പ്രവാസികളെ കാത്ത് ആ കഴുകൻ കണ്ണുകൾ, മുന്നറിയിപ്പ് അവഗണിച്ചാൽ മുട്ടൻ പണി, കാല്‍നടയാത്രികരുടെ സുരക്ഷയെ ബാധിക്കും വിധം നിഷ്‌കര്‍ഷിച്ച പാതയിലൂടെ സൈക്കിളും ഇലക്‌ട്രിക് സ്‌കൂട്ടറുകളും ഓടിക്കുന്നതിനെതിരെ മുന്നറിയിപ്പ് ആവര്‍ത്തിച്ച് അബൂദബി പൊലീസ്

പ്രവാസികൾ ഏറ്റവും കൂടുതൽ കൂടുംബമായി താമസിക്കുന്ന ഗൾഫ് രാഷ്ട്രങ്ങളിലൊന്നാണ് യുഎഇ. ട്രാഫിക്ക് നിയമങ്ങൾ കർശമായി പാലിക്കുന്ന യുഎഇയിൽ ഇത് സംബന്ധിച്ച വളരെ കൃത്യമായ മുന്നറിയിപ്പുകൾ നൽകാറുണ്ട്. ട്രാഫിക്ക് നിയമങ്ങളുമായി ബന്ധപ്പെട്ട് പുതിയ നിയമങ്ങളും മുന്നറിയിപ്പുകളും വളരെ കൃത്യമായി പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിൽ അബുദബി പൊലീസ് വളരെ മാതൃകാപരമായ പ്രവർത്തനമാണ് നടത്തുന്നത്.
ഇത്തവണ പൊതു ജനങ്ങൾക്ക് പുതിയ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് അബുദബി പൊലീസ്. കാല്‍നടയാത്രികരുടെ സുരക്ഷയെ ബാധിക്കുംവിധം നിഷ്‌കര്‍ഷിച്ച പാതയിലൂടെ സൈക്കിളും ഇലക്‌ട്രിക് സ്‌കൂട്ടറുകളും ഓടിക്കുന്നതിനെതിരെ മുന്നറിയിപ്പ് ആവര്‍ത്തിച്ച് അബൂദബി പൊലീസ്.കാല്‍നടയാത്രികരുടെ സഞ്ചാരപഥങ്ങള്‍ സൈക്കിള്‍, ഇലക്‌ട്രിക് സ്‌കൂട്ടര്‍ സഞ്ചാരികള്‍ കൈയടക്കുന്നുവെന്ന പരാതികളെ തുടര്‍ന്നാണ് നടപടി.
ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ ഗതാഗത ബോധവത്കരണം ശക്തിപ്പെടുത്തിയതായി അബൂദബി പൊലീസ് അറിയിച്ചു.
കാല്‍നടയാത്രികരുടെ സുരക്ഷയെ ബാധിക്കുംവിധം അലക്ഷ്യമായും മാന്യതയില്ലാതെയും ഇലക്‌ട്രിക് സ്‌കൂട്ടറുകളും സൈക്കിളുകളും ഓടിക്കുന്നുവെന്നാണ് കാല്‍നടയാത്രികരുടെ പരാതി. കാല്‍നടയാത്രികരുടെയും ഇലക്‌ട്രിക് സ്‌കൂട്ടര്‍, സൈക്കിള്‍ യാത്രികരുടെയും സുരക്ഷ വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് നടപടി.
സീബ്രലൈനുകളിലൂടെ കാല്‍നടയാത്രികര്‍ക്ക് റോഡ് മുറിച്ചുകടക്കാന്‍ അവസരം നല്‍കാത്ത ഡ്രൈവര്‍മാര്‍ക്കെതിരെയും 500 ദിര്‍ഹം പിഴ ചുമത്തും. ഇതിനു പുറമേ ആറു ബ്ലാക്ക് പോയന്‍റുകളും ലൈസന്‍സില്‍ ചുമത്തും. അബൂദബിയിലെ നിരവധി ക്രോസിങ്ങുകളില്‍ ഡ്രൈവര്‍മാരുടെ നിയമലംഘനം കണ്ടെത്താന്‍ നിര്‍മിതബുദ്ധിയോടുകൂടിയ റഡാറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കാല്‍നടയാത്രികര്‍ സുരക്ഷിതരായി റോഡ് മുറിച്ചുകടന്നുവെന്ന് ഉറപ്പാക്കുന്നതു വരെ വാഹനം നിര്‍ത്തിയിടണം. ആളുകള്‍ റോഡ് മുറിച്ചുകടക്കുമ്ബോള്‍ വാഹനം ഓടിച്ചാലും പിഴയടിക്കും.
