ഷംസുദ്ദീൻ എന്ന ഏജന്റ് കാറ്ററിങ് സർവീസ് ലൈസൻസ് നൽകാമെന്നു പറഞ്ഞപ്പോൾ ബഷീറ സംശയിച്ചില്ല; പലരുടെയും കൈയിൽ നിന്ന് കടം വാങ്ങിയും വായ്പയെടുത്തും 22,000 ദിർഹം കൊടുത്തു; വിസ പുതുക്കാനായി മൂന്നു പേർക്ക് പണം നൽകി; കാറ്ററിങ് സർവീസ് ലൈസൻസിനും വിസയ്ക്കും വേണ്ടി ഏകദേശം 50,000 ദിർഹം കടം വാങ്ങി; ഒടുവിൽ സംഭവിച്ചത്!!! ജോലിയില്ല; താമസിക്കാൻ ഇടമില്ല; വൃക്ക വിൽക്കേണ്ട ഗതികേടിൽ മലയാളി യുവതി ദുബായിൽ ദുരിതത്തിൽ

കേരളത്തിൽ നിന്ന് ധാരാളം പേര് ഗൾഫ് രാജ്യങ്ങളിൽ ജോലിയ്ക്കായി പോകുന്നുണ്ട് , ഇവരിൽ സ്ത്രീകളും ഉൾപ്പെടും . സ്വന്തം നാടും വീടും വീട്ടുകാരെയും ഉപേക്ഷിച്ചു മണലാരണ്യത്തിൽ പോയി ജോലി എടുക്കുമ്പോൾ അവരുടെ സ്വപ്നം ഒന്ന് മാത്രമാണ്. തിരികെ നാട്ടിലെത്തി ജോലി ചെയ്ത സംബന്ധിച്ച പണം കൊണ്ട് ഒരു നല്ല ജീവിതം എന്നാൽ ചിലർക്കെങ്കിലും ഇത് സാധിക്കാതെ വരുന്നത് ഏജന്റിന്റെ ചതി മൂലമാണ് .
കണ്ണൂർ പൊടിക്കുണ്ട് സ്വദേശിനി ബഷീറയ്ക്ക് ദുരിതങ്ങൾ പങ്കു വയ്ക്കാൻ ഏറെയുണ്ട്. വീട്ടുജോലിക്കായി ദുബായിൽ എത്തിയ ബഷീറയ്ക്ക് കോവിഡ്19 പ്രതിസന്ധി രൂക്ഷമായത്തോടെ ജോലി നഷ്ടപ്പെട്ടു. എന്നാൽ നാട്ടിലേയ്ക്ക് തിരിച്ചു വരാതെ അവിടെ തന്നെ പിടിച്ചു നിൽക്കാനായിരുന്നു ബഷീറ ആഗ്രഹിച്ചത്. കോട്ടയം സ്വദേശി ഷംസുദ്ദീൻ കാറ്ററിങ് സർവീസ് ലൈസൻസ് നൽകാമെന്നു പറഞ്ഞ് സമീപിച്ചപ്പോൾ ബഷീറ സംശയിച്ചില്ല .
തുടർന്ന് പലരുടെയും കൈയിൽ നിന്ന് കടം വാങ്ങിയും വായ്പയെടുത്തും 22,000 ദിർഹം ഷംസുദ്ദീന് കൈമാറി. കൂടാതെ സന്ദർശക വീസയിൽ താമസിച്ചിരുന്ന ബഷീറ വീസ പുതുക്കാനായി മൂന്നു പേർക്ക് പണം നൽകി .കാറ്ററിങ് സർവീസ് ലൈസൻസിനും വീസയ്ക്കും വേണ്ടി ഏകദേശം 50,000 ദിർഹം കടം വാങ്ങി. ഇപ്പോൾ ജോലിയില്ല താമസിക്കാൻ ഇടമില്ല , സ്വന്തം വൃക്കകൂടി വിൽക്കേണ്ട ഗതികേടിലാണ് ഇവർ എന്ന് സാമൂഹിക പ്രവർത്തക കൂടിയായ അഡ്വ.പ്രീത ശ്രീറാം മാധവ് പറഞ്ഞു.
ഇത്തരം ചതികളിൽ പെടാതിരിക്കാൻ നിരന്തരം നോർക്കയുൾപ്പടെയുള്ള സംഘടനകൾ ഓർമിപ്പിക്കാറുണ്ടെങ്കിലും പലപ്പോഴും ഇത്തരം അബദ്ധങ്ങൾ പറ്റുന്ന പാവങ്ങൾ നമുക്കിടയിലുണ്ട് . ഇനി ഇവരെ കൈവിട്ടുകളയാതെ അവർക്ക് ധൈര്യവും സംരക്ഷണവും നൽകാൻ സന്നദ്ധ സംഘടനകൾ മുന്നോട്ട് വരുന്നത് വളരെ നല്ല കാര്യമാണ്. കൂടുതൽ പേരിലേക്ക് ഈ വിഷയം എത്തിക്കുന്നതോടെ ബഷീറയ്ക്ക് വേണ്ട പിന്തുണ നൽകാൻ നമുക്ക് ശ്രമിക്കാം ,ഒപ്പം ഇത്തരം ചതിയിൽ പെടാതിരിക്കാൻ എല്ലാവർക്കുമുള്ള ഒരു ഓർമപ്പെടുത്തൽ കൂടി ആകട്ടെ ഈ സംഭവം
https://www.facebook.com/Malayalivartha























