Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിം​ഗ്... തമിഴ്നാട്ടിൽ 234 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ 85 ശതമാനവും പശ്ചിമ ബംഗാളിൽ ആദ്യഘട്ടമായി നടന്ന 152 മണ്ഡലങ്ങളിലെ വോട്ടെടുപ്പിൽ 92.07 ശതമാനവും പോളിംഗ്...


ഉഷ്ണതരം​ഗ സാധ്യത... കൊല്ലം, തൃശൂർ ജില്ലകളിലെ സ്കൂളുകൾ, കോളേജുകൾ (പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ) എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു... മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്  


കേരളത്തെ നടുക്കി സൂര്യാതപം; കണ്ണൂരിൽ യുവാവ് മരിച്ചു, പാലക്കാട് 41 ഡിഗ്രി കടന്ന് ചൂട്...


എനിക്ക് ശ്വാസം മുട്ടുന്നു അച്ഛാ..."! കുഞ്ഞ് ദിക്ഷൽ പിടയുമ്പോഴും തൊട്ടുപോലും നോക്കാതെ ഡോക്ടർ; ആൽജോയ്ക്ക് പിന്നാലെ ദിക്ഷലും...


ആ സ്വപ്നക്കൂട് പണിയാതെ നൗഷാദലി മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ വിറങ്ങലിച്ച് നാട്; സത്യാവസ്ഥ വെളിപ്പെടുമ്പോൾ ബാക്കിയാകുന്നത് കണ്ണീരോർമ്മകൾ...

അനാഥാലയത്തില്‍ നിന്നും ഇറ്റാലിയന്‍ ദമ്പതികള്‍ ദത്തെടുത്തു; ഒരിക്കല്‍ അമ്മയെ തേടി കേരളത്തില്‍ എത്തി നിരാശയോടെ മടങ്ങി, പക്ഷേ ഇത്തവണ അമ്മയാരെന്ന് അറിഞ്ഞു!

04 NOVEMBER 2019 03:20 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ഇറ്റാലിയന്‍ പൗരയായ നവ്യ സോഫിയ ഡൊറിഗാട്ടി ഒടുവില്‍, മൂന്നരപതിറ്റാണ്ട് മുന്‍പ് കോഴിക്കോട്ടുള്ള അനാഥ മന്ദിരത്തില്‍ തന്നെ ഏല്‍പ്പിച്ച് എങ്ങോട്ടോ പോയ അമ്മയെ കണ്ടെത്തി. ഒന്‍പതു വര്‍ഷം മുന്‍പാണ് ആദ്യമായി തന്റെ അമ്മയെത്തേടി ഭര്‍ത്താവിനൊപ്പം നവ്യ കേരളത്തിലെത്തിയത്. എന്നാല്‍ അന്ന് നിരാശയോടെ മടങ്ങി. പിന്നീട് സമൂഹമാധ്യമങ്ങളിലൂടെ തുടക്കമിട്ട അന്വേഷണമാണ് ഇപ്പോള്‍ അമ്മയിലേക്കുള്ള വഴി തുറന്നത്.

ചേവായൂര്‍ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസറായ റിജേഷ് പ്രമോദും ഈ അന്വേഷണത്തില്‍ നവ്യയ്‌ക്കൊപ്പം നിന്നു. 1984 മാര്‍ച്ച് 31-ന് കോഴിക്കോട്ടുള്ള ഒരു അനാഥമന്ദിരത്തിലാണ് നവ്യ പിറന്നത്. കുട്ടിയെ അവിടെ ഏല്‍പിച്ച് അമ്മ മടങ്ങി. ഇതേ സ്ഥാപനത്തിനു കീഴിലുള്ള വയനാട്ടിലെ അനാഥമന്ദിരത്തിലാണു രണ്ടു വയസ്സുവരെ നവ്യ വളര്‍ന്നത്. അവിടെ വച്ച് ഇറ്റാലിയന്‍ ദമ്പതികളായ സില്‍വാനോ ഡൊറിഗാട്ടിയും തിസിയാനയും ദത്തെടുത്തതോടെ നവ്യ ഇറ്റാലിയന്‍ പൗരയായി.

തനിക്കെന്താണു മാതാപിതാക്കളുടെ നിറം കിട്ടാത്തതെന്നു ചോദിച്ച ഒന്‍പതു വയസ്സുകാരിയോടു ഇറ്റാലിയന്‍ ദമ്പതികള്‍ തന്നെയാണ് ഈ ദത്തെടുക്കലിന്റെ കഥ പറഞ്ഞത്. നവ്യയുടെ സുഖവിവരങ്ങള്‍ തിരക്കി വയനാട്ടിലെ അനാഥമന്ദിരത്തില്‍ നിന്നു ഇറ്റലിയിലേക്കു കത്തുകളെത്താറുണ്ടായിരുന്നു. ആ കത്തുകളുടെ പിന്നാലെ നടത്തിയ അന്വേഷണമാണ് 9 വര്‍ഷം മുന്‍പ് നവ്യയെ വയനാട്ടിലെത്തിച്ചത്.

പക്ഷേ, തന്റെ അമ്മയുടെയും മുത്തശ്ശിയുടെയും പേരുകളും ജനനത്തീയതിയും മാത്രമാണു നവ്യയ്ക്കു ലഭിച്ചത്. കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അനാഥമന്ദിരം നടത്തിപ്പുകാര്‍ക്കും പരിമിതികളുണ്ടായിരുന്നു.

ഈ വര്‍ഷം ജൂലൈയിലാണ്, വിവാഹിതയായി ഭര്‍ത്താവിനും രണ്ടു പെണ്‍മക്കള്‍ക്കുമൊപ്പം ഇറ്റലിയിലെ ട്രന്റോ നഗരത്തില്‍ താമസിക്കുന്ന നവ്യ സമൂഹമാധ്യമങ്ങളിലൂടെ അമ്മയ്ക്കായുള്ള അന്വേഷണം വീണ്ടും ആരംഭിച്ചത്. തന്നെക്കുറിച്ചുളള കുറിപ്പും ചെറുപ്പം മുതലുള്ള ചിത്രങ്ങളും ചേര്‍ത്തു തയാറാക്കിയ ലഘുവിഡിയോ മലയാളികള്‍ അംഗങ്ങളായ ഫെയ്‌സ്ബുക് ഗ്രൂപ്പുകളിലെല്ലാം പോസ്റ്റു ചെയ്തു.

 

ഇതു ശ്രദ്ധയില്‍പെട്ട റിജേഷ് നവ്യയെ സഹായിക്കിനിറങ്ങുകയായിരുന്നു. കോഴിക്കോട്ട് അനാഥമന്ദിരങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് നവ്യയുടെ അമ്മയെ റിജേഷ് കണ്ടെത്തിയത്. ഇവര്‍ക്ക് നവ്യയുമായി സംസാരിക്കാനുള്ള അവസരമൊരുക്കി.

ഇപ്പോള്‍ വയനാട്ടില്‍ ഭര്‍ത്താവിനും കുട്ടികള്‍ക്കും ഒപ്പം താമസിക്കുകയാണ് നവ്യയുടെ അമ്മ. ഫോണിലാണ് നവ്യ അമ്മയെ ബന്ധപ്പെട്ടത്. അമ്മയുടെ ജീവിതത്തില്‍ താെനാരു പ്രശ്‌നമാകില്ലെന്നും ഈ മകള്‍ ഉറപ്പു നല്‍കി. അമ്മ ഇപ്പോള്‍ മോശം അവസ്ഥയിലാണെങ്കില്‍ സഹായിക്കാനും, പറ്റുമെങ്കില്‍ ഇറ്റലിയിലേക്കു കൊണ്ടുപോകാനുമാണ് താന്‍ ആഗ്രഹിച്ചതെന്നു നവ്യ പറയുന്നു. ' എന്നാല്‍ വിവാഹത്തിനു മുന്‍പ് ഇങ്ങനെയൊരു മകള്‍ ഉണ്ടെന്നു പുറത്തറിയുന്നതാകും ഇപ്പോള്‍ അമ്മയ്ക്ക് ഏറ്റവും വലിയ ബുദ്ധിമുട്ടാവുക. ആ അവസ്ഥ ഞാന്‍ മനസ്സിലാക്കുന്നു എന്നു പറഞ്ഞുനിര്‍ത്തി നവ്യ.