സൈക്കിളുകള്‍ ഓടിക്കുന്നവര്‍ സുരക്ഷ മുന്‍കരുതലുകള്‍ സ്വീകരിച്ചിരിക്കണമെന്നും പൊലീസ് നിര്‍ദേശിച്ചു. കാല്‍നടയാത്രികരും സൂക്ഷ്മത പാലിക്കണമെന്നും കാറുകളോ ഇരുചക്രവാഹനങ്ങളോ തട്ടാതിരിക്കാന്‍ ഇതു സഹായിക്കുമെന്നും പൊലീസ് പറയുന്നു. സര്‍വിസ് റോഡുകളിലും സൈക്ലിങ് ട്രാക്കുകളിലും മാത്രമേ സൈക്കിളുകള്‍ ഓടിക്കാവൂ. തിരക്കേറിയ ഇടങ്ങളില്‍ സൈക്കിള്‍ ഓടിക്കരുത്. നിയമം ലംഘിക്കുന്ന സൈക്കിള്‍, ഇലക്‌ട്രിക് സ്‌കൂട്ടര്‍ റൈഡര്‍മാര്‍ക്ക് 200 മുതല്‍ 500 ദിര്‍ഹം വരെ പിഴ ചുമത്തും.
അപകടകരമായ ഓവർടേക്കിങും പൊടുന്നനെയുള്ള ട്രാക്ക്മാറ്റവും പാടില്ലെന്ന് ഡ്രൈവർമാർക്ക് അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി.ഓവർടേക്കിങും ട്രാക്ക് മാറ്റവും നടത്തുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങളുണ്ട്. അതിൽ അലംഭാവം പാടില്ല. മറ്റുവാഹനങ്ങളെ തെറ്റായ രീതിയിൽ മറികടക്കൽ ഒഴിവാക്കുക, ഓവർടേക്ക് ചെയ്യുന്ന സമയത്തും മറ്റും തൊട്ടടുത്ത് മറ്റു വാഹനങ്ങൾ ഇല്ലെന്ന് ഉറപ്പാക്കണം. ട്രാക്കുകളുംറോഡുകളും മാറുമ്പോൾ മുന്നറിയിപ്പ് സിഗ്നൽ നൽകാൻ മറക്കരുതെന്നും പാലിസ് നിർദേശിച്ചു. മറ്റുവാഹനങ്ങളിലെ ഡ്രൈവർമാർക്ക് ആശങ്കയുണ്ടാക്കും വിധം പൊടുന്നനെ ട്രാക്കുകൾ മാറാതിരിക്കുക ഉൾപ്പെടെയുള്ള നിർദേശങ്ങളും അബുദാബി പൊലീസ് നൽകുന്നു.
റോഡുകളിലെ ട്രാഫിക് സിഗ്നലുകളില്‍ വാഹനം നിര്‍ത്തുമ്പോള്‍ ശ്രദ്ധ തെറ്റുന്ന മറ്റ് പ്രവൃത്തികളില്‍ ഏര്‍പ്പെടരുതെന്ന് അബുദാബി പൊലീസ് നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അശ്രദ്ധ കാണിക്കുന്നതിലൂടെ അബദ്ധത്തില്‍ ചുവപ്പ് സിഗ്നല്‍ മറികടക്കാനും അതുവഴി റോഡിലെ വലിയ അപകടങ്ങള്‍ക്ക് കാരണമാവാനും സാധ്യതയുണ്ട്. അബുദാബിയില്‍ റോഡുകളിലെ റെഡ് സിഗ്നല്‍ മറികടക്കുന്നത് 1000 ദിര്‍ഹം വരെ പിഴ ലഭിക്കാനും ഡ്രൈവര്‍ക്ക് 12 ബ്ലാക്ക് പോയിന്റുകള്‍ ലഭിക്കാനും പര്യാപ്തമായ കുറ്റമാണ്. ഒപ്പം വാഹനം പിടിച്ചെടുക്കുകയും ചെയ്യും.
30 ദിവസം മുതല്‍ മൂന്ന് മാസം വരെയായിരിക്കും ഇങ്ങനെ വാഹനം അധികൃതര്‍ പിടിച്ചുവെയ്ക്കുക. വാഹനം പിന്നീട് വിട്ടുകിട്ടാന്‍ 50,000 ദിര്‍ഹം ഫൈന്‍ നല്‍കണം. മൂന്ന് മാസത്തിന് ശേഷവും വാഹനം ഫൈനടച്ച് തിരിച്ചെടുത്തില്ലെങ്കില്‍ ലേലത്തിലൂടെ വില്‍പന നടത്തുമെന്നും അധികൃതര്‍ ഓര്‍മിപ്പിക്കുന്നു.അതുപോലെ അശ്രദ്ധയോടെയുള്ള ഡ്രൈവിങ്, മത്സരയോട്ടം, അവ്യക്തമോ മറഞ്ഞതോ വികലമായതോ ആയ നമ്പർ പ്ലേറ്റ് ഉപയോഗിച്ചുള്ള യാത്ര എന്നിവ കണ്ടെത്തിയാൽ വാഹനം പിടിച്ചെടുക്കും. 10 വയസ്സിനു താഴെയുള്ള കുട്ടികളെ മുൻസീറ്റിൽ ഇരുത്തിയാൽ 400 ദിർഹമാണു പിഴ. അങ്ങനെ പിടിച്ചെടുക്കുന്ന വാഹനം തിരിച്ചെടുക്കണമെങ്കിൽ 5000 ദിർഹം വേറെയും നൽകണം.
https://www.facebook.com/Malayalivartha























