പ്രവാസികൾക്ക് ഇരുട്ടടിയായി സൗദിയുടെ നിർണായക നീക്കം, രാജ്യത്ത് ഗാർഹിക ജീവനക്കാർക്ക് തൊഴിൽ കരാർ നിർബന്ധമാക്കി, മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ മുസാനിദ് വഴി കരാര്‍ രേഖപ്പെടുത്തണം, ഉത്തരവിറക്കി മാനവ വിഭവശേഷി മന്ത്രാലയം

സൗദിയിലെ തൊഴിൽ നിയമപ്രകാരം വിദേശികൾ കരാർ പ്രകാരമാണ് തൊഴിലുടമയുടെ കീഴിൽ ജോലിചെയേണ്ടത്. ഇത് ഇരുകൂട്ടരുടേയും സമ്മത പ്രകാരമാണ് കരാർ തയ്യാറാക്കുന്നത്. ഇതിന് വിപരീതമായി ചില തൊഴിലുടമകൾ കരാർ ഇല്ലാതെ തൊഴിലാളികളെ കൊണ്ട് ജോലി എടുപ്പിക്കുന്നതായി പരാതി ഉയർന്നിട്ടുണ്ട്. അതിനിടെ രാജ്യത്ത് ഗാർഹിക ജീവനക്കാർക്ക് തൊഴിൽ കരാർ നിർബന്ധമാക്കിയിരിക്കുകയാണ്.
രാജ്യത്ത് ഗാർഹിക വിസയില്‍ ജോലിയെടുക്കുന്ന മുഴുവന്‍ തൊഴിലാളികള്‍ക്കും സാധുവായ തൊഴില്‍ കരാര്‍ നിര്‍ബന്ധമാക്കി മാനവ വിഭവശേഷി മന്ത്രാലയം ഉത്തരവിറക്കി. മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ മുസാനിദ് വഴിയാണ് കരാര്‍ രേഖപ്പെടുത്തേണ്ടത്. ഹൗസ് ഡ്രൈവറടക്കമുള്ള എല്ലാ ഗാർഹിക തൊഴിലാളികളും മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ മുസാനിദ് വഴി കരാര്‍ രേഖപ്പെടുത്തണമെന്ന് മന്ത്രാലയം നിര്‍ദ്ദേശിച്ചു.
തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ലഘൂകരിക്കുന്നതിനും റിക്രൂട്ട്‌മെന്‍ര് നടപടികള്‍ സുതാര്യമാക്കുന്നതിന്റെയും ഭാഗമായാണ് നടപടി.ഇതുവരെ രാജ്യത്തേക്ക് പുതിയ വിസയില്‍ എത്തുന്ന ഗാര്‍ഹീക ജീവനക്കാര്‍ക്ക് മാത്രമാണ് നിബന്ധന ബാധകമായിരുന്നത്. ഇനി എല്ലാ തൊഴിലുടമകളും തങ്ങളുടെ ഗാര്‍ഹീക ജീവനക്കാര്‍ക്ക് കാലാവധിയുള്ള തൊഴില്‍ കരാര്‍ ഉണ്ടെന്ന് മുസാനിദ് വഴി ഉറപ്പ് വരുത്തണം. ഇല്ലാത്തവര്‍ കരാര്‍ രേഖപ്പെടുത്തുന്നതിന് ആവശ്യമായ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്നും മാനവ വിഭവശേഷി മന്ത്രാലയം ആവശ്യപ്പെട്ടു. തൊഴില്‍ കരാര്‍ കാലാവധി, വേതനം, ഉത്തരവാദിത്വങ്ങള്‍, അവധി എന്നിവ നിര്‍ബന്ധമായും കരാറില്‍ രേഖപ്പെടുത്തിയിരിക്കണം.
തൊഴിൽ കരാർ ഇല്ലാതെ തൊഴിലാളികളെ കൊണ്ട് ജോലി എടുപ്പിക്കരുതെന്ന് നേരത്തെ തന്നെ മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇത്തരം നിയമ ലംഘനങ്ങൾ മനുഷ്യക്കടത്തിന്റെ പരിധിയിൽ വരുന്നതാണെന്നും കടുത്ത ശിക്ഷാ നടപടികൾ ഇത്തരം നിയമലംഘകർക്കെതിരെ സ്വീകരിക്കുമെന്നുമാണ് മന്ത്രാലയം നൽകിയ മുന്നറിയിപ്പിൽ പറഞ്ഞിരുന്നത്. രാജ്യത്തെ പരിഷ്കരിച്ച തൊഴിൽ നിയമപ്രകാരം തൊഴിലാളികളുമായി ഉടമക്ക് വ്യവസ്ഥാപിതമായ തൊഴിൽ കരാർ ഉണ്ടായിരിക്കണമെന്നത് നിർബന്ധമാണ്. തൊഴില്‍ കരാര്‍ ഇല്ലാതെ തൊഴിലാളിയെ ജോലി ചെയ്യിപ്പിക്കുന്നത് ശിക്ഷാർഹമാണെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
അതുപോലെ നിര്‍ബന്ധിച്ച് തൊഴില്‍ ചെയ്യിപ്പിക്കല്‍, ജീവനക്കാരിൽ നിന്ന് നിര്‍ബന്ധിത ഫീസോ ചെലവുകളോ ഈടാക്കല്‍, നിയമപരമായ അവധി നല്‍കാതിരിക്കല്‍, വിസ കച്ചവടം നടത്തുന്നതും മനുഷ്യകടത്തിൻ്റെ പരിധിയിൽ വരും. തൊഴിലാളികളിൽ മെഡിക്കല്‍ പരീക്ഷണം നടത്തല്‍, തൊഴിലാളിയുടെ പാസ്‌പോര്‍ട്ട് തടഞ്ഞുവെക്കല്‍, ബലപ്രയോഗം, ഭീഷണിപ്പെടുത്തല്‍, തൊഴിലാളിയെ ഭിക്ഷാടനത്തിന് നിര്‍ബന്ധിക്കല്‍, 15 വയസ്സിന് താഴെയുള്ള കുട്ടികളെ കൊണ്ട് ജോലി ചെയ്യിക്കല്‍ തുടങ്ങിയവും ഇതേ നിയമലംഘനത്തിൽപ്പെടും. ഇത്തരം നിയമലംഘനം നടത്തുന്നവർക്കെതിരിൽ കർശനമായ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം മുന്നറിയിപ്പ് നൽകി.
എന്നാൽ അടുത്ത കാലത്തായി യുഎഇയില്‍ നിലവില്‍ വന്ന തൊഴില്‍ നിയമവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തൊഴിലാളികള്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ അനുവദിച്ച് നല്‍കുന്നതും അവർക്ക് തൊഴില്‍ സംരക്ഷണം ഉറപ്പുവരുത്തുന്നതുമാണ് പുതിയ തൊഴില്‍ നിയമത്തിലെ ഏറ്റവും പ്രധാന സവിശേഷത.
https://www.facebook.com/Malayalivartha























