ഇടപെടൽ ഇങ്ങോട്ട് ഇറക്കേണ്ട, രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ മറ്റുള്ളവർ ഇടപെടുന്നതിനെ കടുത്ത ഭാഷയിൽ തള്ളി കുവൈത്ത്

കുവൈത്തിൽ വധശിക്ഷ വിരളമാണ്. എന്നാൽ കഴിഞ്ഞ ദിവസം ഒറ്റയടിക്ക് ഏഴ് പേരുടെ വധശിക്ഷയാണ് രാജ്യം നടപ്പിലാക്കിയത്. വധശിക്ഷക്കെതിരെ മനുഷ്യാവകാശ സംഘടനകള്‍ രംഗത്ത് വന്നിരുന്നു. ഏഴു പേരുടെ വധശിക്ഷ കുവൈത്തിന്റെ ഷെൻഗൻ വിസ അതായത് ഒറ്റ വിസയിൽ യൂറോപ്യൻ രാജ്യങ്ങളിലൂടെ സ്വതന്ത്രമായി സഞ്ചരിക്കാനുള്ള സൗകര്യം. ഈ സംവിധാനത്തിൽ അടക്കം അനന്തരഫലങ്ങൾ ഉണ്ടാക്കുമെന്ന് യൂറോപ്യൻ കമീഷൻ വൈസ് പ്രസിഡന്റ് പറഞ്ഞിരുന്നു.
എന്നാൽ ഇപ്പോൾ ഇതിനെ പൂർണമായി തള്ളിയ കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് സാലിം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് ശക്തമായ പ്രതികരണമാണ് നടത്തിയത്. രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ മറ്റുള്ളവർ ഇടപെടുന്നതിനെ അദ്ദേഹം കടുത്ത ഭാഷയിൽ തള്ളി. രാജ്യത്തെ നീതിന്യായ വ്യവസ്ഥയിലും അതിന്റെ വിധികളിലും ഇടപെടുന്നതിനെ ശക്തമായി നിരാകരിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
യൂറോപ്യൻ കമീഷൻ വൈസ് പ്രസിഡന്റ് മാർഗരിറ്റിസ് ഷിനാസിന്റെ പ്രസ്താവനക്ക് പിറകെയാണ് വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന. ഇത് ഒരു ജനാധിപത്യ രാഷ്ട്രമാണ്, ഞങ്ങൾ അതിൽ അഭിമാനിക്കുന്നു, അതിന്റെ സംവിധാനത്തിലും അധികാര വിഭജനത്തിലും അഭിമാനിക്കുന്നു. ഗവൺമെന്റോ വ്യക്തിയോ എന്ന നിലയിൽ ജുഡീഷ്യൽ പ്രവർത്തനങ്ങളിൽ ഇടപെടാൻ കഴിയില്ല. ജുഡീഷ്യൽ സംവിധാനം എടുക്കുന്ന തീരുമാനം ആഭ്യന്തരമോ വൈദേശികമോ ആയ ഇടപെടലുകളില്ലാതെയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കൊലപാതകവും കവര്‍ച്ചയും ഉള്‍പ്പടെ വിവിധ കേസുകളില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയവരെയാണ് തൂക്കിലേറ്റിയത്. വിചാരണ പൂര്‍ത്തിയായ ശേഷമാണ് പ്രതികളുടെ വധശിക്ഷ നടത്തിയത്. വിവിധ കൊലപാതക കേസുകളിലും മയക്കുമരുന്ന് കേസിലും കവര്‍ച്ച കേസിലും പ്രതികളായിരുന്ന ഇവര്‍ക്ക് ക്രിമിനൽ കോടതിയാണ് വധശിക്ഷ വിധിച്ചത്. പ്രതികള്‍ മേല്‍കോടതിയില്‍ നേരത്തെ അപ്പീലുകള്‍ നല്‍കിയിരുന്നുവെങ്കിലും തള്ളുകയായിരുന്നു. നാല് കുവൈത്തി പൗരന്‍മാരുടെയും മൂന്ന് വിദേശികളുടെയും വധശിക്ഷയാണ് നടപ്പാക്കിയത്.
അറ്റോർണി ജനറൽ കൗൺസൽ മുഹമ്മദ് അൽ ദുഐജ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. നാല് കുവൈത്തികളെയും സിറിയ, പാക്കിസ്ഥാൻ, എത്യോപ്യ സ്വദേശികളായ മൂന്നു പേരേയുമാണ് വധ ശിക്ഷക്ക് വിധേയരായത്. കുവൈത്തി പൗരന്‍മാരായ ഖാലിദ് സാദ് മുഹമ്മദ് അൽ ഖഹ്താനി,അലി അല്ല അൽ ജാബ്രി,റബാബ് അദ്‌ലി മുസ്തഫ ഷെഹാത,സിറിയൻ പൗരനായ ഹമദ് അഹമ്മദ് മഹ്മൂദ് അൽ ഖലഫ്,പാകിസ്ഥാൻ പൗരനായ റാഷിദ് അഹമ്മദ് നസീർ മഹ്മൂദ്, എത്യോപ്യൻ പൗരനായ ഐഷ നെമോ വിസോ എന്നീവരുടെ വധശിക്ഷയാണ് സെൻട്രൽ ജയിലിൽ വെച്ച് നടപ്പിലാക്കിയതെന്ന് അധികൃതര്‍ അറിയിച്ചു.
വധശിക്ഷ വിധിച്ചവരിൽ പ്രവാസികളൊന്നും ഇല്ലെങ്കിലും എല്ലാവർക്കും മുന്നറിയിപ്പെന്നോണമാണ് നടപടി. നിലവിൽ കുവൈത്തിൽ വധശിക്ഷക്കെതിരെ പ്രതികൾ സമർപ്പിച്ച അപ്പീലിൽ തീരുമാനമാകാതെ വിദേശികളടക്കം നിരവധി പേരാണ് ജയിലിൽ കഴിയുന്നത്. നീണ്ട ഇടവേളക്ക് ശേഷം ഇതാദ്യമായാണ് ഏഴ് പേരെ ഒരേ ദിവസം ഒന്നിച്ച് വധശിക്ഷക്ക് വിധേയമാക്കുന്നത്. കഴിഞ്ഞ 53 വർഷത്തിനിടയിൽ 84 പേരെയാണ് തൂക്കിലേറ്റിയത്. ഇവരിൽ 20 പേർ കുവൈത്തികളും 64 പേര്‍ വിദേശികളുമാണ്. 2017ലാണ് അവസാനമായി വധശിക്ഷ നടപ്പാക്കിയത്.
https://www.facebook.com/Malayalivartha























