ഇനി അത് വേണ്ടേ..വേണ്ട, സൗദിയുടെ നിർണായക നീക്കം, പുതിയ തൊഴിൽ വിസയുമായി വരുന്ന പ്രവാസികൾക്ക് വമ്പൻ ഇളവുമായി ഭരണകൂടം, പുതിയ ഇളവ് ഇങ്ങനെ

സൗദി അറേബ്യയിലേക്ക് പുതിയ തൊഴിൽ വിസയുമായി വരുന്ന പ്രവാസികൾക്ക് വമ്പൻ ഇളവുമായി ഭരണകൂടം. ഇന്ത്യക്കാരായ പ്രവാസികൾക്ക് അനുകൂല നീക്കമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. തൊഴിൽ വിസയുമായി വരുന്നവർ വിസ സ്റ്റാമ്പിങ്ങിന് അപേക്ഷിക്കുമ്പോൾ കൂടെ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് അഥവാ പി.സി.സി യും കൂടി സമർപ്പിക്കണമെന്ന നിബന്ധന ഉണ്ടായിരുന്നു.
സൗദി അറേബ്യയും റിപ്പബ്ലിക്ക് ഓഫ് ഇന്ത്യയും തമ്മിലുള്ള ശക്തമായ ബന്ധവും തന്ത്രപരമായ പങ്കാളിത്തവും കണക്കിലെടുത്ത്, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിവാക്കാൻ രാജ്യം തീരുമാനിച്ചിരിക്കുകയാണ്. നവംബർ 17 ന് ഇന്ത്യയിലെ സൗദി എംബസ്സിയുടെ ഔദ്യോഗിക ട്വിറ്റർ പേജിലാണ് ഇത് സംബന്ധിച്ച് വ്യക്തമാക്കിയിരിക്കുന്നത്. സൗദിയിൽ സന്തോഷത്തോടെ ജീവിക്കുന്ന രണ്ട് ദശലക്ഷത്തിലധികം ഇന്ത്യൻ പൗരന്മാരുടെ സംഭാവനയെ അഭിനന്ദിക്കുന്നതായും എംബസി പറഞ്ഞു.
സൗദി അറേബ്യയിലേക്ക് പുതിയ എന്നാൽ ഇന്ത്യൻ പൗരന്മാർക്ക് ഇത് വേണ്ടതില്ല എന്ന ഉത്തരവാണ് സൗദി ഭരണകൂടം ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. ഇത് ഇന്ത്യൻ പൗരന്മാർക്ക് മാത്രം ബാധകം ആയ കാര്യം ആണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയ കക്ഷി ബന്ധവും തന്ത്രപരമായ പങ്കാളിത്തവും ശക്തി പെടുത്തുന്നതിന്റെ ഭാഗമായാണ് തീരുമാനം.
അതായത് ഏത് ഇന്ത്യൻ പൗരനും സൗദി വിസ നേടാൻ ഇനി പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ല എന്ന് ചുരുക്കം. ഇത് ഒരു അസാധാരണമായ നടപടിയാണ് എന്നതിൽ ഒരു സംശയവും ഇല്ല.
ഏതൊരു വിദേശ രാജ്യവും പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നത്, വരുന്നയാൾക്ക് ക്രിമിനൽ പശ്ചാത്തലം ഇല്ല എന്ന് ഉറപ്പിക്കാനാണ്.ഇത്തരത്തിൽ ഒരിളവ് ഇന്ത്യൻ പൗരന്മാർക്ക് മാത്രമായി സൗദി ഭരണകൂടം നൽകുമ്പോൾ അതിൽ നിന്നും തന്നെ ഇന്ത്യക്ക് സൗദി അറേബ്യ നൽകുന്ന പ്രാധാന്യം വ്യക്തമാണ്.
അതേസമയം, സൗദി സന്ദർശിക്കാനായി ഓൺലൈനിൽ അപേക്ഷ സമർപ്പിച്ചവർക്കെല്ലാം ടൂറിസം മന്ത്രാലയം സെപ്റ്റംബറിൽ ഓൺലൈൻ വിസ ലഭ്യമാക്കിയിരുന്നു. ജി.സി.സി രാജ്യങ്ങളിൽ താമസരേഖയുള്ളവർക്കാണ് വിസ ലഭിച്ചത്. 90 ദിവസം സൗദിയിൽ താമസിക്കാൻ അനുമതിയുള്ള മൾട്ടിപ്പിൾ വിസയാണ് സൗദി ഡിജിറ്റൽ എംബസി നൽകുന്നത്. സൗദി സന്ദർശിക്കാനുള്ള വിസാനിയമത്തിലെ പുതിയമാറ്റം രാജ്യത്തെ വാണിജ്യരംഗത്ത് ഗുണകരമായ മുന്നേറ്റമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ.
https://www.facebook.com/Malayalivartha























