യുഎഇയിൽ കനത്ത മഞ്ഞുവീഴ്ച്ചയ്ക്ക് സാധ്യത, അബുദബി മുതൽ റാസൽഖൈമ വരെയുള്ള എമിറേറ്റുകളിൽ ചില പ്രദേശങ്ങളിൽ റെഡ് അലർട്ട്, ദൂരക്കാഴ്ച തീരെ കുറയുന്നതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രതപാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

യുഎഇയിൽ കലാവസ്ഥ മാറ്റം സംഭവിച്ചിരിക്കുകയാണ്. കനത്ത മഞ്ഞുവീഴ്ച ഉണ്ടാകാനുള്ള സാധ്യതയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്. രണ്ട് ദിവസം മുമ്പ് അബുദബിയിൽ കനത്ത മഞ്ഞുവീഴ്ച ഉണ്ടാകാനുള്ള സാധ്യത മുൻനിർത്തി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലേർട്ട് പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ യു.എ.ഇയിലെ കൂടുതൽ എമിറേറ്റുകളിൽ കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് ജാഗ്രതാ നിർദേശം നൽകിയിരിക്കുകയാണ് അധികൃതർ.
അബുദബി മുതൽ റാസൽഖൈമ വരെയുള്ള എമിറേറ്റുകളിൽ ചില പ്രദേശങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകായാണ്. അബുദബി, അജ്മാൻ, റാസൽഖൈമ, ഉമ്മുൽഖുവൈൻ എന്നീ എമിറേറ്റുകളിലെ ചില പ്രദേശങ്ങളിലാണ് റെഡ് അലർട്ട്. മിക്ക എമിറേറ്റുകളിലും രാവിലെ ഒമ്പത് വരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. ദൂരക്കാഴ്ച തീരെ കുറയുന്നതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രതപാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
രാത്രിയിലും ചൊവ്വാഴ്ച രാവിലെയും അന്തരീക്ഷം ഈർപ്പമുള്ളതായിരിക്കും. അബുദാബിയിലും ദുബായിലും ഈർപ്പം 85 ശതമാനത്തിലെത്താമെന്നും വിലയിരുത്തുന്നു. ദൃശ്യപരത 1000 മീറ്ററിൽ താഴെയായി കുറയുമെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. മഴ, മഞ്ഞ്, പൊടിക്കാറ്റ് തുടങ്ങി അസ്ഥിര കാലാവസ്ഥയുള്ള സമയങ്ങളിൽ അബുദാബി റോഡുകളിലെ വേഗപരിധി 80 കി.മീ ആയി കുറയുമെന്നും അധികൃതർ ഓർമിപ്പിച്ചു.
അതേസമയം എമിറേറ്റുകളിൽ താപനില യഥാക്രമം 37 ഡിഗ്രി സെൽഷ്യസിലും 36 ഡിഗ്രി സെൽഷ്യസിലും എത്തും. കുറഞ്ഞ താപനില 20 ശതമാനത്തിലേക്ക് താഴുന്നു. തലസ്ഥാനത്തും ദുബായിലും യഥാക്രമം 24 ഡിഗ്രി സെൽഷ്യസും 25 ഡിഗ്രി സെൽഷ്യസും ആയിരിക്കും. നേരിയതോ മിതമായതോ ആയ കാറ്റ് വീശാൻ സാധ്യതയുണ്ട്. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും സ്ഥിതി നേരിയ തോതിലായിരിക്കുമെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.
അതുപോലെ ഖത്തറിൽ കഴിഞ്ഞ ദിവസം മുതൽ മഴക്കാലത്തിന് തുടക്കമായിരിക്കുകയാണ്. ഒക്ടോബര്‍ 16 മുതല്‍ ഡിസംബര്‍ ആറ് വരെ 52 ദിവസം ഇനി രാജ്യത്ത് മഴക്കാലമായിരിക്കുമെന്നാണ് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. പകൽ സമയം ചൂടും രാത്രി മിതമായ കാലാവസ്ഥയുമായിരിക്കും ഈ കാലയളവിൽ. ഇടിയും മഴയും മിന്നലും ഉണ്ടാകുന്ന സാഹചര്യത്തിൽ പൊതു ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വാഹനമോടിക്കുന്നവർ ശ്രദ്ധിക്കണമെന്നും കാലാവസ്ഥാ വകുപ്പിന്റെ നിർദേശമുണ്ട്.
പാലിക്കേണ്ട ജാഗ്രതാ നിർദേശങ്ങൾ-----
ഇടിമിന്നലുള്ളപ്പോൾ വീടിന് പുറത്താണെങ്കിൽ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി നിൽക്കണം. തുറസ്സായ സ്ഥലങ്ങളിലും മരങ്ങളുടെയും വൈദ്യുത തൂണുകളുടെയും താഴെയും വീടിന്റെയും കെട്ടിടങ്ങളുടെയും ടെറസുകളിലും നിൽക്കരുത്. മോശം കാലാവസ്ഥയിൽ വാഹനം ഓടിക്കുന്നവർ അമിത വേഗവും ഡ്രൈവിങ്ങിനിടെയുള്ള മൊബൈൽ ഫോൺ ഉപയോഗവും ഒഴിവാക്കണം. വൈപ്പറുകൾ പ്രവർത്തനക്ഷമമായിരിക്കണം. കാറിന്റെ ജനലുകൾ അടച്ചെന്നും ഉറപ്പാക്കണം. വെള്ളക്കെട്ടുള്ള സ്ഥലങ്ങളിലൂടെ വാഹനം ഓടിക്കരുത്. വീട്ടിനകത്തും ജാഗ്രത വേണം. നനഞ്ഞ കൈ കൊണ്ട് സ്വിച്ച് ബോർഡുകളിൽ സ്പർശിക്കരുത്. ഇടിമിന്നലുള്ളപ്പോൾ വീട്ടിനുള്ളിലെ വൈദ്യുത ഉപകരണങ്ങളുടെ പവർ സപ്ലൈ ഓഫ് ചെയ്യണമെന്നും അധികൃതർ നിർദേശത്തിൽ പറയുന്നു. അടിയന്തര ഘട്ടത്തിൽ സഹായത്തിനായി 999 എന്ന നമ്പറിൽ സേവനം തേടാം.
https://www.facebook.com/Malayalivartha






















