ഡല്‍ഹി കാപ്പിറ്റല്‍സിന് മുന്നില്‍ മുട്ടുമടക്കി മുംബൈ ഇന്ത്യന്‍സ്; പോയന്റെ പട്ടികയിൽ രണ്ടാം സഥാനം അരക്കിട്ടുറപ്പിച്ച് ഡല്‍ഹി

പ്ലേ ഓഫ് സാധ്യതക്ക് ജയം നിര്‍ണായകമായ മത്സരത്തില്‍ ഡല്‍ഹി കാപ്പിറ്റല്‍സിന് മുന്നില്‍ മുട്ടുമടക്കി മുംബൈ ഇന്ത്യന്‍സ്. ബാറ്റിങ്ങില്‍ വീണ്ടും അമ്പേ പാളിയതാണ് ചാമ്ബ്യന്‍മാരായ മുംബൈക്ക് വിനയായത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഉയര്‍ത്തിയ 129 റണ്‍സ് 19.1 ഓവറില്‍ ഡല്‍ഹി കാപ്പിറ്റല്‍സ് മറികടക്കുകയായിരുന്നു. ആദ്യമൊന്ന് വിറച്ചെങ്കിലും 33 റണ്‍സെടുത്ത ശ്രേയസ് അയ്യറും 20 റണ്‍സെടുത്ത രവിചന്ദ്രന്‍ അശ്വിനും ചേര്‍ന്ന് ഡല്‍ഹിയെ വിജയതീരമണയിക്കുകയായിരുന്നു. 77 റണ്‍സിന് അഞ്ചുവിക്കറ്റ് നഷ്ടപ്പെട്ട ഡല്‍ഹി ഒരു ഘട്ടത്തില്‍ പരാജയം മണത്തിരുന്നു.
ജയത്തോടെ 18 പോയന്‍റുമായി ഡല്‍ഹി പോയന്‍റ് പട്ടികയിലെ രണ്ടാം സഥാനം അരക്കിട്ടുറപ്പിച്ചപ്പോള്‍ തോല്‍വിയോടെ മുംബൈയുടെ േപ്ല ഓഫ് പ്രവേശനം കഷ്ടത്തിലായി. 12 മത്സരങ്ങളില്‍ നിന്നും പത്തുപോയന്‍റുള്ള മുംബൈക്ക് ഇനിയുള്ള രണ്ട് മത്സരങ്ങളും വിജയിച്ചാലും േപ്ല ഓഫ് പ്രവേശനം ഉറപ്പില്ല. മറ്റുടീമുകളുടെ പ്രകടനം കൂടി പരിഗണിച്ചാവും േപ്ല ഓഫ് പ്രവേശനം.
മൂന്നു പേരെ വീതം പുറത്താക്കിയ ആവേശ് ഖാനും അക്‌സര്‍ പേട്ടലുമാണ് മുംബൈയുടെ നടുവൊടിച്ചത്.ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സിന് ഓപ്പണര്‍മാരെ പെട്ടെന്നു തന്നെ നഷ്ടമായിരുന്നു. ഏഴു റണ്‍സെടുത്ത രോഹിത് ശര്‍മയെ ആവേശ് ഖാനും 19 റണ്‍സെടുത്ത ക്വിന്‍റണ്‍ ഡിക്കോക്കിനെ അക്‌സര്‍ പട്ടേലുമാണ് മടക്കിയത്. മികച്ച സ്കോര്‍ പ്രതീക്ഷിച്ച മുംബൈക്ക് തുടക്കം തന്നെ പ്രഹരം ഏല്‍പിക്കാന്‍ ഡല്‍ഹി ബൗളര്‍മാര്‍ക്കായി.
സൂര്യകുമാര്‍ യാദവ് പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും (33) അക്സര്പേട്ടല് മുംബൈയുടെ ആ പ്രതീക്ഷയും തകര്‍ത്തു കളഞ്ഞു. പിന്നാലെ സൗരഭ് തവാരി(15), കീരണ്‍ പൊള്ളാര്‍ഡ്(6), ഹാര്‍ദിക് പാണ്ഡ്യ(17), നദാന്‍ കോള്‍ട്ടര്‍ നീല്‍(1), ജയന്ത് യാദവ്(11) എന്നവരെല്ലാം പുറത്തായി. ക്രുണാല്‍ പാണ്ഡ്യ(13)യും ബുംറയും(1) പുറത്താകാതെ നിന്നു.
https://www.facebook.com/Malayalivartha























