ആ പ്രവചനം സത്യമാകുന്നു? അട്ടിമറി ജയം സമ്മാനിച്ച എല്ലാ ഫുട്ബോള്‍ താരങ്ങള്‍ക്കും 10 കോടിയുടെ റോള്‍സ് റോയ്സ് ഫാന്റം കാർ, മത്സരം കഴിഞ്ഞ് തിരികെ നാട്ടിലെത്തുമ്പോള്‍ താരങ്ങൾക്ക് സൗദി രാജകുമാരന്‍ സമ്മാനം നല്‍കുമെന്ന് റിപ്പോർട്ടുകൾ
വിജയാഘോഷത്തിന്റെ കൊടുമുടിയിലാണ് സൗദി. പൊരുതി നേടിയ വിജയമാണ് സൗദിയുടെ ആഘോഷങ്ങൾക്ക് മിഴിവേകുന്നത്. ആദ്യ മത്സരത്തില്‍ തന്നെ കരുത്തരായ അർജന്റീനയെ തകർത്തത് സൗദിയിൽ പൊതു അവധി പ്രഖ്യാപിച്ചുകൊണ്ടാണ് സൗദി ഭരണാധികാരി സൽമാൻ രാജാവ് വിജയത്തെ വരവേറ്റത്. അവധി മാത്രമല്ല കളിക്കാർക്കെല്ലാം റോൾസ് റോയ്സ് കാർ സമ്മാനിക്കുമോ എന്ന ആകാംക്ഷയിലായിരുന്നു സമൂഹമാധ്യമങ്ങൾ.
അര്‍ജന്‍റീനയ്ക്കെതിരെ അട്ടിമറി ജയം സമ്മാനിച്ച എല്ലാ ഫുട്ബോള്‍ താരങ്ങള്‍ക്കും സൗദി രാജകുമാരന്‍ നല്‍കുന്നത് അത്യാഡംബര വാഹനമായ റോള്‍സ് റോയ്സ് ഫാന്‍റമാണെന്ന റിപ്പോര്‍ട്ട് പുറത്തുവരികയാണ്. ടീം ലോകകപ്പ് മത്സരം കഴിഞ്ഞ് തിരികെ നാട്ടിലെത്തുമ്ബോള്‍ സൗദി രാജകുമാരനായ മൊഹമ്മദ് ബിന്‍ സല്‍മാന്‍ അല്‍ സൗദ് ആകും സമ്മാനം നല്‍കുകയെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
വമ്ബന്‍ അട്ടിമറികളിലൊന്നിലൂടെ ലോകഫുട്ബോളില്‍ തുടക്കമിട്ടതിന് പിന്നാലെ സൗദി കിരീടാവകാശി ഒപ്പമുള്ളവരെ കെട്ടിപിടിച്ച് ആഘോഷം പങ്കിട്ടതിന്‍റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.1994 ലെ ലോകകപ്പിൽ ബൽജിയത്തിന് എതിരെ സെയിദ് അൽ ഓവ്എയ്റൻ നേടിയ അദ്ഭുത ഗോളിന് ശേഷം രാജാവ് റോൾസ് റോയ്സ് കാർ സമ്മാനിച്ചിരുന്നു.
ഏറ്റവും മഹത്തായ ലോകകപ്പ് ഗോളുകളിലൊന്ന് എന്ന പേരും ആ ഗോളിന് ലഭിച്ചിരുന്നു. ഈ സംഭവമാണ് അര്‍ജന്‍റീനയ്ക്കെതിരെ അട്ടിമറി ജയം സമ്മാനിച്ച എല്ലാ ഫുട്ബോള്‍ താരങ്ങള്‍ക്കും റോള്‍സ് റോയ്സ് ഫാന്റം കാർ സമ്മാനിക്കുമെന്ന ചർച്ചയ്ക്ക് ആധാരമായത്. ഗോൾ അടിച്ചവർക്ക് മാത്രമല്ല, അർജന്റീനയെ പിടിച്ചു കെട്ടിയ എല്ലാവർക്കും പുതിയ റോൾസ് റോയ്സ് ഫാന്റം കാർ സമ്മാനിക്കുമോ എന്നാണ് സമൂഹമാധ്യമങ്ങളിലെ സൗദി ആരാധകരുടെ ചോദ്യം.
