മോദി നല്‍കിയ 195.82 കോടി രൂപ കേരളം നഷ്ടപ്പെടുത്തിയത് എന്തിന്? സി.എ.ജി റിപ്പോര്‍ട്ട് വിരല്‍ ചുണ്ടുന്നത് ആരിലേക്ക്; സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചയെ തുടര്‍ന്ന് 5,712 ഗുണഭോക്താക്കള്‍ക്ക് സ്വന്തം വീട് എന്നത് ഇപ്പോഴും സ്വപ്‌നം; ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതില്‍ പഞ്ചായത്തുകള്‍ വീഴ്ച വരുത്തുന്നു
ഇന്നലെ നിയമസഭയില്‍ സമര്‍പ്പിച്ച ജനറല്‍, സാമൂഹിക മേഖല സംബന്ധിച്ച സി.എ.ജി റിപ്പോര്‍ട്ട് ചില വസ്തുകളിലേക്ക് വിരല്‍ചൂണ്ടുന്നതാണ്. കേന്ദ്രത്തിന്റെ ഭവനപദ്ധതിയായ പ്രധാനമന്ത്രി ആവാസ് യോജന-ഗ്രാമീണില്‍ കേന്ദ്രത്തില്‍നിന്നു ലഭിക്കേണ്ട 195.82 കോടി രൂപ കേരളം നഷ്ടപ്പെടുത്തി എന്നാണ് സി.ഐ.ജി റിപ്പോര്‍ട്ടില്‍ പറയുന്നത്. 2016-18 വര്‍ഷത്തെ വിഹിതമാണു നഷ്ടപ്പെട്ടതെന്ന് സി.എ.ജിയുടെ ഓഡിറ്റ് റിപ്പോര്‍ട്ട് പറയുന്നു. ഇത് കേന്ദ്രത്തില്‍ നിന്നും കേരളത്തിനായി അനുവദിക്കുന്ന സ്ലോട്ട് ഇനിയും കുറക്കുമെന്ന കാര്യം ഉറപ്പാണ്. ഇതോടെ നിരവധി ഭവനരഹിതരുടെ വീടെന്ന സ്വപ്‌നം സ്വപ്‌നമായി തന്നെ തുടരുകയും ചെയ്യും.
2016-18 കാലയളവിലെ കേന്ദ്രസഹായമാണ് സമയബന്ധിതമായി പദ്ധതി നടപ്പാക്കാത്തതിനാല്‍ സംസ്ഥാനത്തിന് നഷ്ടമായത്. 2016-17ല്‍ 32,559 വീടുകള്‍ നിര്‍മിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തുക അനുവദിച്ചത്. എന്നാല്‍, 13,326 വീടുകളാണ് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത്. ഈ കാലയളവിലേക്ക് കേന്ദ്രവിഹിതമായി 121.90 കോടി രൂപ അനുവദിച്ചു. എന്നാല്‍, ഒന്നാംഘട്ടം കൃത്യമായി പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിനാല്‍ തുടര്‍ന്നുള്ള കേന്ദ്രസഹായം നഷ്ടമായെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.
2016-19 കാലയളവില്‍ 42,431 വീടുകള്‍ നിര്‍മിക്കാനായിരുന്നു കേന്ദ്രപദ്ധതിയെങ്കിലും 16,101 വീടുകള്‍ മാത്രമാണ് പൂര്‍ത്തീകരിച്ചത്. തിരഞ്ഞെടുക്കപ്പെട്ടതില്‍ 5,712 ഗുണഭോക്താക്കള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഭൂമി ലഭ്യമാക്കാത്തതുമൂലം വീട് നല്‍കാനായില്ല. പദ്ധതി നടത്തിപ്പില്‍ ഒട്ടേറെ പാളിച്ചകള്‍ സംഭവിച്ചതായി പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിലും നിര്‍ദിഷ്ടമാനദണ്ഡങ്ങള്‍ പാലിക്കുന്നതിലും വീഴ്ചസംഭവിച്ചു.
ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതില്‍ പഞ്ചായത്തുകള്‍ക്ക് തെറ്റു പറ്റി. പട്ടികയില്‍പെടുത്തിയ 75,709 കുടുംബങ്ങളില്‍ 45,409 പേര്‍ അര്‍ഹതയില്ലാത്തവരായിരുന്നു. ഭൂരഹിതര്‍ക്ക് സംസ്ഥാനസര്‍ക്കാര്‍ ഭൂമി അനുവദിക്കേണ്ടിയിരുന്നു. ഇതിന് കാലതാമസം ഉണ്ടായതുകാരണം 5715 കുടുംബങ്ങള്‍ക്ക് വീട് നഷ്ടമായി. പദ്ധതി നടത്തിപ്പില്‍ ഗ്രാമപ്പഞ്ചായത്തുകള്‍ക്ക് കാര്യമായ പങ്കുണ്ടായിരുന്നെങ്കിലും 580 വീടുകള്‍ പഞ്ചായത്തിന്റെയും തീരദേശപരിപാലന അതോറിറ്റിയുടെയും അനുമതിയില്ലാതെയാണ് നിര്‍മിച്ചത്.
