Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉമ്മ മരിച്ചതറിയാതെ മസ്നീൻ മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുകയറി പത്തുവയസുകാരി...


അവൻ എന്നെ കൊല്ലും, വീട്ടിൽ കയറ്റരുത്!" യേശുദാസന്റെ മരണത്തിൽ അയൽക്കാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; 90 ദിവസം മുൻപേ തുടങ്ങിയ ഗൂഢാലോചന...?


മൂഴിക്കൽ കൊലപാതകം: ആരും കാണാത്ത സിസിടിവി ദൃശ്യങ്ങൾ പുറത്ത്! കിണറ്റിൽ ഫോണുകൾ ഉപേക്ഷിച്ചത് അദ്‌നാൻ തന്നെയെന്ന് പോലീസ്...


തൃശൂർ വെടിപ്പുര സ്ഫോടനം: മാധ്യമങ്ങൾക്കെതിരെ അനിൽ നമ്പ്യാർ; സൾഫർ പ്രയോഗമെന്ന് അട്ടിമറി സംശയം...


പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ.. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് വേണ്ടി ജീവൻ അർപ്പിച്ച ബലിദാനികൾക്ക് ആദരാഞ്ജലികൾ അ‍ർപ്പിച്ചു...

കെൽട്രോണിൽ കേന്ദ്ര സംഘങ്ങൾ കയറിയിറങ്ങുന്നു... പത്മവ്യൂഹത്തിൽ ക്യാപ്റ്റൻ ഒറ്റയ്ക്ക്രാജീവും രാജുവും കൈവിട്ടു...കെൽട്രോണിൽ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്... ഇന്നലെ രാവിലെ പത്തു മണിയോടെ ആരംഭിച്ച പരിശോധന വൈകിട്ടു വരെ നീണ്ടു... റോഡ് ക്യാമറ അടക്കം കെൽട്രോൺ നടത്തിയ പദ്ധതികളുടെ രേഖകൾ ഉദ്യോഗസ്ഥർ പരിശോധിച്ചു... പരിശോധന നടത്താൻ കവടിയാറിലെ ആദായ നികുതി ഓഫിസിൽനിന്ന് രണ്ട് ഉദ്യോഗസ്ഥരാണ് എത്തിയത്...

09 MAY 2023 03:32 PM IST
മലയാളി വാര്‍ത്ത

കെൽട്രോണിൽ കേന്ദ്രമെത്തി.തികച്ചും അപ്രതീക്ഷിത നീക്കത്തിന് ഒടുവിലാണ് കെൽട്രോണിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്. എ. ഐ ക്യാമറകളുമായി ബന്ധപ്പെട്ട ഫയലുകൾ ആദായ നികുതി വകുപ്പ് കരസ്ഥമാക്കിയെന്നാണ് ലഭിക്കുന്ന സൂചനകൾ. സംസ്ഥാന വിജിലൻസ് അഴിമതി ഫയലുകൾ കസ്റ്റഡിയിലെടുക്കുന്നതിന് മുമ്പാണ് കേന്ദ്ര സർക്കാർ ഫയലുകൾ കരസ്ഥമാക്കിയത്.കേന്ദ്രം ഇത്രവേഗം എത്തുമെന്ന പ്രതീക്ഷയില്ലാതിരുന്നതിനാൽ സംസ്ഥാന വിജിലൻസ് എ.ഐ ഫയലുകൾ കടത്തിയിരുന്നില്ല. അക്കൗണ്ടൻറ് ജനറലിന് പിന്നാലെയാണ് ആദായ നികുതി വകുപ്പ് കെൽട്രോണിൽ എത്തിയത്. അടുത്ത് വരുന്നത് ഇ.ഡി. ആയിരിക്കും.

 

 

 

കെൽട്രോണിൽ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. ഇന്നലെ രാവിലെ പത്തു മണിയോടെ ആരംഭിച്ച പരിശോധന വൈകിട്ടു വരെ നീണ്ടു. റോഡ് ക്യാമറ അടക്കം കെൽട്രോൺ നടത്തിയ പദ്ധതികളുടെ രേഖകൾ ഉദ്യോഗസ്ഥർ പരിശോധിച്ചു. പരിശോധന നടത്താൻ കവടിയാറിലെ ആദായ നികുതി ഓഫിസിൽനിന്ന് രണ്ട് ഉദ്യോഗസ്ഥരാണ് എത്തിയത്.

