Widgets Magazine
07
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കെ.പി.സി.സി അധ്യക്ഷ സ്ഥാനം...സ്ഥാനാർത്ഥിയായതിനെ തുടർന്ന് ഒഴിഞ്ഞ കെ.സുധാകരനെ സ്ഥാനത്ത് നിന്നും നീക്കം ചെയ്യാനുള്ള തുറുപ്പുഗുലാനുമായി, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ രംഗത്തിറങ്ങി.... അങ്ങനെ ഒരു ഇടവേളക്ക് ശേഷം കോൺഗ്രസ് രാഷ്ട്രീയം കലങ്ങി മറിയുകയാണ്....


മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മനോജ് കെ ജയൻ.... അദ്ദേഹത്തിന്റെ അച്ഛനും സം​​ഗീതജ്ഞനുമായ കെ ജയൻ അടുത്തിടെയാണ് അന്തരിച്ചത്.... അന്ന് മനോജ് കെ ജയന്റെ ഭാര്യ ആശ പൊട്ടിക്കരയുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു...


ഇരുവരും സുഹൃത്തുക്കളാണ്.... യുവതിയെ കൊലപ്പെടുത്തിയശേഷം യുവാവ് ജീവനൊടുക്കിയതാകാമെന്നാണ്, പൊലീസിന്റെ പ്രാഥമിക നിഗമനം...രണ്ടു പേരും വിവാഹിതർ...


അരളിയുടെ ഇലയിലും പൂവിലും കായയിലും വേരിലും വിഷം:- ആരോഗ്യവാനായ ഒരാളുടെ ജീവനെടുക്കാന്‍ ശേഷിയുള്ള അരളിയെ നിവേദ്യപൂജകളിൽ നിന്ന് ഒഴുവാക്കി ക്ഷേത്രങ്ങൾ: അരളി ചെടിയുടെ ഇല തിന്ന പശുവും കിടാവും ചത്തു...


കേരളത്തിൽ ചൂട് കൂടുന്നതിനിടെ മഴ മുന്നറിയിപ്പ്: വ്യാഴാഴ്ചയും, വെള്ളിയാഴ്ചയും യെല്ലോ അലേർട്ട്...

ജനപ്രതിനിധിയായി അമ്പത് വര്‍ഷം; ഉമ്മന്‍ചാണ്ടി ചരിത്രത്തന്റെ ഭാഗം; 1970 ലെ ഓണക്കാലത്തെ തെരഞ്ഞെടുപ്പ് മുതല്‍ 2020 ലെ ഓണം കാലം വരെ അഞ്ചു പതിറ്റാണ്ട്; കോണ്‍ഗ്രസിന്റെ രാഷ്ട്രീയ തന്ത്രങ്ങളുടെ ഭീഷ്മാചാര്യന്‍

29 AUGUST 2020 12:53 PM IST
മലയാളി വാര്‍ത്ത

More Stories...

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

പുതുപ്പള്ളിയുടെ സ്വന്തം കുഞ്ഞുഞ്ഞ് കേരളത്തിലെ ജനങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട നേതാവാണ്. ഉമ്മന്‍ ചാണ്ടി കേരളരാഷ്ട്രീയത്തിലെ പകരക്കാരനില്ലാത്ത ഒരു പ്രതിഭാസമാണെന്ന് അദ്ദേഹത്തിന്റെ വിമര്‍ശകര്‍ വരെ സമ്മതിക്കും. അല്ലങ്കില്‍ അവരെകൊണ്ട് കാലം അങ്ങനെ പറയിപ്പിക്കും. ഇപ്പോള്‍ അദ്ദേഹം ചരിത്ര പുസ്തകത്തിന്റെ താളുകളിലും ഇടം പിടിച്ചിരിക്കുകയാണ്. ഉമ്മന്‍ചാണ്ടി നിയമസഭയില്‍ എത്തിട്ട് അമ്പത് വര്‍ഷം തികയുകയാണ്. ഇത്രയും നീണ്ട കാലം ഒരേ മണ്ഡലത്തില്‍ നിന്നും തുടര്‍ച്ചയായി തെരെഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഒരാള്‍ ഇന്ന് കേരളരാഷ്ട്രീയത്തിലില്ല. സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ ചരിത്രത്തില്‍ ഉടനീളം പരതിയാലും ഇത്തരക്കാരുടെ എണ്ണം വിരളിലെണ്ണാന്‍ സാധിക്കുന്നവര്‍ മാത്രമേ കണുകയുള്ളു. 1970 ല്‍ ഓണക്കാലത്താണ് തെരഞ്ഞെടുപ്പു നടന്നത്. അതിനു ശേഷം ഉമ്മന്‍ ചാണ്ടിയുടെ അമ്പതാമത്തെ ഓണമാണിത്. അഞ്ച് പതിറ്റാണ്ട് കാലത്തെ സഫലവും, സാര്‍ത്ഥകവുമായ പാര്‍ലമെന്ററി ജീവിതത്തിന്റെ ഗരിമയുമായി കേരളീയ ജനജീവിതത്തില്‍ നിറഞ്ഞു നില്‍ക്കുകയാണ്.

