൊരു ഉറപ്പും സൗദി നല്‍കിയില്ല.
അമേരിക്ക ആവശ്യപ്പെട്ട പോലെ റഷ്യയെ പൂര്‍ണമായും തള്ളിക്കളയാൻ സൗദി തയ്യാറല്ല .. ഒന്നാമതായി അമേരിക്കയും റഷ്യയും ആഗോള ഊര്‍ജ രംഗത്ത് പ്രധാന ശക്തികളാണ് . പശ്ചിമേഷ്യയിലെ നീറുന്ന പല പ്രശ്‌നങ്ങളിലും ഇരു രാജ്യങ്ങളും കണ്ണികളാണ്. എന്നാൽ അമേരിക്കയും റഷ്യയും ഇടപെട്ട പശ്ചിമേഷ്യയിലെ പല രാജ്യങ്ങളും സംഘര്‍ഷകലുഷിതമായി എന്നതാണ് ചരിത്രം. അത് അത് കൊണ്ട് തന്നെ നിഷ്പക്ഷമായ ഒരു നിലപാടെടുക്കുക എന്ന തന്ത്രമാണ് നല്ലതെന്നാണ് സൗദി കരുതുന്നത്
അമേരിക്ക സൗദി അറേബ്യയുമായി അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്നുണ്ട്. എന്നാല്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി സൗദിയെ വിമര്‍ശിക്കുന്നുമുണ്ട്. റഷ്യയുടെ കാര്യം മറിച്ചാണ്. സൗദിയെ ഒരു വിഷയത്തിലും റഷ്യ വിമര്‍ശിക്കുന്നില്ല. അതുകൊണ്ടുതന്നെയാണ് റഷ്യയെ ഒറ്റപ്പെടുത്തണമെന്ന അമേരിക്കയുടെ ആവശ്യം സൗദി ഗൗനിക്കാനിടയില്ല
യുക്രൈനെതിരെ റഷ്യ ആക്രമണം തുടങ്ങിയതോടെ അമേരിക്ക റഷ്യക്കെതിരെ ഉപരോധം പ്രഖ്യാപിച്ചു. സഖ്യരാജ്യങ്ങളോട് ഉപരോധത്തില്‍ പങ്കാളിയാകാനും ആവശ്യപ്പെട്ടു. യൂറോപ്പിലെ മിക്ക രാജ്യങ്ങളും അമേരിക്ക പറയുന്ന പോലെ റഷ്യക്കെതിരെ നടപടിയെടുത്തു. എന്നാല്‍ സൗദിയും ഗള്‍ഫിലെ സഖ്യരാജ്യങ്ങളും പക്ഷേ റഷ്യക്കെതിരെ നടപടിക്ക് തയ്യറായില്ലെന്ന് മാത്രമല്ല, സൗഹൃദം കൂടുതല്‍ ദൃഢമാക്കുകയും ചെയ്തിരിക്കുകയാണ്
ഇതിന്റെ ഭാഗമായി റഷ്യയിൽ നിന്ന് എന്ന ഇറക്കുമതി ചെയ്യുകയാണ് സൗദി . സൗദിയില്‍ ഇഷ്ടംപോലെ എണ്ണയുള്ളപ്പോഴാണ് റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നത് എന്നതും എടുത്തുപറയേണ്ടതാണ്.
റഷ്യയുടെ എണ്ണക്കെതിരെ അമേരിക്ക ഉപരോധം പ്രഖ്യാപിച്ചപ്പോള്‍ എണ്ണ വില കുറച്ച് നല്‍കാന്‍ നിർബന്ധിതമായ റഷ്യയിൽ നിന്ന് എണ്ണ വാങ്ങാന്‍ ആദ്യം വന്ന രാജ്യങ്ങളിലൊന്ന് സൗദിയാണ്. റഷ്യയെ ഉപരോധിക്കുമ്പോള്‍ സൗദി കൂടുതല്‍ എണ്ണ നല്‍കി സഹായിക്കണമെന്ന അമേരിക്കയുടെ ആവശ്യവും സൗദി തള്ളുകയാണ് ചെയ്തത്.
വൈദ്യുതോല്‍പ്പാദനത്തിന് കൂടുതല്‍ എണ്ണ ആവശ്യമാണ് സൗദിക്ക്. ഈ സാഹചര്യത്തിലാണ് വില കുറഞ്ഞ റഷ്യയുടെ എണ്ണ വാങ്ങി വൈദ്യുതോല്‍പ്പാദനത്തിന് ഉപയോഗിക്കാന്‍ സൗദി തീരുമാനിച്ചത്. അതേസമയം, സൗദിയില്‍ ഉല്‍പ്പാദിപ്പിക്കുന്ന എണ്ണ പതിവ് പോലെ വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നുമുണ്ട്. ഇതിന്റെ വില കുറയ്ക്കണമെന്ന അമേരിക്കയുടെ ആവശ്യം സ്വീകരിക്കാൻ സൗദി തയ്യാറായിട്ടുമില്ല .
