Widgets Magazine
23
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇംഗ്ലണ്ട് യാത്രകളിൽ പത്മകുമാറും പോയിരുന്നോ...? ആറന്മുളയിലെ വീട്ടിൽ നടത്തിയ റെയ്ഡിൽ അന്വേഷണ സംഘം പാസ്പോർട്ടും, പത്മകുമാറിന്റെയും ഭാര്യയുടെയും ആദായനികുതി വിവരങ്ങളും പിടിച്ചെടുത്തു: ഇരുവരുടെയും ആസ്തികളിലും അന്വേഷണം...


കന്യാകുമാരി കടലിനും ഭൂമധ്യ രേഖക്ക് സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി ചക്രവാതച്ചുഴി: സംസ്ഥാനത്ത് വീണ്ടും മഴ ശക്തിപ്രാപിക്കുന്നു: 5 ജില്ലകളിൽ യെല്ലോ അലെർട്: തിരുവനന്തപുരത്തും, കൊല്ലത്തും ഓറഞ്ച് അലെർട്...


കെ. പി. ശങ്കരദാസിനെയും, എൻ. വിജയകുമാറിനെയും വീണ്ടും ചോദ്യം ചെയ്യാൻ പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം: ശങ്കരദാസിനെ മാപ്പ് സാക്ഷിയാക്കും: വാസുവും മാപ്പു സാക്ഷിയാകന്‍ സമ്മതിച്ചേക്കുമെന്നും സൂചന: ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടുത്ത ബന്ധമുള്ള നിരവധി ഉന്നതരുടെ പേരുകള്‍ പത്മകുമാര്‍ വെളിപ്പെടുത്തി: മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ SIT ചോദ്യം ചെയ്തേയ്ക്കും.! പൂജയുടെ ഭാഗമായ നടന്‍ ജയറാം അടക്കമുള്ളവരുടെയും മൊഴി രേഖപ്പെടുത്തും...


ജയറാമിന്‍റെ മൊഴിയെടുക്കും... ശബരിമല സ്വർണ്ണക്കൊള്ളയില്‍ കൂടുതല്‍ പേര്‍ കുടുങ്ങാന്‍ സാധ്യത, പത്മകുമാറിൻറെ വീട്ടിൽ നിന്ന് സാമ്പത്തിക ഇടപാട് രേഖകൾ പിടിച്ചെടുത്തു


ജി20 ഉച്ചകോടി: മൂന്ന് ഭൂഖണ്ഡങ്ങളിലുമുള്ള ജനാധിപത്യ ശക്തികൾ തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതാകും ഈ സംരംഭം... ഓസ്ട്രേലിയ-കാനഡ-ഇന്ത്യ സാങ്കേതിക സഹകരണ കൂട്ടായ്മ പ്രഖ്യാപിച്ച് മോദി

അഫ്രീദിയുടെ വിദ്വേഷ പ്രസ്താവനക്കെതിരെ ഹര്‍ഭജന്‍, അഫ്രീദി ഫൗണ്ടേഷനെ സഹായിച്ചത് മനുഷ്യത്വത്തിന്റെ പേരില്‍, ഇനിയങ്ങോട്ട് അഫ്രീദിയുമായി സഹകരണത്തിനില്ല

18 MAY 2020 09:09 AM IST
മലയാളി വാര്‍ത്ത

ഏതാനും ആഴ്ചകള്‍ക്കു മുന്‍പ് കോവിഡ് പ്രതിരോധ രംഗത്തുള്ള അഫ്രീദിയെയും അഫ്രീദിയുടെ പേരിലുള്ള ഫൗണ്ടേഷനെയും സഹായിച്ചതിന്റെ പേരില്‍ ഒരു വിഭാഗം ആരാധകരുടെ രൂക്ഷ വിമര്‍ശനത്തിന് പാത്രമായ ഹര്‍ഭജന്‍, ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ വിദ്വേഷ പ്രസ്താവന നടത്തിയ പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് വന്നു.

മുന്‍ ഇന്ത്യന്‍ താരവും ലോക്‌സഭാംഗവുമായ ഗൗതം ഗംഭീറും അഫ്രീദിയുടെ പരാമര്‍ശങ്ങളെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കഴിഞ്ഞ ദിവസം പാക്ക് അധീന കശ്മീരില്‍വച്ച് അഫ്രീദി ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വിമര്‍ശിക്കുന്ന വിഡിയോ പുറത്തുവന്നിരുന്നു. അഫ്രീദി നടത്തിയ പരാമര്‍ശങ്ങള്‍ അസ്വസ്ഥപ്പെടുത്തുന്നതാണെന്ന് ഹര്‍ഭജന്‍ തുറന്നടിച്ചു. അഫ്രീദിയുടെ ഇന്ത്യാവിരുദ്ധ പരാമര്‍ശം അദ്ദേഹവുമായുള്ള തന്റെ സൗഹൃദത്തെയും ബാധിക്കുമെന്ന് ഹര്‍ഭജന്‍ വ്യക്തമാക്കി. 'കഴിഞ്ഞ ദിവസം അഫ്രീദി നടത്തിയ പരാമര്‍ശം ഏവരെയും അസ്വസ്ഥരാക്കുന്നതാണ്. നമ്മുടെ രാജ്യത്തെയും പ്രധാനമന്ത്രിയെയും കുറിച്ച് വിദ്വേഷം നിറഞ്ഞ വാക്കുകളാണ് അഫ്രീദിയുടേത്. ഇത് അംഗീകരിക്കാനാകില്ല' - ഹര്‍ഭജന്‍ വ്യക്തമാക്കി.

