65 വയസ്സുകാരി മുപ്പത് വര്‍ഷത്തിലധികമായി ബസ് സ്റ്റാന്റിലും സമീപപ്രദേശത്തെ തെരുവുകളിലും ഭിക്ഷ യാചിച്ച് ജീവിതം; യാചക സ്ത്രീയെ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ നല്‍കുന്നതിനായി ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റിയതിന് പിന്നാലെ താത്ക്കാലിക സ്ഥലം പരിശോധിച്ച ഉദ്യോഗസ്ഥര്‍ ഞെട്ടി... മൂന്ന് പ്ലാസ്റ്റിക് ബോക്സുകളിലും ബാഗിലുമായി പൊതിഞ്ഞ് വച്ചത് ലക്ഷങ്ങൾ... ഞെട്ടലില്‍ നിന്നും മുക്തരാകാതെ ഉദ്യോഗസ്ഥര്‍
ജമ്മു കാശ്മീരിലെ രൗജൗരി ജില്ലയില്‍ ഭിക്ഷാടനം നടത്തി ജീവിച്ചിരുന്ന യാചക സ്ത്രീയെ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ നല്‍കുന്നതിനായി ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റിയിരുന്നു.
പിന്നീട് ഇവര്‍ താമസിച്ചിരുന്ന താത്ക്കാലിക സ്ഥലം പരിശോധിച്ച ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത് രണ്ടരലക്ഷത്തിലധികം രൂപ! 65 വയസ്സുള്ള ഇവര്‍ മുപ്പത് വര്‍ഷത്തിലധികമായി ബസ് സ്റ്റാന്റിലും സമീപപ്രദേശത്തെ തെരുവുകളിലും ഭിക്ഷ യാചിച്ചാണ് ജീവിച്ചത്.
ഇത്തരക്കാര്‍ക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ നല്‍കുന്നതിന് അഭയകേന്ദ്രത്തിലേക്ക് മാറ്റിയതായി അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ സുഖ്ദേവ് സിംഗ് സമ്യാല്‍ പിടിഐയോട് വെളിപ്പെടുത്തി.
'ഇവര്‍ താമസിച്ചിരുന്ന സ്ഥലം വൃത്തിയാക്കാന്‍ എത്തിയ മുനിസിപ്പല്‍ കമ്മിറ്റി തൊഴിലാളികളാണ് മൂന്ന് പ്ലാസ്റ്റിക് ബോക്സുകളിലും ബാഗിലുമായി നോട്ടുകളും ചില്ലറകളും ഭദ്രമായി പൊതിഞ്ഞു വെച്ചിരിക്കുന്നത് കണ്ടത്. അപ്പോള്‍ത്തന്നെ പൊലീസിനെ വിവരമറിയിച്ചു.
പൊലീസും മജിസ്ട്രേറ്റും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.' മണിക്കൂറുകള്‍ക്ക് ശേഷമാണ് 2,58,507 രൂപ എണ്ണിത്തിട്ടപ്പെടുത്തിയതെന്ന് കമ്മീഷണര്‍ വ്യക്തമാക്കി. പണം ഉടമക്ക് തന്നെ തിരികെ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭിക്ഷ യാചിച്ചു കിട്ടിയിരുന്ന പണം മുഴുവന്‍ ഇവര്‍ പ്ലാസ്റ്റിക് ബോക്സുകളിലാക്കി സൂക്ഷിക്കുകയായിരുന്നു. ഇവര്‍ എവിടെ നിന്നാണ് വരുന്നതെന്നോ മറ്റ് വിവരങ്ങളോ ആര്‍ക്കുമറിയില്ല.
മുപ്പത് വര്‍ഷത്തിലധികമായി ഇവര്‍ ഇവിടെ ഭിക്ഷ യാചിക്കുന്നുണ്ട്. പണം കണ്ടെത്തി നല്‍കിയ മുനിസിപ്പല്‍ തൊഴിലാളികളുടെ സത്യസന്ധതയെ മജിസ്ട്രേറ്റ് അഭിനന്ദിച്ചു.
https://www.facebook.com/Malayalivartha