Widgets Magazine
08
May / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബന്ദിമോചനം ആവശ്യപ്പെട്ടുള്ള പ്രതിഷേധ റാലികള്‍ ശക്തമാക്കി ഇസ്രായേൽ...മാസങ്ങളായി തുടരുന്ന പ്രതിഷേധത്തില്‍ ചൊവ്വാഴ്ച രാത്രിയും ആയിരക്കണക്കിന് ആളുകള്‍ തെരുവുകള്‍ കീഴടക്കി... നെതന്യാഹുവിന് എതിരെയും ഭരണകൂടത്തിനെതിരെയും ആഞ്ഞടിച്ചു...


ആര്യാ രാജേന്ദ്രനും സച്ചിൻദേവ് എം.എൽ.എയ്‌ക്കുമെതിരെ ജാമ്യമില്ലാ കേസെടുത്തെങ്കിലും അറസ്റ്റ് നിർബന്ധമല്ല...ഐ.പി.സി-353 വകുപ്പാണ് ഇവർക്കെതിരായ ജാമ്യമില്ലാ കുറ്റം... രണ്ടുവർഷം തടവുശിക്ഷ കിട്ടാവുന്ന വകുപ്പാണിത്...


വീടുപണിക്കു തടസ്സമാകുന്ന തരത്തിൽ വഴിയടച്ച് സി.പി.എം... സ്ഥാപിച്ച കൊടിയും കൊടിമരവും സ്ത്രീകൾ ചേർന്നു പിഴുതുമാറ്റി... കമ്പിപ്പാരകൊണ്ടു കുത്തിപ്പൊളിച്ച് കൊടിമരമൂരാനുള്ള ശ്രമം...തടയാൻ കൗൺസിലറും പാർട്ടി പ്രവർത്തകരുമെത്തിയത് സംഘർഷത്തിനിടയാക്കി...


കേരളത്തിലെ സിപിഎം നേതാക്കളില്‍ എത്രയെത്ര പേരുണ്ട് ശതകോടീശ്വരന്‍മാര്‍.... നയാ പൈസ ആസ്തിയും കാര്യമായ വിദ്യാഭ്യാസവുമില്ലാതെ രാഷ്ട്രീയത്തില്‍ വരികയും കൊല്ലും കൊലയും കൊള്ളയും, തൊഴിലാക്കുകയും ചെയ്ത് അതിസമ്പന്‍മാരായി മാറിയത് എത്രയോ നേതാക്കളാണ്....


കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി, ഇന്ന് രാവിലെ 11.30 മുതൽ രാത്രി 11.30 വരെ 0.5 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത...വേഗത സെക്കൻഡിൽ 15 cm നും 45 cm നും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു...

മോദി നല്‍കിയ 195.82 കോടി രൂപ കേരളം നഷ്ടപ്പെടുത്തിയത് എന്തിന്? സി.എ.ജി റിപ്പോര്‍ട്ട് വിരല്‍ ചുണ്ടുന്നത് ആരിലേക്ക്; സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചയെ തുടര്‍ന്ന് 5,712 ഗുണഭോക്താക്കള്‍ക്ക് സ്വന്തം വീട് എന്നത് ഇപ്പോഴും സ്വപ്‌നം; ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതില്‍ പഞ്ചായത്തുകള്‍ വീഴ്ച വരുത്തുന്നു

02 JUNE 2021 11:02 AM IST
മലയാളി വാര്‍ത്ത

More Stories...

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...

ഇന്നലെ നിയമസഭയില്‍ സമര്‍പ്പിച്ച ജനറല്‍, സാമൂഹിക മേഖല സംബന്ധിച്ച സി.എ.ജി റിപ്പോര്‍ട്ട് ചില വസ്തുകളിലേക്ക് വിരല്‍ചൂണ്ടുന്നതാണ്. കേന്ദ്രത്തിന്റെ ഭവനപദ്ധതിയായ പ്രധാനമന്ത്രി ആവാസ് യോജന-ഗ്രാമീണില്‍ കേന്ദ്രത്തില്‍നിന്നു ലഭിക്കേണ്ട 195.82 കോടി രൂപ കേരളം നഷ്ടപ്പെടുത്തി എന്നാണ് സി.ഐ.ജി റിപ്പോര്‍ട്ടില്‍ പറയുന്നത്. 2016-18 വര്‍ഷത്തെ വിഹിതമാണു നഷ്ടപ്പെട്ടതെന്ന് സി.എ.ജിയുടെ ഓഡിറ്റ് റിപ്പോര്‍ട്ട് പറയുന്നു. ഇത് കേന്ദ്രത്തില്‍ നിന്നും കേരളത്തിനായി അനുവദിക്കുന്ന സ്ലോട്ട് ഇനിയും കുറക്കുമെന്ന കാര്യം ഉറപ്പാണ്. ഇതോടെ നിരവധി ഭവനരഹിതരുടെ വീടെന്ന സ്വപ്‌നം സ്വപ്‌നമായി തന്നെ തുടരുകയും ചെയ്യും.

