ആള്‍ക്കഹോള്‍ അടങ്ങിയ ഉല്‍പന്നങ്ങള്‍ വില്ക്കുന്നതിനും വാങ്ങുന്നതിനും പുതിയ നിയമങ്ങളുമായി യുഎഇ. നിയമങ്ങള്‍ പ്രാബല്ല്യത്തില്‍ വരുത്താന്‍ ആറുമാസത്തെ കാലാവധിയാണ് മദ്യവില്പനയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ളത്

ആള്‍ക്കഹോള്‍ അടങ്ങിയ ഉല്‍പന്നങ്ങള്‍ വില്ക്കുന്നതിനും വാങ്ങുന്നതിനും പുതിയ നിയമങ്ങളുമായി യുഎഇ. നിയമങ്ങള്‍ പ്രാബല്ല്യത്തില്‍ വരുത്താന്‍ ആറുമാസത്തെ കാലാവധിയാണ് മദ്യവില്പനയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ളത്അബുദാബി ടൂറിസം മന്ത്രാലയമാണ് പുതിയ നിയമം സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറത്തുവിട്ടത്.
യുഎഇയുടെ പുതിയ മദ്യനയം അനുസരിച്ച് മദ്യത്തില്‍ ആള്‍ക്കഹോളിന്റെ അളവ് 0.3 ശതമാനം മാത്രമായിരിക്കണം. വിനാഗിരിയുടെ രുചി, ഗന്ധം എന്നിവ വൈനില്‍ നിന്നും പൂര്‍ണ്ണമായും ഒഴിവാക്കണം. കാരമലിന്റേതൊഴിച്ച് ബീറില്‍ കൃത്രിമ മധുരവും നിറങ്ങളും മണവും അനുവദിക്കുന്നതല്ലെന്നും പുതിയ മദ്യനയത്തില്‍ നിര്‍ദേശിക്കുന്നു.
ശുചിത്വമുള്ള പരിസരങ്ങളില്‍വെച്ച് ഉല്‍പന്നങ്ങള്‍ തയ്യാറാക്കണം. മദ്യ ഉല്‍പന്നങ്ങള്‍ വൃത്തിയുള്ള പാക്കറ്റുകളിലാക്കി വേണം കണ്ടെയിനറുകളിലെത്തിക്കാന്‍. ഉല്‍പന്നങ്ങള്‍ കേടുവരാതിരിക്കാനാണ് ഇത്തരം മുന്‍കരുതലുകളെടുക്കുന്നതെന്നും പുതിയ മദ്യ വില്പന നയം വിശദമാക്കുന്നു
ഉല്‍പന്നത്തിലടങ്ങിയ ചേരുവകള്‍, നിര്‍മ്മാണം, ഉപയോഗ കാലാവധി, ഉല്‍പന്നത്തില്‍ അടങ്ങിയിരിക്കുന്ന ആള്‍ക്കഹോളിന്റെ ശതമാനം എന്നിവ ലേബലില്‍ കൃത്യമായി ചേര്‍ക്കണം തുടങ്ങീ നിര്‍ദേശങ്ങളും യുഎഇയുടെ പുതിയ മദ്യവില്പനനയം മുന്നോട്ടുവെയ്ക്കുന്നുണ്ട്.
നിയമം ഭേദിക്കുന്നവര്‍ക്ക് കര്‍ശനനടപടികള്‍ നേരിടേണ്ടിവരുമെന്നും നിര്‍ദേശത്തില്‍ ഡിസിടി മുന്നറിയിപ്പ് നല്കുന്നുണ്ട്. ഉപഭോക്താക്കളുടേയും വിതരണക്കാരുടേയും സുരക്ഷ മുന്‍നിര്‍ത്തിയാണ് ആള്‍ക്കഹോള്‍ അടങ്ങിയ പാനീയങ്ങള്‍ വില്ക്കുന്നതിന് പുതിയ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നതെന്ന് അബുദാബി ടൂറിസം മന്ത്രാലയം ചൂണ്ടിക്കാട്ടി
ഇനി മദ്യപാനികൾക്കുമുണ്ട് നിർദ്ദേശങ്ങൾ .. യു.എ.ഇയിലെ നിരത്തുകളിലോ പൊതുസ്ഥലങ്ങളിലോ വച്ച് മദ്യപിക്കുന്നത് നിയമ വിരുദ്ധമാണ്. മദ്യം വിളമ്പുന്നതിനു ലൈസന്‍സുള്ള ഹോട്ടലുകളില്‍ നിന്ന് മദ്യപിക്കാം. അല്ലെങ്കില്‍ ആല്‍ക്കഹോള്‍ ലൈസന്‍സുള്ള വ്യക്തിക്ക് മദ്യഷാപ്പുകളില്‍ നിന്നും മദ്യം വാങ്ങാം. ലൈസന്‍സില്ലാത്ത വ്യക്തികള്‍ മദ്യപിച്ചതായി പിടിക്കപ്പെട്ടാല്‍ കനത്ത ശിക്ഷയായിരിക്കും ഫലം.
