സഖാവ് പിണറായി ലീഗ് ഭവനിൽ വെടിമരുന്നിട്ടു, ഗ്രൂപ്പ് യുദ്ധം മുറുകി! കെ. എം. ഷാജി മുഖ്യമന്ത്രിക്കെതിരെ അതിശക്തമായി രംഗത്തെത്തിയതോടെ മുസ്ലീം ലീഗിൽ ഗ്രൂപ്പ് യുദ്ധം മുറുകി. പി.കെ. കുഞ്ഞാലിക്കുട്ടിയുടെയും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന ലീഗ് വിഭാഗത്തിന്റെയും എതിർപ്പ് മറികടന്ന് കെ. എം. ഷാജി മുഖ്യമന്ത്രിക്കെതിരെ രംഗത്ത്
കെ. എം. ഷാജി മുഖ്യമന്ത്രിക്കെതിരെ അതിശക്തമായി രംഗത്തെത്തിയതോടെ മുസ്ലീം ലീഗിൽ ഗ്രൂപ്പ് യുദ്ധം മുറുകി. പി.കെ. കുഞ്ഞാലിക്കുട്ടിയുടെയും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന ലീഗ് വിഭാഗത്തിന്റെയും എതിർപ്പ് മറികടന്നാണ് കെ. എം. ഷാജി മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തിയത്.
എന്നാൽ ഷാജിയുടെ പത്രസമ്മേളനം നടന്നയുടനെ പിടിവിട്ട കുഞ്ഞാലിക്കുട്ടി ഷാജിയെ അനുകൂലിച്ചും പിണറായിയെ എതിർക്കാതെയും രംഗത്തെത്തി. വിമർശനങ്ങൾക്ക് അതിതനല്ല മുഖ്യമന്ത്രി എന്ന സന്ദേശം മ്യദ്യുമായി നൽകി കൊണ്ടാണ് കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയത്. മുഖ്യമന്ത്രിയെ ശക്തമായി വിമർശിക്കാതിരിക്കാൻ കുഞ്ഞാലികുട്ടി ശ്രദ്ധിച്ചു.
ഷാജിയുടെ നീക്കം കുഞ്ഞാലിക്കുട്ടിക്ക് അപ്രതീക്ഷിതമായിരുന്നു. ഇത്രയും കാലം പിണറായിയെ അനുകൂലിച്ച കുഞ്ഞാലിക്കുട്ടി സർക്കാരിനെതിരാകാൻ നിർബന്ധിതനാവുകയായിരുന്നു. ലീഗിന്റെ രക്തസാക്ഷികളെ കൂട്ടുപിടിച്ച ഷാജിയുടെ നിലപാട് കണ്ട് കുഞ്ഞാലിക്കുട്ടി ഭയപ്പെട്ടു.
എം. കെ മുനീറിന്റെ നേത്യത്വത്തിലുള്ള ഗ്രൂപ്പിന്റെ പൂർണ ആശീർവാദത്തോടെയാണ് ഷാജി രംഗത്തെത്തിയത്. മുനീർ ഷാജിക്കൊപ്പം പത്രസമ്മേളനം നടത്തിയതു കുഞ്ഞാലിക്കുട്ടിയുടെ എതിർപ്പോടെയാണ്.
