Widgets Magazine
03
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൊണ്ടി മുതലിൽ തിരിമറി നടത്തിയെന്ന കേസ്.... ആന്റണി രാജു എം.എൽ.എയ്ക്കെതിരായ പ്രോസിക്യൂഷൻ ഹർജിയിൽ നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി ഇന്ന് വിധി പ്രസ്താവിക്കും


ലോകത്തിന് ഏറെ നാശം വിതയ്ക്കുന്ന വർഷമാണ് വരാനിരിക്കുന്നത്..ബാബ വാംഗയുടെ പ്രവചനങ്ങൾ... ഒരു വ്യക്തി പകൽ സമയത്ത് ഇടിമിന്നലേറ്റ് മരണപ്പെടും..


എംഎല്‍എ ഓഫിസ് ഒഴിയണമെന്ന ആവശ്യവുമായി ആര്‍.ശ്രീലേഖ..പുതിയ നെയിം ബോർഡ് സ്ഥാപിച്ച് R ശ്രീലേഖ...വി.കെ പ്രശാന്തിന്റെ നെയിംബോർഡിന് മുകളിലാണ് കൗൺസിലർ ബോർഡ് സ്ഥാപിച്ചത്...


വീണ്ടും ഗതാഗതമന്ത്രി ചില നീക്കങ്ങൾ നടത്തിയിരിക്കുന്നു..പുതുവർഷത്തിൽ മൂന്നാറിന് പുതുസമ്മാനവുമായി കെഎസ്ആർടിസി...ഞെട്ടലോടെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..


വീണ്ടും ഗതാഗതമന്ത്രി ചില നീക്കങ്ങൾ നടത്തിയിരിക്കുന്നു..പുതുവർഷത്തിൽ മൂന്നാറിന് പുതുസമ്മാനവുമായി കെഎസ്ആർടിസി...ഞെട്ടലോടെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..

'കുടുംബം നോക്കാനും മക്കളെ വളർത്താനും ഉള്ള ഉത്തരവാദിത്തങ്ങൾ മുഴുവനും ഭാര്യയുടെ തലയിൽ കെട്ടിവെച്ച്, കുടുംബത്തിന്റേതായ കെട്ടുപാടുകളിൽ നിന്നും സ്വതന്ത്രമായി സ്വാതന്ത്ര്യത്തിന്റെ ലോകത്തിലേക്ക് ഇറങ്ങിവരുന്ന ഏതൊരു ഭർത്താവിനും ഭാര്യയോട് ചോദിക്കാം നിനക്ക് എന്തിന്റെ കുറവാണ് ഞാൻ വരുത്തിയതെന്ന്...' കുറിപ്പ് പങ്കുവച്ച് ജോമോൾ ജോസഫ്

15 JANUARY 2021 12:37 PM IST
മലയാളി വാര്‍ത്ത

More Stories...

അനാചാരങ്ങൾക്കെതിരെ ഉയർന്ന ശബ്ദമായിരുന്നു മന്നത്തിന്റേത് ...സമുദായത്തിന്റെ വേലിക്കെട്ടുകൾക്കുള്ളിൽ ഒതുങ്ങാതെ, സാമൂഹിക ഐക്യത്തിനായി നിലകൊണ്ട കർമ്മയോഗി.. ഒരു നൂറ്റാണ്ട് മുമ്പ് സ്വന്തം വീട്ടിൽ ഇലയിട്ട് പുലയർക്ക് വിളമ്പി പന്തിഭോജനം നടത്തി സാമൂഹിക അദ്ദേഹം വിപ്ലവം സൃഷ്ടിച്ചു. അവർണ്ണർക്ക് ക്ഷേത്രപ്രവേശനം നൽകാനുള്ള വൈക്കം ഗുരുവായൂർ സത്യാഗ്രഹങ്ങളിലും സജീവമായി പങ്കെടുത്തു. അനാചാരങ്ങളും ആർഭാടങ്ങളും നിർത്തലാക്കി.

പുതുവർഷം വൻ ഭാഗ്യങ്ങളുമായി: ഈ 3 രാശിക്ക് ഇന്ന് തൊഴിൽ വിജയം

ആരോഗ്യ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം, പ്രത്യേകിച്ച് ശിരോ രോഗങ്ങൾ വരാൻ ഇടയുള്ളതിനാൽ ജാഗ്രത പുലർത്തുന്നത്

ശത്രുവിനുമേൽ വിജയം, കോടതി കാര്യങ്ങളിൽ അനുകൂലമായ വിധി, ഭക്ഷണ സുഖം എന്നിവ അനുഭവപ്പെടാം. എന്നാൽ കുടുംബബന്ധുജനങ്ങളുമായി

സമൂഹത്തിൽ പേരും പ്രശസ്തിയും വർദ്ധിക്കുവാനും അർഹിക്കുന്ന പാരിതോഷികങ്ങൾ കരസ്ഥമാക്കുവാനും ഇന്ന് അവസരം ലഭിക്കും.

