കുവൈത്തിൽ 11,000 എണ്ണത്തിനെ നിരത്തി പൊക്കി, കൂട്ടത്തോടെ പ്രവാസികൾ നാട്ടിലേക്ക്, റസിഡൻസി നിയമലംഘകരെ പിടികൂടാൻ സുരക്ഷാ ക്യാമ്പയിനുകള്‍ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം...!!
പ്രവാസികളെ വീണ്ടും ആശങ്കയിലാക്കുന്ന നടപടികളുമായി മുന്നോട്ട് പോകുകയാണ് കുവൈത്ത്. പ്രവാസികളുടെ താമസസ്ഥലങ്ങളിൽ അധികൃതർ നേരിട്ടെത്തി പരിശോധന നടത്തുകയാണ്. കഴിഞ്ഞ മാസങ്ങളിലായി നടത്തിയ പരിശോധനയിൽ കുവൈത്തില്‍ നിന്നും 11,000 റസിഡൻസി നിയമലംഘകരെ പിടികൂടി നാടുകടത്തി. നിയമ ലംഘകരായ താമസക്കാരെ കണ്ടെത്താൻ കുവൈത്തിൽ പരിശോധന വ്യാപകമാക്കിയിട്ടുണ്ട്. വിവിധ കാരണങ്ങളാല്‍, ഇഖാമ കാലാവധി കഴിഞ്ഞ നിയമ ലംഘകരില്‍ ഭൂരിപക്ഷവും വിവിധ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നു ള്ളവരാണ്.
പരിശോധന കാമ്പയിനുകള്‍ തുടരുമ്പോഴും രാജ്യത്തെ താമസ ലംഘകരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതിനാൽ താമസരേഖയില്ലാത്ത പ്രവാസികളെ പിടികൂടുവാന്‍ പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. അനധികൃത താമസത്തിന് കഴിഞ്ഞ നാല് മാസങ്ങള്‍ക്കിടയില്‍ പിടിയിലായവരാണ് 11,000 പേർ എന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
താമസ നിയമം ലംഘിച്ചു കഴിയുന്ന പ്രവാസികളെ പിടികൂടുന്നതിനുള്ള സുരക്ഷാ കാമ്പയിനുകള്‍ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സ്വദേശി വീടുകളുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന ഖാദിം വിസക്കാരാണ് നിയമം ലംഘിച്ചവരില്‍ കൂടുതല്‍. രാജ്യത്തെ ജന സംഖ്യാ അസന്തുലിതത്വം പരിഹരിക്കുന്നതിനും തൊഴിൽ വിപണി ശുദ്ധീകരിക്കുന്നതിന്റെയും ഭാഗമായി ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദിന്റെ നിർദേശത്തെ തുടർന്നാണ് നടപടിയെന്ന് ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അൻവർ അൽ ബർജസ് അറിയിച്ചു.
അതേസമയം, കുവൈത്തില്‍ സ്വദേശിവത്കരണം നടപ്പിലാക്കുന്നതിനായുള്ള നീക്കങ്ങള്‍ അധികൃതര്‍ ശക്തിപ്പെടുത്തുന്നതായാണ് റിപ്പോര്‍ട്ട്. സ്വദേശിവത്കരണ നടപടികളുടെ ആദ്യ ഘട്ടമെന്ന നിലയില്‍ രാജ്യത്തെ പ്രവാസി തൊഴിലാളികളുടെ തൊഴില്‍കരാര്‍ ഘട്ടംഘട്ടമായി അവസാനിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
വാണിജ്യ വ്യവസായ മന്ത്രാലയം അണ്ടര്‍സെക്രട്ടറി മുഹമ്മദ് അല്‍ അന്‍സി ഇതുമായി ബന്ധപ്പെട്ട തീരുമാനമെടുത്തതായി കുവൈത്ത് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കോര്‍പറേറ്റ് മേഖല, ഉപഭോക്തൃ സംരക്ഷണ മേഖല, സാമ്പത്തിക കാര്യങ്ങള്‍, ടൈപ്പിസ്റ്റ്, വിദേശ വ്യാപാരം, നിയമകാര്യങ്ങള്‍, സാങ്കേതിക പിന്തുണ, ആസൂത്രണ മേഖല തുടങ്ങിയ ജോലികളിലും തസ്തികകളിലുമായി രാജ്യത്ത് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന വിദേശികളെ പിരിച്ചുവിട്ടേക്കുമെന്നാണ് സൂചനകള്‍ പിരിച്ചുവിടാനുള്ളവരുടെ പട്ടികയില്‍ ഇവരെയും ഉള്‍പ്പെടുത്തിയതായും കുവൈത്തിലെ പ്രാദേശിക മാധ്യമമായ അല്‍റായ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
നിലവിലുള്ള നോട്ടീസ് പിരീഡ് പ്രകാരം ഈ വര്‍ഷം ജൂണ്‍ 29ന് തന്നെ ഈ പട്ടികയില്‍ ഇള്‍പ്പെടുത്തിയവരുടെ പ്രവൃത്തി കരാര്‍ അവസാനിപ്പിക്കുമെന്നാണ് സൂചന.
https://www.facebook.com/Malayalivartha