ലോക്സഭയിലേക്ക് മത്സരിച്ചതോടെ പി.കെ കുഞ്ഞാലിക്കുട്ടിയുടെ പ്രാധാന്യം ലീഗിൽ ഇല്ലാതായി തുടങ്ങിയിരുന്നു. കുഞ്ഞാലിക്കുട്ടി കേരളം വിട്ടതോടെ മുനീറിന് സവിശേഷ ശ്രദ്ധ ലഭിച്ചു തുടങ്ങി. ലീഗിൽ മുനീറിനുള്ളത് ക്ലീൻ ഇമേജാണ്. പി.കെ. കുഞ്ഞാലിക്കുട്ടി വിവാദത്തിൽപെട്ടപ്പോഴൊന്നും മുനീറിന് ഒന്നും സംഭവിച്ചില്ല. പാണക്കാട് തങ്ങളുടെ വലം കൈയായിരുന്ന കുഞ്ഞാലിക്കുട്ടിക്ക് അദ്ദേഹത്തിന്റെ വിയോഗത്തോടെ ലീഗിൽ പിടി നഷ്ടപ്പെട്ടിരുന്നു.അങ്ങനെയാണ് അദ്ദേഹം ലോക്സഭാ തെരഞ്ഞടുപ്പിൽ മത്സരിച്ചത്. കേന്ദ്രത്തിൽ അധികാരത്തിലെത്തിയാൽ കാബിനറ്റ് മന്ത്രിയാകാം എന്ന ആഗ്രഹം കുഞ്ഞാലിക്കുട്ടിക്ക് ഉണ്ടായിരുന്നെങ്കിലും അത് അസ്തമിച്ചു.
കുഞ്ഞാലിക്കുട്ടി കേരളം വിട്ടതോടെ മുനീർ കേരളത്തിൽ പിടിമുറുക്കി. പാണക്കാട് വീടിന്റെ സർവ പിന്തുണയും മുനീറിനുണ്ട്. മുനീറിന്റെ ഗ്രൂപ്പിന് കോൺഗ്രസിന്റെ പൂർണ പിന്തുണയുണ്ട്. രമേശ് ചെന്നിത്തലയുമായി അടുത്ത ബന്ധം പുലർത്തുന്ന ലീഗ് നേതാവാണ് മുനീർ. സ്പിംഗ്ളർ കമ്പനിയുമായി ബന്ധപ്പെട്ട ചെന്നിത്തലയുടെ ആരോപണത്തിന് പിന്നാലെയാണ് ഷാജിയും പിണറായി വിജയനെതിരെ രംഗത്തെത്തിയത്. ഷാജിയുടെ പത്ര സമ്മേളനത്തിൽ മുനീർ പങ്കെടുത്തത് ലീഗിന്റെ പിന്തുണ അദ്ദേഹത്തിനുണ്ടെന്ന് വ്യക്തമാക്കാനാണ്.
ചെന്നിത്തല ഒരു ന്യൂട്രൽ സ്റ്റാന്റാണ് പിന്തുടരുന്നത്. കുഞ്ഞാലിക്കുട്ടിയെ പിണക്കാൻ ചെന്നിത്തല തയ്യാറല്ല. എന്നാൽ ലീഗിന്റെ ആധിപത്യം ആർക്കാണോ അവർക്കൊപ്പം ചെന്നിത്തല നിൽക്കും. കുഞ്ഞാലിക്കുട്ടി തനിക്കൊപ്പം നിൽക്കില്ലെന തോന്നൽ ചെന്നിത്തലക്കുണ്ട്. ഉമ്മൻ ചാണ്ടിയുമായി ഏറെ അടുപ്പം പുലർത്തുന്ന നേതാവാണ് കുഞ്ഞാലികുട്ടി.
പിണറായിക്കെതിരെ വരും ദിവസങ്ങളിൽ അതിശക്തമായ നിലപാടായിരിക്കും കോൺഗ്രസും ലീഗ് നേതാക്കളും സ്വീകരിക്കുക. ഇപ്പോഴത്തെ സാഹചര്യം മുന്നോട്ടു പോയാൽ അടുത്ത തവണയും സി പിഎം അധികാരത്തിലെത്തുമെന്ന സംശയം കോൺഗ്രസിനുണ്ട്. ലീഗ് ഇടതുമുന്നണിയുമായി അടുക്കുന്നു എന്ന പ്രചരണത്തെയും കോൺഗ്രസിന് നേരിടേണ്ടതുണ്ട്. അതു കൊണ്ടു കുട്ടിയാണ് ഷാജിയുടെ നേതൃത്വത്തിൽ ലീഗ് നേതാക്കൾ മുഖ്യനെതിരെ രംഗത്തെത്തിയത്.
https://www.facebook.com/Malayalivartha