സഹോദരിയുടെ പാസ്‌പോര്‍ട്ടുമായി അയൽ രാജ്യത്തേക്ക് അനധികൃതമായി കടക്കാൻ ശ്രമം, നാൽപ്പതുകാരിക്ക് പിടിവീണത് ഇങ്ങനെ, യുവതിയെ നാട് കടത്താനുള്ള കീഴ്ക്കോടതി വിധി...അബുദാബി അപ്പീല്‍ കോടതി റദ്ദാക്കി
സഹോദരിയുടെ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് യുഎഇയിൽ നിന്ന് അയൽ രാജ്യത്തേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച യുവതിയെ പിടികൂടി. പാസ്‌പോര്‍ട്ട് സഹോദരിയുടേതാണെന്നും ഇവർക്ക് രേഖകളൊന്നുമില്ലെന്നും കണ്ടെത്തിയതിനാൽ യുവതിയെ ഉദ്യോഗസ്ഥർ നിയമ നടപടിക്ക് വിധേയമാക്കി. തുടർന്ന് ഇവരെ നാട് കടത്താൻ കീഴ്ക്കോടതി ഉത്തരവിടുകയായിരുന്നു.
ഇവർ അപ്പീല്‍ കോടതിയെ സമീപിച്ചതോടെ കീഴ്‌ക്കോടതി വിധി റദ്ദാക്കിയിരിക്കുകയാണ് അബുദാബി അപ്പീല്‍ കോടതി. 40കാരിയാണ് ഇത്തരത്തിൽ സഹോദരിയുടെ പാസ്‌പോര്‍ട്ട് എടുത്ത് അയൽ രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ചത്. എന്നാൽ ഇതിനിടയിൽ തന്നെ ഇവർ ഉദ്യോഗസ്ഥരുടെ പിടിയിലാവുകയായിരുന്നു. പരിശോധനയിൽ ഇവർ മതിയായ രേഖകളില്ലാതെയാണ് യാത്രയെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി.
തുടർന്ന് ഇവരെ നിയമ നടപടിക്ക് വിധേയമാക്കുകയായിരുന്നു. താന്‍ ചെറിയ കുട്ടിയായിരിക്കുമ്പോൾ യുഎഇ പൗരനായ പിതാവിനൊപ്പം അബുദാബിയിൽ എത്തി. പിന്നീട് പുറത്തു പോകേണ്ട ആവശ്യം വന്നിട്ടില്ലെന്ന് യുവതി കോടതിയിൽ പറഞ്ഞു. രാജ്യത്തിന് പുറത്തുപോവേണ്ട നടപടിക്രമങ്ങളെക്കുറിച്ച് തനിക്കറിയില്ലെന്നും ഇവർ കോടതിയിൽ പറഞ്ഞു. ഒരുമാസത്തെ തടവിനും പിഴക്കും ആണ് ആദ്യം കോടതി വിധിച്ചത്. ഇതിന് ശേഷം നാട് കടത്തണം എന്നായിരുന്നു ഉത്തരവിട്ടത്. ഇതാണ് അപ്പീല്‍ കോടതിയെ സമീപിച്ചതോടെ റദ്ദാക്കിയത്.
ഇവർ ഇമാറാത്തി പൗരന്‍റെ മകളായത് കൊണ്ടാണ് നാടുകടത്താനുള്ള തീരുമാനത്തിൽ അബുദാബി അപ്പീല്‍ കോടതി വിധിയിൽ ചെറിയ മാറ്റം വരുത്തിയത്. സ്വദേശിയുടെ ഭാര്യയോ ഭര്‍ത്താവോ അല്ലെങ്കില്‍ അടുത്ത ബന്ധുക്കളോ ആയവരെ രാജ്യസുരക്ഷയെ ബാധിക്കുന്ന കുറ്റം ചെയ്താൽ മാത്രമേ നാട് കടത്താൻ നിയമം പറയുന്നുള്ളൂ. അതിനാൽ ആണ് നാടുകടത്തലിന് ശിക്ഷിക്കേണ്ടതില്ലെന്ന് അബുദാബി അപ്പീല്‍ കോടതി വ്യക്തമാക്കിയത്.
https://www.facebook.com/Malayalivartha