സൗദിയിൽ അനധികൃതമായി ടാക്സി സര്‍വീസ് നടത്തിയ 40 പ്രവാസികളെ നാടുകടത്തി, പേരുവിവരങ്ങൾ ഒന്നും പുറത്തുവിടാതെ അധികൃതർ, ചെക്കിങ് പോയിന്റുകളിൽ മാത്രമല്ലാതെ മറ്റു സ്ഥലങ്ങളിലും പരിശോധന ശക്തമാക്കി

സൗദിയിലെ കർശന നിയമങ്ങൾ അവിടെ താമസിക്കുന്ന പ്രവാസികളെല്ലാം പാലിക്കേണ്ടതുണ്ട്. എന്നാൽ ഇതിന് വിപരീതമായി പ്രവാസികൾ നിയമങ്ങൾ പാലിക്കാതെയും നിയമ ലംഘനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്ന സംഭവങ്ങൾ പതിവാകുകയാണ്.സൗദിയിൽ അനധികൃതമായി തൊഴിലെടുത്ത നാൽപ്പത് പ്രവാസികളാണ് പിടിയിലായത്. ഇവരെ നാടുകടത്തിയതായാണ് റിപ്പോർട്ടുകൾ.
അനധികൃതമായി ടാക്സി സര്‍വീസ് നടത്തിയതിനാണ് ഈ 40 പ്രവാസികളെ അധികൃതർ നാടുകടത്തിയത്. പ്രവാസികളെ അവരുടെ സ്വന്തം നാടുകളിലേക്ക് കയറ്റിവിട്ടു.വിവിധ രാജ്യക്കാരായ 40 പേരെയാണ് നാട് കടത്തിയിരിക്കുന്നത് എന്നാണ് റിപ്പോർട്ട് . എന്നാൽ ഇവരുടെ പേരുവിവരങ്ങൾ ഒന്നും പുറത്തുവിട്ടിട്ടില്ല.
തുറൈഫ് സൗദിയുടെ വടക്കൻ അതിർത്തിൽ വരുന്ന ഭാഗമാണ് ഇവിടത്തെ പൊലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം ആയിരുന്നു പരിശോധന നടത്തിയത്. അനധികൃത ടാക്സി സർവീസ് നിരവധി പ്രവാസികൾ ചെയ്യുന്നുണ്ടെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ആണ് പരിശോധ ശക്തമാക്കിയത്.
സാധാരണ ചെക്കിങ് പോയിന്റുകളിൽ മാത്രമല്ലാതെ മറ്റു സ്ഥലങ്ങളിലും പരിശോധ ശക്തമാക്കി. പോലീസ് സംഘം കാത്തു നിന്നാണ് പരിശോധ ശക്തമാക്കിയിരിന്നത്. നടത്തിയ പരിശോധനയിൽ നിരവധി പ്രവാസികൾ കുടുങ്ങി. സ്‍പോണ്‍സര്‍മാര്‍ പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടതിനെ തുടർന്ന് കുറച്ചു പേരെ വിട്ടയച്ചു. എന്നാൽ മറ്റു ചിലരെ നടപടികള്‍ പൂര്‍ത്തിയാക്കി നാടുകടത്തി എന്നാണ് റിപ്പോർട്ട്.
അതേസമയം, കഴിഞ്ഞ ഒരുമാസമായി ഇത്തരത്തിൽ പ്രവാസികളെ നാടുകടുത്താൻ തുടങ്ങിയിട്ട്. നിരവധി പ്രവാസികളെ തുറൈഫില്‍ നിന്നും സമീപ പ്രദേശത്ത് നിന്നും നാട് കടത്തിയതായാണ് റിപ്പോർട്ട്. സൗദി അധികൃതർ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇഖാമ നിയമലംഘനങ്ങള്‍ കൂടാതെ മറ്റു നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെയും ശക്തമായ നിയമ നടപടികൾ ആണ് സ്വീകരിച്ച് വരുന്നത്. രാജ്യത്ത് നിയമ ലംഘനങ്ങൾ കണ്ടെത്താൻ പരിശോധന ശക്തമാക്കിയതായി അധികൃതർ അറിയിച്ചു. വിവിധ സ്ഥലങ്ങൾ പരിശോധന നടത്തുന്നുണ്ട്.
കഴിഞ്ഞ ഒരു മാസത്തിനിടയില്‍ സൗദിയില്‍ സുരക്ഷാ ഏജന്‍സികളുടെ പിടിയിലായത് 65,000ത്തിലേറെ അനധികൃത താമസക്കാര്‍. നിയമ ലംഘകര്‍ക്കും അനധികൃത താമസക്കാര്‍ക്കുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ റെയ്ഡുകളിലാണ് ഒരു മാസത്തിനിടയില്‍ ഇത്രയേറെ പ്രവാസികള്‍ അറസ്റ്റിലായത്. ഇവയില്‍ 40,000ത്തിലേറെ പേരെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വിവിധ രാജ്യങ്ങളിലേക്ക് നാടുകടത്തിയതായും അധികൃതര്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
വിവിധ നിയമ ലംഘനങ്ങള്‍ക്ക് കഴിഞ്ഞ ഏതാനും മാസങ്ങളായി പിടിക്കപ്പെട്ട 53,366 പേര്‍ നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ നിയമ നടപടികള്‍ കാത്തുകഴിയുന്നതായും അധികൃതര്‍ അറിയിച്ചു. 43,506 പേരുടെ കേസുകള്‍ നാട്ടിലേക്കുള്ള താമസ രേഖകള്‍ ശരിപ്പെടുത്തുന്നതിനായി അവരവരുടെ നയതന്ത്ര കാര്യാലയങ്ങള്‍ക്ക് കൈമാറിയിരിക്കുകയാണ്. ഒരു മാസത്തിനിടയില്‍ നാടുകടത്തപ്പെട്ട 40,000ത്തിലേറെ പേരില്‍ 9,203 പേരെ കയറ്റി അയച്ചത് കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിലാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. നാടുകടത്തല്‍ കാത്തുകഴിയുന്ന 2,148 പേരുടെ കാര്യത്തില്‍ ടിക്കറ്റ് റിസര്‍വേഷനുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതായും അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha