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഫ്രീഡം അറ്റ് മിഡ്നെറ്റ് എന്ന ഹ്രസ്വചിത്രം -പ്രേക്ഷകശ്രദ്ധ നേടി മുന്നേറുകയാണ്. ചിത്രത്തിനെ കുറിച്ച് പ്രതികരണങ്ങൾ വ്യക്തമാക്കി നിരവധിപേരാണ് രംഗത്ത് എത്തിയത്. ഇപ്പോഴിതാ സിനിമയെക്കുറിച്ച് കുറിപ്പ് പങ്കുവച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ജോമോൾ ജോസഫ്.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

ഫ്രീഡം അറ്റ് മിഡ്നെറ്റ് അഥവാ തലയിൽ മുണ്ടിട്ട് നടപ്പിലാക്കുന്ന പുരോഗമനം.
ഫ്രീഡം അറ്റ് മിഡ്നൈറ്റ് കണ്ടു. പലരും പറഞ്ഞതിൽ നിന്നും വിഭിന്നമായ ഒരു ആംഗിൾ ഞാനതിൽ കണ്ടു. ആ ഷോട്ട് ഫിലിം സദാചാര കുലസത്രീ വേർഷനെന്ന് അംഗീകരിച്ചുകൊണ്ട് തന്നെ പറയട്ടെ...  പുരോഗമന വാദികളായ, കപടസദാചാര വാദങ്ങളെ പൊളിച്ചെഴുതണം എന്ന് വാദിക്കുന്ന കുറെ സുഹൃത്തുക്കൾ എനിക്കുണ്ട്. മിക്കവരും വിവാഹിതരും കുടുംബജീവിതം നയിക്കുന്നവരുമാണ്. എന്നാൽ അവരിൽ പലരുംതന്നെ ലൈംഗീക സ്വാതന്ത്ര്യം എന്ന വാദത്തിൽ ഉറച്ചുനിൽക്കുന്നവരും, ഭാര്യയല്ലാതെ മറ്റുപലരുമായും ലൈംഗീക ബന്ധവും റിലേഷൻഷിപ്പുകളും ഒക്കെ കൊണ്ടുപോകുന്നവരോ, ദീർഘകാലമായി മറ്റൊരാളുമായി ഡേറ്റിങ്ങിൽ കഴിയുന്നവരും ഒക്കെയാണ്.
ഇവിടെ ഉയരുന്ന ചില ചോദ്യങ്ങളുണ്ട്.

എന്തുകൊണ്ട് തനിക്ക് ഭാര്യയല്ലാതെ മറ്റൊരു ലൈംഗീക പങ്കാളികൂടെയുണ്ട് എന്നകാര്യം ഭാര്യയിൽ നിന്നും സമൂഹത്തിൽ നിന്നും അവർ മറച്ചുവെക്കുന്നു? ഭർത്താവെന്ന പ്രിവിലേജ് കൽപ്പിച്ചുനൽകുന്ന അധികാരങ്ങളുടെ ഭാഗമായി ലൈംഗീക സ്വാതന്ത്ര്യം അടക്കം പല സ്വാതന്ത്ര്യങ്ങളും പുരുഷൻമാർ മാത്രം കയ്യടക്കുകയും, അത്തരം പുരുഷൻമാർ പോലും സ്വന്തം ഭാര്യയെ സാമൂഹ്യ സദാചാര തിട്ടൂരങ്ങൾക്ക് വിധേയമായി തളച്ചിടുകയും ചെയ്യുന്നു?മിനിമം തന്റെ ഇടപെടലുകളെ കുറിച്ച് പോലും സ്വന്തം ഭാര്യയോട് തുറന്നുപറയാൻ മുതിരാതെ, താനിങ്ങനെയാണ് എന്നത് സ്വന്തം ഭാര്യയെ ബോധിപ്പിക്കാതെ കബളിപ്പിക്കാനും അവർ തയ്യാറാകുന്നു?