റോഡ് ക്യാമറയുമായി ബന്ധപ്പെട്ട് മൺവിളയിലെ കെൽട്രോൺ ഓഫിസിലും പരിശോധന നടത്തും. പതിവ് പരിശോധനയാണ് നടന്നതെന്ന് കെൽട്രോൺ അധികൃതർ പറഞ്ഞു. കെൽട്രോൺ നടത്തുന്ന വലിയ ഇടപാടുകളുടെ രേഖകൾ ആദായ നികുതി വകുപ്പ് സ്ഥിരമായി പരിശോധിക്കാറുണ്ട്. നടപ്പിലാക്കിയ പദ്ധതികളുടെ രേഖകളാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നത്. റോഡ് ക്യാമറകൾ സ്ഥാപിച്ചു കഴിഞ്ഞതിനാൽ ആ രേഖകളും പരിശോധിച്ചതായി കെൽട്രോൺ അറിയിച്ചു. എന്നാൽ കെൽട്രോണിൻെറ വിശദീകരണം ഔദ്യോഗികമായി മാത്രം കണ്ടാൽ മതിയാകും.

 

 

നിർമ്മിത ബുദ്ധി ക്യാമറ ഇടപാടിൽ സർക്കാരിനെതിരെ അക്കൗണ്ടൻ്റ് ജനറൽ ക്രമക്കേട് കണ്ടെത്തിയിരുന്നു...എഐ ക്യാമറ ഇടപാടിൽ എജിയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഉടൻ സമർപ്പിക്കും. വിശദമായ ഓഡിറ്റിന് ശുപാർശ ചെയ്താൽ എഐ ക്യാമറ ഇടപാട് അടക്കം കെൽട്രോണ്‍ ഇടനിലക്കാരായ വൻകിട പദ്ധതികള്‍ എജി വിശദമായി പരിശോധിക്കും. വ്യവസായ വകുപ്പിന്റെ പരിശോധന റിപ്പോർട്ടും ഉടൻ നൽകും. എഐ ക്യാമറയിൽ അഴിമതി ആരോപണം ഉയർന്ന പശ്ചാത്തലത്തിലാണ് കഴിഞ്ഞ വ്യാഴാഴ്ച മുതൽ എജിയുടെ ഓഡിറ്റ് സംഘം പ്രാഥമിക പരിശോധന തുടങ്ങിയത്.കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കീഴിലാണ് എ.ജിയുടെ പ്രവർത്തനം.

 

 

 


കെൽട്രോണിന്റെ ഉപകരാറിലൂടെ സർക്കാരിന് നഷ്ടമുണ്ടായിട്ടുണ്ടെന്ന വിലയിരുത്തലുണ്ടായായെന്നാണ് മനസിലാക്കുന്നത്. കരാറിനെ കുറിച്ചുള്ള വിശദമായ ഓഡിറ്റിലേക്ക് എജി കടക്കാൻ സാധ്യതയുണ്ടെന്ന് കേൾക്കുന്നത് ഇതുകൊണ്ടാണ്.. പൊതുമേഖല സ്ഥാപനങ്ങളുടെ സാമ്പത്തിക ഇടപാടുകളിൽ ഓരോ സാമ്പത്തിക വർഷവും പ്രത്യേക പരിശോധന നടത്താറുണ്ട്. എന്നാൽ എഐ ക്യാമറ ഇടപാട് വൻ വിവാദമായ പശ്ചാത്തലത്തിലാണ് ഇതിന് മാത്രമായി പരിശോധനക്ക് മുന്നംഗ സംഘത്തെ ചുമതലപ്പെടുത്തിയത്. കേന്ദ്ര സർക്കാരാണ് എ.ജിക്ക് വിശദമായ പരിശോധനക്ക് നിർദ്ദേശം നൽകിയതെന്ന് മനസിലാക്കുന്നു. എ.ജിയുടെ ഓഡിറ്റ് റിപ്പോർട്ടിൽ നിന്നും രക്ഷപ്പെടുന്നതിന് വേണ്ടിയാണ് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷിനെ സർക്കാർ അന്വേഷണത്തിനായി നിയോഗിച്ചത്. ഇത് ഒരു തരം തട്ടിക്കൂട്ട് അന്വേഷണമാണ്.

