Widgets Magazine
08
May / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബന്ദിമോചനം ആവശ്യപ്പെട്ടുള്ള പ്രതിഷേധ റാലികള്‍ ശക്തമാക്കി ഇസ്രായേൽ...മാസങ്ങളായി തുടരുന്ന പ്രതിഷേധത്തില്‍ ചൊവ്വാഴ്ച രാത്രിയും ആയിരക്കണക്കിന് ആളുകള്‍ തെരുവുകള്‍ കീഴടക്കി... നെതന്യാഹുവിന് എതിരെയും ഭരണകൂടത്തിനെതിരെയും ആഞ്ഞടിച്ചു...


ആര്യാ രാജേന്ദ്രനും സച്ചിൻദേവ് എം.എൽ.എയ്‌ക്കുമെതിരെ ജാമ്യമില്ലാ കേസെടുത്തെങ്കിലും അറസ്റ്റ് നിർബന്ധമല്ല...ഐ.പി.സി-353 വകുപ്പാണ് ഇവർക്കെതിരായ ജാമ്യമില്ലാ കുറ്റം... രണ്ടുവർഷം തടവുശിക്ഷ കിട്ടാവുന്ന വകുപ്പാണിത്...


വീടുപണിക്കു തടസ്സമാകുന്ന തരത്തിൽ വഴിയടച്ച് സി.പി.എം... സ്ഥാപിച്ച കൊടിയും കൊടിമരവും സ്ത്രീകൾ ചേർന്നു പിഴുതുമാറ്റി... കമ്പിപ്പാരകൊണ്ടു കുത്തിപ്പൊളിച്ച് കൊടിമരമൂരാനുള്ള ശ്രമം...തടയാൻ കൗൺസിലറും പാർട്ടി പ്രവർത്തകരുമെത്തിയത് സംഘർഷത്തിനിടയാക്കി...


കേരളത്തിലെ സിപിഎം നേതാക്കളില്‍ എത്രയെത്ര പേരുണ്ട് ശതകോടീശ്വരന്‍മാര്‍.... നയാ പൈസ ആസ്തിയും കാര്യമായ വിദ്യാഭ്യാസവുമില്ലാതെ രാഷ്ട്രീയത്തില്‍ വരികയും കൊല്ലും കൊലയും കൊള്ളയും, തൊഴിലാക്കുകയും ചെയ്ത് അതിസമ്പന്‍മാരായി മാറിയത് എത്രയോ നേതാക്കളാണ്....


കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി, ഇന്ന് രാവിലെ 11.30 മുതൽ രാത്രി 11.30 വരെ 0.5 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത...വേഗത സെക്കൻഡിൽ 15 cm നും 45 cm നും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു...

കൊടകര കുഴല്‍പ്പണക്കേസിന്റെ അന്വേഷണം നീങ്ങുന്നത് ആ ഉന്നത ബി.ജെ.പി നേതാവിലേക്ക്; പൊലീസിന് മുമ്പേ നഷ്ടപ്പെട്ട പണം കണ്ടെത്താന്‍ ബി.ജെ.പി അന്വേഷണം ആരംഭിച്ചു; ആര്‍എസ്എസിനെ അനാവശ്യമായി വലിച്ചിഴച്ചോ? ബി.ജെ.പിക്കുള്ളില്‍ സംഘര്‍ഷം രൂക്ഷമാകുന്നു

02 JUNE 2021 12:48 PM IST
മലയാളി വാര്‍ത്ത

More Stories...

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...

കൊടകര കുഴപ്പണക്കേസ് ബി.ജെ.പിക്ക് വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത് എന്ന കാര്യത്തില്‍ സംശയമില്ല. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ആഘാതത്തില്‍നിന്ന് കരകയറാനാകാത്ത ബിജെപി സംസ്ഥാന നേതൃത്വത്തിന് കുനില്‍ മേല്‍ കുരുവാണ് കൊടകര കുഴപ്പണക്കേസ്. അതിനിടെ ചില നേതാക്കളുടെ അവധാനതയില്ലായ്മ കാരണം കൊടകര കുഴല്‍പ്പണക്കേസില്‍ ആര്‍എസ്എസിനെ അനാവശ്യമായി വലിച്ചിഴച്ചെന്ന ആക്ഷേപവും ഉയരുന്നുണ്ട്. പാര്‍ട്ടിക്കുള്ളില്‍ അമര്‍ഷം പുകയുന്നതിനാല്‍ സംസ്ഥാന സമിതിയോഗം വിളിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് ബി.ജെ.പി നേതൃത്വം ഇപ്പോള്‍.

