പ്രളയമുണ്ടായാലും ഇനി പേടി വേണ്ട; കരയിലും വെള്ളത്തിലും ഓടുന്ന കാർ തയ്യാർ ; പുതിയ കണ്ടുപിടുത്തവുമായി കണ്ണൂർ ഇരിട്ടിയിലെ സെൻട്രൽ ഐ ടി സി യിലെ വിദ്യാര്‍ഥികള്‍
സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ പുതിയ കണ്ടുപിടുത്തവുമായി അഭിമാനമാവുകയാണ് കണ്ണൂർ ഇരിട്ടിയിലെ ഈ കുട്ടികൾ .. ഇരിട്ടി സെൻട്രൽ ഐ ടി സി യിലെ വിദ്യാർത്ഥികളുടെ കണ്ടുപിടുത്തങ്ങളിൽ ജനശ്രദ്ധയാകർഷിച്ചിരിക്കുകയാണ് ഒരു കാർ . പഠനം സിലബസ്സിൽ ഒതുങ്ങേണ്ടതല്ലെന്നും വിശാല ലോകത്തിലേക്ക് ഇറങ്ങിച്ചെന്നാകണം അറിവ് വിപുലപ്പെടുത്തേണ്ടതെന്നും ആവർത്തിച്ചുറ പ്പിക്കുകയാണ് ഇവിടുത്തെ വിദ്യാർത്ഥികളും മാനേജ്‌മെന്റും അദ്ധ്യാപകരും......
കരയിലും വെള്ളത്തിലും ഓടുന്ന കാറുമായാണ് കണ്ണൂരിലെ എന്‍ജിനിയറിങ് വിദ്യാര്‍ഥികള്‍ രംഗത്തെത്തിയിരിക്കുന്നത് . ഇരിട്ടി സെന്‍ട്രല്‍ ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികളാണ് ഇലക്ട്രിക് കാറിന്‍റെ കണ്ടുപിടുത്തത്തിന് പിന്നില്‍. റോഡിലൂടെ അതിവേഗത്തില്‍ പായുന്ന ഈ കാർ അത്ഭുതമാകുകയാണ് . നാല് ചക്രമുണ്ടെങ്കിലും ഓട്ടോറിക്ഷയുടേതിന് സമാനമാണ് രൂപം. ടയറുകളും ഓട്ടോറിക്ഷയുടേതാണ്.
കരയില്‍ മാത്രമല്ല വെള്ളത്തിലും ഈ കാര്‍ സുഖമായി ഓടിക്കാം. അതായത് വെള്ളപ്പൊക്കമടക്കമുള്ള സാഹചര്യങ്ങളെ ഇനി പേടിക്കേണ്ടി വരില്ലെന്നര്‍ഥം. . കുറഞ്ഞ മുതല്‍ മുടക്കിലാണ് നിര്‍മാണം. ഇലക്ട്രിക് കാര്‍ ആയതിനാല്‍ മലിനീകരണവും കുറവ്. എന്തായാലും കരയിലും വെള്ളത്തിലും ഓടിക്കാവുന്നതിനാൽ വെള്ളപ്പൊക്കത്തെ പേടിക്കുകയും വേണ്ട .
https://www.facebook.com/Malayalivartha