സൗദി തൊഴിൽ മേഖലയിൽ ഇത് നിർണായകം, തൊഴിൽ കരാറില്ലാതെ തൊഴിലാളികളെ ജോലി എടുപ്പിക്കരുതെന്ന് വ്യക്തമാക്കി മന്ത്രാലയം, ഇത്തരം നിയമ ലംഘനങ്ങൾ മനുഷ്യക്കടത്തിന്റെ പരിധിയിൽ വരും, നിയമലംഘകർക്കെതിരെ കടുത്ത ശിക്ഷാ നടപടികൾ...!

നിരവധി പ്രവാസികളാണ് സൗദിയുടെ വിവിധ പ്രവശ്യകളിലായി തൊഴിലെടുക്കുന്നത്. രാജ്യത്തെ തൊഴിൽ നിയമപ്രകാരം വിദേശികൾ കരാർ പ്രകാരമാണ് തൊഴിലുടമയുടെ കീഴിൽ ജോലിചെയ്യുന്നത്. ഇത് ഇരുകൂട്ടരുടേയും സമ്മത പ്രകാരമാണ് തയ്യാറാക്കുന്നത്. എന്നാൽ ഇതിന് വിപരീതമായി ചില തൊഴിലുടമകൾ കരാർ ഇല്ലാതെ തൊഴിലാളികളെ കൊണ്ട് ജോലി എടുപ്പിക്കുന്നതായി പരാതി ഉയർന്നിട്ടുണ്ട്.
ഇത്തരക്കാർക്ക് കർശന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് തൊഴിൽ മന്ത്രാലയം.തൊഴിൽ കരാർ ഇല്ലാതെ തൊഴിലാളികളെ കൊണ്ട് ജോലി എടുപ്പിക്കരുതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മന്ത്രാലയം. ഇത്തരം നിയമ ലംഘനങ്ങൾ മനുഷ്യക്കടത്തിന്റെ പരിധിയിൽ വരുന്നതാണ്. കടുത്ത ശിക്ഷാ നടപടികൾ ഇത്തരം നിയമലംഘകർക്കെതിരെ സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
രാജ്യത്തെ പരിഷ്കരിച്ച തൊഴിൽ നിയമപ്രകാരം തൊഴിലാളികളുമായി ഉടമക്ക് വ്യവസ്ഥാപിതമായ തൊഴിൽ കരാർ ഉണ്ടായിരിക്കണമെന്നത് നിർബന്ധമാണ്. തൊഴില്‍ കരാര്‍ ഇല്ലാതെ തൊഴിലാളിയെ ജോലി ചെയ്യിപ്പിക്കുന്നത് ശിക്ഷാർഹമാണെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
അതുപോലെ നിര്‍ബന്ധിച്ച് തൊഴില്‍ ചെയ്യിപ്പിക്കല്‍, ജീവനക്കാരിൽ നിന്ന് നിര്‍ബന്ധിത ഫീസോ ചെലവുകളോ ഈടാക്കല്‍, നിയമപരമായ അവധി നല്‍കാതിരിക്കല്‍, വിസ കച്ചവടം നടത്തുന്നതും മനുഷ്യകടത്തിൻ്റെ പരിധിയിൽ വരും. തൊഴിലാളികളിൽ മെഡിക്കല്‍ പരീക്ഷണം നടത്തല്‍, തൊഴിലാളിയുടെ പാസ്‌പോര്‍ട്ട് തടഞ്ഞുവെക്കല്‍, ബലപ്രയോഗം, ഭീഷണിപ്പെടുത്തല്‍, തൊഴിലാളിയെ ഭിക്ഷാടനത്തിന് നിര്‍ബന്ധിക്കല്‍, 15 വയസ്സിന് താഴെയുള്ള കുട്ടികളെ കൊണ്ട് ജോലി ചെയ്യിക്കല്‍ തുടങ്ങിയവും ഇതേ നിയമലംഘനത്തിൽപ്പെടും.ഇത്തരം നിയമലംഘനം നടത്തുന്നവർക്കെതിരിൽ കർശനമായ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം മുന്നറിയിപ്പ് നൽകി.
എന്നാൽ അടുത്ത കാലത്തായി യുഎഇയില്‍ നിലവില്‍ വന്ന തൊഴില്‍ നിയമവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തൊഴിലാളികള്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ അനുവദിച്ച് നല്‍കുന്നതും അവർക്ക് തൊഴില്‍ സംരക്ഷണം ഉറപ്പുവരുത്തുന്നതുമാണ് പുതിയ തൊഴില്‍ നിയമത്തിലെ ഏറ്റവും പ്രധാന സവിശേഷത. ഇതുപ്രകാരം നിയമപരമായ നടപടിക്രമങ്ങള്‍ പാലിച്ച് കൊണ്ടുമാത്രമേ തൊഴിലാളിയുമായുള്ള തൊഴില്‍ കരാര്‍ റദ്ദാക്കാന്‍ തൊഴിലുടമയ്ക്ക് പുതിയ നിയമം അനുവാദം നല്‍കുന്നുള്ളൂ. അല്ലാത്ത രീതിയില്‍ കരാര്‍ റദ്ദാക്കിയാല്‍ അത് ഏകപക്ഷീയമായി പരിഗണിക്കപ്പെടും.
എന്നാൽ തൊഴിലാളിക്കോ തൊഴിലുടമയ്‌ക്കോ നിയമവിധേയമായി തൊഴില്‍ കരാറില്‍ നിന്ന് പിന്‍മാറാന്‍ അധികാരമുണ്ടായിരിക്കും. അതിന് മുമ്പ് നിശ്ചിത സമയം നോട്ടീസ് കാലാവധി നല്‍കിയിരിക്കണം. തൊഴിലുടമയ്‌ക്കെതിരേ മനുഷ്യവിഭവ എമിററ്റൈസേഷന്‍ മന്ത്രാലയത്തില്‍ ന്യായമായ എന്തെങ്കിലും പരാതി നല്‍കി എന്നതിനാലോ കോടതിയില്‍ കേസ് നല്‍കിയതിനാലോ ജിവക്കാരനെ പിരിച്ചുവിടാന്‍ തൊഴിലുടമയ്ക്ക് അനുവാദം ഉണ്ടായിരിക്കില്ല. അങ്ങനെ ചെയ്താല്‍ അത് നിയമ വിരുദ്ധമായി പ്രഖ്യാപിക്കപ്പെടും.എന്തായാലും ഇരു രാജ്യങ്ങളും പ്രവാസികൾക്ക് തൊഴിൽ സുരക്ഷ ഉറപ്പുവരുത്തുന്ന തീരുമാനങ്ങളാണ് കൈക്കൊണ്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha























