യുഎഇയിൽ തൊഴിലെടുക്കാൻ ഇനി ഇത് നിർബന്ധം, അണ്‍എംപ്ലോയ്‍മെന്റ് ഇന്‍ഷുറന്‍സ് പദ്ധതിക്ക് ജനുവരി ഒന്ന് മുതല്‍ തുടക്കം, പദ്ധതിയിലെ അംഗത്വം എല്ലാ ജീവനക്കാര്‍ക്കും നിര്‍ബന്ധമെന്ന് യു.എ.ഇ മാനവ വിഭവശേഷി - സ്വദേശിവത്കരണ മന്ത്രാലയം

ജോലി നഷ്ടപ്പെട്ടാലും പ്രവാസികൾക്ക് മൂന്ന് മാസം വരെ ശമ്പളം ലഭിക്കുന്ന രീതിയിലുള്ള ആശ്വാസകരമായ പദ്ധതി യുഎഇ പ്രഖ്യാപിച്ചിരുന്നു. 2023 അണ്‍എംപ്ലോയ്‍മെന്റ് ഇന്‍ഷുറന്‍സ് എന്ന് പേരിട്ടിരിക്കുന്ന പദ്ധതിക്ക് ജനുവരി ഒന്ന് മുതല്‍ തുടക്കമാകും. അടുത്ത വര്‍ഷം മുതല്‍ പുതിയ ഇന്‍ഷുറന്‍സ് യുഎഇയില്‍ ജോലി ചെയ്യുന്നവര്‍ക്കെല്ലാം നിര്‍ബന്ധമാക്കുകയാണ്.
ഫെഡറല്‍ സര്‍കാര്‍ ജീവനക്കാര്‍ക്കും സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും ഒരുപോലെ പദ്ധതിയുടെ പ്രയോജനം ലഭിക്കും. പദ്ധതിയിലെ അംഗത്വം എല്ലാ ജീവനക്കാര്‍ക്കും നിര്‍ബന്ധമാണെന്ന് യുഎഇ മാനവ വിഭവശേഷി - സ്വദേശിവത്കരണ മന്ത്രാലയം കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തു. ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമാവുകയും അതിന് ശേഷം തുടര്‍ച്ചയായി 12 മാസമെങ്കിലും ജോലി ചെയ്യുകയും ചെയ്ത് കഴിഞ്ഞവര്‍ക്കേ ക്ലെയിം ലഭിക്കൂകയുള്ളൂ.
മറ്റൊരു ജോലിയില്‍ പ്രവേശിച്ചാലോ അല്ലെങ്കില്‍ രാജ്യം വിട്ടുപോയാലോ പദ്ധതിയിലൂടെയുള്ള തുക ലഭിക്കില്ല. യുഎഇ മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം ആണ് ഇതുമായി ബന്ധപ്പെട്ട പുതിയ അറിയിപ്പ് പുറത്തിറക്കിയിരിക്കുന്നത്. രണ്ട് വിഭാഗങ്ങളിൽ ആയാണ് ഈ ഇന്‍ഷുറന്‍സ് സ്‍കീം നടപ്പാക്കാന്‍ പോകുന്നത് എന്നാണ് ലഭ്യമാകുന്ന വിവരം. ആദ്യ വിഭാഗത്തിൽ തന്നെ 16,000 ദിര്‍ഹമോ അതില്‍ കുറവോ അടിസ്ഥാന ശമ്പളം ഉള്ളവർ ആണ് ഇതിൽ ഉൾപ്പെടുന്നത്. ഇവർ ഒരു മാസം അഞ്ച് ദിര്‍ഹം വീതം അടക്കണം. അല്ലെങ്കിൽ ഒരോ വർഷവും 60 ദിര്‍ഹം ഇന്‍ഷുറന്‍സ് പ്രീമിയം ആയി തുക അടക്കണം.
