ലക്ഷ്യം പിഴച്ചു...!! അറബ് ലോകം കാത്തിരുന്ന യുഎഇ ചാന്ദ്രദൗത്യം പരാജയപ്പെട്ടതായി റിപ്പോര്‍ട്ട്, റാഷിദ് റോവര്‍ ചന്ദ്രോപരിതലത്തില്‍ ഇറക്കാനായില്ല, ദൗത്യം വിജയകരമായി പൂര്‍ത്തിയായിരുന്നുവെങ്കിൽ റോവര്‍ ചന്ദ്രനില്‍ എത്തിക്കുന്ന ലോകത്തിലെ നാലാമത് രാജ്യമായി യുഎഇ മാറുമായിരുന്നു
വളരെ പ്രതീക്ഷയോടെ അറബ് ലോകം കാത്തിരുന്ന യുഎഇ ചാന്ദ്രദൗത്യം പരാജയപ്പെട്ടതായി റിപ്പോര്‍ട്ട്. യുഎഇയുടെ റാഷിദ് റോവര്‍ ചന്ദ്രോപരിതലത്തില്‍ ഇറക്കാനായില്ലെന്ന് ദുബായ് മുഹമ്മദ് ബിന്‍ റാഷിദ് സ്‌പെയ്‌സ് സെന്റര്‍ അധികൃതര്‍ അറിയിച്ചു. സാങ്കേതിക തടസങ്ങളെ തുടര്‍ന്നാണ് ഇറാക്കാനാകാതിരുന്നത്. ഇതുവരെ പര്യവേഷണം നടത്താത്ത സ്ഥലമായതിനാൽ തന്നെ ശാസ്ത്രലോകവും വലിയ ആകാംഷയോടെയായിരുന്നു ദൗത്യത്തെ കണ്ടിരുന്നത്.
എന്നാൽ അവസാന നിമിഷം പരാജയപ്പെടുകയായിരുന്നു. അറബ് ലോകത്തെ ആദ്യ ചാന്ദ്രദൗത്യ പര്യവേഷണ പേടകമാണ് റാഷിദ് റോവർ. ദൗത്യം വിജയകരമായി പൂര്‍ത്തിയായിരുന്നുവെങ്കിൽ റോവര്‍ ചന്ദ്രനില്‍ എത്തിക്കുന്ന ലോകത്തിലെ നാലാമത് രാജ്യമായി യുഎഇ മാറുമായിരുന്നു . നിരവധി റെക്കോർഡുകൾ വാരിക്കൂട്ടിയ പാരമ്പര്യമാണ് യുഎഇക്കുള്ളത്. അതിനാൽ ചാന്ദ്രദൗത്യത്തിൽ തികഞ്ഞ ആത്മവിശ്വസത്തിലായിരുന്ന ഭരണാധികാരികളെ ഉൾപ്പെടെ നിരാശരാക്കുന്നകായിരുന്നു ഈ റിപ്പോർട്ടുകൾ.
ഇന്നലെ രാത്രി യുഎഇ സമയം 8.40നാണ് ചന്ദ്രോപരിതലത്തിനടുത്ത് ലാന്‍ഡര്‍ എത്തിയത്. എന്നാൽ ലാൻഡിങ്ങിന് മിനിറ്റുകള്‍ മുമ്പ് പേടകവുമായുള്ള ബന്ധം നഷ്ടമാവുകയായിരുന്നു.ജപ്പാനിലെ സ്വകാര്യ ബഹിരാകാശ ഏജൻസിയായ ഐ സ്പേസുമായി സഹകരിച്ച് നടന്ന ദൗത്യമാണ് അവസാന നിമിഷം പരാജയമായി മാറിയത്. ഐ സ്പേസിന്റെ ഹകുട്ടോ ആർ എം വൺ ലാൻഡറിൽ നിന്ന് സന്ദേശങ്ങൾ ലഭിക്കുന്നില്ല.
ലാൻഡിങ് വിജയകരമായില്ലെന്നാണ് പ്രാഥമിക നിഗമനമെന്നാണ് ഐ സ്പേസ് വിശദമാക്കുന്നത്. ലാൻഡിങ്ങിന്റെ തൊട്ടുമുമ്പ് വരെ ലാൻഡറുമായി ആശയവിനിമയം സാധ്യമായിരുന്നു. ആശയവിനിമയം പുനസ്ഥാപിക്കാൻ ശ്രമങ്ങൾ തുടരുന്നതായും ഐ സ്പേസ് വിശദമാക്കി. യുഎഇ സമയം രാത്രി 8.40ന് ചന്ദ്രനിലെ അറ്റ്ലസ് ഗർത്തത്തിൽ ഇറങ്ങാനായിരുന്നു ലക്ഷ്യമിട്ടത്.
എന്നാല്‍ അവസാന നിമിഷം ലാന്‍ഡറുമായുള്ള ബന്ധം നഷ്ടമായെന്നാണ് ഐ സ്പേസ് വിശദമാക്കുന്നത്.ഐ സ്പേസിലെ എന്‍ജിനിയര്‍മാരും മിഷന്‍ ഓപറേഷന്‍സ് സ്പെഷ്യലിസ്റ്റുമാരും നിലവിലെ ലാന്‍ഡറുടെ സ്ഥിതിയെന്താണെന്ന് സ്ഥിരീകരിക്കാനുള്ള ശ്രമത്തിലാണുള്ളത്. ലാന്‍ഡറില്‍ നിന്നുള്ള വിവരങ്ങള്‍ ലഭ്യമാകുന്ന മുറയ്ക്ക് വ്യക്തമാക്കുമെന്നാണ് ഐ സ്പേസ് വിശദമാക്കുന്നത്.
https://www.facebook.com/Malayalivartha