കെ.ആര്‍.ഉമാകാന്തന്‍ സംഘടനാ സെക്രട്ടറിയായിരുന്ന കാലത്ത് സഹസംഘടനാ സെക്രട്ടറിയായിരുന്നു കെ. സുഭാഷ് തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം ബിജെപി നേതൃത്വത്തില്‍ നിന്ന് അകന്നുകഴിയുകയാണ്. ബിജെപിയുടെയും ആര്‍എസ്എസിന്റെയും ഏറ്റവും താഴെ തലംവരെ മികച്ച പ്രവര്‍ത്തനത്തിലൂടെ ശ്രദ്ധനേടിയയാളാണ് സുഭാഷ്. വിശേഷിച്ച് വടക്കന്‍ കേരളത്തില്‍. ഉമാകാന്തന് പകരം എം.ഗണേശന്‍ സംഘടനാ സെക്രട്ടറിയായപ്പോഴും സുഭാഷിനെ അതേപദവിയില്‍ തന്നെ നിയോഗിച്ചു.

എന്നാല്‍ തദ്ദേശതിരഞ്ഞെടുപ്പിന് ശേഷം അദ്ദേഹം വിട്ടുനില്‍ക്കുകയാണ്. ഗണേശന്‍, സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ എന്നിവരുമായുള്ള ഭിന്നതകളാണ് കാരണം. തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചെങ്കിലും ശോഭാ സുരേന്ദ്രനും അവരെ അനുകൂലിക്കുന്നവരും അകല്‍ച്ചയില്‍ തന്നെ. ഹെലികോപ്ടര്‍ രാഷ്ട്രീയം കേരളത്തില്‍ വിലപ്പോകില്ലെന്ന തുറന്നടിച്ച മുന്‍സംസ്ഥാന അധ്യക്ഷന്‍ സി.കെ. പത്മനാഭനെ അനുനയിപ്പിക്കാനും ഒരുശ്രമമവും ഉണ്ടായില്ല.

അതേസമയം കൊടകരയിലെ കള്ളപ്പണ കവര്‍ച്ചാ കേസ് ബിജെപിയുടെ സംസ്ഥാനത്തെ ഒരു സുപ്രധാന നേതാവിലേക്ക് നീങ്ങുന്നതായി സൂചന. നിലവില്‍ പൊലീസ് അന്വേഷിക്കുന്ന എല്ലാ നേതാക്കളുടേയും മൊഴികളില്‍ വ്യക്തത വന്നശേഷം നേതാവിനെ ചോദ്യം ചെയ്യാന്‍ വിളിക്കും എന്നാണ് വിവരം. കവര്‍ച്ച നടക്കുന്നതിന് മുന്‍പുള്ള ഏപ്രില്‍ 3,4 ദിവസങ്ങളില്‍ 22 തവണ ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നാണ് അന്വേഷണസംഘം പറയുന്നത്. ഈ നേതാവിന് കവര്‍ച്ചയില്‍ എന്തെങ്കിലും റോളുണ്ടോ എന്നതിലേക്കാണ് ഇനി അന്വേഷണം നീങ്ങുന്നത്. ഉന്നത നേതാവിനെ ചോദ്യം ചെയ്യും മുന്‍പ് പൊലീസ് നിയമവിദഗ്ദരുടെ അഭിപ്രായം തേടുമെന്നും വിവരമുണ്ട്.

അതേസമയം കൊടകരയിലെ കവര്‍ച്ചാ കേസില്‍ നഷ്ടമായ പണം കണ്ടെത്താന്‍ ബിജെപി നേതാക്കള്‍ സ്വന്തം നിലയില്‍ അന്വേഷണം നടത്തിയതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. കൊടകര കേസില്‍ പൊലീസിന് പരാതി ലഭിച്ച് അന്വേഷണം തുടങ്ങിയ അതേസമയത്താണ് ബിജെപി നേതൃത്വം സ്വന്തം നിലയില്‍ നഷ്ടമായ പണം കണ്ടെത്താനായി അന്വേഷണം നടത്തിയതെന്നാണ് സൂചന.

കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസില്‍ പ്രതികളായ രഞ്ജിത്ത്, ദീപക് എന്നിവര്‍ തൃശൂര്‍ ബി ജെ പി ഓഫീസിലെത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. തെരഞ്ഞെടുപ്പിനു ശേഷമാണ് ഇവര്‍ എത്തിയതെന്ന് അന്വേഷണ സംഘം സൂചിപ്പിക്കുന്നു. ഇവരെ ബി ജെ പി നേതാക്കള്‍ വിളിച്ചു വരുത്തിയതാണോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ വ്യക്തത വരുത്താനായി ബിജെപി ഓഫീസിലെ സിസിടിവി ക്യാമറയും പൊലീസ് പരിശോധിക്കും. പണം കവര്‍ച്ചചെയ്തത് രഞ്ജിത്തും ദീപകുമാണെന്ന് നേതൃത്വം സംശയിച്ചിരുന്നു.

സ്വന്തം നിലയില്‍ നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി ചില ബിജെപി നേതാക്കള്‍ കണ്ണൂരില്‍ പോകുകയും ഒരു പ്രതികളില്‍ ഒരാളെ കാണുകയും ചെയ്തിട്ടുണ്ട്. കുന്നംകുളത്തെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന ബിജെപി ജില്ലാ അധ്യക്ഷന്‍ കെ.കെ.അനീഷ് കുമാര്‍ ഈ ദിവസങ്ങളില്‍ തൃശ്ശൂര്‍ നഗരത്തിലുണ്ടായിരുന്നില്ല. എന്നാല്‍ ധര്‍മ്മരാജനടക്കമുള്ളവര്‍ പണവുമായി എത്തിയ ഏപ്രില്‍ രണ്ടിന് അനീഷ് കുമാര്‍ തൃശ്ശൂര്‍ നഗരത്തിലുണ്ടായിരുന്നു.

ധര്‍മ്മരാജനും സംഘവും അനീഷ് കുമാറും ഒരേ ടവര്‍ ലൊക്കേഷനില്‍ മൂന്നര മണിക്കൂറോളം ഉണ്ടായിരുന്നു. അനീഷ് കുമാറും ബിജെപിയുടെ ജില്ലാ നേതാക്കളും നേരം പുലരും വരെ നഗത്തിലുണ്ടാവുകയും ചെയ്തു. തിരഞ്ഞെടുപ്പ് തിരക്കിനിടെ നേതാക്കളുടെ ഈ വരവും പോകും എന്തിനെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. അനീഷ് കുമാറിനെ വിളിച്ചു വരുത്തിയ പൊലീസ് സംഘം അദ്ദേഹത്തില്‍ നിന്നും ഇപ്പോള്‍ കാര്യങ്ങള്‍ ചോദിച്ചറിയുന്നുണ്ട്. കൊടകര കേസ് അന്വേഷണത്തിലെ നിര്‍ണായക ദിവസമാണിതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

ധര്‍മ്മരാജനെ അറിയാം എന്നാല്‍ പണം കൊണ്ടുവരുമെന്ന് അറിയില്ല. തെരഞ്ഞെടുപ്പ് സമാഗ്രഹികള്‍ കൊണ്ടു വരുമെന്ന് അറിയാമായിരുന്നു ഇതേക്കുറിച്ച് ചോദിക്കാനാണ് ധര്‍മ്മരാജനോട് ഫോണില്‍ സംസാരിച്ചതെന്നാണ് ബിജെപിയുടെ സംഘടനാ സെക്രട്ടറി ഗണേഷ് നേരത്തെ പൊലീസിന് മൊഴി നല്‍കിയത്. ധര്‍മ്മരാജന് തിരഞ്ഞെടുപ്പ് ചുമതല ഇല്ലായിരുന്നുവെന്ന് പൊലീസിന് വ്യക്തമാക്കിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിലീവേഴ്സ് ചർച്ച് മെത്രാപ്പോലീത്ത അത്തനാസിയസ് യോഹാന്നാൻ അന്തരിച്ചു  (11 minutes ago)

മലയാളത്തിന്റെ പ്രിയ സംവിധായകന് വിട... സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു  (13 minutes ago)

കാട്ടുകോഴിക്ക് എന്തിന് ശനിയും സംക്രാന്ത്രിയും! പിണറായിക്ക് ഇത് രണ്ടാം ഹണിമൂൺ? ഇടതുണ്ടെങ്കിലേ ഇന്ത്യയുള്ളൂ....  (15 minutes ago)

