പത്ത് ദിവസത്തിനിടെ സൗദിയിൽ നടപ്പാക്കിയത് പന്ത്രണ്ട് വധശിക്ഷ, മയക്കുമരുന്ന് കേസില്‍പ്പെട്ട 12 പ്രതികളെ വാളുകൊണ്ട് തലവെട്ടി കൊന്നതായി റിപ്പോര്‍ട്ട്, മാര്‍ച്ചില്‍ സൗദി വധശിക്ഷയ്ക്ക് വിധേയമാക്കിയത് കുറ്റക്കാരായ 81പേരെ

വധശിക്ഷ ഏറ്റവും കൂടുതൽ നടപ്പാക്കുന്ന ഗൾഫ് രാജ്യമാണ് സൗദി. ഇപ്പോൾ രാജ്യത്ത് നിന്ന് പുറത്തുവരുന്ന വാർത്ത അത്യന്തം ഞെട്ടൽ ഉളവാക്കുന്നതാണ്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ സൗദിയിൽ പന്ത്രണ്ട് പേരുടെ വധശിക്ഷയാണ് നടപ്പാക്കിയിരിക്കുന്നത്. മയക്കുമരുന്ന് കേസില്‍പ്പെട്ട 12 പ്രതികളെ വാളുകൊണ്ട് തലവെട്ടി കൊന്നതായി റിപ്പോര്‍ട്ട്. പ്രവാസികളെ ആശങ്കയിലാക്കുന്നതാണ് പുതിയ റിപ്പോർട്ടുകൾ.
ഇവരില്‍ മൂന്ന് പാകിസ്ഥാനികളും നാല് സിറിയക്കാരും രണ്ട് ജോര്‍ദാനികളും മൂന്ന് സൗദികളും ഉള്‍പ്പെടുന്നതായി ചില വിദേശ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ കുറ്റക്കാരായ 81പേരെ സൗദി വധശിക്ഷയ്ക്ക് വിധേയമാക്കിയിരുന്നു. സൗദി അറേബ്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കൂട്ട വധശിക്ഷയായിരുന്നു അത്. കൊലപാതകം, തീവ്രവാദം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ടവരായിരുന്നു ഇവര്‍.
കൊലപാതകം, നരഹത്യ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരെ മാത്രമേ വധശിക്ഷയ്ക്ക് വിധേയരാക്കൂ എന്ന് 2018ല്‍ സൗദി ഭരണകൂടം പ്രതിജ്ഞ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ മയക്കുമരുന്ന് കേസില്‍പ്പെട്ട പ്രതികളെ കൂട്ടമായി വധശിക്ഷയ്ക്ക് വിധേയരാക്കുന്നത്.
അതുപോലെ വളരെ വിരളമായി വധശിക്ഷ നടപ്പാക്കാറുള്ള കുവൈത്തിൽ കഴിഞ്ഞയാഴ്ച്ച ഒറ്റയടിക്ക് ഏഴ് പേരുടെ വധശിക്ഷയാണ് രാജ്യം നടപ്പിലാക്കിയത്. ഇത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.വധശിക്ഷക്കെതിരെ മനുഷ്യാവകാശ സംഘടനകള്‍ രംഗത്ത് വന്നിരുന്നു. ഏഴു പേരുടെ വധശിക്ഷ കുവൈത്തിന്റെ ഷെൻഗൻ വിസ അതായത് ഒറ്റ വിസയിൽ യൂറോപ്യൻ രാജ്യങ്ങളിലൂടെ സ്വതന്ത്രമായി സഞ്ചരിക്കാനുള്ള സൗകര്യം. ഈ സംവിധാനത്തിൽ അടക്കം അനന്തരഫലങ്ങൾ ഉണ്ടാക്കുമെന്ന് യൂറോപ്യൻ കമീഷൻ വൈസ് പ്രസിഡന്റ് പറഞ്ഞിരുന്നു.എന്നാൽ
രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ മറ്റുള്ളവർ ഇടപെടുന്നതിനെ അദ്ദേഹം കടുത്ത ഭാഷയിൽ കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് സാലിം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് തള്ളുകയായിരുന്നു.കൊലപാതകവും കവര്‍ച്ചയും ഉള്‍പ്പടെ വിവിധ കേസുകളില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയവരെയാണ് തൂക്കിലേറ്റിയത്. വിചാരണ പൂര്‍ത്തിയായ ശേഷമാണ് പ്രതികളുടെ വധശിക്ഷ നടത്തിയത്.
വിവിധ കൊലപാതക കേസുകളിലും മയക്കുമരുന്ന് കേസിലും കവര്‍ച്ച കേസിലും പ്രതികളായിരുന്ന ഇവര്‍ക്ക് ക്രിമിനൽ കോടതിയാണ് വധശിക്ഷ വിധിച്ചത്. പ്രതികള്‍ മേല്‍കോടതിയില്‍ നേരത്തെ അപ്പീലുകള്‍ നല്‍കിയിരുന്നുവെങ്കിലും തള്ളുകയായിരുന്നു. നാല് കുവൈത്തി പൗരന്‍മാരുടെയും മൂന്ന് വിദേശികളുടെയും വധശിക്ഷയാണ് നടപ്പാക്കിയത്. അറ്റോർണി ജനറൽ കൗൺസൽ മുഹമ്മദ് അൽ ദുഐജ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
നാല് കുവൈത്തികളെയും സിറിയ, പാക്കിസ്ഥാൻ, എത്യോപ്യ സ്വദേശികളായ മൂന്നു പേരേയുമാണ് വധ ശിക്ഷക്ക് വിധേയരായത്. കുവൈത്തി പൗരന്‍മാരായ ഖാലിദ് സാദ് മുഹമ്മദ് അൽ ഖഹ്താനി,അലി അല്ല അൽ ജാബ്രി,റബാബ് അദ്‌ലി മുസ്തഫ ഷെഹാത,സിറിയൻ പൗരനായ ഹമദ് അഹമ്മദ് മഹ്മൂദ് അൽ ഖലഫ്,പാകിസ്ഥാൻ പൗരനായ റാഷിദ് അഹമ്മദ് നസീർ മഹ്മൂദ്, എത്യോപ്യൻ പൗരനായ ഐഷ നെമോ വിസോ എന്നീവരുടെ വധശിക്ഷയാണ് സെൻട്രൽ ജയിലിൽ വെച്ച് നടപ്പിലാക്കിയതെന്ന് അധികൃതര്‍ അറിയിച്ചു. വധശിക്ഷ വിധിച്ചവരിൽ പ്രവാസികളൊന്നും ഇല്ലെങ്കിലും എല്ലാവർക്കും മുന്നറിയിപ്പെന്നോണമാണ് നടപടി. നീണ്ട ഇടവേളക്ക് ശേഷം ഇതാദ്യമായാണ് ഇത്രയും പേരെ ഒരേ ദിവസം ഒന്നിച്ച് വധശിക്ഷക്ക് വിധേയമാക്കുന്നത്. കഴിഞ്ഞ 53 വർഷത്തിനിടയിൽ 84 പേരെയാണ് തൂക്കിലേറ്റിയത്.
https://www.facebook.com/Malayalivartha























