ഗൾഫ് രാഷ്ട്രത്തിന്റെ തകർപ്പൻ പ്രഖ്യാപനം, ഹയ്യാ കാര്‍ഡുള്ളവര്‍ക്ക് മെട്രോയില്‍ സൗജന്യയാത്ര, ഡിസംബര്‍ 23 വരെയാണ് എല്ലാ ഹയ്യാ കാര്‍ഡ് ഉടമകള്‍ക്കും സൗജന്യയാത്ര ഉറപ്പാക്കി ഖത്തർ...

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഫുട്‌ബോള്‍ ആരാധകര്‍ ഒഴുകി എത്തുമെന്നതിനാൽ സര്‍വ്വ മികവും ഉപയോഗിച്ചാണ് ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരങ്ങള്‍ക്കായി ഖത്തർ അണിഞ്ഞൊരുങ്ങിയിരിക്കുന്നത്. ഖത്തറില്‍ ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരങ്ങള്‍ ആരംഭിക്കാനിരിക്കെ ഗള്‍ഫ് രാജ്യങ്ങള്‍ വളരെ ആവേശത്തിലാണ്.
സ്വദേശികൾക്കും വിദേശികൾക്കും മത്സരം കാണാൻ ഫ്ലൈറ്റ് സർവ്വീസുകൾ ഉൾപ്പെടെ എല്ലാ സജ്ജീകരണങ്ങളും ഗൾഫ് രാഷ്ട്രങ്ങൾ ഒരുക്കി കഴിഞ്ഞു. ഇനി ലോകകപ്പ് മാച്ച് ടിക്കറ്റ് സ്വന്തമാക്കിയതിന്റെ അടിസ്ഥാനത്തില്‍ ഹയ്യാ കാര്‍ഡുള്ളവര്‍ക്ക് വ്യാഴാഴ്ച മുതല്‍ ദോഹ മെട്രോയില്‍ സൗജന്യയാത്ര ചെയ്യാം. ഡിസംബര്‍ 23 വരെയാണ് എല്ലാ ഹയ്യാ കാര്‍ഡ് ഉടമകള്‍ക്കും സൗജന്യയാത്ര ഉറപ്പാക്കുന്നത്.
ദോഹ മെട്രോ, ലുസൈല്‍ ട്രാം, കര്‍വ ബസുകള്‍ ഉള്‍പ്പെടെ എല്ലാ പൊതുഗതാഗത സേവനങ്ങളിലും യാത്ര സൗജന്യമായിരിക്കും. ലോകകപ്പിന് വിദേശ കാണികള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗക്കാരുടെയും പ്രധാന ആശ്രയകേന്ദ്രമായി മാറുന്ന മെട്രോയില്‍ തിരക്ക് കുറക്കാനും യാത്ര കൂടുതല്‍ ലളിതമാക്കുന്നതിനുമായി അധിക ഗേറ്റുകളും സ്ഥാപിച്ചിട്ടുണ്ട്.
സ്റ്റേഡിയം, ഫാന്‍ സോണ്‍ ഉള്‍പ്പെടെയുള്ള മേഖലകളുമായി ബന്ധപ്പെടുന്ന സ്റ്റേഷനുകളിലായി 35 അധിക ഗേറ്റുകളാണ് സ്ഥാപിച്ചത്.ലുസൈലില്‍ ബോളിവുഡ് മ്യൂസിക് ഫെസ്റ്റ് നടന്ന കഴിഞ്ഞ വെള്ളിയാഴ്ച 2.20 ലക്ഷം യാത്രക്കാരാണ് ദോഹ മെട്രോ വഴി സഞ്ചരിച്ചത്. ദര്‍ബ് ലുസൈല്‍ ഫെസ്റ്റിലും മറ്റു അനുബന്ധ പരിപാടികളിലും പങ്കുചേരുന്നതിനായിരുന്ന യാത്രകള്‍.
അതേസമയം, ഹയ്യാ കാര്‍ഡില്ലാത്തവര്‍ക്ക് പതിവുപോലെ പണമടച്ച ട്രാവല്‍ കാര്‍ഡ് വഴി തന്നെയാവും യാത്ര. വെള്ളിയാഴ്ച മുതല്‍ മെട്രോയുടെ പ്രവര്‍ത്തന സമയവും മാറും. ശനി മുതല്‍ വ്യാഴം വരെ ദിവസവും രാവിലെ ആറുമുതല്‍ അടുത്ത ദിവസം പുലര്‍ച്ചെ മൂന്നുവരെയായി 21 മണിക്കൂറാണ് മെട്രോയുടെ സര്‍വിസ്.
വെള്ളിയാഴ്ചകളില്‍ രാവിലെ 9 മുതല്‍ അടുത്ത ദിനം പുലര്‍ച്ചെ മൂന്നുവരെയും സര്‍വിസ് നടത്തും.റെഡ് ലൈനില്‍ ലഖ്തയ്ഫിയ സ്റ്റേഷനില്‍നിന്നുള്ള ലുസൈല്‍ ട്രാമിന്റെ സേവനം നവംബര്‍ 17 മുതല്‍ മെട്രോയുടേത് പോലെയായിമാറും. വെള്ളിയാഴ്ച മുതല്‍ മെട്രോയിലെ എല്ലാ കോച്ചുകളും സ്റ്റാന്‍ഡേഡ് ആയി ക്രമീകരിക്കുമെന്നും ഖത്തര്‍ റെയില്‍ അറിയിച്ചു.
2022 ഫിഫ ലോകകപ്പില് പങ്കെടുക്കുന്ന ടീമുകൾ നാളെ എത്തിത്തുടങ്ങും. യുഎസ് ദേശീയ ടീം ദി പേളിലെ മാർസ മലാസ് കെമ്പിൻ സ്‌കിയിലെ ബേസ് ക്യാമ്പിൽ എത്തുന്ന ആദ്യ ടീം. ആധുനിക ഫുട്ബാളിലെ മിന്നുംതാരം ലയണല്‍ മെസ്സിയുടെ നേതൃത്വത്തിലുള്ള അര്‍ജന്റീന ടീം ഈ മാസം 16നാണ് ഖത്തറിലെത്തുന്നത്. 14ന് യു.എ.ഇയില്‍ സന്നാഹമത്സരം കളിച്ചശേഷമാണ് ടീം ദോഹയിലെത്തുക.
എന്നാൽ, നെയ്മറുടെ നേതൃത്വത്തില്‍ കളത്തിലിറങ്ങുന്ന ബ്രസീലിന്റെ മഞ്ഞപ്പടയാണ് ഏറ്റവും ഒടുവില്‍ എത്തുന്ന ടീമുകളിലൊന്ന്. നവംബര്‍ 20ന് തുടക്കംകുറിക്കുന്ന ലോകകപ്പിനായി 19നാണ് ബ്രസീല്‍ വിമാനമിറങ്ങുന്നത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പടനയിക്കുന്ന പോര്‍ചുഗലും 19നാണ് എത്തുക. ഇംഗ്ലണ്ടും നെതര്‍ലന്‍ഡ്സും 15ന് എത്തുമ്ബോള്‍, നിലവിലെ ചാമ്ബ്യന്മാരായ ഫ്രാന്‍സ് അര്‍ജന്റീനക്കൊപ്പം 16ന് ഖത്തര്‍ മണ്ണിലെത്തും. ജര്‍മനി 17നും സ്പെയിന്‍ 18നും വിമാനമിറങ്ങും.
https://www.facebook.com/Malayalivartha