2016-18 കാലയളവിലെ കേന്ദ്രസഹായമാണ് സമയബന്ധിതമായി പദ്ധതി നടപ്പാക്കാത്തതിനാല്‍ സംസ്ഥാനത്തിന് നഷ്ടമായത്. 2016-17ല്‍ 32,559 വീടുകള്‍ നിര്‍മിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തുക അനുവദിച്ചത്. എന്നാല്‍, 13,326 വീടുകളാണ് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത്. ഈ കാലയളവിലേക്ക് കേന്ദ്രവിഹിതമായി 121.90 കോടി രൂപ അനുവദിച്ചു. എന്നാല്‍, ഒന്നാംഘട്ടം കൃത്യമായി പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിനാല്‍ തുടര്‍ന്നുള്ള കേന്ദ്രസഹായം നഷ്ടമായെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.

2016-19 കാലയളവില്‍ 42,431 വീടുകള്‍ നിര്‍മിക്കാനായിരുന്നു കേന്ദ്രപദ്ധതിയെങ്കിലും 16,101 വീടുകള്‍ മാത്രമാണ് പൂര്‍ത്തീകരിച്ചത്. തിരഞ്ഞെടുക്കപ്പെട്ടതില്‍ 5,712 ഗുണഭോക്താക്കള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഭൂമി ലഭ്യമാക്കാത്തതുമൂലം വീട് നല്‍കാനായില്ല. പദ്ധതി നടത്തിപ്പില്‍ ഒട്ടേറെ പാളിച്ചകള്‍ സംഭവിച്ചതായി പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിലും നിര്‍ദിഷ്ടമാനദണ്ഡങ്ങള്‍ പാലിക്കുന്നതിലും വീഴ്ചസംഭവിച്ചു.

ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതില്‍ പഞ്ചായത്തുകള്‍ക്ക് തെറ്റു പറ്റി. പട്ടികയില്‍പെടുത്തിയ 75,709 കുടുംബങ്ങളില്‍ 45,409 പേര്‍ അര്‍ഹതയില്ലാത്തവരായിരുന്നു. ഭൂരഹിതര്‍ക്ക് സംസ്ഥാനസര്‍ക്കാര്‍ ഭൂമി അനുവദിക്കേണ്ടിയിരുന്നു. ഇതിന് കാലതാമസം ഉണ്ടായതുകാരണം 5715 കുടുംബങ്ങള്‍ക്ക് വീട് നഷ്ടമായി. പദ്ധതി നടത്തിപ്പില്‍ ഗ്രാമപ്പഞ്ചായത്തുകള്‍ക്ക് കാര്യമായ പങ്കുണ്ടായിരുന്നെങ്കിലും 580 വീടുകള്‍ പഞ്ചായത്തിന്റെയും തീരദേശപരിപാലന അതോറിറ്റിയുടെയും അനുമതിയില്ലാതെയാണ് നിര്‍മിച്ചത്.

കിടപ്പുരോഗികള്‍, പ്രായമായവര്‍ തുടങ്ങി അവശവിഭാഗത്തില്‍പെട്ടവര്‍ക്ക് പഞ്ചായത്തുകള്‍ വീട് വെച്ചുനല്‍കണമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ അഗതികളും വയോജനങ്ങളും ദുര്‍ബലരുമായ ഗുണഭോക്താക്കളുടെ വീടു നിര്‍മ്മാണം ഏറ്റെടുക്കാതെ ഏഴു ബ്ലോക്ക് പഞ്ചായത്തുകള്‍ 393 ഗുണഭോക്താക്കള്‍ക്ക് വീടുകള്‍ അനുവദിച്ചില്ലെന്ന് ഓഡിറ്റ് കുറ്റപ്പെടുത്തുന്നു. 275 വീടുകളില്‍ ശൗച്യാലയങ്ങള്‍, കുടിവെള്ളം, പാചകവാതകം, വൈദ്യുതി എന്നിവ ഇല്ലായിരുന്നു. ഈ സൗകര്യങ്ങള്‍ ഒരുക്കുന്ന മറ്റു കേന്ദ്രാവിഷ്‌കൃത പദ്ധതികളുമായി സംയോജിപ്പിച്ച് ആനുകൂല്യങ്ങള്‍ നല്‍കുന്നതില്‍ വീഴ്ചപറ്റി.

