അറബ് രാജ്യത്തിനു അഭിമാനമാകാൻ യു എ ഇ ..ചന്ദ്രനിലെത്തുന്ന ആദ്യ അറബ് രാജ്യമെന്ന പദവി ഇനി യുഎഇക്ക് അവകാശപ്പെട്ടത് ...സൗദിയുടെ നീക്കം ഞെട്ടി ലോകരാജ്യങ്ങൾ...

അറബ് രാജ്യത്തിനു അഭിമാനമാകാൻ യു എ ഇ. ചന്ദ്രനിലെത്തുന്ന ആദ്യ അറബ് രാജ്യമെന്ന പദവി ഇനി യുഎഇക്ക് അവകാശപ്പെട്ടത് . ആ ചരിത്ര മുഹൂർത്തത്തിന് സാക്ഷിയാകാനുള്ള ഒരുക്കത്തിലാണ് മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ. റാഷിദ് റോവറിന്റെ അവസാന ഘട്ട പരീക്ഷണം പൂർത്തിയായതായി അധികൃതർ പറഞ്ഞു .
യുഎഇയുടെ ചാന്ദ്രദൗത്യമായ റാഷിദ്റോവർ തയാറെടുപ്പുകൾ പൂർത്തിയാക്കിയതായും ഇതിന് പിന്നിൽ പ്രവർത്തിച്ച മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെൻററിലെ എൻജിനീയർമാരെയും സംഘാംഗങ്ങളെയും അഭിനന്ദിക്കുന്നുവെന്നും ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ഷൈയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പറഞ്ഞു. ഇവരുടെ ചിത്രം സഹിതമാണ് അദ്ദേഹം സമൂഹ മാദ്ധ്യമങ്ങളിൽ റാഷിദ് റോവറിന്റ തയ്യാറെടുപ്പുകളെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചത്.
തെർമൽ വാക്യും ടെസ്റ്റ്, വൈബ്രേഷൻ ആൻഡ് ഷോക്ക് ടെസ്റ്റ് മുതലായ എല്ലാ പരിശോധനകളും റാഷിദ് റോവർ വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. ചാന്ദ്രദൗത്യം വിജയകരമായാൽ ആഗോളതലത്തിൽ ഈ നേട്ടം കൈവരിക്കുന്ന നാലാമത് രാജ്യമായി യു. എ.ഇ. മാറും.
നവംബർ ഒമ്പതിനും 15നും ഇടയിലായിരിക്കും റാഷിദ് റോവറിന്റെ വിക്ഷേപണം. ഫ്‌ലോറിഡയിലെ കെന്നഡി സ്‌പേസ് സെൻററിൽ നിന്നാണ് റാഷിദ് ചന്ദ്രനിലേക്ക് കുതിക്കുന്നത്. അടുത്തമാസം ആദ്യവാരം കൃത്യമായ തീയതി പ്രഖ്യാപിക്കും. രാജ്യത്തിന്റെ ദീർഘകാല ചന്ദ്രപര്യവേക്ഷണ പദ്ധതിക്ക് കീഴിലെ ആദ്യ ദൗത്യമാണിത്. ഹകുട്ടോ-ആർ മിഷൻ-1 എന്ന ജാപ്പനീസ് ലാൻഡറിലാണ്റാശിദിനെ ചന്ദ്രോപരിതലത്തിൽ എത്തിക്കുക.
ചരിത്രപരമായ ഈ പദ്ധതി ബഹിരാകാശ മേഖലയിൽ യു.എ.ഇ. യുടെ സംഭാവനകളെ കൂടുതൽ വിപുലീകരിക്കാൻ പ്രയോജനപ്പെടുത്തുമെന്നു ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു.
ശൈഖ് റാഷിദ് ബിൻ സായിദ് അൽ മക്തൂമിന്റ സ്മരണാർഥമാണ് ഈ ചാന്ദ്രദൗത്യത്തിനു റാഷിദ് റോവർ എന്ന പേരിട്ടിരിക്കുന്നത്. ചന്ദ്രോപരിതലത്തിലെ മണ്ണിന്റെ ഘടന സംബന്ധിച്ച വിശദപഠനം ലക്ഷ്യമിട്ടാണ് റാഷിദ് റോവർ വിക്ഷേപിക്കുന്നത്.
