ഭാര്യയുമൊത്ത് നടത്തിയത് ഉംറ യാത്ര, കാറിൽ ഇരുചെവിയറിയാതെ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് മാരക മയക്കുമരുന്ന്, ജിദ്ദയിലേക്ക് കടത്താനുള്ള ശ്രമത്തിനിടെ പരിശോധനയിൽ പിടിയിലായ യുവാവിന് 20 വർഷം തടവും ഒരു ലക്ഷം റിയാൽ പിഴയും

മയക്കുമരുന്ന് ഉപയോഗത്തിനും മയക്കുമരുന്ന് കടത്തിനുമെതിരെ സൗദി ആഭ്യന്തര വകുപ്പ് ശക്തമായ നടപടികളാണ് കഴിഞ്ഞ കുറേ മാസങ്ങളായി സ്വീകരിച്ചുവരുന്നത്. ഇതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ക്കുള്ള വധശിക്ഷ കഴിഞ്ഞ വര്‍ഷമാണ് പുനരാരംഭിച്ചത്. ഇതിന്റെ പേരിൽ ഇതിനോടകം നിരവധി പേർക്ക് ശിക്ഷവിധിക്കുകയും ശിക്ഷ നടപ്പാക്കുകയും ചെയ്ത് കഴിഞ്ഞു.
എന്നാൽ ഇതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരുടെ എണ്ണം കുറയുന്നില്ല എന്നതാണ് പുറത്തുവരുന്ന വാർത്തകളിൽ നിന്ന് വ്യക്തമാകുന്നത്. കാറില്‍ മയക്കുമരുന്ന് ഒളിപ്പിച്ച് കടത്താനായി ഭാര്യയുമൊത്ത് ഉംറ യാത്ര ഇറങ്ങിയ യുവാവിന് 20 വർഷം തടവും ഒരു ലക്ഷം റിയാൽ പിഴയും വിധിച്ചു.
ഉംറയാത്രക്കെന്ന് വിശ്വസിപ്പിച്ച് മയക്കുമരുന്ന് ഒളിപ്പിച്ച് കടത്താൻ ഭാര്യയെയും കൂടെ കൂട്ടുകയായിരുന്നു. ഭാര്യയുടെ പേരിലുള്ള വാഹനത്തിൽ അവരറിയാതെ 95 കിലോ ഹഷീഷും 4047 മയക്കു മരുന്നു ഗുളികകളും ഒളിപ്പിച്ചായിരുന്നു കടത്ത്. മയക്കുമരുന്ന് ജിദ്ദയിലേക്ക് കടത്താനുള്ള ശ്രമത്തിനിടെ പരിശോധനയിലാണ് പ്രതി പിടിയിലായത്. തുടർന്നുള്ള വിചാരണ പൂര്‍ത്തിയാക്കി 20 വര്‍ഷം തടവും പിഴയും വിധിച്ച് കോടതി ഉത്തരവിടുകയായിരുന്നു.
https://www.facebook.com/Malayalivartha