Widgets Magazine
03
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുഎഇയില്‍ ഓറഞ്ച് അലര്‍ട്ട്...ന്യൂനമർദ്ദം ..രാത്രി പത്ത് മണി വരെ കനത്ത മഴ..കൂടുതല്‍ മഴ പ്രതീക്ഷിക്കുന്നത് ഈ ഭാഗങ്ങളില്‍


കോട്ടയം കുറിച്ചിയിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അമ്മ വെട്ടിപ്പരിക്കേൽപ്പിച്ചു; തലയ്ക്കും നെഞ്ചിലും വെട്ടേറ്റ മകൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ...


യുഎഇയിൽ ഓറഞ്ച് അലേർട്ട്:- നിരവധി വിമാനങ്ങള്‍ റദ്ദാക്കി എമിറേറ്റ്സ് എയര്‍ലൈന്‍...


കോവിഡ് വാക്സീൻ സർട്ടിഫിക്കറ്റുകളിൽനിന്നു, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കി കേന്ദ്ര സർക്കാർ... തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ടാണു ചിത്രം നീക്കിയതെന്നാണു വിശദീകരണം...


ഇസ്രായേലുമായുള്ള എല്ലാ നയതന്ത്രബന്ധവും ഒഴിവാക്കി ലാറ്റിനമേരിക്കൻ രാജ്യമായ കൊളംബിയ...ഗസ്സയിലെ അതിക്രമത്തിന് മുന്നിൽ ലോകരാജ്യങ്ങൾ നിഷ്ക്രിയരായി നിൽക്കരുത്...

ഒരു സ്‌നേഹ ബന്ധനവും ആ ചിത്രത്തിനു പിന്നിലെ കഥയും!

20 APRIL 2020 09:03 AM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

കോവിഡില്‍ നിന്നു കേരളം മുക്തമായിത്തുടങ്ങിയെന്ന തോന്നല്‍ എല്ലാവരിലും പ്രകടമായിത്തുടങ്ങിയതു കൊണ്ടാവണം കൊച്ചി നഗരത്തില്‍ തിരക്ക് വല്ലാതെ കൂടിയിരുന്നു. ഏപ്രില്‍ 24-നു ശേഷമേ എറണാകുളം ജില്ലയ്ക്ക് ഇളവുകള്‍ കിട്ടുകയുള്ളൂവെന്ന അറിയിപ്പ് വകവയ്ക്കാതെ ജനം വലിയതോതില്‍ നിരത്തില്‍ ഇറങ്ങിയിരിക്കുന്നു. സ്‌കൂട്ടറില്‍ പോലും മൂന്നുപേരൊക്കെ ഒരുമിച്ച് ഹെല്‍മെറ്റോ മാസ്‌കോ ഇല്ലാതെ പരക്കം പായുന്നു.

ട്രാഫിക് പതിവിലേറെ കൂടിയ അവസ്ഥയിലെ പൊലീസ് പരിശോധനയുടെ കുറച്ചു പടങ്ങളെടുക്കാനായി മനോരമയുടെ ഫോട്ടോഗ്രാഫര്‍ കടവന്ത്ര ജംക്ഷനില്‍ വണ്ടിയൊതുക്കി. പലരേയും പൊലീസ് ഉപദേശിച്ചു വിടുന്നു. അതിനിടയില്‍ പൊലീസിനെ വെട്ടിച്ചു പോകാന്‍ ശ്രമിച്ച വിരുതന്‍ ഗതാഗത നിയന്ത്രണത്തിനായി സ്ഥാപിച്ചിരുന്ന പ്ലാസ്റ്റിക് കോണ്‍ ഇടിച്ചുതെറിപ്പിച്ചു. കക്ഷിയുടെ ലൈസന്‍സും ബുക്കും പരിശോധനയുമൊക്കെ മുറപോലെ പുരോഗമിച്ചപ്പോഴേക്കും കടവന്ത്ര ജംക്ഷനില്‍ വാഹനങ്ങളുടെ നിരയ്ക്ക് നീളം വച്ചു.

ഇതിനിടെ പ്രായമുള്ളയൊരാളെ പിന്നിലിരുത്തി എത്തിയ ഒരു സ്‌കൂട്ടര്‍, പരിശോധന നടത്തുന്ന ഉദ്യോഗസ്ഥനോട് എന്തോ പറഞ്ഞ്, പെട്ടെന്നു കടന്നുപോകുന്നു. സൂക്ഷിച്ചു നോക്കിയപ്പോള്‍ പിന്നിലിരിക്കുന്ന ആളിന്റെ പുറത്തുകൂടി ഷാളിട്ട് വണ്ടിയോടിക്കുന്നയാളുമായി കെട്ടിയിരിക്കുന്നു. അതിലെന്താവും കഥയുള്ളത്്് എന്നറിയാന്‍ ഓടിവന്ന് പൊലീസുദ്യോഗസ്ഥരോട് വിവരം ആരാഞ്ഞപ്പോഴേക്കും സ്‌കൂട്ടറും യാത്രക്കാരും കാഴ്ചയില്‍ നിന്നു മറഞ്ഞിരുന്നു. വണ്ടിയോടിക്കുന്ന യുവാവ് അച്ഛനെ ആശുപത്രിയില്‍ കാണിച്ചശേഷം തിരിച്ചു കൊണ്ടുപോകുകയാണെന്ന് എസ്‌ഐ പറഞ്ഞു.

ഒരു നല്ല വാര്‍ത്താചിത്രം നഷ്ടപ്പെട്ടതിന്റെ വിഷമത്തില്‍ കാമറയില്‍ നോക്കിയപ്പോള്‍ പിന്നില്‍ നിന്നുള്ള ഒരു ഷോട്ടുണ്ട്. പടം ഉപയോഗിക്കാന്‍ പറ്റും. പക്ഷെ ഊരും പേരുമില്ലാതെ എന്ത് അടിക്കുറിപ്പെഴുതും എന്നോര്‍ത്ത് കിട്ടിയ പടം സൂം ചെയ്തു നോക്കിയപ്പോഴാണ് വണ്ടി നമ്പര്‍ വ്യക്തമായി തെളിഞ്ഞിരിക്കുന്നതു കണ്ടത്. കേരള മോട്ടര്‍ വാഹന വകുപ്പിന്റെ വെബ്‌സൈറ്റില്‍ കയറി വണ്ടി നമ്പര്‍ പരതി. ഈ സ്‌കൂട്ടര്‍ തന്നെ. ഉടമയുടെ പേരും വീട്ടുപേരും അച്ഛന്റെ പേരും കിട്ടി. കൊച്ചി നഗര മധ്യത്തിലുള്ള പൊന്നുരുന്നി തന്നെയാണ് സ്ഥലം. നേരെ അങ്ങോട്ടു വച്ചു പിടിച്ചു.

പൊന്നുരുന്നിയിലുള്ള ഒന്നു രണ്ടു സുഹൃത്തുക്കളോട് തിരക്കിയെങ്കിലും നിരാശ തന്നെ ഫലം. പിന്മാറാന്‍ മനസ്സനുവദിച്ചില്ല. അപ്പോഴാണ് സുഹൃത്തായ ജോയിന്റ് ആര്‍ടിഒയെക്കുറിച്ചോര്‍ത്തത്. കക്ഷിയെ വിളിച്ചു വിവരം പറഞ്ഞു. അധികം പഴക്കമുള്ള വണ്ടിയല്ലാത്തതിനാല്‍ കൈമറിഞ്ഞുപോകാന്‍ സാധ്യതയില്ലെന്നു പറഞ്ഞു. അഞ്ചു മിനിറ്റിനുശേഷം എന്റെ വാട്‌സാപ്പിലേക്കു കുറച്ചു സ്‌ക്രീന്‍ ഷോട്ടുകള്‍. പേരും വിശദാംശങ്ങളും ഫോണ്‍ നമ്പര്‍ സഹിതം. ഫോണില്‍ വിളിച്ചപ്പോള്‍ സ്‌കൂട്ടര്‍ ഉടമ ഞെട്ടി.

അച്ഛനെ ആശുപത്രിയില്‍ കൊണ്ടുപോയി മടങ്ങുകയാണെന്നു പറയാനുള്ളത്ര നേരമേ പൊലീസിനടുക്കല്‍ നിന്നുള്ളുവത്രേ! കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഡയാലിസിസ് കഴിഞ്ഞു മടങ്ങുകയായിരുന്നു എരൂര്‍ മുക്കടത്തുണ്ടിയില്‍ മുരളി. മകന്‍ വിമല്‍രാജിന്റെ ശരീരത്തോടു ചേര്‍ത്ത് ഷാളു കൊണ്ടു കെട്ടിയാണ് സ്‌കൂട്ടറിനു പിന്നില്‍ ഇരുന്നത്്്. ഡയാലിസിസ് കഴിഞ്ഞു ക്ഷീണിതനായ അഛന്‍ ബാലന്‍സു തെറ്റി വീഴാതിരിക്കാനായിരുന്നു ഈ കരുതല്‍.

