യുഎഇയുടെ വിനോദ സഞ്ചാരമേഖലയില്‍ കൂടുതല്‍ ഉണര്‍വേകി സന്ദര്‍ശകരുടെ കുത്തൊഴുക്ക്, 162.8 ശതമാനത്തിൻ്റെ വളർച്ചയെന്ന് കണക്കുകൾ, 2022ൽ ഇതുവരെ ദുബായിൽ എത്തിയത് 10.12 മില്യൺ സന്ദർശകർ

യാത്രക്കാരുടെ എണ്ണത്തിൽ വീണ്ടും കുതിക്കുകയാണ് ദുബൈ.കൊവിഡ് നിയന്ത്രണങ്ങളിൽ അയവ് വന്നതോടെ വിനോദ സഞ്ചാരമേഖലയില്‍ കൂടുതല്‍ ഉണര്‍വേകിക്കൊണ്ട് രാജ്യത്തേക്ക് സന്ദര്‍ശകരുടെ കുത്തൊഴുക്ക് തുടരുകയാണ്. ഇന്ത്യ, ഫ്രാൻസ്, ഇറാൻ രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകൾ ദുബായിലേക്ക് എത്തുകയാണ്. സന്ദർശകരുടെ എണ്ണത്തിൽ 162.8 ശതമാനത്തിൻ്റെ വളർച്ചയുണ്ടായെന്നാണ് കണക്ക്.
2022ൽ ഇതുവരെ 10.12 മില്യൺ സന്ദർശകർ ദുബായിൽ എത്തിയത്. ഇവരിൽ പത്ത് ശതമാനം ആളുകൾ ഇന്ത്യയിൽ നിന്നാണ്. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലാണ് ഏറ്റവുമധികം ആളുകൾ ദുബായിലെത്തിയത്. 20 ലക്ഷം ആളുകളാണ് ഈ മാസങ്ങളിൽ എത്തിയത്. കൊവിഡ് മഹാമാരിക്ക് മുമ്പ് 2019 ല്‍ 12.08 ദശലക്ഷം പേരാണ് ദുബായിലെത്തിയത്. മുൻ വർഷങ്ങളെക്കാൾ മൂന്നിരട്ടി ആളുകളാണ് ഈ വർഷം ഒക്ടോബർ വരെ ദുബായ് സന്ദർശിച്ചത്.
സന്ദർശകരുടെ എണ്ണത്തിൽ 162.8 ശതമാനത്തിൻ്റെ വളർച്ചയുണ്ടായെന്നാണ് കണക്ക്. സന്ദർശകർ കൂടുതലായി എത്തുന്നതിന് കാരണം ദുബായ് എക്സ്പോ ആണെന്നാണ് അധികൃതർ നൽകുന്ന വിവരം.ഒമാനിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വർഷം തോറും വർധന ഉണ്ടാകുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
അതുപോലെ ലോകകപ്പ് സമയത്ത് ദുബൈയിൽ നിന്ന് ഖത്തറിലേക്ക് പ്രത്യേക ഷട്ടിൽ സർവീസുകളാണ് ഒരുക്കിയിട്ടുള്ളത്. പ്രധാന വിമാനക്കമ്പനികളെല്ലാം ദിവസേന സർവീസ് നടത്തുന്നുണ്ട്. ഈ സൗകര്യങ്ങളെല്ലാം ഉപയോഗപ്പെടുത്തി ലക്ഷക്കണക്കിന് ഫുട്‌ബോൾ ആരാധകർ ദുബൈ നഗരത്തിലേക്കുമെത്തുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. ലോകകപ്പിനോടനുബന്ധിച്ച് വെറും 100 ദിർഹത്തിന് അതായത് 2252.65 ഇന്ത്യൻ രൂപയ്ക്ക് 90 ദിവസ കാലാവധിയുള്ള മൾട്ടിപ്പ്ൾ എൻട്രി ടൂറിസ്റ്റ് വിസ ദുബൈ അനുവദിച്ചിരുന്നു. 90 ദിവസത്തിന് ശേഷം വിസ വീണ്ടും പുതുക്കാൻ കഴിയുമെന്നും അധികൃതർ അറിയിച്ചു.
ഇതോടെ, ഖത്തറിലേക്ക് പറക്കുന്ന ഫുട്ബാൾ ആരാധകർക്ക് കുറഞ്ഞ ചെലവിൽ യു.എ.ഇയും സന്ദർശിക്കാൻ കഴിയും. ലോകകപ്പിനെത്തുന്നവരിൽ നല്ലൊരു ശതമാനവും ദുബൈയിലായിരിക്കും താമസം. ദുബൈയിൽ നിന്ന് 45 മിനിറ്റിനുള്ളിൽ ഖത്തറിൽ പറന്നെത്താൻ കഴിയും. എന്നാൽ എല്ലാവർക്കും ഈ വിസ ലഭിക്കില്ലെന്നതാണ് പ്രത്യേകത. മറിച്ച്, ഖത്തറിലെ ലോകകപ്പ് ഹയ്യാകാർഡ് കൈവശമുള്ളവർക്ക് മാത്രമേ ഈ പ്രത്യേക വിസയ്ക്കായി അപേക്ഷിക്കാൻ സാധിക്കുകയൊള്ളു.
ആദ്യമായി ഇന്നലെയാണ് ജിഡിആർഎഫ്എ ഈ വിസ അനുവദിച്ചു തുടങ്ങിയത്. ഖത്തർ ലോകകപ്പിലെ ഏതെങ്കിലുമൊരു മത്സരം കാണാൻ ടിക്കറ്റെടുത്തവർക്കാണ് ഹയ്യാ കാർഡ് ലഭിക്കുക. അവർക്ക് മാത്രമേ ഈ വിസ ലഭിക്കുകയുള്ളു. മാച്ച് ടിക്കറ്റ് സ്വന്തമാക്കിയ എല്ലാ കാണികൾക്കും സ്വന്തം പേരിൽ ഹയ്യാ കാർഡിന് അപേക്ഷിക്കാം. ഖത്തറിനു പുറത്തു നിന്ന് അപേക്ഷിച്ചാൽ അഞ്ചു ദിവസത്തിനുള്ളിലും ഖത്തറിൽ നിന്നുള്ള അപേക്ഷകന് മൂന്ന് ദിവസത്തിനുള്ളിലും അംഗീകാരം ലഭിക്കും.
https://www.facebook.com/Malayalivartha