1970 ലെ ഇടക്കാല പൊതുതെരെഞ്ഞെടുപ്പിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. 67 ലെ ഇ.എം.എസ്. മന്ത്രിസഭയുടെ തകര്‍ച്ചയ്ക്കു ശേഷം സി. അച്യുതമേനോന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സഹകരണത്തോടെ മന്ത്രിസഭ രൂപീകരിക്കുകയും, വിശ്വാസവോട്ട് നേടിയ ശേഷം നിയമസഭ പിരിച്ചു വിട്ട് തെരഞ്ഞെടുപ്പു നടത്തുകയുമായിരുന്നു. കേവലം ഒന്‍പത് സീറ്റുമായി, പനമ്പിള്ളി ഗോവിന്ദ മേനോന്റെ ഭാഷയില്‍ പറഞ്ഞാല്‍, മല്ലീശ്വരന്റ ഒടിഞ്ഞ വില്ലു, പോലെ കിടന്നിരുന്ന കോണ്‍ഗ്രസിന്റെ നേതൃത്വത്തിലേക്ക് ആദര്‍ശധീരരെന്ന പരിവേഷത്തോടെ കടന്നു വന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ നേതൃസ്ഥാനത്തു ഉമ്മന്‍ ചാണ്ടിയുമുണ്ടായിരുന്നു. എ.കെ. ആന്റണി, ഉമ്മന്‍ ചാണ്ടി, കടന്നപ്പള്ളി സിന്ദാബാദ് എന്ന മുദ്രാവാക്യം ഷഷ്ടി പൂര്‍ത്തിയും, സപ്തതിയുമൊക്കെ കഴിഞ്ഞിരിക്കുന്ന ഇന്നത്തെ വലിയൊരു തലമുറ ഗൃഹാതുരത്വത്തോടെ ഓര്‍ക്കുന്നുണ്ടാകണം.

70 ലെ തെരെഞ്ഞെടുപ്പില്‍ അന്നത്തെ ഇന്ദിരാ കോണ്‍ഗ്രസുമായി മന്ത്രിസഭയില്‍ ചേരുകില്ലെന്ന വ്യവസ്ഥയോടെ ഐക്യമുന്നണി സഖ്യമുണ്ടാക്കി. ആന്റണിയും, ഉമ്മന്‍ ചാണ്ടിയുമടക്കമുള്ള യൂത്ത് കോണ്‍ഗ്രസുകാരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് അങ്ങിനെയൊരു വ്യവസ്ഥ ഉണ്ടാക്കിയത്. സി. പി. എം. മുന്നണി, അന്നത്തെ സംഘടനാ കോണ്‍ഗ്രസും, കേരളാ കോണ്‍ഗ്രസുമടങ്ങുന്ന മറ്റൊരു മുന്നണി അങ്ങിനെയൊരു ത്രികോണ മത്സരമാണ് അന്ന് നടന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ലിസ്റ്റില്‍ യുവാക്കളുടെ ഒരു തള്ളിക്കയറ്റം തന്നെയുണ്ടായി. എ. കെ. ആന്റണി, ഉമ്മന്‍ ചാണ്ടി, ഷണ്മുഖ ദാസ് അങ്ങിനെ നീണ്ടനിര. വയലാര്‍ രവിയും, കടന്നപ്പള്ളിയുമൊക്കെ തൊട്ടുപിന്നാലെ വന്ന ലോകസഭ തെരെഞ്ഞെടുപ്പിലാണ് മത്സരിച്ചത്.

