ഇത് കണ്ടില്ലെന്ന് വെയ്ക്കരുത്...! യു.എ.ഇയിൽ ജോലി വാഗ്ദാനം ചെയ്ത് വൻ വിസ തട്ടിപ്പ്, നൂറിലധികം മലയാളികൾ തട്ടിപ്പിന് ഇരയായി കഴിക്കാൻ ഭക്ഷണം പോലുമില്ലാതെ കൊടും ദുരിതത്തിൽ, ഫാമിലി സ്റ്റാറ്റസ് നൽകാമെന്ന് വാഗ്ദാനം ചെയ്ത് രണ്ട് കുട്ടികളുള്ള കുടുംബത്തെയും അബൂദബിയിലെത്തിച്ച് കബളിപ്പിച്ചു

വിസ തട്ടിപ്പ്, വിദേശത്തേയ്ക്കുളള തൊഴില്‍ തട്ടിപ്പുകള്‍ എന്നിവ സംബന്ധിച്ച് നിരവധി വാർത്തകളാണ് പുറത്തുവരുന്നത്. വ്യാജ റിക്രൂട്ട്മെന്റ്, മനുഷ്യക്കടത്ത് എന്നിവയിലൂടെ വിദേശത്ത് കുടുങ്ങിപ്പോകുന്നവരെ ഇന്ത്യന്‍ എംബസി, പ്രവാസി സംഘടനകള്‍ എന്നിവരുടെ സഹായത്തോടെ നാട്ടില്‍ തിരിച്ചെത്തിക്കുന്നതിന് നിലവില്‍ നോര്‍ക്ക വകുപ്പും, നോര്‍ക്ക റൂട്ട്‌സും സത്വര നടപടികള്‍ സ്വീകരിക്കുന്നുണ്ട്.
നിയമാനുസൃതമല്ലാത്ത റിക്രൂട്ട്മെന്റ്, വിസ തട്ടിപ്പ് എന്നിവയ്ക്കെതിരെ വിപുലമായ ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിച്ചുവരുന്നുണ്ട്. ഇതെല്ലാം നടക്കുമ്പോഴും വീണ്ടും ഇത്തരം തട്ടിപ്പുകൾ നടക്കുകയാണ്. യു.എ.ഇയിലെ ചോക്ല്‌ലേറ്റ് കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത് വൻ വിസാ തട്ടിപ്പ് നടന്നതായുള്ള പുതിയ റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
നൂറിലധികം മലയാളികൾ തട്ടിപ്പിന് ഇരയായി എന്നാണ് റിപ്പോർട്ടുകൾ. തട്ടിപ്പിന്റെ ഇരകൾ അജ്മാനിൽ ഭക്ഷണത്തിന് പോലും ലഭിക്കാതെ ബുദ്ധിമുട്ടുകയാണ്. ഫേസ്ബുക്കും വാട്ട്‌സ്ആപ്പും വഴി നടത്തിയ തട്ടിപ്പിന് പിന്നിൽ ചരട് വലിച്ചവരെ ഇരകൾ ഇതുവരെ നേരിൽ കണ്ടിട്ടുപോലുമില്ല. ഫാമിലി സ്റ്റാറ്റസ് നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഇവർ രണ്ട് കുട്ടികളുള്ള കുടുംബത്തെയും അബൂദബിയിലെത്തിച്ച് കബളിപ്പിച്ചു. മണിചെയിൻ മാതൃകയിലാണ് ഇരകളെ ഇവർ വലയിലാക്കി തട്ടിപ്പ് നടത്തിയത്.
അതുപോലെ വിദേശ രാജ്യങ്ങളിൽ ഫേസ്ബുക്ക് പേജ് വഴി ജോലി വാഗ്ദാനംചെയ്ത് കേരളത്തിൽ നിന്ന് ദുബൈയിലെത്തിച്ച് തട്ടിപ്പെന്നും പരാതി ഉയർന്നിരുന്നു. തിരുവനന്തപുരം, കായംകുളം എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ഏജൻസി വഴിയാണ് തട്ടിപ്പ് നടന്നത്. ചാരിറ്റി പ്രവർത്തനങ്ങളിലൂടെ ശ്രദ്ധ നേടിയ 'ഇൻശാ..' എന്ന ഫേസ്ബുക്ക് പേജ് ലൈവിലൂടെയാണ് തൊഴിൽ ലഭ്യമാക്കാമെന്ന അറിയിപ്പ് ലഭിച്ചതെന്ന് തട്ടിപ്പിനിരയായവർ 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു.
ഇത്തരത്തിൽ ദുബൈയിലെത്തിയ 23 മലയാളികളാണ് താമസസ്ഥലമോ ഭക്ഷണമോ ഇല്ലാതെ ദുരിതത്തിലായത്. നിലവിൽ ഇവരുടെ ദുരിതം മനസ്സിലാക്കിയ വിവിധ സാമൂഹിക കൂട്ടായ്മകളാണ് താമസവും ഭക്ഷണവും ഒരുക്കിയിരിക്കുന്നത്. അതേസമയം, ഇതുസംബന്ധിച്ച് പ്രചരിപ്പിക്കുന്നത് വ്യാജമാണെന്ന് ഫേസ്ബുക്ക് കുറിപ്പിൽ 'ഇൻശാ..' പ്രതികരിച്ചു.
https://www.facebook.com/Malayalivartha























