Widgets Magazine
11
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരു സമരത്തിൻറെ റിസൾട്ട് ആണ് ഇദ്ദേഹത്തിൻറെ ജോലി; കസേരയിൽ ഇരുന്ന് കഴിഞ്ഞാൽ വന്ന വഴി മറക്കുന്നവർ ആണല്ലോ ബഹുഭൂരിപക്ഷവും...


തെരുവുനായയില്‍ നിന്നും രക്ഷപ്പെടാന്‍ ഓടിയ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു.. വൃദ്ധന്റെ ജാമ്യാപേക്ഷ പോക്സോ കോടതി തള്ളി


കേരളം പിടിക്കാന്‍... തദ്ദേശ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തില്‍ ഉഭയ കക്ഷി ചര്‍ച്ചകളിലേക്ക് യുഡിഎഫ്; കോണ്‍ഗ്രസ് വിട്ടുവീഴ്ച ചെയ്യണമെന്ന് ആവശ്യം, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തില്‍


കണ്ണീര്‍ക്കാഴ്ചയായി... പാപ്പനംകോട് തുലവിളയ്ക്ക് സമീപമുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം


കഴിഞ്ഞ 44 ദിവസമായി കസ്റ്റഡിയിലാണെന്ന് സുകാന്ത്: കസ്റ്റഡിയിലിരുന്ന് തെളിവ് നശിപ്പിക്കാനുള്ള സാധ്യത കുറവെന്ന് കോടതി; പ്രതിയ്ക്ക് ജാമ്യം...

സ്വര്‍ണക്കള്ളക്കടത്തിന്റെ കാരണം ഇതാണ്..നിയന്ത്രിക്കാനും വഴിയുണ്ട്... ഇനി ചെയ്യേണ്ടത് ഒരേയൊരു കാര്യം മാത്രം! ജ്വല്ലറി വ്യാപാര രംഗത്ത് നിറ സാന്നിധ്യമായിരുന്ന അറ്റ്ലസ് രാമചന്ദ്രന്റെ വെളിപ്പെടുത്തൽ

10 JULY 2020 11:03 AM IST
മലയാളി വാര്‍ത്ത

തലസ്ഥാനത്ത് യുഎഇ കോണ്‍സുലേറ്റിന്റെ മറവില്‍ നടത്തിയ സ്വര്‍ണക്കടത്തിനു പിന്നില്‍ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ഇപ്പോഴിതാ സ്വര്‍ണക്കള്ളക്കടത്തിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പങ്കുവയ്ക്കുകയാണ് ജ്വല്ലറി വ്യാപാര രംഗത്ത് നിറ സാന്നിധ്യമായിരുന്ന അറ്റ്ലസ് രാമചന്ദ്രന്‍.

സ്വര്‍ണ വില രാജ്യാന്തര നിലവാരത്തില്‍ നിജപ്പെടുത്തിയാല്‍ മാത്രമേ ഇന്ത്യയിലേയ്ക്കുള്ള സ്വര്‍ണക്കള്ളക്കടത്ത് നിയന്ത്രിക്കാന്‍ കഴിയുകയുള്ളുവെന്ന് അറ്റ്ലസ് രാമചന്ദ്രന്‍ പറയുന്നു.

1970കളിലാണ് സിംഗപ്പൂര്‍, യുഎഇ എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് സ്വര്‍ണക്കള്ളക്കടത്ത് വ്യാപകമായത്. മുംബൈ കേന്ദ്രീകരിച്ച്‌ അധോലോകനായകന്‍ ഹാജി മസ്താന്റെ നേതൃത്വത്തില്‍ സ്വര്‍ണക്കടത്ത് സജീവമായി. പിന്നീട് ഒട്ടേറെ മലയാളികളും രംഗത്ത് വന്നു.

