Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്വിഫ്റ്റില്‍ പിന്നോട്ടില്ല, നിലപാടില്‍ ഉറച്ച് ബിജു പ്രഭാകര്‍; ആശങ്കകളുണ്ടെങ്കില്‍ മന്ത്രിതല ചര്‍ച്ചയുള്‍പ്പടെ നടത്താം; വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്യും; ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ എംഡിയെ ഓടിക്കാന്‍ ശ്രമിച്ചപ്പോള്‍ തുറന്ന് പറച്ചില്‍;

17 JANUARY 2021 11:54 AM IST
മലയാളി വാര്‍ത്ത

ജീവനക്കാരുടെ എതിര്‍പ്പ് ശക്തമാകുമ്പോഴും നിലപാടിലുറച്ച് കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകര്‍. ഒരു വിഭാഗം പേര്‍ തനിക്കെതിരെ തെറ്റിധാരണ പരത്തിയതിനാലാണ് തുറന്ന് പറച്ചില്‍ വേണ്ടിവന്നതെന്ന് അദ്ദേഹം ഇന്ന് വ്യക്തമാക്കി. ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ എംഡിയെ ഓടിക്കാന്‍ ശ്രമിച്ചപ്പോഴാണ് തുറന്ന് പറച്ചില്‍ നടത്തിയതെന്നും സ്വിഫ്റ്റില്‍ പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എംഡിയും യൂണിയനുകളും തമ്മില്‍ നാളെ ചര്‍ച്ച നടത്തും. എന്നാല്‍ സ്വിഫ്റ്റ് പി്ന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതെ സമയം സ്വിഫ്റ്റിന്റെ പൂര്‍ണ്ണനിയന്ത്രണം കെഎസ്ആര്‍ടിസിക്കാണെന്നും എംഡി പറഞ്ഞു. ആശങ്കകളുണ്ടെങ്കില്‍ മന്ത്രിതല ചര്‍ച്ചയുള്‍പ്പടെ നടത്തുമെന്നും ബിജു പ്രഭാകര്‍ വ്യക്തമാക്കി. കെഎസ്ആര്‍ടിസിയിലെ സാമ്പത്തിക ക്രമക്കേടില്‍ എംഡി വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്യും. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശ്രീകുമാറിന്റെ വിശദീകരണത്തിന് ശേഷമാകും തുടര്‍ നടപടി.

2012 മുതല്‍ 2015 വരെയുള്ള കാലയളവില്‍ കെഎസ്ആര്‍ടിസിയുടെ 100 കോടി രൂപ കാണാതായ സംഭവത്തില്‍ അന്നത്തെ അക്കൗണ്ട്‌സ് മനേജറും ഇന്നത്തെ എക്‌സിക്ട്ടീവ് ഡയറക്ടറുമായ ശ്രീകുമാറിന് വീഴ്ചയുണ്ടായെന്ന് വാര്‍ത്താസമ്മേളനത്തില്‍ മാനേജിങ് ഡയറക്ടര്‍ ബിജു പ്രഭാകര്‍ വ്യക്തമാക്കിയിരുന്നു. ശ്രീകുമാറിനെ എറണാകുളത്തേക്ക് സ്ഥലം മാറ്റിയിരുന്നു.

കിഫ്ബി വഴിയുള്ള കെഎസ്ആര്‍ടിസി സ്വിഫ്റ്റ് നവീകരണ പദ്ധതിയെ യൂണിയനുകള്‍ എതിര്‍ത്തതാണ് കെഎസ്ആര്‍ടിസി എംഡിയുടെ രോഷത്തിന്റെയും തുറന്ന് പറച്ചിലന്റെയും കാരണം. സ്‌പെയര്‍പാര്‍ട്‌സ് വാാങ്ങുന്നതിലും ഇന്ധനം വാങ്ങുന്നതിലും ക്രമക്കേടുണ്ടെന്നും. 10 ശതമാനം ജീവനക്കാരെങ്കിലും തട്ടിപ്പുകാരാണെന്നും ഇന്നലെ ബിജു പ്രഭാകര്‍ ആരോപിച്ചിരുന്നു.

കെ.എസ്.ആര്‍.ടി.സി.യിലെ അഞ്ചുശതമാനം ജീവനക്കാര്‍ ശമ്പളംവാങ്ങി ഡ്യൂട്ടിസമയത്ത് ഇഞ്ചിയും മഞ്ഞളും കൃഷിചെയ്യാന്‍ പോകുന്നുവെന്ന് എം.ഡി. ബിജുപ്രഭാകറിന്റെ പരാമര്‍ശവും വിവാദമായിരുന്നു. ഇതോടെ ജീവനക്കാരെ ഒന്നടങ്കം ആക്ഷേപിച്ചുവെന്നാരോപിച്ച് ട്രാന്‍സ്പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ പ്രവര്‍ത്തകര്‍ ചീഫ് ഓഫീസിലേക്ക് പ്രകടനം നടത്തി.

