പ്രവാസികൾക്കുള്ള കൗണ്ട് ഡൗൺ തുടങ്ങി, പെരുന്നാളിന് ശേഷം ആ നിർണായക നീക്കം, കടുപ്പിച്ച് കുവൈത്ത്
അടുത്തിടെയായി അസാധാരണ നടപടികളാണ് കുവൈത്ത് ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പെരുന്നാളിൽ പോലും അധികൃതരുടെ നടപടി മൂലം പ്രവാസികൾ പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. ഇപ്പോൾ വീണ്ടും ആശങ്കയ്ക്ക് വഴിവയ്ക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ നീങ്ങുകയാണ്. രാജ്യത്ത് സ്വദേശി-വിദേശി ജനസംഖ്യ അസന്തുലിതാവസ്ഥ പരിഹരിക്കാൻ ഗവൺമെൻറ് ഒരുങ്ങുന്നു എന്നുള്ള വാർത്തയാണ് പുറത്തുവരുന്നത്.
നിരവധി വിദേശി തൊഴിലാളികളുള്ള കുവൈത്തിൽ ഇതിനുള്ള നടപടികൾ തുടങ്ങിയാൽ അത് വളരെ അധികം പ്രതിസന്ധി സൃഷ്ടിക്കും. കുവൈത്തിൽ സ്വദേശി-വിദേശി ജനസംഖ്യ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനുള്ള തീരുമാനങ്ങൾ ഗവൺമെന്റിന്റെ പരിഗണയിലുണ്ടെന്ന് കുവൈത്ത് ടൈംസാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈദ് അവധിക്ക് ശേഷം ജനസംഖ്യാ ഘടന പരിഹരിക്കുന്നതിനുള്ള ചർച്ചയിലേക്ക് കടക്കുമെന്നാണ് സൂചന. ഇതിനായി ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേരും.
പ്രവാസികളുടെ എണ്ണം 30 ശതമാനമായി കുറക്കുക, സ്വദേശികളുടെ എണ്ണം ജനസംഖ്യയുടെ 70 ശതമാനമാക്കുക തുടങ്ങിയ വിഷയങ്ങളും വിദേശി, സ്വദേശി അനുപാതത്തിലെ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിൽ സ്വീകരിക്കേണ്ട മാർഗങ്ങളും ചർച്ചയാകും. ആഭ്യന്തര മന്ത്രാലയം വിളിച്ചു ചേർക്കുന്ന യോഗത്തിൽ പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ, താമസ കാര്യവകുപ്പ്, സിവിൽ സർവ്വീസ് കമ്മീഷൻ എന്നിവയും പങ്കെടുക്കും.
നേരത്തെ പാർലമെന്റ് പുറപ്പെടുവിച്ച ജനസംഖ്യാ ഘടന പരിഹരിക്കാനുള്ള നിർദേശത്തിൽ നിയമനിർമ്മാണവുമുണ്ട്. രാജ്യത്തെ വിദേശികളിൽ ഭൂരിപക്ഷം പേരും അവിദഗ്ദ്ധ തൊഴിലാളികളാണ്. പ്രവാസി തൊഴിലാളികളുടെ ആവശ്യകതയും പ്രൊഫഷണൽ യോഗ്യതകളും പരിഗണിച്ച് എണ്ണത്തിൽ പരിധികൾ നിശ്ചയിക്കുമെന്നും സൂചനകളുണ്ട്.
അതേസമയം ഇന്ത്യക്കാര്‍ ഉള്‍പ്പടെ പതിനായിരം തൊഴിലാളികളുടെ ലേബര്‍ പെര്‍മിറ്റുകള്‍ റദ്ദാക്കാൻ അതിവേഗ നടപടികളുമായി മുന്നോട്ടു പോകുകയാണ് കുവൈത്ത്. രാജ്യത്തെ പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും, സാധുത ഇല്ലാത്തതുമായ പതിനായിരത്തിലധികം വര്‍ക്ക് പെര്‍മിറ്റുകളാണ് നടപടി പ്രകാരം റദ്ദാക്കുക.
ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് ഈദ് അല്‍ ഫിത്തര്‍ അവധിക്ക് ശേഷം പെര്‍മിറ്റ് റദ്ദാക്കല്‍ നടപടികള്‍ ആരംഭിക്കുമെന്നാണ് വിവരം.ഇതുപ്രകാരം ആദ്യഘട്ടത്തില്‍, ഏപ്രില്‍ 25 ന് ശേഷം 2500 പേര്‍ക്ക് തൊഴില്‍ പെര്‍മിറ്റ് നഷ്ടമാകും. വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കുന്നതിലെ ആദ്യ തരംഗമെന്നാണ് നടപടിയെ വിലയിരുത്തുന്നത്.
https://www.facebook.com/Malayalivartha