യുഎഇയില്‍ മൂല്യവര്‍ധിത നികുതി( വാറ്റ്) മാത്രമേ നിലവില്‍ ഈടാക്കുകയുള്ളു.എന്നാല്‍ തനിതങ്കത്തിന് (സ്വര്‍ണക്കട്ടി)ക്ക് ഇതും ബാധകമല്ല. സ്വര്‍ണാഭരണങ്ങള്‍ക്ക് മാത്രമേ വാറ്റ് നല്‍കേണ്ടതുള്ളൂ. ഇന്ത്യയിലാണെങ്കില്‍ 12% ഇറക്കുമതി ഡ്യൂട്ടി നല്‍കണം.

ഒരു കിലോ സ്വര്‍ണം യുഎഇയില്‍ നിന്ന് വാങ്ങിക്കുമ്ബോള്‍ നിലവിലെ വിലനിലവാരമനുസരിച്ച്‌ ഏതാണ്ട് 43 ലക്ഷം രൂപയാണ് വില നല്‍കേണ്ടത്.

ഇത് ഇന്ത്യയിലെത്തിച്ചാല്‍ 49 ലക്ഷത്തോളം രൂപ കിട്ടും. ഇൗ സമയം കസ്റ്റംസിനെ വെട്ടിച്ചുകൊണ്ടുപോയാല്‍, അതായത് കള്ളക്കടത്ത് നടത്തിയാല്‍ ഏഴ് ലക്ഷം രൂപ വരെ ലാഭം കിട്ടും.

യുഎഇയില്‍ നിന്ന് സ്വര്‍ണം അയക്കുന്നവരും അവിടെ സ്വീകരിക്കുന്നവരും വാങ്ങിക്കുന്നവരുമെല്ലാം കള്ളക്കടത്തിന്റെ ഭാഗമാണ്. ഇന്ത്യയിലെ ആഭരണനിര്‍മാണ മേഖലയില്‍ മാത്രമാണ് സ്വര്‍ണം ആവശ്യമുള്ളത്- ജ്വല്ലറി രംഗത്ത് 40 വര്‍ഷത്തിലേറെ പരിചയസമ്ബത്തുള്ള രാമചന്ദ്രന്‍ പറഞ്ഞു.

യുഎഇയില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് സ്വര്‍ണം കള്ളക്കടത്തിന് അവസാനമുണ്ടാകാന്‍ കാരണമായേക്കാവുന്ന രാജ്യാന്തര നിലവാരത്തില്‍ വില ഏര്‍പ്പെടുത്താന്‍ തടസ്സമെന്താണെന്നറിയില്ല. എങ്കിലും ചിലര്‍ പറയുന്ന കാരണം, ഇന്ത്യക്ക് ലഭിക്കേണ്ട നികുതിപ്പണം ഇല്ലാതാകുമെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്ബളം നല്‍കാന്‍ സാധിക്കാതെ വരുമെന്നുമൊക്കെയാണ്. കേരളത്തിലേയ്ക്ക് ഡിപ്ലോമാറ്റിക് ബഗേജില്‍ കോടികളുടെ സ്വര്‍ണം കടത്തിയതിന് പിന്നില്‍ രാഷ്ട്രീയക്കാര്‍ക്ക് ബന്ധമുണ്ടോ എന്നൊന്നും പറയാന്‍ ഞാനാളല്ല-അദ്ദേഹം പറഞ്ഞു.

1974ല്‍ കുവൈത്തിലെത്തിയ രാമചന്ദ്രന്‍ അവിടെ ബാങ്കുദ്യോഗസ്ഥനായിരുന്നു. 1981ല്‍ കുവൈത്തില്‍ അറ്റ്ലസ് ജ്വല്ലറിക്ക് തുടക്കമിട്ടു. പിന്നീട് ബിസിനസ് യുഎഇയിലേയ്ക്ക് വ്യാപിപ്പിക്കുകയും ഇവിടെ സ്ഥിരതാമസമാക്കുകയും ചെയ്തു.