 

 

 

എന്നാൽ മുഹമ്മദ് ഹനീഷിനെ വ്യവസായ വകുപ്പ് പ്രൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് നിന്നും സർക്കാർ നീക്കി. ഹനീഷിനെ റവന്യു വകുപ്പിലേക്കാണ് ആദ്യം മാറ്റിയത്. എന്നാൽ റവന്യുമന്ത്രി കെ.രാജൻ ഇതിൽ അതൃപ്തി അറിയിച്ചു.അതോടെയാണ് ആരോഗ്യ വകുപ്പിലേക്ക് മാറ്റിയത്. ഹനീഷിൻ്റെ റിപ്പോർട്ട് സർക്കാരിനെതിരെയാണെന്നാണ് മനസിലാക്കുന്നത്. വ്യവസായ വകുപ്പിൽ ചുമതലയേൽക്കുന്ന പുതിയ സെക്രട്ടറിയായിരിക്കും ഇനി റിപ്പോർട്ട് സമർപ്പിക്കുകയെന്ന് മനസിലാക്കുന്നു.


എ.ജി.ഓഡിറ്റ് പ്രതികൂലമാകാതിരിക്കാൻ സർക്കാർ ശ്രമിച്ചെങ്കിലും ഈ നീക്കം വിജയിച്ചിട്ടില്ല. കാരണം കേന്ദ്ര സർക്കാരിൻ്റെ സ്കാനർ ഇതിൽ പ്രവർത്തിക്കുന്നുണ്ട്.എ.ജി.സംസ്ഥാന സർക്കാരിന് അനുകൂല റിപ്പോർട്ട് നൽകിയാൽ എ.ജിക്ക് പണി കിട്ടും എന്നതാണ് ഇന്നത്തെ സാഹചര്യം.


എഐ ക്യാമറ ഇടപാടിലെ തട്ടിക്കൂട്ട് കമ്പനികളും മുഖ്യമന്ത്രിയും തമ്മിൽ ബന്ധമുണ്ടെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ആദ്യം പറഞ്ഞത് . ബന്ധം വൈകാതെ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. ഭരണത്തിൽ ബെനാമികളും വൻകിടക്കാരും അരങ്ങുതകർക്കുന്നു. അവരാണ് ഭരണം നിയന്ത്രിക്കുന്നത്. മന്ത്രിമാർക്ക് സ്വാതന്ത്ര്യമില്ല. അധികാരം മുഖ്യമന്ത്രിയിലേക്ക് കേന്ദ്രീകരിക്കുന്നു. ഐഎഎസുകാരെ നിയമിക്കാനുള്ള സ്വാതന്ത്ര്യമടക്കം മുഖ്യമന്ത്രിയിലേക്ക് കേന്ദീകരിക്കുന്നു. ഒരേ പാറ്റേണിലുള്ള അഴിമതിയാണ് കേരളത്തിൽ നടക്കുന്നത്. സ്പ്രിംക്ലർ മുതലുള്ള അഴിമതികൾ ഒരേ പാറ്റേണിലുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.


എഐ ക്യാമറ വിവാദത്തിൽ മുഖ്യമന്ത്രിയുടെ മൗനം ലജ്ജാകരമാണ്. താനുന്നയിച്ച ആരോപണങ്ങൾ പൂർണമായും ശരിയെന്ന് തെളിഞ്ഞു. ആരോപണങ്ങൾ കെൽട്രോണിന്റെ തലയിൽ കെട്ടിവെച്ച് രക്ഷപ്പെടാനാണ് വ്യവസായ മന്ത്രി പി രാജീവ് ശ്രമിച്ചത്. തോമസ് ഐസക് ധനകാര്യ മന്ത്രിയായിരുന്ന കാലത്ത് കെൽട്രോൺ പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ മുൻനിർത്തി വൻകിട പദ്ധതികൾ നടത്തരുതെന്ന് ഉത്തരവുണ്ട്. അതെല്ലാം കാറ്റിൽപ്പറത്തി. അന്ന് കെൽട്രോണിനെ മുന്നിൽ നിന്ന് നടത്തുന്ന അഴിമതികൾ ശ്രദ്ധയിൽ പെട്ടപ്പോഴാണ് ഐസക് ഇപ്രകാരം ഉത്തരവിറക്കിയത്.