മനോരമയും, മലങ്കര സഭയുമൊക്കെ ചേര്‍ന്ന് കോട്ടയം, പുതുപ്പള്ളി, ഏറ്റുമാനൂര്‍ എന്നീ മണ്ഡലങ്ങളില്‍ മുന്നണി ബന്ധം നോക്കാതെ മൂന്നു വിഭാഗത്തില്‍പ്പെട്ട കോണ്‍ഗ്രസുക്കാരെ, അതായത് ഇന്ദിരാ കോണ്‍ഗ്രസ്, സംഘടന കോണ്‍ഗ്രസ്, കേരളാ കോണ്‍ഗ്രസ്, ജയിപ്പിക്കാന്‍ ഒരു പദ്ധതി തയ്യാറാക്കി. അതിന്റ ഭാഗമായി പുതുപ്പള്ളിയില്‍ സംഘടനാ കോണ്‍ഗ്രസിലെ പി.സി. ചെറിയാന്‍ നോമിനേഷന്‍ സമര്‍പ്പിച്ചെങ്കിലും നിര്‍ജീവമായി. കോട്ടയത്തും, ഏറ്റുമാനൂരും പണി പാളി. സി.പി.എം മുന്നണി ജയിച്ചു. വളരെ വലിയ ഭൂരിപക്ഷമില്ലെങ്കിലും പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടി ജയിച്ചു. ഘോഷ യാത്രയായി പി.സി. ചെറിയാന്റെ വീട്ടിലെത്തി തനിക്കു കിട്ടിയ പുഷ്പഹാരങ്ങളും, ഉപഹാരങ്ങളുമെല്ലാം ഉമ്മന്‍ചാണ്ടി, ചെറിയാന് സമര്‍പ്പിച്ചു. ഇതൊക്കെ അണികള്‍ മറന്നിരിക്കാമെങ്കിലും ഉമ്മന്‍ ചാണ്ടി ഓര്‍ക്കുന്നുണ്ടാകും. അന്ന് തൊട്ടിങ്ങോട്ട് അദ്ദേഹത്തിന്റെ ഒരു രാഷ്ട്രീയ തന്ത്രവും പാളിയിട്ടില്ല. മാത്രമല്ല പുതുപ്പള്ളിയുടെ പര്യായമായി കുഞ്ഞൂഞ്ഞും മാറുകയും ചെയ്തു. ഏതു രാഷ്ട്രീയ വിശ്വാസിയാണെങ്കിലും വോട്ട് കുഞ്ഞുഞ്ഞനെന്നു നിച്ഛയിക്കുകയും ചെയ്തു.

പുതുപ്പള്ളി കവലയില്‍ പ്രസംഗിക്കുന്ന പത്താം ക്ലാസുകാരനെ പ്രസംഗപാടവം കണ്ടിട്ടല്ലെങ്കിലും, ചുറു ചുറുക്കു കണ്ടാണ് എം.എ.ജോണ്‍ കെ.എസ്.യു അംഗത്വം നല്‍കിയതും തുടര്‍ന്ന് കോണ്‍ഗ്രസില്‍ എത്തിക്കുകയും ചെയ്തത്. പക്ഷെ എം.എ. ജോണിനെ കോണ്‍ഗ്രസില്‍ നിന്നും വെട്ടിയവരുടെ കൂട്ടത്തില്‍ ഉമ്മന്‍ ചാണ്ടിയുമുണ്ടായിരുന്നു എന്നത് ചരിത്രം. സഭയുമായി ചില്ലറ അഭിപ്രായവ്യത്യാസം ഇടക്കൊക്കെ ഉണ്ടായിട്ടുണ്ടെങ്കിലും തിരുമേനിമാരുമായും, മറ്റെല്ലാ സമുദായ നേതാക്കന്മാരുമായും എന്നും നല്ല ബന്ധത്തിന് ശ്രദ്ധിച്ചിട്ടുമുണ്ട്. പിന്നെ എല്ലാം ചരിത്രമാണ്, അനുയായികളുടെ, ഒ.സി. യായി വളര്‍ന്ന് തൊഴില്‍ വകുപ്പ് മന്ത്രിയായി, ആഭ്യന്തര, ധനകാര്യ വകുപ്പുകളുടെ ചുമതല വഹിച്ചു. എപ്പോഴും രണ്ടടി പുറകില്‍ നിന്ന് നയിക്കാന്‍ കരുതലോടെ ശ്രദ്ധിച്ചു. പുലി പതുങ്ങുന്നത് അവസരം വരെ കാത്തിരിക്കുന്നതിനും, കിട്ടുമ്പോള്‍ ആഞ്ഞു കുതിക്കുന്നതിനുമാണല്ലോ. എ. കെ. ആന്റണിയെ മുന്നില്‍ നിര്‍ത്തി രാഷ്ട്രീയം കളിക്കുമ്പഴൊക്ക ഒ.സി. അണികളുടെ മധ്യത്തിലായിരുന്നു. കെ. കരുണാകരനെ രണ്ടു തവണ മുഖ്യമന്ത്രി സ്ഥാനത്തു നിന്നുമിറക്കിയ കളിയിലും അദ്ദേഹത്തിന് പിഴച്ചില്ല. ആന്റണിയുടെ മൂന്നാമൂഴത്തിനു ശേഷം കേരളത്തിലെ കോണ്‍ഗ്രസിന്റെ അവസാന വാക്കായി ഈ തന്ത്രശാലിയുടെ നാവ്.

