അവസാനമായി നാട്ടിലേക്ക് വിളിച്ചത് ഫെബ്രുവരി 17ന്, സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന മലയാളി യുവാവിനെ രണ്ട് മാസമായി കാണാനില്ലെന്ന് പരാതി
സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന മലയാളി യുവാവിനെ രണ്ട് മാസമായി കാണാനില്ലെന്ന് പരാതി. റിയാദിലെ ഒരു റസ്റ്റോറൻറിൽ ജോലി ചെയ്തിരുന്ന കോഴിക്കോട് വടകര പുതുപ്പണം സ്വദേശി ആഷിയാനയിൽ മുഹമ്മദ് റോഷൻ മലയിലിനെയാണ് (25) കാണാനില്ലെന്ന് കാണിച്ച് നാട്ടിൽനിന്ന് കുടുംബം ഇന്ത്യൻ എംബസിക്ക് പരാതി നൽകിയത്. അന്വേഷണത്തിന് സഹായം ആവശ്യപ്പെട്ട് എംബസി അധികൃതർ സൗദി വിദേശകാര്യ മന്ത്രാലയത്തിന് പരാതി കൈമാറിയിട്ടുണ്ട്.
അന്വേഷണത്തിന് സഹായം ആവശ്യപ്പെട്ട് ആണ് കുടംബം പരാതി നൽകിയിരിക്കുന്നത്. തുടർന്ന് എംബസി അധികൃതർ സൗദി വിദേശകാര്യ മന്ത്രാലയത്തിന് പരാതി കെമാറി. പരാതി സൗദി വിദേശകാര്യ മന്ത്രാലയത്തിന് കൈമാറി വിഷയത്തിൽ ഇടപെടാൻ അഭ്യർഥിച്ചിട്ടുണ്ടെന്ന് എംബസി അധികൃതർ കഴിഞ്ഞ ദിവസം കുടുംബത്തെ അറിയിച്ചു.
2020 മാർച്ചിൽ റിയാദിലെത്തിയ യുവാവ് കഴിഞ്ഞ മൂന്ന് വർഷമായി സുലൈയിലുള്ള ഒരു മലയാളി റസ്റ്റോറൻറിലാണ് ജോലി ചെയ്തിരുന്നത്. ഫെബ്രുവരി 20 മുതലാണ് കാണാതായത്. ഫെബ്രുവരി 17-നാണ് അവസാനമായി നാട്ടിലേക്ക് വിളിച്ചത്. കാണാതായതിന് ശേഷം മൊബൈൽ സിം പ്രവർത്തന രഹിതമാണ്. സമൂഹ മാധ്യമ അകൗണ്ടുകളും ഓപ്പൺ ചെയ്തിട്ടില്ല. യുവാവിനെ കുറിച്ച് അന്വേഷണം നടത്തുകയാണ് എന്നാണ് ഹോട്ടൽ നടത്തിപ്പുകാർ കുടുംബത്തെ അറിയിച്ചത്.
തുടർന്ന് മാതൃ സഹോദരി അഫ്സീന നബീൽ റിയാദിലെ ഇന്ത്യൻ എംബസിക്ക് പരാതി അയച്ചു. കമ്യൂണിറ്റി വെൽഫെയർ വിങ്ങിനും ലേബർ അറ്റാഷെക്കുമാണ് ഇമെയിലായി പരാതി അയച്ചത്. പരാതി സൗദി വിദേശകാര്യ മന്ത്രാലയത്തിന് കൈമാറി വിഷയത്തിൽ ഇടപെടാൻ അഭ്യർഥിച്ചിട്ടുണ്ടെന്ന് എംബസി അധികൃതർ കഴിഞ്ഞ ദിവസം കുടുംബത്തെ അറിയിച്ചു.
പുതിയ 'നിതാഖാത്ത്' തൊഴിൽ നിയമം പ്രാബല്യത്തിൽ വന്നതിന് ശേഷം തൊഴിൽ നഷ്‌ടമാകുമോ എന്ന ആശങ്ക ഉണ്ട് ..ഓരോ 10 കുടിയേറ്റ തൊഴിലാളികൾക്കും ഒരു സൗദി പൗരനെ പ്രാദേശിക കമ്പനികൾ നിയമിക്കണമെന്ന് 'നിതാഖത്ത്' നിയമം നിർബന്ധമാക്കുന്നു. പുതിയ നയം അവിടെ ജോലി ചെയ്യുന്ന വലിയൊരു വിഭാഗം ഇന്ത്യക്കാർക്ക് തൊഴിലവസരങ്ങൾ നിഷേധിക്കുന്നതിലേക്ക് നയിക്കുമെന്ന ധാരണ പരക്കെയുണ്ട്. രണ്ട് ദശലക്ഷത്തിലധികം ഇന്ത്യക്കാരാണ് നിലവിൽ സൗദി അറേബ്യയിൽ ജോലി ചെയ്യുന്നത്.
ദീർഘകാലമായി സൗദിയിൽ ജോലി ചെയ്തതിനു ശേഷം ഫൈനൽ എക്സിറ്റിൽ നാട്ടിൽ പോകാനുള്ള ഒരുക്കത്തിനിടെ കൊല്ലം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചതും സൗദി മലയാളികൾക്ക് ദുഖകരമായ മറ്റൊരു വാർത്തയാണ് . കൊല്ലം മുഖത്തല, കുറുമണ്ണ സ്വദേശി ലക്ഷ്മി ഭവനിൽ ശിവൻകുട്ടി (58) ആണ് റിയാദ് ബദീഅയിലെ കിങ് സൽമാൻ ആശുപത്രിയിൽ മരിച്ചത്. അന്നസ്ബാൻ ക്ലീനിങ് കമ്പനിയിലെ ജോലിക്കാരനായിരുന്നു. ഭാര്യ - ബിന്ദു, മക്കൾ - ലക്ഷ്മി, കൃഷ്ണ, ശിവാനി, മരുമകൻ - രാജേഷ്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിൽ കൊണ്ടു പോകും.
https://www.facebook.com/Malayalivartha