മദ്യലഹരിയിയില്‍ വാഹനമോടിക്കുന്നത് യു.എ.ഇയില്‍ കനത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. എങ്കിലും യു.എ.ഇയില്‍ നടക്കുന്ന 14.33 ശതമാനം അപകടങ്ങളും മദ്യലഹരിയിൽ വാഹനമോടിച്ചതിന് തുടർന്നാണ് ഉണ്ടാകുന്നത് .
മദ്യലഹരിയില്‍ വാഹനമോടിച്ച് പിടിക്കപ്പെട്ടാല്‍ പരമാവധി 20,000 ദിര്‍ഹം വരെ പിഴയും ആറ് മാസം വരെ ജയില്‍ ശിക്ഷയും ലഭിക്കാമെന്ന് യു.എ.ഇയിലെ നിയമം അനുശാസിക്കുന്നു. ഇതിന് പുറമെ ഡ്രൈവിംഗ് ലൈസന്‍സില്‍ 23 ബ്ലാക്ക് പോയന്റുകളും 60 ദിവസത്തേക്ക് വാഹനം തടഞ്ഞുവയ്ക്കാനും നിയമമുണ്ട്. കൂടാതെ ഡ്രൈവറെ അറസ്റ്റ് ചെയ്യാനും കുറഞ്ഞത് മൂന്ന് മാസത്തേക്കെങ്കിലും ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കാനും നിയമമുണ്ട്.
ജോലിസ്ഥലത്തെ മദ്യപാനം ഗുരുതര കുറ്റകൃത്യമായാണ് യു.എ.ഇയിലെ നിയമം കാണുന്നത്. മദ്യപിക്കാത്ത സഹപ്രവര്‍ത്തകരെ ഇത് സാരമായി ബാധിക്കുമെന്നതിനാല്‍ ആണ് കർശന നിയമം കൊണ്ടുവന്നിരിക്കുന്നത്
ജോലിസ്ഥലത്ത് മദ്യപിച്ച നിലയില്‍ പിടിക്കപ്പെട്ടയാളെ പിരിച്ചുവിടാന്‍ തൊഴിലുടമയ്ക്ക് അധികാരമുണ്ട്.
ദുബായിലെത്തുന്ന യാത്രക്കാര്‍ വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ നിന്നും വാങ്ങുന്ന മദ്യത്തിന് പരിധി നിശ്ചയിച്ചിട്ടുണ്ട്. പരമാവധി നാല് ലിറ്റര്‍ മദ്യവും രണ്ട് കെയ്സ് ബിയറും ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ നിന്ന് വാങ്ങി യു.എ.ഇയിലേക്ക് കാണ്ടുവരാം.
ദുബായില്‍ താമസിക്കുന്ന മുസ്ലിം അല്ലാത്തവര്‍ക്ക് മദ്യം വാങ്ങാന്‍ അനുവദിക്കുന്ന ലൈസന്‍സാണ് ആല്‍ക്കഹോള്‍ ലൈസന്‍സ്. ഇത് എല്ലാവര്ക്കും കിട്ടില്ല.. ഇതിനായി അപേക്ഷിക്കുമ്ബോള്‍ താഴെ പറയുന്ന വ്യവസ്ഥകള്‍ പാലിച്ചിരിക്കണം.
അപേക്ഷകന്‍ 21 വയസ് പൂര്‍ത്തിയാക്കിയിരിക്കണം
റെസിഡന്റ് വിസ ഉണ്ടായിരിക്കണം
മുസ്ലിം മത വിശ്വാസിയാകരുത്
3000 ദിര്‍ഹമെങ്കിലും കുറഞ്ഞ മാസശമ്ബളം ഉണ്ടായിരിക്കണം
ഭര്‍ത്താവിന്റെ അനുമതിയുണ്ടെങ്കില്‍ മാത്രമേ ഭാര്യയ്ക്ക് അപേക്ഷിക്കാന്‍ കഴിയൂ, അവിവാഹിതയായ സ്ത്രീക്ക് ഒരു വര്‍ഷത്തേക്ക് ലൈസന്‍സ് നല്‍കും
ഫ്രീസോണില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഫ്രീസോണ്‍ അതോറിറ്റിയുടെ സമ്മതം ആവശ്യമാണ്.
സ്വയംതൊഴില്‍ ചെയ്യുന്നവര്‍ അപേക്ഷയോടൊപ്പം ട്രേഡ് ലൈസന്‍സിന്റെ പകര്‍പ്പും ഹാജരാക്കണം.
ഇത്തരയും കാര്യങ്ങൾ വിശദമായി മനസ്സിലാക്കാതെ യു എ യിൽ മദ്യപിച്ചാലോ മദ്യം കൈവശം വെച്ചാലോ മദ്യ വിൽപ്പന നടത്തിയാലോ ഗുരുതരമായ കേസിൽ അകപ്പെടും . യു എ ഇ നിയമങ്ങൾ കര്ശനമായതിനാൽ എളുപ്പത്തിൽ ഊരിപ്പോരാം , എന്ന് വിചാരിക്കരുത്.
https://www.facebook.com/Malayalivartha






