എന്നാല്‍, ജീവനക്കാരെ അടച്ചാക്ഷേപിച്ചിട്ടില്ലെന്നും ഒരുവിഭാഗം ചെയ്യുന്ന തെറ്റ് ചൂണ്ടിക്കാട്ടുകമാത്രമാണ് ചെയ്തതെന്നും ബിജു പ്രഭാകര്‍ വിശദീകരിച്ചു. അതെ സമയം ഇടതു-വലത് സംഘടനകള്‍ എം.ഡിക്കെതിരെ കൈകോര്‍ക്കുകയാണ്. ഇതെ സഹാചര്യം തന്നെയാണ് മുമ്പ് ടോമില്‍ തച്ചങ്കരി എം.ഡിയായിരുന്നപ്പോഴും ഉണ്ടായത്. മുഖ്യമന്ത്രിയുടെ ഫിന്തുണയുണ്ടായിട്ടും കെ.എസ്.ആര്‍.ടി.സിയില്‍ ശുദ്ധികലശം നടത്താന്‍ അദ്ദേഹത്തിന് സാധിച്ചില്ല. അന്നും സംഘടനകള്‍ എല്ലാം അദ്ദേഹത്തിന് എതിരായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവാവിനെ നടുറോഡില്‍ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സഹോദരന്മാര്‍ അറസ്റ്റില്‍  (1 hour ago)

എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; എന്‍ഐടിയില്‍ മൂന്ന് മാസത്തിനിടെ നടക്കുന്ന അഞ്ചാമത്തെ ആത്മഹത്യയാണിത്  (2 hours ago)

ഇറാനെ സഹായിക്കുന്ന എല്ലാ കപ്പലുകളെയും ആക്രമിക്കുമെന്ന് യുഎസ്  (2 hours ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കുകയും അശ്ലീല വീഡിയോകള്‍ പകര്‍ത്തുകയും ചെയ്ത സംഭവം: പ്രണയം നടിച്ചാണ് പെണ്‍കുട്ടികളെ ഫ്‌ലാറ്റില്‍ എത്തിക്കുന്നത്  (2 hours ago)

പശ്ചിമ ബംഗാള്‍ എസ്‌ഐആര്‍: ഒഴിവാക്കപ്പെട്ടവര്‍ ട്രൈബ്യൂണലിന്റെ അനുകൂല ഉത്തരവ് നേടിയാല്‍ വോട്ട് ചെയ്യാന്‍ അവസരം ലഭിക്കുമെന്ന് സുപ്രിംകോടതി  (2 hours ago)

എസ്എസ്എല്‍സി പരീക്ഷാഫലം മെയ് മൂന്നാം വാരം, ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം മെയ് 25ന്  (2 hours ago)

ഡല്‍ഹി വിമാനത്താവളത്തില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു  (3 hours ago)

ഇസ്രയേല്‍ ലെബനന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനവുമായി ട്രംപ്  (3 hours ago)

മൂഴിക്കലില്‍ 16കാരിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്ത സംഭവം: 16കാരിയുടെ വീട്ടിലെ കിണറ്റില്‍ നിന്ന് മൂന്ന് ഫോണുകള്‍ കണ്ടെടുത്തു  (3 hours ago)

കരാട്ടെ പരിശീലനത്തിനിടെ ആറാംക്ലാസ്സുകാരി കുഴഞ്ഞുവീണു മരിച്ചു  (3 hours ago)

വനിതാ സംവരണത്തിനായി മുന്‍കൈയെടുത്തത് കോണ്‍ഗ്രസെന്ന് പ്രിയങ്ക ഗാന്ധി  (3 hours ago)

14കാരി പ്രസവിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു  (3 hours ago)

പാറശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി  (4 hours ago)

വിജയ് ചിത്രം 'ജനനായകന്‍' സിനിമ ചോര്‍ച്ചയില്‍ ചെന്നൈയില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍  (4 hours ago)

സ്ത്രീ ശാക്തീകരണത്തിന് മുന്‍ഗണന നല്‍കി ടിവികെ പ്രകടനപത്രിക  (6 hours ago)

Malayali Vartha Recommends