കിടപ്പുരോഗികള്‍, പ്രായമായവര്‍ തുടങ്ങി അവശവിഭാഗത്തില്‍പെട്ടവര്‍ക്ക് പഞ്ചായത്തുകള്‍ വീട് വെച്ചുനല്‍കണമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ അഗതികളും വയോജനങ്ങളും ദുര്‍ബലരുമായ ഗുണഭോക്താക്കളുടെ വീടു നിര്‍മ്മാണം ഏറ്റെടുക്കാതെ ഏഴു ബ്ലോക്ക് പഞ്ചായത്തുകള്‍ 393 ഗുണഭോക്താക്കള്‍ക്ക് വീടുകള്‍ അനുവദിച്ചില്ലെന്ന് ഓഡിറ്റ് കുറ്റപ്പെടുത്തുന്നു. 275 വീടുകളില്‍ ശൗച്യാലയങ്ങള്‍, കുടിവെള്ളം, പാചകവാതകം, വൈദ്യുതി എന്നിവ ഇല്ലായിരുന്നു. ഈ സൗകര്യങ്ങള്‍ ഒരുക്കുന്ന മറ്റു കേന്ദ്രാവിഷ്‌കൃത പദ്ധതികളുമായി സംയോജിപ്പിച്ച് ആനുകൂല്യങ്ങള്‍ നല്‍കുന്നതില്‍ വീഴ്ചപറ്റി.
പദ്ധതി മാര്‍ഗരേഖകള്‍ക്ക് വിരുദ്ധമായി കുടുംബത്തിലെ പുരുഷ അംഗത്തിന്റെ പേരില്‍മാത്രം നിരവധി വീടുകള്‍ അനുവദിച്ചു. പ്രായാധിക്യമുള്ളവര്‍, രോഗബാധിതര്‍, ഭിന്നശേഷിക്കാര്‍ എന്നിങ്ങനെ സ്വയം നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ കഴിയാത്തവരുടെ ഭവനനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ബ്ലോക്ക് പഞ്ചായത്തുകള്‍ ഏറ്റെടുക്കണമെന്നതായിരുന്നു മാര്‍ഗനിര്‍ദേശം. സംസ്ഥാന-ജില്ലാതലത്തില്‍ നിരീക്ഷണ സമിതികള്‍ രൂപീകരിക്കാത്തതിനാല്‍ പദ്ധതിയുടെ നിര്‍വഹണമേല്‍നോട്ടം അപര്യാപ്തമായിരുന്നു. ആരോഗ്യം, വിദ്യാഭ്യാസം, അടക്കമുള്ള മേഖലകളില്‍ സംസ്ഥാന സര്‍ക്കാര്‍ മുടക്കിയ പണം തീരുമാനങ്ങള്‍ എടുക്കുന്നതിലെ അനിശ്ചിതത്വവും മേല്‍നോട്ടമോ ഏകോപനമോ ഇല്ലാത്തതും മൂലം പ്രയോജനപ്പെടാതെ പോയെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയ്ക്ക് കീഴില്‍ വിവിധ ഘട്ടങ്ങളിലായി നിലവില്‍ 73 ലക്ഷത്തിലധികം വീടുകള്‍ നിര്‍മാണത്തില്‍ ഉണ്ടെങ്കില്‍ 43 ലക്ഷത്തോളം വീടുകള്‍ ഇതോടകം പൂര്‍ത്തിയായിട്ടുണ്ട്. പദ്ധതിയ്ക്ക് കീഴില്‍ 56,368 വീടുകള്‍ നിര്‍മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ജനുവരിയില്‍ അനുമതി നല്‍കിയിരുന്നു. ഭവന, നഗരകാര്യ മന്ത്രാലയം ആണ് പദ്ധതിക്ക് കീഴില്‍ വീട് നിര്‍മിക്കുന്നത്.
പദ്ധതി കാലയളവിനുള്ളില്‍ തന്നെ യോഗ്യരായ എല്ലാ ഗുണഭോക്താക്കള്‍ക്കും വീടുകളുടെ നിര്‍മാണം 100 ശതമാനം പൂര്‍ത്തീകരിച്ച് വിതരണം ചെയ്യണമെന്ന് ഭവന, നഗരകാര്യ മന്ത്രാലയം സെക്രട്ടറി സംസ്ഥാനങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു. പദ്ധതിയുടെ ശരിയായ നടപ്പാക്കലിനും നിരീക്ഷണത്തിനുമായി ഓണ്‍ലൈന്‍ സംവിധാനം കാര്യക്ഷമമായി ഉപയോഗിക്കാന്‍ ആണ് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍ ഈ ആവശ്യത്തോട് കേരള സര്‍ക്കാര്‍ മുഖം തിരിഞ്ഞു നില്‍ക്കുന്നുവെന്നാണ് സി.എ.ജി റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha