പറന്നുയർന്ന വിമാനത്തിൽ അഞ്ജാതൻ? അമേരിക്കൻ അധികൃതരുടെ അഭ്യർത്ഥന പ്രരകാരം വിമാനങ്ങളെ തിരികെ വിളിച്ച് നിലത്തിറക്കി പരിശോധന, ദുബായിലേക്ക് പോയ രണ്ടാമത്തെ വിമാനവും തിരിച്ചിറക്കി, ദുരൂഹമായി അമേരിക്കയുടെ ഇടപെടൽ..!

സാങ്കേതിക തകരാർ മൂലം പറന്നുയർന്ന വിമാനങ്ങൾ തിരിച്ചിറക്കണ്ടി വരാറുണ്ട്. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് അടിയന്തിര ലാൻഡിങ് നടത്തുന്നത് അടുത്തിടെയായി പതിവാകുന്നുമുണ്ട്. എന്നാൽ ചില സുരക്ഷാ കാരണങ്ങളാൽ വിമാനങ്ങൾ തിരികെ വിളിക്കുന്ന സംഭവം ഉണ്ടായിരിക്കുകയാണ്.
ഒരു അജ്ഞാതനെ തപ്പിയാണ് ഇത്തരത്തിൽ പറന്നുയർന്ന വിമാനങ്ങളെ തിരികെ വിളിച്ച് പരിശോധന നടത്തുന്നതെന്നാണ് വിവരം. അതും അമേരിക്കൻ അധികൃതരുടെ അഭ്യർത്ഥനയെ അടിസ്ഥാനമാക്കിയാണ് വിമാനങ്ങളെ തിരികെ വിളിച്ച് നിലത്തിറക്കിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ഗ്രീക്ക് തലസ്ഥാനമായ ഏഥൻസിൽ നിന്നും ന്യുയോർക്കിലേക്ക് പറന്നുയർന്ന വിമാനം ചില സുരക്ഷാ കാരണങ്ങളാൽ തിരികെ വിളിച്ചുവെന്നാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്. എന്നാൽ ആരാണ് ആജ്ഞാത വ്യക്തി എന്ന കാര്യത്തിൽ ഒരു വ്യക്തതയും വന്നിട്ടില്ല.
ഇന്നലെ, വ്യാഴാഴ്‌ച്ചയായിരുന്നു സംഭവം നടന്നതെന്ന് സർക്കാർ ഉടമസ്ഥതയിലുള്ള വാർത്താ മാധ്യമം വെളിപ്പെടുത്തുന്നു. സംശയാസ്പദമായ സാഹചര്യത്തിൽ യാത്രചെയ്യുന്ന ഒരു യാത്രക്കാരനെ കുറിച്ചുള്ള വിവരം അമേരിക്കൻ അധികൃതർ ഗ്രീക്ക് പൊലീസിന് കൈമാറുകയായിരുന്നു എന്ന് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.ന്യുവാർക്ക് വിമാനത്താവളത്തിന്റെ ചുമതലയുള്ള പോർട്ട് അഥോറിറ്റിയും എമിരേറ്റ്സും ഇക്കാര്യത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇത് എയർലൈനിനേയും ഗ്രീക്ക് അധികൃതരേയും സംബന്ധിക്കുന്ന വിഷയമാണെന്നായിരുന്ന ഫെഡറൽ ഏവിയേഷൻ അഥോറിറ്റിയുടെ ഭാഗത്ത് നിന്നും പ്രതികരണം ലഭിച്ചത്.
ന്യുയോർക്കിലേക്കുള്ള വിമാനം ഏഥൻസ് വിമാനത്താവളത്തിൽ തന്നെ പിടിച്ചിട്ടിരിക്കുകയാണ്. യാത്രക്കാരെയെല്ലാം സുരക്ഷിതരായി ഇറക്കിയിട്ടുണ്ട്.ന്യുയോർക്കിലേക്ക് പോകേണ്ട ബോയിങ് 777 വിമാനം കൃത്യ സമയത്ത് തന്നെ, വൈകിട്ട് 5.20 ന് ഏഥൻസിൽ നിന്നും പറന്നുയർന്നിരുന്നു. വിമാനം സാർഡീനിയയ്ക്ക് മുകളിൽ എത്തിയപ്പോഴായിരുന്നു തിരിച്ചു വരാനുള്ള നിർദ്ദേശം പൈലറ്റിനു ലഭിക്കുന്നത്.
\അറിയിപ്പ് ലഭിച്ചതിനെ തുടർന്ന് വിമാനത്താവളത്തിലെ അടിയന്തര സേവന വിഭാഗവും സുസജ്ജമായി നിലയുറപ്പിച്ചു. വിമാനം, സാർഡീനിയയ്ക്ക് മേൽ നിരവധി തവണ വട്ടമിട്ട് പറക്കുകയായിരുന്നു. ഇറ്റലിയിലോ ഫ്രാൻസിലോ വിമാനമിറക്കി മറ്റൊരു മാർഗ്ഗത്തിലൂടെ ചുറ്റിത്തിരിഞ്ഞു പോകാനായിരുന്നു പൈലറ്റ് ഉദ്ദേശിച്ചത്. എന്നാൽ ഇറ്റലിയും ഫ്രാൻസും വിമാനത്തിനിറങ്ങാനുള്ള അനുമതി നിഷേധിച്ചു എന്നാണ് അറിയുന്നത്. വിമാനം തിരികെ ഗ്രീസിന്റെ വ്യോമാതിർത്തി കടന്നതു മുതൽ രണ്ട് ഗ്രീക്ക് എഫ് 16 ഫൈറ്റർ വിമാനങ്ങൾ അതിന് അകമ്പടി സേവിച്ചിരുന്നതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
അതേസമയം, അതിന് പിന്നാലെ ദുബായിലേക്ക് പോകേണ്ട മറ്റൊരു എമിരേറ്റ്സ് ഫ്ളൈറ്റിനും ഏഥൻസിലെ എലെഫ്തെറിയോസ് വെസിസെലോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പറന്നുയരാനുള്ള അനുമതി നിഷേധിച്ചു.ദുബായിലേക്കുള്ള വിമാനം റൺവേയിൽ നീങ്ങാൻ തുടങ്ങിയതിന് ശേഷമായിരുന്നു ചില സാങ്കേതിക തടസ്സങ്ങളുണ്ടെന്നും വിമാനം ഗേറ്റിലേക്ക് തിരികെ പോവുകയാണെന്നും ഉള്ള ക്യാപ്റ്റന്റെ അറിയിപ്പ് വന്നത്.
വിമാനത്തിൽ നിന്നും ഇറക്കിയ യാത്രക്കാരെ പരിശോധനക്ക് വിധേയരാക്കിയ ശേഷം വീണ്ടും വിമാനത്തിൽ കയറാൻ അനുവദിച്ചു. മണിക്കൂറുകൾ വൈകി വിമാനം യാത്ര തുടരുകയും ചെയ്തു. എന്തിനാണ് ചെക്കിങ് പൂർത്തിയാക്കി പറന്ന വിമാനം ഇത്തരത്തിൽ തിരിച്ചിറക്കുന്നത്, ഏത് അജ്ഞാത വ്യകതിക്കായാണ് ഈ പരിശോധന എന്നെല്ലാം ദുരൂഹമായി ഇപ്പോഴും തുടരുകയാണ്.
https://www.facebook.com/Malayalivartha