ജനങ്ങള്‍ ദുരിതത്തിലായ സമയത്ത് അവരെ സഹായിക്കാനുള്ള ആഗ്രഹത്തോടെയാണ് അഫ്രീദിയെയും അഫ്രീദി ഫൗണ്ടേഷനെയും സഹായിച്ചതെന്ന് ഹര്‍ഭജന്‍ പറഞ്ഞു. എന്നാല്‍, പാക്ക് അധീന കശ്മീരില്‍ വന്ന് അഫ്രീദി നടത്തിയ പ്രസ്താവനകള്‍ അതിരു ലംഘിക്കുന്നതാണെന്ന് ഹര്‍ഭജന്‍ കുറ്റപ്പെടുത്തി. 'സത്യത്തില്‍ അഫ്രീദി ഞങ്ങളോട് അദ്ദേഹത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം അഭ്യര്‍ഥിച്ചിരുന്നു. മനുഷ്യത്വത്തിന്റെ പേരിലാണ് അദ്ദേഹത്തിന്റെ ആവശ്യത്തോട് ക്രിയാത്മകമായി പ്രതികരിച്ചത്. കോവിഡ് 19 നിമിത്തം ആളുകള്‍ ദുരിതമനുഭവിക്കുന്നതും ഞങ്ങളെ വേദനിപ്പിച്ചു' - ഹര്‍ഭജന്‍ പറഞ്ഞു.

'അതിര്‍ത്തിക്കും മതത്തിനും ജാതിക്കുമെല്ലാം അതീതമായ പോരാട്ടമാണ് കൊറണ വൈറസിനെതിരെ വേണ്ടതെന്ന് നമ്മുടെ പ്രധാനമന്ത്രി പോലും കഴിഞ്ഞ ദിവസം പറഞ്ഞില്ലേ? അതുകൊണ്ടുതന്നെ അഫ്രീദിയേയും അദ്ദേഹത്തിന്റെ ഫൗണ്ടേഷനെയും സഹായിച്ചതില്‍ ഞങ്ങള്‍ക്ക് സദുദ്ദേശ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഏറ്റവും ലളിതമായി പറഞ്ഞാല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കുക എന്നത് മാത്രം' - ഹര്‍ഭജന്‍ വിശദീകരിച്ചു.'എന്നിട്ടും ഇയാള്‍ (അഫ്രീദി) നമ്മുടെ രാജ്യത്തെക്കുറിച്ച് മോശം പറയുന്നു. ഇനിയങ്ങോട്ട് അഫ്രീദിയുമായി യാതൊരുവിധ സഹകരണത്തിനുമില്ലെന്ന് ഇതിനാല്‍ വ്യക്തമാക്കുന്നു. നമ്മുടെ രാജ്യത്തെക്കുറിച്ച് മോശം പറയാന്‍ അഫ്രീദിക്ക് യാതൊരു അവകാശവുമില്ല. മാത്രമല്ല, അയാള്‍ സ്വന്തം രാജ്യത്തും അതിന്റെ പരിധിക്കുമുള്ളില്‍ നില്‍ക്കുന്നതാണ് നല്ലത്' - ഹര്‍ഭജന്‍ മുന്നറിയിപ്പു നല്‍കി.

'ഈ രാജ്യത്താണ് ഞാന്‍ ജനിച്ചത്. ഇവിടെത്തന്നെ മരിക്കുകയും ചെയ്യും. 20 വര്‍ഷത്തിലധികം കാലമാണ് ഈ രാജ്യത്തിനു വേണ്ടി ഞാന്‍ കളിച്ചത്. ഒട്ടേറെ മത്സരങ്ങളില്‍ വിജയവും നേടിക്കൊടുത്തു. എന്റെ രാജ്യത്തിനെതിരായി ഞാന്‍ എന്തെങ്കിലും ചെയ്‌തെന്ന് ആരും പറയുമെന്ന് തോന്നുന്നില്ല. ഇന്നല്ലെങ്കില്‍ നാളെ എന്റെ രാജ്യത്തിന് എന്നെക്കൊണ്ട് എന്തെങ്കിലും ആവശ്യം വന്നാല്‍, അതിപ്പോള്‍ അതിര്‍ത്തി കാക്കാനായാലും, രാജ്യത്തിനുവേണ്ടി ആദ്യം തോക്കെടുക്കുന്നത് ഞാനായിരിക്കും' - ഹര്‍ഭജന്‍ വ്യക്തമാക്കി.