സൗദിയും റഷ്യയും നടത്തുന്ന ഈ നീക്കത്തില്‍ അമേരിക്ക കടുത്ത അതൃപ്തിയിലാണ്. പ്രത്യേകിച്ച് അടുത്ത മാസം അമേരിക്കയില്‍ ഇടക്കാല തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍. അതേസമയം സൗദി വളരെ ബാലൻസിംഗ് ആയാണ് നീങ്ങുന്നത്. രഷ്യയിൽ നിന്ന് എന്ന ഇറക്കുമതി ചെയ്യുന്നുണ്ടെങ്കിൽ അമേരിക്കയില്‍ നിന്ന് ആയുധങ്ങളും മറ്റും സൗദിയും കുവൈത്തും യുഎഇയും ഇറക്കുമതി ചെയ്യുന്നുണ്ട്
സൗദി അറേബ്യയുമായുള്ള ബന്ധം പുനരവലോകനം ചെയ്യാന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നീക്കം തുടങ്ങി എന്നാണു വൈറ്റ് house വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.
എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകില്‍ 13 അംഗങ്ങളാണുള്ളത്. ഇതിന് സൗദി അറേബ്യയാണ് നേതൃത്വം നല്‍കുന്നത്. ഒപെകില്‍ അംഗങ്ങളല്ലാത്ത എണ്ണ ഉല്‍പ്പാദ രാജ്യങ്ങളുണ്ട്. പത്ത് രാജ്യങ്ങള്‍ വരുന്ന ഈ സംഘത്തിന് നേതൃത്വം നല്‍കുന്നത് റഷ്യയാണ്. ഇവര്‍ സംയുക്തമായിട്ടാണ് എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചത്. ഇതാണ് അമേരിക്കയെ ചൊടിപ്പിച്ചിരിക്കുന്നത്.
അടുത്ത മാസം ഒന്ന് മുതല്‍ ഓരോ ദിവസവും 20 ലക്ഷം ബാരല്‍ എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാനാണ് തീരുമാനം. ഇങ്ങനെ വന്നാല്‍ വിപണിയില്‍ എത്തുന്ന എണ്ണയുടെ അളവ് കുറയും. ലഭ്യത കുറയുമ്പോള്‍ എണ്ണയ്ക്ക് വില കൂടും. അവശ്യ വസ്തുക്കളുടെ വിലക്കയറ്റത്തിനും ചരക്കു കൂലി വര്‍ധനവിലും ഇത് കാരണമാകും.
അടുത്ത മാസമാണ് അമേരിക്കയില്‍ ഇടക്കാല തിരഞ്ഞെടുപ്പ്. അവശ്യ വസ്തുക്കളുടെ വിലക്കയറ്റം അമേരിക്കയിൽ ഇപ്പോൾ തന്നെ പ്രശ്നമാണ് . എണ്ണ വില കൂടുന്ന സാഹചര്യം വന്നാല്‍ പ്രതിസന്ധി വര്‍ധിക്കും. റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രധാന പ്രചാരണ ആയുധം വിലക്കയറ്റമാണ്. ഡെമോക്രാറ്റുകള്‍ക്ക് ഈ പ്രചാരണം കനത്ത ആഘാതം നല്‍കുമെന്ന് ഉറപ്പാണ്.
എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചതിന് വ്യക്തമായ കാരണമുണ്ടെന്ന് സൗദി പറയുന്നു. വിപണിയിലെ സുസ്ഥിരത ലക്ഷ്യമിട്ടാണ് നീക്കമെന്നും സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ വ്യക്തമക്കി. സൗദിയുടെ മാത്രം തീരുമാനം അല്ല . ഒപെകിലെ എല്ലാ രാജ്യങ്ങളും ഐക്യകണ്‌ഠ്യേന എടുത്ത തീരുമാനമാണെന്നും രാജകുമാരന്‍ വ്യക്തമാക്കി. എന്നാല്‍ അമേരിക്ക എന്ത് നടപടിയാണ് സൗദിക്കെതിരെ സ്വീകരിക്കുക എന്നാണ് ഇനി അറിയേണ്ടത്. സൗദിയുമായി സഹകരിച്ചു നീങ്ങുന്ന എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കുമോ അതോ എല്ലാ അനിഷ്ടവും മാറ്റിവെച്ച് വീണ്ടും സഹൃദം തുടരുമോ എന്നെല്ലാം കണ്ടു തന്നെ അറിയണം.
https://www.facebook.com/Malayalivartha






