എന്തായാലും കളിക്കാർക്കെല്ലാം എന്താണ് സമ്മാനമായി സാൽമാൻ രാജാവ് കരുതിവച്ചിരിക്കുന്നതെന്ന് ആകാക്ഷയിൽ തന്നെയാണ് എല്ലാവരും. റോൾസ് റോയ്സ് കാർ തന്നെ സമ്മാനിക്കുമോ അതോ അതിനും മീതെ എന്തെങ്കിലുമാണോ എന്ന് അധികം വൈകാതെ തന്നെ അറിയാൻ സാധിക്കും. മത്സരം കാണാന്‍ ഓഫീസുകള്‍ക്ക് ഭാഗിക അവധി നല്‍കിയ സൗദി അറേബ്യ മത്സര വിജയത്തിന് പിന്നാലെ ദേശീയ അവധി അടക്കം നല്‍കിയാണ് ദേശീയ ടീമിന്‍റെ വിജയം ആഘോഷിച്ചത്.
സ്വകാര്യ പൊതു മേഖല സ്ഥാപനങ്ങള്‍ക്കും സ്കൂളുകള്‍ക്കും അടക്കമായിരുന്നു അവധി പ്രഖ്യാപിച്ചത്. മത്സരത്തില്‍ പ്രതിരോധ ശ്രമത്തിനിടെ പരിക്കേറ്റ ഡിഫന്‍ഡര്‍ യാസര്‍ അല്‍ സഹ്‌റാനിയെ എയര്‍ ലിഫ്റ്റ് ചെയ്ത് ജര്‍മനിയിലെത്തിക്കാന്‍ കിരീടവകാശി ഉത്തരവിട്ടതും വാര്‍ത്തയായിരുന്നു.ചരിത്രത്തിലെ തന്നെ അട്ടിമറി ജയങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന സൗദിയുടെ വിജയത്തിൽ ഏറ്റവും നിർണായകമായത് ഗോൾകീപ്പർ അൽ ഉവൈസിന്റെ പ്രകടനവും സൗദി പ്രതിരോധ നിരയുടെ മികവുറ്റ നീക്കങ്ങളുമായിരുന്നു.മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു അർജന്റീനക്കെതിരായ സൗദിയുടെ ഐതിഹാസിക വിജയം.
ലുസൈല്‍ സ്റ്റേഡിയത്തില്‍ ലോകകപ്പ് ഫുട്ബോളില്‍ ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നിലെത്തിയ അര്‍ജന്‍റീനയെ രണ്ടാം പകുതിയില്‍ രണ്ട് ഗോളടിച്ചാണ് സൗദി അട്ടിമറിച്ചത്. പത്താം മിനിറ്റില്‍ ലിയോണല്‍ മെസിയുടെ പെനല്‍റ്റി ഗോളില്‍ മുന്നിലെത്തിയ അര്‍ജന്‍റീനയെ 48ാം മിനിറ്റില്‍ സാലെഹ് അല്‍ഷെഹ്‌രിയിലൂടെ സൗദി ഒപ്പം പിടിച്ചു.
സമനില ഗോളിന്‍റെ ആവേശത്തില്‍ അലമാലപോലെ ആക്രമിച്ചു കയറിയ സൗദി അര്‍ജന്‍റീന പ്രതിരോധത്തെ കാഴ്ചക്കാരാക്കി സാലേം അല്‍ദ്വസാരി അര്‍ജന്‍റീനയുടെ ഹൃദയം തുളച്ച് രണ്ടാം ഗോളും നേടി. പിന്നീട് പകുതി സമയം കളി ബാക്കിയുണ്ടായിരുന്നെങ്കിലും മുന്നേറാന്‍ ശ്രമിച്ച അര്‍ജന്‍റീന താരങ്ങളെ മെരുക്കിയ സൗദി ഒടുവില്‍ ചരിത്രജയവുമായാണ് ഗ്രൗണ്ട് വിട്ടത്.
https://www.facebook.com/Malayalivartha