ഈ വിസയിൽ യുഎഇയുടെ നിർണായക നീക്കം, പുണ്യമാസമായ റമദാനിൽ വൻ പ്രഖ്യാപനവുമായി ഷെയ്ഖ് ഹംദാൻ
റമദാനിൽ യുഎഇ പ്രഖ്യാപിച്ച 100 കോടി മീൽസ് പദ്ധതി, ചെറിയപെരുന്നാളിനോട് അനുബന്ധിച്ച് ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം ഇത്തവണ നേരത്തെ വിതരണം ചെയ്യും എന്ന പ്രഖ്യാപനവുമെല്ലാം പ്രവാസികൾ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. എല്ലായിപ്പോഴും സർപ്രൈസും സാഹസികവും ഒക്കെയായി എത്താറുള്ള വ്യക്തിയാണ് ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇത്തവണയും അത്തരത്തിലൊരു തീരുമാനവുമായിട്ടാണ് വന്നിരിക്കുന്നത്.
പുണ്യമാസമായ റമദാനിൽ ഇപ്പോൾ ഒരു വൻ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ഷെയ്ഖ് ഹംദാൻ. യുഎഇ ഗോൾഡൻ റെസിഡൻസി വിസയിൽ നിർണായക തീരുമാനമാണ് എടുത്തിരിക്കുന്നത്. 20 വർഷത്തിലേറെയായി ദുബായിൽ ജോലി ചെയ്യുന്ന ഇമാമുമാർ, മുഅ്‌സിൻമാർ, മുഫ്തിമാർ, മുസ്‌ലിം മതപ്രഭാഷകർ, പണ്ഡിതന്മാർ, ഗവേഷകർ എന്നിവർക്ക് ഈദ് അൽ ഫിത്തറിനോടനുബന്ധിച്ച് ഗോൾഡൻ റെസിഡൻസി വിസ അനുവദിക്കും.
ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. വിശുദ്ധമാസത്തിൽ മതപണ്ഡിതർക്ക് പാരിതോഷികം നൽകുന്നതിന് പുറമേയാണ് ഗോൾഡൻ റെസിഡൻസി വിസ കൂടി അനുവദിക്കുന്നത്. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശങ്ങൾ നടപ്പാക്കിക്കൊണ്ടാണ് പുതിയ തീരുമാനം.
അതുപോലെ റമദാനിൽ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ച 100 കോടി മീൽസ് പദ്ധതി മികച്ച രീതിയിൽ മുന്നോട്ടു പോകുകയാണ്. റമദാന്‍ ഒന്നുമുതല്‍ ആരംഭിച്ച പദ്ധതി നൂറു കോടി പേര്‍ക്ക് ഭക്ഷണമെത്തിക്കാനുള്ള സംഖ്യ കണ്ടെത്തുന്നത് വരെ തുടരും.
https://www.facebook.com/Malayalivartha