പദ്ധതി മാര്‍ഗരേഖകള്‍ക്ക് വിരുദ്ധമായി കുടുംബത്തിലെ പുരുഷ അംഗത്തിന്റെ പേരില്‍മാത്രം നിരവധി വീടുകള്‍ അനുവദിച്ചു. പ്രായാധിക്യമുള്ളവര്‍, രോഗബാധിതര്‍, ഭിന്നശേഷിക്കാര്‍ എന്നിങ്ങനെ സ്വയം നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ കഴിയാത്തവരുടെ ഭവനനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ബ്ലോക്ക് പഞ്ചായത്തുകള്‍ ഏറ്റെടുക്കണമെന്നതായിരുന്നു മാര്‍ഗനിര്‍ദേശം. സംസ്ഥാന-ജില്ലാതലത്തില്‍ നിരീക്ഷണ സമിതികള്‍ രൂപീകരിക്കാത്തതിനാല്‍ പദ്ധതിയുടെ നിര്‍വഹണമേല്‍നോട്ടം അപര്യാപ്തമായിരുന്നു. ആരോഗ്യം, വിദ്യാഭ്യാസം, അടക്കമുള്ള മേഖലകളില്‍ സംസ്ഥാന സര്‍ക്കാര്‍ മുടക്കിയ പണം തീരുമാനങ്ങള്‍ എടുക്കുന്നതിലെ അനിശ്ചിതത്വവും മേല്‍നോട്ടമോ ഏകോപനമോ ഇല്ലാത്തതും മൂലം പ്രയോജനപ്പെടാതെ പോയെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയ്ക്ക് കീഴില്‍ വിവിധ ഘട്ടങ്ങളിലായി നിലവില്‍ 73 ലക്ഷത്തിലധികം വീടുകള്‍ നിര്‍മാണത്തില്‍ ഉണ്ടെങ്കില്‍ 43 ലക്ഷത്തോളം വീടുകള്‍ ഇതോടകം പൂര്‍ത്തിയായിട്ടുണ്ട്. പദ്ധതിയ്ക്ക് കീഴില്‍ 56,368 വീടുകള്‍ നിര്‍മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ജനുവരിയില്‍ അനുമതി നല്‍കിയിരുന്നു. ഭവന, നഗരകാര്യ മന്ത്രാലയം ആണ് പദ്ധതിക്ക് കീഴില്‍ വീട് നിര്‍മിക്കുന്നത്.

പദ്ധതി കാലയളവിനുള്ളില്‍ തന്നെ യോഗ്യരായ എല്ലാ ഗുണഭോക്താക്കള്‍ക്കും വീടുകളുടെ നിര്‍മാണം 100 ശതമാനം പൂര്‍ത്തീകരിച്ച് വിതരണം ചെയ്യണമെന്ന് ഭവന, നഗരകാര്യ മന്ത്രാലയം സെക്രട്ടറി സംസ്ഥാനങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു. പദ്ധതിയുടെ ശരിയായ നടപ്പാക്കലിനും നിരീക്ഷണത്തിനുമായി ഓണ്‍ലൈന്‍ സംവിധാനം കാര്യക്ഷമമായി ഉപയോഗിക്കാന്‍ ആണ് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍ ഈ ആവശ്യത്തോട് കേരള സര്‍ക്കാര്‍ മുഖം തിരിഞ്ഞു നില്‍ക്കുന്നുവെന്നാണ് സി.എ.ജി റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിലീവേഴ്സ് ചർച്ച് മെത്രാപ്പോലീത്ത അത്തനാസിയസ് യോഹാന്നാൻ അന്തരിച്ചു  (20 minutes ago)

മലയാളത്തിന്റെ പ്രിയ സംവിധായകന് വിട... സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു  (22 minutes ago)

കാട്ടുകോഴിക്ക് എന്തിന് ശനിയും സംക്രാന്ത്രിയും! പിണറായിക്ക് ഇത് രണ്ടാം ഹണിമൂൺ? ഇടതുണ്ടെങ്കിലേ ഇന്ത്യയുള്ളൂ....  (24 minutes ago)