അതേസമയം ദുബായില്‍ നിന്നും ഡിപ്ലോമാറ്റിക് ബാഗില്‍ സ്വര്‍ണം കടത്തിയ കേസില്‍ ഒളിവില്‍ കഴിയുന്ന സ്വപ്‌ന സുരേഷ് നല്‍കിയ മുന്‍കൂര്‍ ജാമ്യഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

ബുധനാഴ്ച രാത്രിയിലാണ് ഇ-ഫയലിംഗ് മുഖേന സ്വപ്‌ന സുരേഷ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹരജി നല്‍കിയത്.അന്വേഷണവുമായി സഹകരിക്കാന്‍ തയാറാണ്.സ്വര്‍ണക്കടത്തുമായി തനിക്ക് യാതാരു ബന്ധവുമില്ല. മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് തന്നെ കേസില്‍ പ്രതി ചേര്‍ക്കാന്‍ തയാറെടുക്കുന്നത്.നേരത്തെ താന്‍ യു എ ഇ കോണ്‍സുലേറ്റില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥയായിരുന്നു.പിന്നീട് താന്‍ കോണ്‍സുലേറ്റില്‍ നിന്നും പോന്നു. തന്റെ പ്രവര്‍ത്തന പരിചയത്തിന്റെ അടിസ്ഥാനത്തില്‍ ഇതിനു ശേഷവും പല ഘട്ടങ്ങളിലും കോണ്‍സുലേറ്റ് തന്റെ സഹായം സൗജന്യമായി തേടിയിരുന്നു.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ കോണ്‍സുലേറ്റിലെ ഒരു ഉദ്യോഗ്സ്ഥന്‍ മടങ്ങിപോയിരുന്നു.

ഈ സമയത്ത് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ ബാഗ് വിട്ടു കിട്ടാന്‍ വൈകുന്നത് സംബന്ധിച്ച്‌ അന്വേഷിക്കാന്‍ കോണ്‍സുലേറ്റില്‍ നിന്നും നിര്‍ദേശിച്ച അടിസ്ഥാനത്തിലാണ് താന്‍ അവരെ ബന്ധപ്പെട്ടതെന്നും എന്തുകൊണ്ടാണ് ബാഗ് കൈമാറാത്തതെന്ന് ചോദിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും സ്വപ്ന സുരേഷ് തന്റെ മുന്‍കൂര്‍ ജാമ്യഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.

തനിക്ക് ക്രമിനല്‍ പശ്ചാത്തലമില്ലെന്നുമാണ് സ്വപ്‌ന സുരേഷ് ജാമ്യഹരജിയില്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ സ്വപ്‌ന സുരേഷിനെ കസ്റ്റഡിയില്‍ ലഭിക്കേണ്ടത് അനിവാര്യമാണെന്നും മൂന്‍കൂര്‍ ജാമ്യം അനുവദിക്കാന്‍ പാടില്ലെന്നുമുളള വാദമായിരിക്കും കസ്റ്റംസ് കോടതിയില്‍ ഉയര്‍ത്തുക.ഇതിനായി നിരവധി വാദങ്ങളും കസ്റ്റസ് നിരത്തുന്നു.

സ്വപ്‌ന സുരേഷിന്റെ ജാമ്യ ഹരജിയില്‍ സ്വപ്‌ന സുരേഷിന്റെ കുറ്റസമ്മതമുണ്ടെന്ന വാദമായിരിക്കും പ്രധാനമായും കസ്റ്റംസ് ഉയര്‍ത്തുകയെന്നാണ് ലഭിക്കുന്ന വിവരം.യുഎഇ കോണ്‍സുലേറ്റിലെ ജോലിയില്‍ നിന്നും പിരിഞ്ഞു പോന്നിട്ടും തന്റെ സൗജന്യ സേവനം അവിടെ തുടര്‍ന്നുവെന്ന് പറയുന്നു.

ഇതിന്റെ പിന്നിലെ ഉദ്ദേശം എന്തായിരുന്നു.സ്വര്‍ണ മടങ്ങിയ ബാഗ് വിമാനത്താവളത്തില്‍ പിടിച്ചുവെച്ചതിനു ശേഷം കോണ്‍സുലേറ്റിലെ ഉന്നത ഉദ്യോദഗസ്ഥന്‍ എന്തിന് സ്വപ്‌ന സുരേഷിനെ വിളിച്ചു,ഇതിനു ശേഷം ബാഗ് വിട്ടുകൊടുക്കണമെന്നാവശ്യപ്പെട്ട് സ്വപ്‌ന സുരേഷ് എന്തിന് കസ്റ്റംസിനെ വിളിച്ചു.

