ദുബൈ വിമാനത്താവളത്തിൽ വരും നാളുകളിൽ കൂട്ടയിടി, യാത്രക്കാർക്ക് പ്രത്യേക മുന്നറിയിപ്പുമായി അധികൃതര്‍, എല്ലാം ഒന്നിച്ചെത്തിയതോടെ കാര്യങ്ങൾ കൈവിട്ടു

ദുബൈ വിമാനത്താവളത്തിൽ വഴി യാത്ര ചെയ്യുന്നവർക്ക് പ്രത്യേക മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് എയര്‍പോര്‍ട്ട് അധികൃതര്‍.
ഇന്ന് മുതൽ വിമാനത്താവളത്തിൽ കനത്ത തിരക്ക് അനുഭവപ്പെടുമെന്നാണ് മുന്നറിയിപ്പ്. ഇക്കാരണത്താൽ യാത്രക്കാർ തങ്ങളുടെ വിമാനം പുറപ്പെടുന്നതിന് മൂന്ന് മണിക്കൂർ മുൻപ് വിമാനത്താവളത്തിലെത്താൻ ശ്രമിക്കണമെന്നാണ് അധികൃതർ ആവശ്യപ്പെടിരിക്കുന്നത്.
ആദ്യമായി ജി.സി.സി.യിൽ അരങ്ങേറുന്ന ഫുട്‌ബോൾ ലോകകപ്പ്, യു.എ.ഇ ദേശീയദിന വാരാന്ത്യം, വരാനിരിക്കുന്ന ഉത്സവ സീസൺ എന്നിവയെല്ലാം ദുബൈ വിമാനത്താവളത്തിൽ തിരക്ക് വർധിക്കാൻ കാരണമാകുമെന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. വരും ദിവസങ്ങളിൽ ദുബൈ വിമാനത്താവളത്തിലൂടെയുള്ള യാത്രക്കാരുടെ എണ്ണത്തിൽ ഒരു കുതിച്ചുചാട്ടം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതുപോലെ ലോകകപ്പ് സമയത്ത് ദുബൈയിൽ നിന്ന് ഖത്തറിലേക്ക് പ്രത്യേക ഷട്ടിൽ സർവീസുകളാണ് ദുബൈയിൽ നിന്ന് ഒരുക്കിയിട്ടുള്ളത്. പ്രധാന വിമാനക്കമ്പനികളെല്ലാം ദിവസേന സർവീസ് നടത്തുന്നുണ്ട്. ഈ സൗകര്യങ്ങളെല്ലാം ഉപയോഗപ്പെടുത്തി ലക്ഷക്കണക്കിന് ഫുട്‌ബോൾ ആരാധകർ ദുബൈ നഗരത്തിലേക്കുമെത്തുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
ലോകകപ്പിനോടനുബന്ധിച്ച് വെറും 100 ദിർഹത്തിന് അതായത് 2252.65 ഇന്ത്യൻ രൂപയ്ക്ക് 90 ദിവസ കാലാവധിയുള്ള മൾട്ടിപ്പ്ൾ എൻട്രി ടൂറിസ്റ്റ് വിസ ദുബൈ അനുവദിച്ചിരുന്നു. 90 ദിവസത്തിന് ശേഷം വിസ വീണ്ടും പുതുക്കാൻ കഴിയുമെന്നും അധികൃതർ അറിയിച്ചു. ഇതോടെ, ഖത്തറിലേക്ക് പറക്കുന്ന ഫുട്ബാൾ ആരാധകർക്ക് കുറഞ്ഞ ചെലവിൽ യു.എ.ഇയും സന്ദർശിക്കാൻ കഴിയും. ലോകകപ്പിനെത്തുന്നവരിൽ നല്ലൊരു ശതമാനവും ദുബൈയിലായിരിക്കും താമസം. ദുബൈയിൽ നിന്ന് 45 മിനിറ്റിനുള്ളിൽ ഖത്തറിൽ പറന്നെത്താൻ കഴിയും.
മാത്രമല്ല, കൊവിഡ് നിയന്ത്രണങ്ങളിൽ അയവ് വന്നതോടെ വിനോദ സഞ്ചാരമേഖലയില്‍ കൂടുതല്‍ ഉണര്‍വേകിക്കൊണ്ട് രാജ്യത്തേക്ക് സന്ദര്‍ശകരുടെ കുത്തൊഴുക്ക് തുടരുകയാണ്. 2022ൽ ഇതുവരെ 10.12 മില്യൺ സന്ദർശകർ ദുബായിൽ എത്തിയത്. ഇവരിൽ പത്ത് ശതമാനം ആളുകൾ ഇന്ത്യയിൽ നിന്നാണ്. മുൻ വർഷങ്ങളെക്കാൾ മൂന്നിരട്ടി ആളുകളാണ് ഈ വർഷം ഒക്ടോബർ വരെ ദുബായ് സന്ദർശിച്ചത്.
സന്ദർശകരുടെ എണ്ണത്തിൽ 162.8 ശതമാനത്തിൻ്റെ വളർച്ചയുണ്ടായെന്നാണ് കണക്ക്. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലാണ് ഏറ്റവുമധികം ആളുകൾ ദുബായിലെത്തിയത്. 20 ലക്ഷം ആളുകളാണ് ഈ മാസങ്ങളിൽ എത്തിയത്. കൊവിഡ് മഹാമാരിക്ക് മുമ്പ് 2019ല്‍ 12.08 ദശലക്ഷം പേരാണ് ദുബായിലെത്തിയത്.
ഇന്ത്യയിൽ നിന്നും 10.12 മില്യൺ സന്ദർശകർ എത്തിയപ്പോൾ സൗദി അറേബ്യ (907,000), യു.കെ (720,000), റഷ്യ (454,000), യുഎസ് (391,000), പാകിസ്ഥാൻ (279,000), ഫ്രാൻസ് (269,000) ജർമ്മനി (268,000), ഇറാൻ (247,000) എന്നീ രാജ്യങ്ങളാണ് ഇന്ത്യക്ക് പിന്നിലുള്ളത്.2019നെ അപേക്ഷിച്ച് ഒമാൻ, റഷ്യ പൗരന്മാർ കൂടുതലായി ദുബായിൽ പര്യടനം നടത്തുന്നുണ്ട്. ഒമാനിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വർഷം തോറും വർധന ഉണ്ടാകുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങളിൽ അയവ് വന്നതോടെ ഇന്ത്യ, ഫ്രാൻസ്, ഇറാൻ രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകൾ ദുബായിലേക്ക് എത്തുകയാണ്. കൊവിഡ് വ്യാപനം റിപ്പോർട്ട് ചെയ്യുന്നതിന് മുൻപ് ഇന്ത്യ, ഫ്രാൻസ്, ഇറാൻ രാജ്യങ്ങളിൽ നിന്ന് ദുബായിലേക്ക് കൂടുതൽ ആളുകൾ എത്തിയിരുന്നു.
https://www.facebook.com/Malayalivartha