ചന്ദ്രോപരിതലത്തിൽ നിന്ന് ലഭ്യമാക്കുന്ന വയർലെസ് കമ്യൂണിക്കേഷൻ സേവനങ്ങളിലൂടെയാണ് ഇമാറാത്തി എൻജിനീയർമാർ റോവറുമായി ബന്ധപ്പെടുക. ചന്ദ്രന്റെ വടക്കു കിഴക്കു ഭാഗത്തായുള്ള മാരെ ഫ്രിഗോറിസ് സൈറ്റിലെ അറ്റ്ലസ് ഗർത്തത്തിൽ ഇറങ്ങുകയാണ് ലക്ഷ്യം .
സ്വപ്നതടാകം എന്നർഥമുള്ള ലാകസ് സോംനിയോറം എന്ന ഭാഗത്തായിരിക്കും ചന്ദ്രനിൽ റാഷിദ് റോവർ ഇറങ്ങുകയെന്ന് എമിറേറ്റ്‌സ് ലൂണാർ മിഷൻ പദ്ധതി മാനേജർ ഡോ.ഹമദ് അൽ മർസൂഖി അറിയിച്ചിരുന്നു. സ്വപ്നതടാകം പ്രാഥമിക ലോഞ്ചിങ് സൈറ്റാണ്.
മറ്റ് മൂന്നുസ്ഥലങ്ങൾ അടിയന്തരഘട്ടത്തിൽ ഉപയോഗിക്കാനായി തിരഞ്ഞെടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ചന്ദ്രന്റെ വടക്കുകിഴക്കൻ ഭാഗം പര്യവേക്ഷണം നടത്താനാണ് റോവർ ലക്ഷ്യമിടുന്നത്. ചന്ദ്രന്റെ മണ്ണ്, ഭൂമിശാസ്ത്രം, പൊടിപടലം, ഫോട്ടോ ഇലക്ട്രോൺ കവചം, ചന്ദ്രനിലെ ദിവസം എന്നിവ ദൗത്യത്തിലൂടെ പഠനവിധേയമാക്കും.
ഭൂമിയിൽനിന്ന് ചന്ദ്രോപരിതലത്തിലേക്ക് എത്തിച്ചേരാൻ മൂന്ന് മാസമെടുക്കുമെന്നാണ് കണക്കുകൂട്ടുന്നത്. വിജയകരമായാൽ അറബ് ലോകത്തെ ആദ്യ ചാന്ദ്രദൗത്യമായിത്തീരുമിത്. അമേരിക്ക, സേവിയറ്റ് യൂനിയൻ, ചൈന എന്നിവക്ക് ശേഷം ചാന്ദ്രദൗത്യം വിജയിപ്പിക്കുന്ന രാജ്യമായി യു.എ.ഇയും ജപ്പാനും മാറുകയും ചെയ്യും.
ചന്ദ്രനിലെ 'ലാകസ് സോംനിയോറം എന്ന ചന്ദ്രനിലെ 'സ്വപ്നങ്ങളുടെ തടാകം' ഗ്രഹത്തിെൻറ വടക്കുകിഴക്കൻ ഭാഗത്ത് ഭൂമിയോട് ഏറ്റവും അടുത്ത ഭാഗത്തെ സമതലപ്രദേശമാണ്. കുറഞ്ഞ ഗർത്തങ്ങളുള്ള സുഗമമായ ഉപരിതലമാണിതെങ്കിലും ഇവിടത്തെ സാഹചര്യം പ്രവചനാതീതമാണ്. 16ാം നൂറ്റാണ്ടിലെ ഇറ്റാലിയൻ ജ്യോതിശാസ്ത്രജ്ഞനും കത്തോലിക്കാ പുരോഹിതനുമായ ജിയോവന്നി റിക്കിയോലിയാണ് ഇതിന് 'ലാകസ് സോംനിയോറം' എന്ന പേരിട്ടത്.",
https://www.facebook.com/Malayalivartha






