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല സംഘടിപ്പിച്ചു  (26 minutes ago)

മെമ്മറി കാര്‍ഡ് സച്ചിന്‍ ദേവും കൂട്ടരും മുക്കിയെന്ന് പിണറായി പോലീസ് തന്നെ പറയുന്നു;കേസെടുക്കാന്‍ ഉത്തരവിട്ട കോടതിയോട് കട്ടക്കലിപ്പില്‍ ആര്യ രാജേന്ദ്രന്‍,ഡി വൈ എഫ് ഐക്കാര്‍ യദുവിനെ എടുത്തുടുത്ത് രക്ഷിക  (1 hour ago)

പിണറായി എന്തിന് ഇടയ്ക്കിടെ ദുബായില്‍ പോകുന്നു എന്നതാണ് പ്രധാന ചോദ്യം;ആ മണലാരണ്യത്തില്‍ ഒളിപ്പിച്ചിരിയ്ക്കുന്നത് സ്വര്‍ണഖനിയോ,മുഖ്യന്റെ വിദേശ യാത്രയ്ക്ക് തീര്‍ച്ചയായും ഒന്നോ അതിലേറെയോ ദല്ലാളുകള്‍ ഉണ  (1 hour ago)

വീട് പണി തടസപ്പെടുത്തി ചെങ്കൊടി കുത്തി വലിച്ച് പിഴുതെറിഞ്ഞ് പെണ്ണുങ്ങള്‍;കൊടിമരത്തില്‍ അള്ളിപ്പിടിച്ച് കിടന്ന സിപിഎമ്മുകാരനെ ചേച്ചിമാര്‍ എടുത്ത് പഞ്ഞിക്കിട്ടു,പാര്‍ട്ടിക്കാരായിരുന്ന കുടുംബം കൂട്ടത്തോട  (1 hour ago)

തിരക്കുപിടിച്ചുള്ള രാഷ്ട്രീയ സാഹചര്യത്തില്‍ ആരാണ് സമാധാനം ആഗ്രഹിക്കാത്തത്;കിട്ടിയ അവസരത്തില്‍ മുഖ്യമന്ത്രിയെ ട്രോളി എംവി ഗോവിന്ദന്‍,വീണയെ തൂക്കുമെന്ന പേടിയില്‍ പിണറായി മുങ്ങിയെന്ന് കരക്കമ്പി,വിദേശ യാ  (1 hour ago)

പൂഞ്ച് ഭീകരാക്രണത്തിലെ സൂത്രധാരന്‍ ഉള്‍പ്പെടെ മൂന്ന് പേരുടെ ചിത്രങ്ങള്‍ പുറത്ത് വിട്ടു;പാകിസ്ഥാന്റെ മടയില്‍ കയറി തീര്‍ക്കുമെന്ന് ഇന്ത്യ, ലഷ്‌കര്‍ ഭീകരരുടെ വിവരങ്ങള്‍ ചൂഴ്‌ന്നെടുത്ത് അജിത് ഡോവലിന്റെ ചു  (2 hours ago)

കേരളത്തിലെ എല്ലാ ജില്ലകളിലും ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്  (2 hours ago)

പുതുതായി വാങ്ങിയ കാര്‍ ക്ഷേത്രത്തില്‍ പൂജിക്കുന്നതിനിടെ മുന്നോട്ടുപാഞ്ഞ് തൂണില്‍ ഇടിച്ച് തകര്‍ന്നു  (2 hours ago)

സംസ്ഥാനത്ത് ഇടവിട്ട് മഴ പെയ്യാന്‍ സാദ്ധ്യതയുള്ളതിനാല്‍ ഡെങ്കിപ്പനി വ്യാപന സാദ്ധ്യത മുന്നില്‍ കണ്ട് ഈ വരുന്ന ഞായറാഴ്ച വീടുകളില്‍ ഡ്രൈ ഡേ ആചരിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്  (2 hours ago)

പ്ലസ് വണ്‍ പ്രവേശനത്തിനായി മേയ് 16 മുതല്‍ അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ്  (2 hours ago)

ഒമാനില്‍ വാഹനപകടത്തില്‍പ്പെട്ട് മലയാളി ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു  (3 hours ago)

സംവിധായകനും ഛായാഗ്രഹനുമായ സംഗീത് ശിവന്‍ അന്തരിച്ചു  (3 hours ago)

Malayali Vartha Recommends