അഫ്രീദിയുടെ പുതിയ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ ഹര്‍ഭജനും യുവരാജ് സിങ്ങും അഫ്രീദി ഫൗണ്ടേഷനു നല്‍കിയ സഹായം വീണ്ടും വിവാദമായിരുന്നു. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് ആളുകള്‍ സമൂഹമാധ്യമങ്ങളിലൂടെ ഉയര്‍ത്തുന്ന പ്രതിഷേധത്തോട് പ്രതികരിക്കാനില്ലെന്ന് പറഞ്ഞ ഹര്‍ഭജന്‍, തന്റെ രാജ്യസ്‌നേഹം ഇവര്‍ക്കു മുന്നില്‍ തെളിയിക്കേണ്ടതില്ലെന്നും ചൂണ്ടിക്കാട്ടി.

അഫ്രീദിയുമായുള്ള തന്റെ ബന്ധം അടഞ്ഞ അധ്യായമാണെന്നും ഹര്‍ഭജന്‍ പ്രഖ്യാപിച്ചു: മനുഷ്യത്വത്തിന്റെ പേരില്‍ ഒരു മനുഷ്യന്‍ എന്നോട് സഹായം ചോദിച്ചു, ഞാന്‍ സഹായിച്ചു. അതാണ് അഫ്രീദിയുടെ വിഷയത്തില്‍ സംഭവിച്ചത്. ഇനിയങ്ങോട്ട് അഫ്രീദിയുമായി യാതൊരുവിധത്തിലുള്ള സഹകരണത്തിനുമില്ല' - ഹര്‍ഭജന്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാവി തൊഴില്‍ രംഗത്ത് മനുഷ്യ-എഐ കൂട്ടുകെട്ട്: ടെക്നോപാര്‍ക്കില്‍: 'എലിവേറ്റ് 25' ഏകദിന കോണ്‍ക്ലേവ് സംഘടിപ്പിച്ചു...  (6 minutes ago)

മത്സരം തീപാറും, കാലിക്കറ്റ് എഫ്സി മലപ്പുറത്തെ നേരിടും...  (27 minutes ago)

ദേശീയ ക്ഷീരദിനത്തോടനുബന്ധിച്ച് മില്‍മയുടെ ഡെയറികള്‍ സന്ദര്‍ശിക്കാന്‍ സൗകര്യം  (30 minutes ago)

ഐഐഎസ്എഫ് 2025: ബ്രിക്-ആര്‍ജിസിബി യില്‍ കര്‍ട്ടന്‍ റെയ്സര്‍ പരിപാടി സംഘടിപ്പിച്ചു...  (39 minutes ago)

മേഘാലയ ചെറി ബ്ലോസം ഫെസ്റ്റിവൽ സമാപിച്ചു...  (49 minutes ago)

ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇംഗ്ലണ്ട് യാത്രകളിൽ പത്മകുമാറും പോയിരുന്നോ...? ആറന്മുളയിലെ വീട്ടിൽ നടത്തിയ റെയ്ഡിൽ അന്വേഷണ സംഘം പാസ്പോർട്ടും, പത്മകുമാറിന്റെയും ഭാര്യയുടെയും ആദായനികുതി വിവരങ്ങളും പിടിച്ചെടുത്തു  (58 minutes ago)

കന്യാകുമാരി കടലിനും ഭൂമധ്യ രേഖക്ക് സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി ചക്രവാതച്ചുഴി: സംസ്ഥാനത്ത് വീണ്ടും മഴ ശക്തിപ്രാപിക്കുന്നു: 5 ജില്ലകളിൽ യെല്ലോ അലെർട്: തിരുവനന്തപുരത്തും, കൊല്ലത്തും ഓറഞ്  (1 hour ago)

നുമെറോസ് ‘എൻ-ഫസ്റ്റ്’ ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ...  (1 hour ago)

കെ. പി. ശങ്കരദാസിനെയും, എൻ. വിജയകുമാറിനെയും വീണ്ടും ചോദ്യം ചെയ്യാൻ പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം: ശങ്കരദാസിനെ മാപ്പ് സാക്ഷിയാക്കും: വാസുവും മാപ്പു സാക്ഷിയാകന്‍ സമ്മതിച്ചേക്കുമെന്നും സൂചന  (1 hour ago)

ഉഗ്ര സ്ഫോടന ശേഷിയുള്ള ജലാറ്റിൻ സ്റ്റിക്കുകൾ  (1 hour ago)

രാവിലെ പത്തു മണിക്ക് കുടുംബ ശ്മശാനത്തിൽ പൂർണ ബഹുമതികളോടെയായിരുന്നു സംസ്കാരം  (2 hours ago)

സ‍ൗദി അറേബ്യയിലെ ചെങ്കടൽ മ്യൂസിയം ഡിസംബർ ആറിന്  (2 hours ago)

രണ്ട് ശസ്ത്രക്രിയകൾക്ക് വിധേയയായ വീട്ടമ്മ മരിച്ചു...  (2 hours ago)

സിപിഎം പ്രവർത്തകൻ തൂങ്ങിമരിച്ചു..  (3 hours ago)

ജസ്റ്റിസ് സൂര്യകാന്ത് നവംബർ 24 തിങ്കളാഴ്ച ചുമതലയേല്‍ക്കും...  (3 hours ago)

Malayali Vartha Recommends