യുഎഇയിൽ അപ്പാര്‍ട്ട്മെന്റില്‍ നുഴഞ്ഞുകയറി യുവതിയെ കടന്നുപിടിച്ചു, നിലവിളിച്ചതോടെ ഓടി രക്ഷപെട്ട പ്രതിയെ പിടികൂടിയത് സെക്യൂരിറ്റി ഗാര്‍ഡിന്റെ നിർണായക മൊഴിയിൽ, കുറ്റക്കാരമെന്ന് കണ്ടെത്തിയ പ്രവാസിക്ക് തടവുശിക്ഷ വിധിച്ച് കോടതി
യുഎഇയിൽ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച് പ്രവാസിക്ക് തടവുശിക്ഷ യുഎഇ കോടതി വിധിച്ചു. 34 കാരനായ പ്രവാസി അപ്പാര്‍ട്ട്മെന്റില്‍ നുഴഞ്ഞുകയറി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. താമസസ്ഥലത്ത് ആരോ അതിക്രമിച്ച് കയറിയതായി യുവതി കണ്ടെത്തി. തുടര്‍ന്ന് നടത്തിയ തിരച്ചിലിൽ ഇയാൾ യുവതിയുടെ സമീപത്ത് നില്‍ക്കുന്നതായി കണ്ടത്. ഉടൻ തന്നെ ഇയാൾ യുവതിയെ കടന്നുപിടിക്കുകയായിരുന്നു.
എന്നാൽ യുവതി നിലവിളിച്ചതോടെ ഇയാൾ അവിടെ നിന്ന് ഓടി രക്ഷപെടുകയായിരുന്നു. സംഭവത്തെ തുടർന്ന് യുവതി പോലീസിൽ പരാതി നൽകുകയും ചെയ്തു. അപ്പാര്‍ട്ട്മെന്റിലെ സെക്യൂരിറ്റി ഗാര്‍ഡ് പൊലീസിന് നല്‍കിയ മൊഴിയാണ് കേസിൽ പ്രതിയെ പിടികൂടുന്നതിൽ നിർണായകമായത്. തുടർന്ന് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ പരാതിക്കാരി താമസിക്കുന്ന അപ്പാര്‍ട്ട്മെന്റിന് എതിര്‍വശത്തെ കെട്ടിടത്തില്‍ തമസിക്കുന്ന യുവാവാണ് യുവതിയെ ലൈംഗികമായി ആക്രമിക്കാന്‍ ശ്രമം നടത്തിയതെന്ന് സെക്യൂരിറ്റി ഗാര്‍ഡ് പൊലീസിന് മൊഴി നല്‍കി.
തുടർന്ന് ഇയാളെ ഫ്ലാറ്റിലെത്തി പോലീസ് പിടികൂടുകയായിരുന്നു. സംഭവത്തെക്കുറിച്ച് തനിക്ക് ഓര്‍മ്മയില്ലെന്നും മദ്യ ലഹരിയില്‍ സംഭവിച്ചതാണെന്നുമാണ് പ്രതി ചോദ്യം ചെയ്യലില്‍ പറഞ്ഞത്. തുടർന്ന് ഇയാളെ കോടതിയിൽ ഹാജരാക്കുകയായിരുന്നു. സംഭവത്തില്‍ യുഎഇ കോടതി പ്രവാസിക്ക് തടവുശിക്ഷ വിധിച്ചിക്കുകയായിരുന്നു . യുഎഇ അപ്പീല്‍ കോടതിയാണ് കേസില്‍ പ്രവാസിക്ക് മൂന്നുമാസം തടവുശിക്ഷ വിധിച്ചത്.
https://www.facebook.com/Malayalivartha