രണ്ടാമത്തെ വിഭാഗത്തിൽ ഉൾപ്പെടുന്നവർക്ക് അടിസ്ഥാന ശമ്പളം 16,000 ദിര്‍ഹത്തിൽ കൂടുതൽ ആയിരിക്കണം. ഒരോ മാസവും 10 ദിർഹം ആണ് ഈ വിഭാഗത്തിൽ ഉള്ളവർ അടക്കേണ്ടത്. വര്‍ഷത്തില്‍ 120 ദിര്‍ഹം പ്രീമിയം അടയ്ക്കണം. എങ്കിൽ ഇവർക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും. തുക അടക്കുന്നതിൽ ചില ഇളവുകൾ നൽകിയിട്ടുണ്ട്. വാര്‍ഷിക അടിസ്ഥാനത്തിലോ ആറ് മാസത്തിലൊരിക്കലോ മൂന്ന് മാസത്തിലൊരിക്കലോ അതുമല്ലെങ്കില്‍ ഓരോ മാസമായോ പ്രീമിയം അടക്കാൻ സാധിക്കും.
തൊഴിലാളികൾ നേരിട്ട് അടക്കുന്നതിനാൽ ഒരു സാമ്പത്തിക ബാധ്യതയും കമ്പനികളുടെ മേൽ വരില്ല. മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം പദ്ധതി നടപ്പിലാക്കുന്നതിന് വേണ്ടി രാജ്യത്തെ ഒന്‍പത് ഇന്‍ഷുറന്‍സ് കമ്പനികളുമായായി ധാരണയിൽ എത്തിയിട്ടുണ്ട്. ഒന്നാമത്തെ വിഭാഗത്തിൽപ്പെടുന്ന ജീവനക്കാർക്ക് പരമാവധി 10,000 ദിര്‍ഹം വരെ ആയിരിക്കും ശമ്പളം ലഭിക്കുന്നത്. രണ്ടാമത്തെ വിഭാഗത്തിൽപ്പെടുന്നവർക്ക് 20,000 ദിര്‍ഹം വരെയും ജോലി നഷ്ട്ടപ്പെട്ടാൽ മൂന്ന് മാസത്തേക്ക് ശമ്പളം ലഭിക്കുന്നതാണ്.
പ്രീമിയം തുക ഓരോ ജീവനക്കാരനും സ്വന്തം നിലയ്ക്ക് അടയ്‌ക്കേണ്ടതാണ്. അതുകൊണ്ടുതന്നെ ഇതിന്റെ അധിക ബാധ്യത സ്ഥാപനങ്ങളുടെ മേല്‍ വരില്ല. ഒന്നാമത്തെ വിഭാഗത്തിലുള്ള ജീവനക്കാര്‍ക്ക് പരമാവധി 10,000 ദിര്‍ഹം വരെയും രണ്ടാമത്തെ വിഭാഗത്തിലുള്ള ജീവനക്കാര്‍ക്ക് പരമാവധി 20,000 ദിര്‍ഹം വരെയോ ആയിരിക്കും ജോലി നഷ്ടമായാല്‍ ലഭിക്കുക.
ഇന്‍ഷുറന്‍സ് കംപനികളുടെ പൂളിന്റെ വെബ്‌സൈറ്റ്, സ്മാര്‍ട് ആപ്ലികേഷന്‍, ബാങ്ക് എടിഎമുകള്‍, കിയോസ്‌ക് മെഷീനുകള്‍, ബിസിനസ് സര്‍വീസ് സെന്ററുകള്‍, മണി എക്‌സ്‌ചേന്‍ജ് കംപനികള്‍, ടെലികോം കംപനികളായ ടു, എതിസാലാത്, എസ് എം എസ് എന്നിവയിലൂടെയും മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം നിശ്ചയിക്കുന്ന മറ്റ് ചാനലുകളിലൂടെയും ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമാവാം.
https://www.facebook.com/Malayalivartha























