യുഎഇയിൽ ശമ്പളം ചോദിച്ച പ്രവാസികളെ തല്ലിച്ചതച്ചു, നാല് മാസമായി ശമ്പളം കൊടുക്കാത്ത ഇവരുടെ പാസ്പോര്‍ട്ട് പിടിച്ചുവെച്ചു, താമസ സ്ഥലത്തെത്തി ഇവരെ മദിച്ചത് വിസ കാന്‍സല്‍ ചെയ്തതോടെ, ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബില്‍ അഭയം തേടി പ്രവാസികൾ...!

നാട്ടിലെ പ്രാരാബ്ധങ്ങൾ തീർക്കാനാണ് പലരും പ്രവാസ ജീവിതം തിരഞ്ഞെടുക്കുക. നാട്ടിൽ നിന്ന് ഗൾഫിലെത്തി ദുരിതം അനുവിക്കുന്ന നിരവധി മലയാളികളുണ്ട്. വ്യാജ ഏജന്റ് മുഖേന ഗൾഫ് രാജ്യങ്ങളിലേക്ക് ജോലി അന്വേഷിച്ചെത്തി ചതിയിൽപ്പെട്ടവർ,കഷ്ടപ്പെട്ട് ജോലി ചെയ്തിട്ടും ശമ്പളം കിട്ടാത്തവർ തുടങ്ങി നിരവധി പേരാണ് ഗൾഫിലെത്തി ദുരിതമനുഭവിക്കുന്നത്. ഇപ്പോൾ യുഎഇയിൽ ശമ്പള കുടിശ്ശിക ചോദിച്ചതിന് പ്രവാസികളെ തല്ലിച്ചതയ്ച്ചതായുള്ള വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. അജ്മാനിൽ മലയാളി ജീവനക്കാർക്കാണ് ജോലി ചെയ്ത ശമ്പളം ചോദിച്ചതിന് മർദ്ദനമേൽക്കേണ്ടി വന്നത്.
ആലപ്പുഴ സ്വദേശി രാഹുൽ ആന്റണി, കൊല്ലം സ്വദേശികളായ അനു അനിൽകുമാർ, അൻസീർ അബ്ദുൽ അസീസ് എന്നിവർക്കാണ് മർദനമേറ്റത്. ഇവരെ മര്‍ദ്ദിക്കുന്നിന്റെ വീഡിയോയും പുറത്തുവന്നു. പത്തനംതിട്ട സ്വദേശിയുടെ സ്ഥാപനത്തില്‍ എട്ട് മാസമായി ഇവര്‍ ജോലി ചെയ്യുന്നു. എന്നാല്‍, നാല് മാസമായി ഇവർക്ക് ശമ്ബളം ലഭിച്ചിട്ട്. പലതവണ ശമ്ബളം ചോദിച്ചിട്ടും നല്‍കിയില്ലെന്ന് ഇവര്‍ ആരോപിക്കുന്നു.
പാസ്പോര്‍ട്ടും പിടിച്ചുവെച്ചു. ഇതോടെ ലേബര്‍ വകുപ്പില്‍ പരാതി നല്‍കി. അവരുടെ നിര്‍ദേശാനുസരണം യുവാക്കള്‍ വിസ കാന്‍സല്‍ ചെയ്തു. ഇതോടെയാണ് താമസ സ്ഥലത്തെത്തി ഇവരെ മദിച്ചത്. സംഭവത്തിൽ യുവാക്കൾ കമ്പനിയുടമ മല്ലപ്പള്ളി ആഞ്ഞലിത്താനം സ്വദേശി എൽദോ ജോസഫ് അലക്‌സാണ്ടറിനെതിരെ പൊലീസിൽ പരാതി നൽകി.
എന്നാൽ ജീവനക്കാരെ താനല്ല മർദിച്ചതെന്ന് കമ്പനി നടത്തിപ്പുകാരനായ മല്ലപ്പള്ളി സ്വദേശി എൽദോ ജോസഫ് അലക്‌സാണ്ടർ പ്രതികരിച്ചത്. മർദിച്ച ആളെ തനിക്ക് അറിയില്ലെന്നും ഇയാൾ പറഞ്ഞു. ജോലിയില്‍ വീഴ്ചവരുത്തിയത് കൊണ്ട് രണ്ട് മാസത്തെ ശമ്ബളമാണ് നല്‍കാന്‍ ബാക്കിയുള്ളത്. ഇവരില്‍ ഒരാളുടെ കുടുംബാംഗങ്ങള്‍ നാട്ടിലെ തന്‍റെ വീട്ടില്‍ എത്തി ഭീഷണിപ്പെടുത്തിയതായും ഇയാള്‍ ആരോപിച്ചു.