ആള്‍ക്കൂട്ടമാണ് ഉമ്മന്‍ ചാണ്ടിയുടെ ശക്തിയും, ദൗര്‍ബ്ബല്യവും. ജനക്കൂട്ടത്തെ വാഗ്ചാതുരിയോടെ കൈയില്‍ എടുക്കുന്നവരുടെ കൂട്ടത്തില്‍ ഇദ്ദേഹമില്ല. എന്നാല്‍ ചുറ്റും കൂടുന്ന ജനങ്ങളില്‍ നിന്നും ഇത്രയേറെ ഊര്‍ജ്ജവും, കരുത്തും, കര്‍മശേഷിയും ആവാഹിച്ചെടുക്കുന്ന മറ്റൊരു നേതാവും കേരളത്തിലില്ല. ലഭിക്കുന്ന ഓരോ ആവലാതിയും ശ്രദ്ധിക്കുന്നതില്‍, ഓരോ ഫയലിന്റെയും ഫോളോ അപ് ചെയ്യുന്നതിലും വളരെയധികം ശ്രദ്ധചെലുത്തുന്ന ചുരുക്കം ഭരണാധികാരികളെ ഉണ്ടായിട്ടുള്ളൂ എന്ന് സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥര്‍ പറയാറുണ്ട്. ഏത് അഖിലേന്ത്യാ പദവി ഏല്‍പിച്ചാലും പുതുപ്പള്ളിയും, കേരളവും വിടാന്‍ ഈ മനുഷ്യന് കഴിയില്ല. പുതുപ്പള്ളിക്കാര്‍ വിശ്വസിക്കാത്തിടത്തോളം ഒരു വിവാദവും ഇദ്ദേഹത്തെ തളര്‍ത്തുകയുമില്ല. അത് ചാരക്കേസായാലും, സോളാര്‍ കേസായാലും.

എടുക്കുമ്പോളൊന്ന്, തൊടുക്കുമ്പോള്‍ പത്തു, എന്നിങ്ങനെയുള്ള ഉമ്മന്‍ ചാണ്ടിയുടെ ആവനാഴിയിലെ അമ്പിന്റ ദിശയിലേക്കാണ് നിയമസഭാ തെരെഞ്ഞെടുപ്പിന് ആറു മാസം ബാക്കി നില്‍ക്കെ രണ്ടു മുന്നണികളുടെയും ശ്രദ്ധ. അനായാസ ജയം പ്രതീക്ഷിച്ചിരുന്ന ഭരണ മുന്നണിയെ ലോകസഭ തെരെഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധിയെ മത്സരിപ്പിക്കുക എന്ന പൂഴിക്കടകനിലൂടെ പരാജയപ്പെടുത്തിയ രാഷ്ട്രീയതന്ത്രത്തെ അവഗണിക്കാന്‍ കഴിയില്ലല്ലോ? ആരോഗ്യം മോശമാണെങ്കിലും, ശബ്ദത്തില്‍ പതറിച്ച ഉണ്ടെങ്കിലും കലാശക്കളിയിലെ കുഞ്ഞുഞ്ഞിന്റെ അടവുകളെ ഉറ്റു നോക്കിയിരിക്കുകയാണ് രാഷ്ട്രീയ കേരളം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിന്റെ പരാതിയില്‍ മേയര്‍ ആര്യാ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎല്‍എയ്ക്കുമെതിരെ കേസെടുക്കാന്‍ കോടതി  (3 minutes ago)

