സ്വപ്ന സുരേഷിനെ മുന്‍നിര്‍ത്തി മുഖ്യമന്ത്രിയുടെ പഴ്‌സണല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കരന്‍ മാത്രമല്ല, മറ്റു ചില ഉന്നതരും പല വിദേശ പണമിടപാടുകള്‍ക്കും കരുക്കള്‍ നീക്കി... മുഖ്യന്റെ കുതുകാൽ വെട്ടിയത് കൂടെ നിന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഉപദേശികളും... കൂടുതൽ വിവരങ്ങൾ ഇങ്ങനെ...
സ്വർണക്കടത്ത് കേസിൽ ദിനംപ്രതി പുതിയ വഴിത്തിരുവുകളാണ് സംഭവിക്കുന്നത്. ശിവശങ്കറിനൊപ്പം ചേർന്ന് സ്വപ്ന കൈ കടത്താത്ത മേഖലകൾ കുറവായിരുന്നു. സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികള്‍ക്കു മാത്രമേ ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട കരാര്‍ നല്‍കാവൂ എന്നു ചീഫ് സെക്രട്ടറി വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനിച്ചിരുന്നെങ്കിലും കരാര്‍ സ്വകാര്യ കമ്പനിയായ യൂണിടാക്കിനു നല്‍കിയത് കമ്മീഷനായി കോടികള്‍ ലക്ഷ്യമിട്ടെന്നാണ് പുറത്ത് വരുന്ന സൂചനകൾ.
ഇതിനു പിന്നില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിന്റെയും സ്വപ്‌നാ സുരേഷിന്റെയും പങ്കു വ്യക്‌തമായിരുന്നു. മറ്റു ചില ഉന്നത ഉദ്യോഗസ്‌ഥര്‍ക്കും കമ്മീഷനില്‍ പങ്ക് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. അതേസമയം വിദേശസഹായം സ്വീകരിക്കുന്നതിനു മുന്നോടിയായി സ്വീകരിക്കേണ്ട നിയമവശങ്ങളെപ്പറ്റി മുഖ്യമന്ത്രി പിണറായി വിജയന് വ്യക്‌തമായി അറിയാമായിരുന്നെങ്കിലും ചതിച്ചത് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഉപദേശികളുമായിരുന്നുവെന്നും സൂചനകളുണ്ട്.
മഹാപ്രളയത്തെ തുടര്‍ന്നു കേരള പുനഃസൃഷ്‌ടിക്ക് വിദേശ ധനസഹായം സ്വീകരിക്കുന്നതു സംബന്ധിച്ച് കഴിഞ്ഞ മാര്‍ച്ച് പത്തിന് വി. അബ്‌ദുറഹ്‌മാന്‍ എം.എല്‍.എ നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിനു മറുപടിയായി വിദേശ രാജ്യങ്ങളില്‍നിന്നും സഹായം സ്വീകരിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി വേണമെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് വിദേശ രാജ്യങ്ങളില്‍നിന്നും ഒരു സഹായവും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്‌തമാക്കിയിരുന്നു. 2019 ജൂലൈ 11നു സര്‍ക്കാരും യു.എ.ഇ. റെഡ്‌ക്രെസന്റും ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ധാരണാപത്രത്തില്‍ ഒപ്പുവച്ച വിവരം അദ്ദേഹം നിയമസഭയെ അറിയിച്ചില്ല.
വിദേശത്തുനിന്നും സാമ്പത്തിക സഹായം ലഭിക്കും മുമ്പ് ആഭ്യന്തരവകുപ്പിനെ രേഖാമൂലം വിവരം അറിയിക്കണം. അര്‍ഹമായ പദ്ധതിക്ക് വിദേശനാണയ വിനിമയ ചട്ടത്തിന്റെ പരിധിയില്‍ സഹായം സ്വീകരിക്കാന്‍ അനുമതി നല്‍കുകയാണ് രീതി. ഇത്തരത്തില്‍ ലഭിക്കുന്ന അനുമതി കര്‍ശന നിരീക്ഷണങ്ങള്‍ക്ക് വിധേയമാണ്. റിസര്‍വ് ബാങ്കിന്റെ വിജിലന്‍സ് വിഭാഗം ലഭിക്കുന്ന പണത്തിന്റെ വിനിയോഗത്തെപ്പറ്റി നിരന്തരം വീക്ഷിച്ചുകൊണ്ടിരിക്കും.
വഴിവിട്ട് പണം ചെലവാക്കാന്‍ അനുവദിക്കില്ല. ചെലവാക്കുന്ന പദ്ധതിയെപ്പറ്റിയുള്ള റിപ്പോര്‍ട്ടും റിസര്‍വ് ബാങ്കിന് ലഭിച്ചിരിക്കണം. ഇടനിലക്കാര്‍ക്ക് ഇതില്‍ സ്‌ഥാനമില്ല. അതിനാല്‍ ഇത്തരത്തിലുള്ള ഇടപാടുകള്‍ക്ക് ആര്‍ക്കും കമ്മീഷന്‍ ലഭിക്കുകയുമില്ല.
ഇത് ഒഴിവാക്കാനാണ് മുഖ്യമന്ത്രിയുടെ ഉപദേശകര്‍ ഒത്തുചേര്‍ന്ന് യു.എ.ഇ റെഡ്‌ക്രെസന്റില്‍നിന്നും പണം നേരിട്ട് എത്തിക്കാന്‍ കരുക്കള്‍ നീക്കിയത്. സ്വപ്‌ന സുരേഷിനെ മുന്‍നിര്‍ത്തി മുഖ്യമന്ത്രിയുടെ പഴ്‌സണല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കരന്‍ മാത്രമല്ല, മറ്റു ചില ഉന്നതരും പല വിദേശ പണമിടപാടുകള്‍ക്കും കരുക്കള്‍ നീക്കിയിരുന്നുവെന്നാണു സൂചന.
ഇതില്‍ വിരമിച്ച ഉന്നതനും ഉള്‍പ്പെടുന്നു. സംസ്‌ഥാന സര്‍ക്കാരിന്റെ വക്‌താവ് എന്ന നിലയിലാണ് സ്വപ്‌ന സുരേഷ് യു.എ.ഇ റെഡ്‌ക്രെസന്റുമായി ഇടപെട്ടതെന്ന് എന്‍.ഐ.എയ്‌ക്ക് വ്യക്‌തമായിട്ടുണ്ട്. ഇക്കാര്യം ലൈഫ് മിഷന്‍ പദ്ധതിയുടെ ചെയര്‍മാനായ മുഖ്യമന്ത്രിയും അറിഞ്ഞിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. 2019 ജൂലൈ 11നാണ്.
യു.എ.ഇ. റെഡ്‌ക്രെസന്റ് അതോറിറ്റിയുടെ ജനറല്‍ സെക്രട്ടറി ഡോ. മുഹമ്മദ് അബ്‌ദീക്ക് അല്‍ ഫലാഹി ഒന്നാം പാര്‍ട്ടിയും ലൈഫ് മിഷന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ യു.വി. ജോസും ധാരണാപത്രം ഒപ്പിട്ടത്. തങ്ങള്‍ നോണ്‍ പ്രോഫിറ്റബിള്‍ സ്‌ഥാപനമാണെന്നും മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്ക് ധനവിനിയോഗം നടത്താറുണ്ടെന്നുമാണ് റെഡ്‌ക്രെസന്റ് ധാരണാപത്രത്തില്‍ പറയുന്നത്.
പ്രതിഫലം കൂടാതെ നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് എന്തുകൊണ്ട് കമ്മീഷന്‍ കടന്നുവന്നു എന്ന ചോദ്യമാണ് അധികൃതര്‍ ഉയര്‍ത്തുന്നത്. ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി റെഡ്‌ക്രസന്റ് 20 കോടി നല്‍കുമ്പോള്‍ അതില്‍ 4.25 കോടി രൂപാ കമ്മീഷനായി മാറുന്നു.
14.50 കോടിയാണ് ഭവന നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്. കമ്മീഷന്‍ കഴിഞ്ഞു ശേഷിക്കുന്ന 10.25 കോടിക്ക് നിര്‍ദിഷ്‌ട ഫ്‌ളാറ്റ് സമുച്ചയം നിര്‍മിച്ചാല്‍ അതിന്റെ ഗുണനിലവാരം എത്രമാത്രമാണെന്ന കാര്യത്തില്‍ സംശയമുണ്ട്.
https://www.facebook.com/Malayalivartha