ഇത്തരക്കാർ വിസിറ്റ് വിസയിൽ എത്തിയാൽ പണിയുറപ്പ്, ബഹ്റൈനിൽ സന്ദർശക വിസയിൽ എത്തി ജോലി ചെയ്താൽ കനത്ത പിഴയും നാടുകടത്തലും, പ്രവാസി തൊഴിലാളികൾ രാജ്യത്ത് എത്തുന്നതിന് മുമ്പ് തന്നെ ഒരു തൊഴിലുടമയിൽ നിന്ന് ഔദ്യോഗിക വർക്ക് പെർമിറ്റ് നേടിയിരിക്കണമെന്ന് ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി

ഗൾഫ് രാജ്യങ്ങളിൽ തൊഴിൽ നോക്കുന്ന പ്രവാസികൾ സാധാരണ ഗതിയിൽ വിസിറ്റ് വിസയിലെത്തി ജോലി കിട്ടിയ ശേഷം ഇത് തൊഴിൽ വിസയിലേക്ക് മാറ്റുകയാണ് ചെയ്യാറുള്ളത്. എന്നാൽ ഇത് ഇനി ബഹ്റൈനിൽ തൊഴിൽ നോക്കുന്ന പ്രവാസികൾക്ക് സാധിക്കില്ല.സന്ദർശക വിസയിൽ വന്ന് ജോലി ചെയ്യരുതെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ബഹ്റൈൻ. വിസിറ്റ് വിസയിൽ വന്നവർ ജോലിയിൽ ഏർപ്പെടുന്നത് നിയമ വിരുദ്ധമാണ്. ഈ നിയമം ലംഘിച്ചാൽ പിഴയും നാടുകടത്തലും നേരിടേണ്ടി വരുമെന്ന് എൽഎംആർഎ അറിയിച്ചു.
ബഹ്റൈനിൽ സന്ദർശക വിസയിൽ വന്ന് ഒരുകാരവശാലും ജോലി ചെയ്യരുതെന്നും തൊഴിൽ വിസ രാജ്യത്ത് വരുന്നതിന് മുമ്പ് തന്നെ നേടണമെന്നും ഓർമിപ്പിച്ച് ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി വ്യക്തമാക്കിയിരിക്കുകയാണ്.രാജ്യത്ത് എല്ലാ പ്രവാസി തൊഴിലാളികളും തങ്ങളുടെ രേഖകൾ നിയമാനുസൃതമാണെന്ന് ഉറപ്പ് വരുത്തണമെന്നും എൽഎംആർഎ ആവശ്യപ്പെട്ടു. പ്രവാസി തൊഴിലാളികൾ രാജ്യത്ത് എത്തുന്നതിന് മുമ്പ് തന്നെ ഒരു തൊഴിലുടമയിൽ നിന്ന് ഔദ്യോഗിക വർക്ക് പെർമിറ്റ് നേടിയിരിക്കണം.
ആരോഗ്യ ഇൻഷുറൻസ് ചെലവുകൾ ഉൾപ്പെടെ തൊഴിലാളിയുടെ മേൽ ചുമത്തുന്ന എല്ലാ ഫീസും തൊഴിലുടമ വഹിക്കണം. വർക്കിങ് പെർമിറ്റുള്ള പ്രവാസികൾ പെർമിറ്റിൽ സൂചിപ്പിച്ചിരിക്കുന്ന സ്ഥലങ്ങളിലോ അതേ പ്രവർത്തനത്തിൽ ഏർപ്പെടുന്ന അതേ തൊഴിലുടമയുടെ മറ്റ് ശാഖകളിലോ ജോലി ചെയ്യണമെന്നും എൽഎംആർഎ നിർദേശം നൽകിയിരിക്കുകയാണ്.
അതുപോലെ ഏതാനും ചില രാജ്യക്കാര്‍ക്ക് വിസ അനുവദിക്കുന്നത് കുവൈറ്റ് നിര്‍ത്തിവച്ചതായി റിപ്പോര്‍ട്ട്. ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് കുവൈറ്റ് ദിനപ്പത്രമായ അല്‍ അന്‍ബാ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ചില രാജ്യക്കാര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കുന്നത് നിര്‍ത്തിവയ്ക്കാന്‍ ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥര്‍ക്ക് വാക്കാല്‍ നിര്‍ദ്ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്. പേര് വെളിപ്പെടുത്താതെയാണ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇക്കാര്യം പത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഈ തീരുമാനം സാമൂഹിക കാര്യ മന്ത്രാലയം അംഗീകരിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ ഏതൊക്കെ രാജ്യക്കാര്‍ക്കാണ് വിസ അനുവദിക്കുന്നത് നിര്‍ത്തിവച്ചിരിക്കുന്നതെന്ന കാര്യം റിപ്പോര്‍ട്ടില്‍ പറയുന്നില്ല. ഇത്തരമൊരു തീരുമാനത്തിന് പിന്നിലെ കാരണം എന്താണെന്നോ തീരുമാനം എന്നു മുതലാണ് പ്രാബല്യത്തില്‍ വരുന്നതെന്നോ ഉള്ള കാര്യത്തിലും വ്യക്തതയില്ല. റിപ്പോര്‍ട്ടിനെ കുറിച്ച് ഔദ്യോഗിക പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല.
പ്രവാസികള്‍ക്ക് കുടുംബ വിസിറ്റ് വിസ അനുവദിക്കുന്നത് കഴിഞ്ഞ ജൂണ്‍ മാസത്തില്‍ കുവൈറ്റ് അധികൃതര്‍ നിര്‍ത്തിവച്ചിരുന്നു. ഇതിനു പിന്നാലെയാണ് ചില രാജ്യക്കാര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കുന്നത് നിര്‍ത്തിയതായുള്ള റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പുതിയ നടപടിക്രമങ്ങള്‍ രൂപപ്പെടുത്തുന്നതിന്റെ ഭാഗമായാണ് വിസ അനുവദിക്കുന്നത് നിര്‍ത്തിവച്ചിരിക്കുന്നതെന്നും ഇത് താല്‍ക്കാലിക നടപടി മാത്രമാണെന്നുമായിരുന്നു അന്ന് അധികൃതര്‍ അറിയിച്ചിരുന്നത്.
രാജ്യത്ത് വിസിറ്റ് വിസയില്‍ വന്ന 20000ത്തോളം പ്രവാസികള്‍ കാലാവധി കഴിഞ്ഞിട്ടും കുവൈറ്റില്‍ നിന്ന് തിരികെ പോവാതെ അനധികൃതമായി ഇവിടെ തന്നെ തങ്ങുകയാണെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിസിറ്റ് വിസ അനുവദിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ചുകൊണ്ട് ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടത്. ഇക്കാര്യത്തില്‍ കൃത്യമായ ശക്തമായ നടപടിക്രമങ്ങള്‍ക്ക് രൂപം നല്‍കാതെ വിസ അനുവദിക്കുന്നത് പുനരാരംഭിക്കാന്‍ ഇടയില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.
https://www.facebook.com/Malayalivartha






