എങ്കിലും അധികം വൈകാതെ താന്‍ കേരളത്തിലേക്കു വരുമെന്നു പറഞ്ഞ നവ്യ വരവിന്റെ ഉദ്ദേശ്യവും വെളിപ്പെടുത്തുന്നു. അമ്മയെ കാണാനല്ല, അമ്മയെത്തേടിയുള്ള യാത്രയില്‍ തന്നെ സഹായിച്ചവരെ കാണാനാണ് എത്തുന്നതെന്നും നവ്യ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സാമ്പത്തിക ലാഭവും ആഭരണ ഭാഗ്യവും! കർക്കിടകം രാശിക്കാർക്ക് ഇന്ന് വിശേഷ ദിനം!  (9 minutes ago)

ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിം​ഗ്... തമിഴ്നാട്ടിൽ 234 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ 85 ശതമാനവും പശ്ചിമ ബംഗാളിൽ ആദ്യഘട്ടമായി നടന്ന 152 മണ്ഡലങ്ങളിലെ വോട്ടെടുപ്പിൽ 92.07 ശതമാനവും പോളിംഗ്...  (20 minutes ago)

ഉഷ്ണതരം​ഗ സാധ്യത... മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്    (34 minutes ago)

വട്ടിയൂര്‍ക്കാവ് സംഘര്‍ഷം: സ്‌റ്റേഷന്‍ എസ് എച്ച് ഒ മെഡിക്കല്‍ അവധിയില്‍ പ്രവേശിച്ചു  (6 hours ago)

പള്ളികളില്‍ സ്ത്രീ പ്രവേശനത്തിന് വിലക്കില്ലെന്ന് സുപ്രീംകോടതിയില്‍ നിലപാട് വ്യക്തമാക്കി മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്  (6 hours ago)

ഊഞ്ഞാല്‍ ആടുന്നതിനിടെ ബനിയന്‍ കഴുത്തില്‍ കുടുങ്ങി 10 വയസുകാരന് ദാരുണാന്ത്യം  (7 hours ago)

പാമ്പു കടിയേറ്റ് കായംകുളത്ത് യുവതിക്ക് ദാരുണാന്ത്യം  (7 hours ago)

കഠിനമായ ചൂടിന്റെ പശ്ചാത്തലത്തില്‍ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി  (8 hours ago)

ലോക പുസ്തക ദിനത്തില്‍ വായനക്കാര്‍ക്കായി കെ സി വേണുഗോപാലിന്റെ പുസ്തകം  (11 hours ago)

നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗില്‍ ചരിത്രം കുറിച്ച് ബംഗാളും തമിഴ്‌നാടും  (11 hours ago)

കളിക്കുന്നതിനിടെ കലത്തില്‍ കുടുങ്ങിപ്പോയ നാല് വയസുകാരന് രക്ഷകരായി ഫയര്‍ ഫോഴ്‌സ്  (11 hours ago)

പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ ഹര്‍ജികള്‍ പരിഗണിക്കുന്നത് വീണ്ടും മാറ്റി  (11 hours ago)

കൊല്ലത്ത് വൈദ്യുതാഘാതമേറ്റ് പന്ത്രണ്ട് വയസ്സുകാരന് ദാരുണാന്ത്യം  (12 hours ago)

ഹോര്‍മുസ് കടലിടുക്കില്‍ നിയന്ത്രണം കടുപ്പിച്ചു: സമാധാന ചര്‍ച്ചകളില്‍ നിന്ന് ഇറാന്‍ പിന്മാറി  (12 hours ago)

പാമ്പുകടി: പ്രതിരോധവും ചികിത്സയും വളരെ പ്രധാനം: സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം...  (12 hours ago)

Malayali Vartha Recommends