സംസ്ഥാന സര്‍്ക്കാരിന്റെ കീഴിലുള്ള ഐടി മിഷന് കീഴില്‍ ജോലിചെയ്യുന്ന സ്വപ്‌ന സുരേഷ് എന്തിന് കോണ്‍സുലേറ്റിലെ നയതന്ത്രബാ ബാഗ് വിട്ടുകൊടുക്കണമെന്നമാവശ്യപ്പെട്ടു ഇതിലൊക്കെ ഉത്തരം ലഭിക്കേണ്ടതുണ്ടെന്നും ഈ സാഹചര്യത്തില്‍ സ്വപ്‌ന സുരേഷിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കാന്‍ പാടില്ലെന്നും കസ്റ്റംസ് കോടതിയില്‍ വാദം ഉന്നയിക്കുമെന്നാണ് അറിയുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെട്ടിടത്തിന്റെ രണ്ടാം നിലയിലെ മുറിയിലേക്കുള്ള ചവിട്ടുപടിക്ക് താഴെ അദ്ധ്യാപകനെ മരിച്ച നിലയില്‍ ...  (11 minutes ago)

.പവന് 440 രൂപയുടെ വര്‍ദ്ധനവ്  (44 minutes ago)

'കുരിശ് വരച്ച് ഡെത്ത്, മുറിയിലെ ചുമരിൽ ALONE..! നവോദയ സ്കൂളിൽ തൂങ്ങി മരിച്ച നേഹയുടെ മുറിയിൽ സംഭവിച്ചത്..!  (49 minutes ago)

പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു  (1 hour ago)

ലുലു മാളിലെ ജീവനക്കാരിയെ ലഹരി കൊടുത്ത് പീഡിപ്പിച്ച് വീഡിയോ ചിത്രീകരിച്ചു സൂപ്പർവൈസറെ തൂക്കി  (1 hour ago)

നിലവറയിൽ ഒളിപ്പിച്ച സ്വർണകുംഭം തുരന്നെടുക്കുന്നത് 'ഇന്ത്യ..! ഇത് വമ്പൻ നേട്ടം..!"  (1 hour ago)

അമിതവേഗത്തിലെത്തിയ കാറിടിച്ച് മധ്യവയസ്‌കന് ദാരുണാന്ത്യം  (1 hour ago)

പുലര്‍ച്ചെ രണ്ടു മണിയോടെ കൊച്ചുവേളി- ഭാവ്‌നഗര്‍ ട്രെയിന്‍ കടന്നു പോകുന്നതിനിടെയാണ്  (2 hours ago)

ഒരു സമരത്തിൻറെ റിസൾട്ട് ആണ് ഇദ്ദേഹത്തിൻറെ ജോലി; കസേരയിൽ ഇരുന്ന് കഴിഞ്ഞാൽ വന്ന വഴി മറക്കുന്നവർ ആണല്ലോ ബഹുഭൂരിപക്ഷവും...  (2 hours ago)

രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള അപേക്ഷ  (2 hours ago)

ലോക ഒന്നാം റാങ്കുകാരന്‍ ഇറ്റലിയുടെ യാനിക് സിന്നെര്‍ ഏഴ് തവണ കിരീടം ചൂടിയ നൊവാക് ജൊകോവിച്ചിനെ  (2 hours ago)

റാങ്ക് നിര്‍ണയത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് എല്ലാ കുട്ടികള്‍ക്കും നീതി ലഭിക്കണമെന്ന  (2 hours ago)

സ്പാനിഷ് സ്‌ട്രൈക്കര്‍ ജീസസ് ജിമെനെസും ക്ലബ് വിട്ടു..  (2 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു  (3 hours ago)

പതിനാലു ദിവസത്തെ ദൗത്യത്തിനായാണ് ശുഭാംശു ശുക്ല അടങ്ങുന്ന നാലംഗസംഘം ബഹിരാകാശനിലയത്തിലേക്ക്  (3 hours ago)

Malayali Vartha Recommends