ഇതിനെയെല്ലാം പുരോഗമനം, സ്വാതന്ത്ര്യം എന്നീ പുതപ്പുകൾ കൊണ്ട് പൊതിയുമ്പോഴും, അവർ അവരുടെ ഭാര്യമാരെ ചതിക്കുകയാണ് എന്നതല്ലേ യാഥാർത്ഥ്യം? കുടുംബം നോക്കാനും മക്കളെ വളർത്താനും ഉള്ള ഉത്തരവാദിത്തങ്ങൾ മുഴുവനും ഭാര്യയുടെ തലയിൽ കെട്ടിവെച്ച്, കുടുംബത്തിന്റേതായ കെട്ടുപാടുകളിൽ നിന്നും സ്വതന്ത്രമായി സ്വാതന്ത്ര്യത്തിന്റെ ലോകത്തിലേക്ക് ഇറങ്ങിവരുന്ന ഏതൊരു ഭർത്താവിനും ഭാര്യയോട് ചോദിക്കാം നിനക്ക് എന്തിന്റെ കുറവാണ് ഞാൻ വരുത്തിയതെന്ന്. ആ ചോദിക്കുന്നവരുടെ കണ്ണുകളിൽ കാണാനാകാത്ത പല കുറവുകളും മറ്റുള്ള കണ്ണുകൾ കൊണ്ട് നോക്കുമ്പോൾ കാണാനാകും..
പങ്കാളിയായ ഭാര്യക്കും മക്കൾക്കും നിങ്ങളിൽ നിന്നും ലഭിക്കേണ്ട ക്വാളിറ്റി ടൈം, കുട്ടികൾക്ക് ഒരച്ഛനെന്ന നിലയിൽ നഷ്ടപ്പെടുന്ന ലാളനകൾ, മക്കൾക്ക് അവരോടൊപ്പം കളിക്കാനായി അവർക്ക് കിട്ടാത്ത അച്ഛൻ, തീർത്താലും തീർത്താലും തീരാത്ത വീട്ടിലെ ഉത്തരവാദിത്തങ്ങളിൽ നിങ്ങളിൽ നിന്നും ലഭിക്കേണ്ട പിന്തുണ, വീട്ടുത്തരവാദിത്തങ്ങൾ പാരസ്പര്യത്തോടെ ചെയ്തുതീർക്കുന്നതിൽ നിങ്ങൾ പരാജപ്പെടുന്നത്, ഇതിനൊക്കെയപ്പുറം യാതൊരു ഉളുപ്പുമില്ലാതെ ഭാര്യയുടെ മുഖത്ത് നോക്കി അവളോട് കളവുകൾ മാത്രം പറഞ്ഞുകൊണ്ട് ചിരിച്ചുകൊണ്ട് അവളെ ചതിക്കുന്ന ചതിയുണ്ടല്ലോ സാറമ്മാരെ, ആ ചതി തന്നെയാണ് ഇതിലെ ഏറ്റവും ഭീകരമായ ആ ബ്ലാക് മാജിക്.

ചിലർ ചില മിനിമം കാര്യങ്ങൾ ഭാര്യമാര അറിയിക്കും, എനിക്കങ്ങനെ ഒരു സുഹൃത്തുണ്ട്, കേവലം സൌഹൃദം മാത്രമേ അവളുമായുള്ളൂ, ചിലർ പറയും യാത്ര പോകാനായി നിരവധി കൂട്ടുകാരിൽ ഒരാൾ മാത്രമാണ് അവൾ.. ചിലർക്ക് ഒരേ സമയം നിരവധി പങ്കാളികൾ. ചിലർ മിക്കമാസവും യാത്രകൾ പോകും, പക്ഷെ ആ യാത്രകളിലൊന്നും ഭാര്യയെയോ മക്കളെയോ കൂടെ കൂട്ടില്ല. പകരം മറ്റു സ്ത്രീകൾ മാറി ഈ യാത്രയുടെ ഭാഗമാകുകയോ, ഇതിന് മറയായി ചില സുഹൃത്തുക്കളെ കൂടി ബുദ്ധിപരമായി യാത്രയിലേക്ക് ആഡ് ചെയ്യുകയും ചെയ്യാനും ചിലർ മടിക്കില്ല.

ഇങ്ങനെ പുട്ടിന് പീര പോലെ ചില ചില കാര്യങ്ങൾ..
ചില ചില തുമ്പും വാലുകളും..
ചില ചില അർത്ഥ സത്യങ്ങളും..
എന്നാൽ എനിക്ക് അവൾ ലൈംഗീക പങ്കാളിയും കൂടിയാണ് എന്ന് നിങ്ങൾ ഭാര്യയോട് പറയാത്ത പക്ഷം, നിങ്ങൾ നിങ്ങളുടെ ഭാര്യയെ ചതിക്കുക തന്നെയാണ് പ്രിയ്യപ്പെട്ട സുഹൃത്തുക്കളേ..
"നിങ്ങൾക്കിവിടെ എന്തിന്റെ കുറവാ, മട്ടന് മട്ടനില്ലേ, ബിരിയാണിക്ക് ബിരിയാണിയില്ലേ, പട്ടുകുപ്പായത്തിന് പട്ടുകുപ്പായമില്ലേ... " കിളിച്ചുണ്ടൻ മാമ്പഴം എന്ന സിനിമയിൽ ശ്രീനിവാസൻ പറയുന്ന ഈ ഡയലോഗാണ് ഇത്തരം പുരോഗമന സിംഹങ്ങളുടെ മെയിൻ..