എഐ ക്യാമറ സ്ഥാപിക്കാനുള്ള ചുമതല കെൽട്രോണിനെ ഏൽപ്പിച്ചത് പൊതുമേഖലാ സ്ഥാപനമായത് കൊണ്ടാണ്. കെൽട്രോൺ എസ്ആർഐടി ടെണ്ടർ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഗുജറാത്ത് ഇൻഫോടെകിനെ ക്വാളിഫിക്കേഷൻ ഇല്ലെന്ന് പറഞ്ഞ് ടെണ്ടറിൽ നിന്ന് തള്ളി. അക്ഷര ഇൻഫോടെക്, അശോക ഇൻഫോടെക്, എസ്ആർഐടിയും പങ്കെടുത്തു. ഈ മൂന്ന് കമ്പനികളും പരസ്പരം ബന്ധമുള്ള കമ്പനികളാണ്. എസ്ആർഐടിക്ക് കരാർ കിട്ടാനുള്ള ഇടപെടലാണ് മറ്റുള്ളവർ നടത്തിയത്. കെൽട്രോൺ കൺസൾട്ടന്റാണ്. അവർക്ക് പർച്ചേസ് പാടില്ലെന്നും ചെന്നിത്തല പറഞ്ഞു. മൂന്ന് കമ്പനികളുടെ ടെണ്ടർ നൽകിയതും ഒരു കമ്പനിയാണെന്ന് കരുതേണ്ടിയിരിക്കുന്നു. മൂന്ന് ടെണ്ടർ നൽകുന്നത് തങ്ങൾക്ക് താത്പര്യമുള്ള കമ്പനിയെ അംഗീകരിക്കാൻ വേണ്ടിയാണ്.

 

 

 


സ്വന്തമായി പണം മുടക്കാനില്ലാത്ത, ടെക്നിക്കൽ ക്വാളിഫിക്കേഷൻ ഇല്ലാത്ത കമ്പനിക്ക് എന്തിനാണ് കെൽട്രോൺ കരാർ കൊടുത്തതെന്നാണ് ചോദ്യം .86 കോടിക്ക് തീരാവുന്ന പദ്ധതിയാണ് ഉയർന്ന തുകയ്ക്ക് കരാർ കൊടുത്തത്. സ്വകാര്യ കമ്പനികൾക്ക് കൊള്ളയടിക്കാനുള്ള അവസരം ഉണ്ടാക്കി. രണ്ട് തവണ മന്ത്രിസഭ ചട്ടലംഘനം കണ്ടെത്തി മാറ്റിവെച്ച പദ്ധതിയാണിത്. മൂന്നാമത്തെ തവണ മോട്ടോർ വാഹന വകുപ്പ് സെക്രട്ടറിയുടെ ശുപാർശയുണ്ടെന്ന് പറഞ്ഞ് മന്ത്രിസഭ അനുമതി കൊടുത്തു.

 

രണ്ട് കേന്ദ്ര ഏജൻസികൾ കെൽട്രോണിൽ പരിശോധനക്ക് എത്തിയതിൽ സർക്കാർ പരിഭ്രാന്തരാണ്. അടുത്ത് വരുന്നത് ഇ.ഡിയാണെന്ന് മനസിലാക്കിയ പിണറായി അതീവ ജാഗ്രതയോടെയാണ് നീങ്ങുന്നത്. മകൻ്റെ കല്യാണ വീട്ടുകാർ വിഷയത്തിൽ ആരോപണ വിധേയരായതിനാൽ മുഖ്യമന്ത്രിയുടെ പരിഭ്രാന്തി വർധിക്കുന്നു. എത്രയും വേഗം വിഷയത്തിൽ നിന്ന് ഊരാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. എന്നാൽ കേന്ദ്ര സർക്കാർ മുഖ്യമന്ത്രിയെ വിടുന്ന മട്ടില്ല. കേന്ദ്ര ധനകാര്യ മന്ത്രാലയമാണ് കേരളത്തിലെ ക്യാമറാ അഴിമതി അതീവ ഗൗരവമായി എടുത്തിരിക്കുന്നത്.ഇത് ആഭ്യന്തര മന്ത്രാലയത്തിൻ്റെ നിർദ്ദേശപ്രകാരമാണെന്ന് മനസിലാക്കുന്നു.

 

ക്യാമറാ അഴിമതി ഉദ്യോഗസ്ഥരുടെയും കെൽട്രോണിറെയും ഗതാഗത കമ്മീഷണറേറ്റിൻ്റെയും തലയിൽ ചാരാനുള്ള ശ്രമങ്ങളും സജീവമാണ് .എന്നാൽ വകുപ്പു മന്ത്രിമാരായ പി.രാജീവും ആൻറണി രാജുവും കൈ ഏൽക്കാത്തതിനാൽ ഇത് വിജയിക്കുന്നില്ല. ഗതാഗത വകുപ്പിലെയും വ്യവസായ വകുപ്പിലെയും ഉദ്യോ

ഗസ്ഥർ ഇതിൽ നിരപരാധികളാണെന്ന് മനസിലാക്കുന്നു. മുഹമ്മദ് ഹനീഷിൻെറ സ്ഥാന മാറ്റം ഇതിന് ഉദാഹരണമാണ്. ചോദ്യം ചെയുന്നവരെയെല്ലാം പുറത്താക്കുന്ന പിണറായിയുടെ പഴയ രീതിയാണ് ഇപ്പോഴും തുടരുന്നത്.