സ്‌കൂട്ടര്‍ ഉടമയെ തെരഞ്ഞപ്പോള്‍ കിട്ടിയ പൊന്നുരുന്നിയിലെ മേല്‍വിലാസത്തില്‍ നിന്നും അവര്‍ എരൂരിലേക്കു താമസം മാറിയിരുന്നു. സ്‌നേഹബന്ധിതരായ ആ അച്ഛനെയും മകനെയും ഒടുവില്‍ കണ്ടുപിടിക്കാനായി എന്നതിലെ ചാരിതാര്‍ഥ്യം ബാക്കിയായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡ്രൈവിഗ് ടെസ്റ്റ് പരിഷ്‌കരണത്തിന് എതിരെയുള്ള ഹര്‍ജിയില്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് നാളെ  (3 hours ago)

നയന മനോഹര കാഴ്ചയുമായി മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി  (4 hours ago)

കുഞ്ഞുങ്ങളുടെ ആഹാരക്രമത്തില്‍ പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവക്കാം...  (4 hours ago)

കൊവിഷീല്‍ഡ് വാക്‌സിനേഷന്‍ സ്വീകരിച്ചതിനെ തുടര്‍ന്ന് തങ്ങളുടെ മകള്‍ മരിച്ചെന്ന ആരോപണവുമായി മാതാപിതാക്കള്‍  (4 hours ago)

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളി അവതരിപ്പിക്കുന്നതിനിടെ വയോധിക കുഴഞ്ഞു വീണ് മരിച്ചു  (4 hours ago)

കരുതലോടെ സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നതിനായി പല തരത്തിലുള്ള ഫേഷ്യലുകളും ട്രീറ്റ്മെന്റുകളും എടുക്കാം...  (5 hours ago)

കോവിഡ് -19 പ്രതിരോധ കുത്തിവയ്പ്പില്‍ കൊവാക്‌സിന്‍ മികച്ച സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് ഭാരത് ബയോടെക്  (5 hours ago)

പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മെയ് ആറു വരെ അവധി പ്രഖ്യാപിച്ചു  (6 hours ago)

ആര്യയെരക്ഷിക്കാന്‍ വന്നിട്ട് വെട്ടിയിട്ട് വാഴത്തണ്ടായി ചിന്ത ജെറോം;മേയറെ ആക്രമിക്കുന്ന സൈബര്‍ തെമ്മാടി കൂട്ടങ്ങളെ വെച്ചേക്കില്ലെ ചേച്ചിയുടെ ഡയലോഗിന് കിടിലന്‍ മറുപടി,ചിന്തേച്ചി എവിടെ പരിപാടി അവതരിപ്പിച  (6 hours ago)

പുതിയ ഡ്രൈവിംഗ് ലൈസന്‍സ് ഇനി സ്വപ്‌നങ്ങളില്‍ മാത്രമാകുമോ?  (6 hours ago)

ജനങ്ങള്‍ പകല്‍ 11 മുതല്‍ വൈകുന്നേരം 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം... ഉഷ്ണതരംഗ സാധ്യത വിലയിരുത്താന്‍ ദുരന്തനിവാരണ അതോറിറ്റിയുടെ യോഗം ചേര്‍ന്ന് മുഖ്യമന്ത്  (7 hours ago)

യുഎഇയില്‍ ഓറഞ്ച് അലര്‍ട്ട്...  (7 hours ago)

കെഎസ്ആര്‍ടിസിയില്‍ ഡ്യൂട്ടിക്ക് ഹാജരാകാതിരുന്ന ജീവനക്കാര്‍ക്കെതിരെ അച്ചടക്ക നടപടി  (7 hours ago)

വയറുവേദനയുമായെത്തിയ യുവതിയുടെ വയറ്റില്‍ നിന്നും 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ നീക്കം ചെയ്തു  (8 hours ago)

മലപ്പുറത്ത് ഡ്രൈവിങ് സ്‌കൂള്‍ മാഫിയയെന്ന ഗണേഷ് കുമാറിന്റെ പരാമര്‍ശം കത്തിച്ച് സിഐടിയു;കൈവെച്ചത് മലപ്പുറത്ത് ആയതുകൊണ്ട് പിണറായി ഗണേഷിനെ കൈയ്യൊഴിഞ്ഞു,തൊപ്പിയും തലേക്കെട്ടുമുള്ളവരോട് പ്രകടിപ്പിക്കുന്ന വൈ  (8 hours ago)

Malayali Vartha Recommends