വ്യക്തി സ്വാതന്ത്ര്യവും ലൈംഗീക സ്വാതന്ത്ര്യവും നേടാനായി പുറപ്പെട്ടിറങ്ങുമ്പോൾ, തലയിൽ മുണ്ടിട്ട് പോകാതിരിക്കാനുള്ള മിനിമം മര്യാദയെങ്കിലും നിങ്ങൾ കാണിക്കുക. വ്യക്തി സ്വാതന്ത്ര്യവും ലൈംഗീക സ്വാതന്ത്ര്യവും ചുരുക്കം ചിലരുടെ മാത്രം പ്രിവിലേജുകളല്ല, അവരുടെ ഭാര്യമാരും മക്കളും ഉൾപ്പെട്ട ഈ സമൂഹത്തിലെ എല്ലാ മനുഷ്യരുടേയും അവകാശം തന്നെയാണ് വ്യക്തി സ്വാതന്ത്ര്യവും ലൈംഗീക സ്വാതന്ത്ര്യവും.നോട്ട് - കുറെക്കാലം ഒരേയൊരു ഡേറ്റിങ് ഗ്രൂപ്പിൽ അംഗമായി തുടർന്നപ്പോൾ, നേരിട്ട് കണ്ടും കേട്ടും ബോധ്യം വന്ന പുരോഗമനത്തിന്റെ ഹോൾസെയിൽ ഡീലർമാരെയും, റീട്ടെയ്ലർമാരെയും കുറിച്ച് തന്നെയാണ് ഈ എഴുത്ത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആന്റണി രാജു എം.എൽ.എയ്ക്കെതിരായ പ്രോസിക്യൂഷൻ ഹർജിയിൽ നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി ഇ  (10 minutes ago)

തുറുപ്പുഗുലാന്‍ സിനിമയിലെ ആന നെല്യക്കാട്ട് മഹാദേവന്‍ ചരിഞ്ഞു  (8 hours ago)

ശബരിമല സ്വര്‍ണ്ണപ്പാളിക്കേസില്‍ ജാമ്യം തേടി എന്‍ വാസു  (8 hours ago)

വീട്ടിനുള്ളില്‍ കിടന്ന് ഉറങ്ങുകയായിരുന്ന ദമ്പതികളെ തീയിട്ട് കൊലപ്പെടുത്തി  (9 hours ago)

സര്‍ക്കാരിനെ അത്രത്തോളം മടുത്ത ജനം മാറ്റം ആഗ്രഹിച്ചിരുന്നുവെന്ന് ശശി തരൂര്‍  (9 hours ago)

തിരുവനന്തപുരത്ത് വൃദ്ധസദനത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു  (9 hours ago)

ഷാരൂഖ് ഖാന്റെ നാവ് അരിയുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഹിന്ദുമഹാസഭ നേതാവ്  (9 hours ago)

വര്‍ഗീയത തിരിച്ചു കൊണ്ടുവരാന്‍ ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി  (9 hours ago)

ദേശീയപാത നിര്‍മാണത്തിനിടെ കോണ്‍ക്രീറ്റ് പാളി തകര്‍ന്നുവീണ് അപകടം  (10 hours ago)

പുതുവര്‍ഷ പരിപാടിക്കിടെ പൊലീസ് ലാപ്‌ടോപ്പ് ചവിട്ടിപ്പൊട്ടിച്ച സംഭവത്തില്‍ അന്വേഷണം നടത്താന്‍ നിര്‍ദേശിച്ച് മുഖ്യമന്ത്രി  (10 hours ago)

ഷാറുഖ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവ്  (10 hours ago)

ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച 19കാരന്‍ അറസ്റ്റില്‍  (10 hours ago)

ഇന്‍ഡോറില്‍ മലിനജലം കുടിച്ചുണ്ടായ മരണത്തില്‍ നടപടിയുമായി മധ്യപ്രദേശ്  (11 hours ago)

നടന്‍ സിദ്ധാര്‍ത്ഥ് പ്രഭുവിനെതിരെ നരഹത്യാ വകുപ്പ് കൂടി ചുമത്തി പൊലീസ്  (11 hours ago)

പ്രണയിച്ച് കല്യാണം കഴിച്ച യുവതിക്ക് സ്ത്രീധനത്തിന്റെ പേരില്‍ ക്രൂര മര്‍ദ്ദനം  (11 hours ago)

Malayali Vartha Recommends