 

കേന്ദ്രത്തിൽ സ്വാധീനം ചെലുത്തി തലയൂരാനുള്ള ശ്രമങ്ങളും വിജയിക്കുന്നില്ല. 2024 ൽ ലോകസഭാ ഇലക്ഷൻ നടക്കാനിരിക്കെ കേന്ദ്ര സർക്കാർ പിണറായിയോട് ഒരുതരത്തിലും അടുക്കുന്നില്ല. പിണറായിയെ ആരോപണങ്ങൾ കൊണ്ട് മൂടി പുറത്താക്കുകയാണ് കേന്ദ്രത്തിൻ്റെ ലക്ഷ്യം. അതിന് കിട്ടിയ പുതിയ ആയുധമാണ് നിർമ്മിത ബുദ്ധി കാമറകൾ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എത്ര വെന്ത് ചത്താലും പഠിക്കില്ല..! ഇനിയും നീയൊക്കെ നെഞ്ചത്തിട്ട് പൊട്ടിക്ക്..രക്ഷപ്പെട്ടവരുടെ സമനില തെറ്റിയ നിലയിൽ..!  (1 hour ago)

എല്ലാവരേയും കൊന്നത് ഞാൻ ... അവസാനമായി നൗഷാദ് പറഞ്ഞത്.. ആശുപത്രിയിൽ നടന്നത് ഇത് പൊട്ടിക്കരഞ്ഞ് ഉമ്മ  (2 hours ago)

പീഡനകേസില്‍ പിടിയിലായ 17കാരനെ ചോദ്യം ചെയ്തപ്പോള്‍ കുടുങ്ങിയത് 36കാരി  (3 hours ago)

മലപ്പുറം പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പ്ലാന്റില്‍ തീപിടിത്തം  (3 hours ago)

തൃശ്ശൂര്‍ വെടിക്കെട്ട് പുരയിലെ അപകടത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് വി.ഡി. സതീശനും രമേശ് ചെന്നിത്തലയും  (3 hours ago)

തൃശ്ശൂര്‍ വെടിക്കെട്ട് പുരയിലെ അപകടം: സമഗ്രമായ അന്വേഷണം വേണമെന്ന് എം വി ഗോവിന്ദന്‍  (3 hours ago)

കുംഭമേള വൈറല്‍ താരത്തിന്റെ ഭര്‍ത്താവ് ഫര്‍മാനെതിരെ പോക്‌സോ ചുമത്താന്‍ നിര്‍ദ്ദേശം  (3 hours ago)

വിവാഹത്തിന് വിസമ്മതിച്ച കാമുകനെ കെട്ടിയിട്ട് തീകൊളുത്തിയ യുവതി പിടിയില്‍  (4 hours ago)

വിഭജനത്തിന്റെ ശക്തികള്‍ക്ക് മുന്നില്‍ ഇന്ത്യ തളരില്ലെന്ന് രാഹുല്‍ ഗാന്ധി  (4 hours ago)

പശ്ചിമേഷ്യന്‍ വിമാന യാത്രാ പ്രതിസന്ധി; കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രിക്ക് കത്തയിച്ച് രമേശ് ചെന്നിത്തല  (4 hours ago)

വെടിക്കെട്ട് നിര്‍മ്മാണശാലയിലെ ദുരന്തം: നാലുപേരെ ഇനിയും കണ്ടെത്താനായില്ല  (4 hours ago)

ഹോര്‍മോസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ഇറാന്‍ സേന വെടിയുതിര്‍ത്തു  (5 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യയില്‍ അധ്യാപകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം നാളത്തേക്ക് മാറ്റി  (5 hours ago)

ഉമ്മ മരിച്ചതറിയാതെ മസ്നീൻ മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുകയറി പത്തുവയസുകാരി...  (5 hours ago)

അവൻ എന്നെ കൊല്ലും, വീട്ടിൽ കയറ്റരുത്!" യേശുദാസന്റെ മരണത്തിൽ അയൽക്കാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; 90 ദിവസം മുൻപേ തുടങ്ങിയ ഗൂഢാലോചന...?  (5 hours ago)

Malayali Vartha Recommends