നിലവില്‍ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബില്‍ അഭയം തേടിയിരിക്കുകയാണ് മർദ്ദനത്തിന് ഇരയായ മലയാളികൾ.
നേരത്തെ കേരളത്തിന്‍റെ വിവിധ ജില്ലകളില്‍ നിന്നായി ജോലി തട്ടിപ്പിനിരയായ 36 മലയാളികള്‍ ഷാര്‍ജയില്‍ കൊടും ദുരിതം അനുഭവിക്കുന്ന വാർത്ത പുറത്തുവന്നിരുന്നു. കേരളത്തിലെ മിക്ക ജില്ലകളില്‍ നിന്നുള്ളവരും ഇക്കൂട്ടത്തിലുണ്ട്. ആലുവ അത്താണി സ്വദേശി മുഹമ്മദ് സനീറാണ് ഇവരെ ഷാര്‍ജയില്‍ എത്തിച്ചത്. സനീറിന്‍റെ തട്ടിപ്പിനിരയായി അടുത്ത ദിവസങ്ങളില്‍ കേരളത്തില്‍ നിന്ന് കൂടുതല്‍ പേര്‍ ഇവിടേക്ക് വരുന്നുണ്ടെന്നും ഇവര്‍ വെളിപ്പെടിത്തിയിരുന്നു.
പലതവണയായാണ് ഇവരെ സനീര്‍ യു.എ.ഇയില്‍ എത്തിച്ചത്.ഒരുമാസത്തെ സന്ദര്‍ശക വിസയിലായിരുന്നു യാത്ര. പാക്കിങ്, അക്കൗണ്ടന്‍റ് തുടങ്ങിയ തസ്തികയിലായിരുന്നു ജോലി വാഗ്ദാനം. പണം സനീറിന്‍റെ കേരളത്തിലെ അക്കൗണ്ടിലേക്ക് അയച്ചുകൊടുത്തു. 65,000 മുതല്‍ 1.25 ലക്ഷം രൂപ വരെ നല്‍കിയവരുണ്ട്. ചിലര്‍ക്ക് വ്യാജ ഓഫര്‍ ലെറ്റര്‍ നല്‍കി. മറ്റ് ചിലരോട് ജോലി ശരിയാകുമ്പോള്‍ ഓഫര്‍ ലെറ്റര്‍ തരാമെന്ന് പറഞ്ഞു. എന്നാൽ യുഎഇയിലെത്തിയ പലരുടെയും വിസ കാലാവധി കഴിയാറായി. മുംബൈയില്‍ ദിവസങ്ങളോളം താമസിച്ച ശേഷം യു.എ.ഇയില്‍ എത്തിയവരുമുണ്ട്.
യു.എ.ഇയില്‍ എത്തി മൂന്നു ദിവസം കഴിയുമ്പോള്‍ എംപ്ലോയ്മെന്‍റ് വിസയിലേക്ക് മാറ്റാമെന്നായിരുന്നു വാഗ്ദാനം.ഇങ്ങനെയൊരു സംവിധാനം യു.എ.ഇയില്‍ ഇല്ലെന്ന് പലരും അറിഞ്ഞത് അവിടെ എത്തിയപ്പോൾ മാത്രമാണ്. ദിവസവും വൈകീട്ട് ഇവരുടെ അടുക്കലെത്തുന്ന സനീര്‍ അടുത്ത ദിവസം തന്നെ ജോലി ശരിയാകുമെന്ന് പറയും. എന്നാല്‍, പിന്നീട് ഇതേ കുറിച്ച് മിണ്ടാറില്ല.അടുത്ത ദിവസങ്ങളിലായി സനീറിന്‍റെ ചതിയില്‍പെട്ട് നാട്ടില്‍നിന്ന് തിരിക്കാന്‍ തയാറെടുക്കുന്നവര്‍ സൂക്ഷിക്കണമെന്നും ഇവർ മുന്നറിയിപ്പ് നൽകിയിരുന്നു.
https://www.facebook.com/Malayalivartha