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല സംഘടിപ്പിച്ചു  (17 minutes ago)

മെമ്മറി കാര്‍ഡ് സച്ചിന്‍ ദേവും കൂട്ടരും മുക്കിയെന്ന് പിണറായി പോലീസ് തന്നെ പറയുന്നു;കേസെടുക്കാന്‍ ഉത്തരവിട്ട കോടതിയോട് കട്ടക്കലിപ്പില്‍ ആര്യ രാജേന്ദ്രന്‍,ഡി വൈ എഫ് ഐക്കാര്‍ യദുവിനെ എടുത്തുടുത്ത് രക്ഷിക  (1 hour ago)

പിണറായി എന്തിന് ഇടയ്ക്കിടെ ദുബായില്‍ പോകുന്നു എന്നതാണ് പ്രധാന ചോദ്യം;ആ മണലാരണ്യത്തില്‍ ഒളിപ്പിച്ചിരിയ്ക്കുന്നത് സ്വര്‍ണഖനിയോ,മുഖ്യന്റെ വിദേശ യാത്രയ്ക്ക് തീര്‍ച്ചയായും ഒന്നോ അതിലേറെയോ ദല്ലാളുകള്‍ ഉണ  (1 hour ago)

വീട് പണി തടസപ്പെടുത്തി ചെങ്കൊടി കുത്തി വലിച്ച് പിഴുതെറിഞ്ഞ് പെണ്ണുങ്ങള്‍;കൊടിമരത്തില്‍ അള്ളിപ്പിടിച്ച് കിടന്ന സിപിഎമ്മുകാരനെ ചേച്ചിമാര്‍ എടുത്ത് പഞ്ഞിക്കിട്ടു,പാര്‍ട്ടിക്കാരായിരുന്ന കുടുംബം കൂട്ടത്തോട  (1 hour ago)

തിരക്കുപിടിച്ചുള്ള രാഷ്ട്രീയ സാഹചര്യത്തില്‍ ആരാണ് സമാധാനം ആഗ്രഹിക്കാത്തത്;കിട്ടിയ അവസരത്തില്‍ മുഖ്യമന്ത്രിയെ ട്രോളി എംവി ഗോവിന്ദന്‍,വീണയെ തൂക്കുമെന്ന പേടിയില്‍ പിണറായി മുങ്ങിയെന്ന് കരക്കമ്പി,വിദേശ യാ  (1 hour ago)

പൂഞ്ച് ഭീകരാക്രണത്തിലെ സൂത്രധാരന്‍ ഉള്‍പ്പെടെ മൂന്ന് പേരുടെ ചിത്രങ്ങള്‍ പുറത്ത് വിട്ടു;പാകിസ്ഥാന്റെ മടയില്‍ കയറി തീര്‍ക്കുമെന്ന് ഇന്ത്യ, ലഷ്‌കര്‍ ഭീകരരുടെ വിവരങ്ങള്‍ ചൂഴ്‌ന്നെടുത്ത് അജിത് ഡോവലിന്റെ ചു  (1 hour ago)

കേരളത്തിലെ എല്ലാ ജില്ലകളിലും ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്  (2 hours ago)

പുതുതായി വാങ്ങിയ കാര്‍ ക്ഷേത്രത്തില്‍ പൂജിക്കുന്നതിനിടെ മുന്നോട്ടുപാഞ്ഞ് തൂണില്‍ ഇടിച്ച് തകര്‍ന്നു  (2 hours ago)

സംസ്ഥാനത്ത് ഇടവിട്ട് മഴ പെയ്യാന്‍ സാദ്ധ്യതയുള്ളതിനാല്‍ ഡെങ്കിപ്പനി വ്യാപന സാദ്ധ്യത മുന്നില്‍ കണ്ട് ഈ വരുന്ന ഞായറാഴ്ച വീടുകളില്‍ ഡ്രൈ ഡേ ആചരിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്  (2 hours ago)

പ്ലസ് വണ്‍ പ്രവേശനത്തിനായി മേയ് 16 മുതല്‍ അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ്  (2 hours ago)

ഒമാനില്‍ വാഹനപകടത്തില്‍പ്പെട്ട് മലയാളി ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു  (2 hours ago)

സംവിധായകനും ഛായാഗ്രഹനുമായ സംഗീത് ശിവന്‍ അന്തരിച്ചു  (3 hours ago)

Malayali Vartha Recommends