സിഖ്സ് ഫോര്‍ ജസ്റ്റിസി'ല്‍ നിന്ന് ധനസഹായം സ്വീകരിച്ചുവെന്ന ആരോപണത്തില്‍ അരവിന്ദ് കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണത്തിന് ശുപാര്‍ശ  (26 minutes ago)

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടം നാളെ... 93 മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ് നടക്കുക  (40 minutes ago)

ചലച്ചിത്ര താരം കനകലത അന്തരിച്ചു...  (54 minutes ago)

ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ (70) അന്തരിച്ചു... ഹരികുമാര്‍ അന്തരിച്ചുഅര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു... തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം....  (5 hours ago)

മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ സിഎംആർഎൽ കമ്പനിയിൽ നിന്ന് മാസപ്പടി വാങ്ങിയെന്ന ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട്, മാത്യു കുഴൽനാടൻ എംഎൽഎ സമര്‍പ്പിച്ച ഹര്‍ജി തള്ളിയ കോടതി വിധിയിലെ വിശദാംശങ്ങൾ പുറത്തുവന  (5 hours ago)

ഭക്തര്‍ക്കിടയില്‍ ആശങ്ക നിലനില്‍ക്കുമ്പോഴും വിഷമുണ്ടെന്നതിന് ശാസ്ത്രീയ തെളിവുമായി വരൂ, എന്നിട്ട് അരളിപ്പൂ വിലക്കാം എന്ന നിലപാടുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അടക്കം അചഞ്ചലരായി നില്‍ക്കുന്നു.! എന്  (5 hours ago)

പുതുപ്പള്ളി പള്ളി പെരുന്നാളിനോട് അനുബന്ധിച്ച് ഇന്നും നാളെയും പുതുപ്പള്ളി ടൗൺ ഭാഗത്തേക്ക് പോലീസ് ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി  (5 hours ago)

സംസ്ഥാനത്ത് ഇന്നും ഡ്രൈവിങ് ടെസ്റ്റ് പുനഃരാരംഭിക്കാനിയില്ല... ഐ എൻ ടി യു സിയും സ്വതന്ത്ര സംഘടനകളും ചേർന്ന് ടെസ്റ്റ് വിവിധയിടങ്ങളിൽ തടഞ്ഞു...  (5 hours ago)

നിരന്തര കുറ്റവാളികളായ രണ്ട് യുവാക്കളെ കാപ്പാ നിയമപ്രകാരം ജില്ലയിൽ നിന്നും നാടുകടത്തി  (6 hours ago)

ചങ്ങനാശ്ശേരി ബൈപ്പാസ് റോഡിൽ വച്ച് യുവതിയോട് അപമര്യാദയായി പെരുമാറി; ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു  (6 hours ago)

സ്വകാര്യസന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ യാത്രതിരിച്ചത് അവധിക്കാല വിശ്രമം കൂടി ലക്ഷ്യമിട്ട്.... തിങ്കളാഴ്ച പുലർച്ചെ നെടുമ്പാശ്ശേരിയിൽനിന്നാണ് അദ്ദേഹം ദുബായിലേക്ക് പോയത്....  (6 hours ago)

കെഎസ്ആര്‍ടിസി ഡ്രൈവറുടെ ഡ്യൂട്ടി തടസപ്പെടുത്തിയതിനും മെമ്മറി കാര്‍ഡ് മോഷണത്തിനും ആര്യ രാജേന്ദ്രന്‍ അടക്കമുള്ളവര്‍ക്കെതിരെ യദു കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു ,തിങ്കളാഴ്ച പരിഗണിക്കും  (6 hours ago)

ഗസ്സയിലെ കിഴക്കൻ റഫ ഒഴിയാൻ ഇസ്രായേൽ സേനയുടെ ഭീഷണി... ഒരു ലക്ഷത്തിലധികം ഫലസ്തീനികളോടാണ് കിഴക്കൻ റഫയിൽ നിന്ന് ഒഴിയാൻ ഇസ്രായേൽ സേന ഉത്തരവിട്ടത്... വെടിനിർത്തലിനായി ഈജിപ്തിലെ കെയ്റോയിൽ നടന്ന ചർച്ച പരാജയപ  (6 hours ago)

യുവാവിനെ മർദ്ദിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസ്; മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു  (6 hours ago)

Malayali Vartha Recommends